Wednesday, July 16, 2014

നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലില്‍ മുണ്ട്‌റ തുറമഖത്തെക്കുറിച്ചു പ്രത്യേക എപ്പിസോഡ്‌ ശനിയാഴ്‌ച രാത്രി ഏഴിന്‌



കൊച്ചി: നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലിന്റെ മെഗാസ്‌ട്രക്‌ചര്‍ പരമ്പരയില്‍ ഈ ശനിയാഴ്‌ച (19നു) ഗുജറാത്തിലെ മുണ്ട്‌റ തുറമുഖത്തെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡ്‌ രാത്രി ഏഴിനു സംപ്രേഷണം ചെയ്യും..
രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുണ്ട്‌റ പോര്‍ട്ടിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും രാത്രിയും പകലും വ്യത്യാസമില്ലാതെ തൊഴിലാളികള്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നതും നാഷണല്‍ ജ്യോഗ്രഫിക്‌ ചാനല്‍ വിശദമായി ടെലിവിഷന്‍ പ്രേഷകരില്‍ എത്തിക്കും.
തുറമുഖത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ എന്‍ജിനിയറിംഗ്‌ മേഖലയില്‍ പ്രതീക്ഷിക്കാനാവാത്ത വെല്ലുവിളികളാണ്‌ നേരിടേണ്ടിവന്നത്‌. ഓരോ ദിവസവും അതിവേഗത്തിലും സുരക്ഷിതമായും യാന്ത്രികമായി സാധന സാമിഗ്രികള്‍ കൈകാര്യം ചെയ്യേണ്ടിവന്നതും കടുത്ത വെല്ലുവിളികളായിരുന്നു. വന്‍ സ്വപ്‌നങ്ങള്‍ എങ്ങനെ ആധൂനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിസ്‌മയാവഹമായ വമ്പന്‍ നിര്‍മ്മാണ സമുച്ചയമായി മാറുന്നുവെന്നതാണ്‌ ഈ സ്‌പെഷ്യല്‍ എപ്പിസോഡിലെ പ്രധാന പ്രമേയം.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെഗാസ്‌ട്രക്‌ചര്‍ പരമ്പരയില്‍ ആഗോളതലത്തിലെ വിസ്‌മയം സൃഷ്ടിക്കുന്ന മനുഷ്യനിര്‍മ്മിതമായ നിര്‍മ്മിതികളും അവയുടെ ഏന്‍ജിനിയറിങ്ങിലെ വൈഭവവും പ്രേക്ഷകരില്‍ എത്തിക്കുവാന്‍ നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലിനു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മനുഷ്യനിര്‍മ്മിതമായ ആധൂനിക എഞ്ചിനിയറിംഗ്‌ വൈഭവത്തിന്റ വിസ്‌മയകരമായ മെഗാസ്‌ട്രകചര്‍ ആയി കണക്കാവുന്ന സമുച്ചയങ്ങള്‍ ഇന്ത്യയില്‍ കുറവാണെങ്കിലും വിരലില്‍ എണ്ണാവുന്നവയില്‍ വിസ്‌മയം സൃഷ്ടിക്കുതിനു ഒരു ഉദാഹരണമാണ്‌ മുണ്ട്‌റയിലെ അഡാനി പോര്‍ട്ട്‌ എന്ന്‌ നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ പ്രോഗ്രാം വൈസ്‌ പ്രസിഡന്റ്‌ സ്വാതി മോഹന്‍ പറഞ്ഞു.
രാജ്യത്തെ ഒരു ടെലിവിഷന്‍ ചാനലും ഇതുവരെ ഇത്രമനോഹരമായി മുണ്ട്‌റ തുറമുഖത്തെക്കുറിച്ചു കാണിച്ചിട്ടില്ല. ഈ പ്രത്യേക എപ്പിസോഡില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖത്തിന്റെ ഭാഗമായി മാറുന്നതിലും ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിശദമായി പ്രതിപാദിക്കുന്നതിലും വളരേയേറെ അഭിമാനമുണ്ടെന്നു അഡാനി ഗ്രൂപ്പിന്റെ വക്താവ്‌ പറഞ്ഞു.
ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ മുണ്ട്‌റ തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം എന്നതിനു പുറമെ ഗള്‍ഫ്‌ ഓഫ്‌ കച്ചില്‍ സ്ഥിതിചെയ്യുന്ന ഈ തുറമുഖത്തിന്റെ മറ്റൊരു പ്രത്യേകത 1998മുതല്‍ ഈ തുറമുഖത്തെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ്‌ (എസ്‌ഇഇസഡ്‌)ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്‌. 2011മുതല്‍ ഗുജറാത്ത്‌ അഡാനി പോര്‍ട്ട്‌ ലിമിറ്റഡ്‌ തുറമുഖത്തിന്റെ പ്രവര്‍ത്തന ചുമതല ഏറ്റെടുത്തു. ഇപ്പോള്‍ മുണ്ട്‌റ പോര്‍്‌്‌ട്ട്‌ ആന്റ്‌ സ്‌പെഷ്യല്‍ ഇക്കോണമിക്‌ സോണ്‍ ലിമിറ്റഡ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. നാലോളം ടെര്‍മിനലുകള്‍ മുണ്ട്‌റ തുറമുഖത്ത്‌ രാത്രിയും പകലും പ്രവര്‍ത്തനക്ഷമാണ്‌. ഇതിനകം ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കയറ്റിറക്കുമതി കേന്ദ്രമായി മാറിക്കഴിഞ്ഞു. 

ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ഗ്ലോബല്‍ ബാങ്കിങ്‌ ഹലോ കാനഡ പുറത്തിറക്കി



കൊച്ചി: കാ
നഡയിലേക്കു കുടിയേറിയവര്‍ക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായകമായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ഗ്ലോബല്‍ ബാങ്കിങ്‌ ഹലോ കാനഡയ്‌ക്ക്‌ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ തുടക്കം കുറിച്ചു. ഈ പദ്ധതി അനുസരിച്ച്‌ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ കാനഡയില്‍ കനേഡിയന്‍ ഡോളറില്‍ അക്കൗണ്ട്‌ ആരംഭിക്കുന്നതോടൊപ്പം ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ഇന്ത്യയില്‍ എന്‍.ആര്‍.ഐ. സേവിങ്‌സ്‌ അക്കൗണ്ടും ആരംഭിക്കാനാവും. ഇന്ത്യയിലെ ഏറ്റവും അടുത്തുള്ള ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ശാഖ സന്ദര്‍ശിച്ച്‌ ലളിതമായ ഡോക്യുമെന്റേഷനിലൂടെ ഉപഭോക്താവിന്‌ ഈ രണ്ട്‌ അക്കൗണ്ടുകളും ആരംഭിക്കാനാവും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ അവരുടെ ജീവിതം ലളിതമാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ പ്രസിഡന്റ്‌ വിജയ്‌ ചന്ദോക്‌ പറഞ്ഞു. ഇന്ത്യയിലുള്ളപ്പോള്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ കാനഡ അക്കൗണ്ടിലെ ഫണ്ടുകള്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ പുതിയ സേവനം സഹായകമാകും. ഈ ഉപഭോക്താക്കള്‍ക്ക്‌ പ്രത്യേക നിരക്കുകളും ലഭിക്കും. 

Tuesday, July 15, 2014

അസൂസിന്റെ പുതിയ സെന്‍ഫോണുകള്‍ വിപണിയില്‍



കൊച്ചി:
ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അസൂസിന്റെ പുതിയ സ്‌മാര്‍ട്ട്‌ഫോണായ സെന്‍ഫോണ്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. സെന്‍ഫോണിന്റെയും അസൂസ്‌ സെന്‍ യുഐമൊബൈലിന്റേയും രൂപകല്‍പ്പനകള്‍ സമന്വയിപ്പിച്ചുകൊണ്ടാണ്‌ സെന്‍ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഉപഭോക്താക്കള്‍ കാത്തിരുന്ന സൗകര്യങ്ങളെല്ലാം ഈ നൂതനമായ സെന്‍ഫോണില്‍ ലഭ്യമാണ്‌. വിവിധ നിറങ്ങളിലും വലിപ്പത്തിലും സെന്‍ഫോണുകള്‍ ലഭ്യമാണ്‌. അസൂസ്‌ മൊബൈലുകളെ പ്രിയങ്കരമാക്കുന്നത്‌ ഇതിലെ ആയിരത്തിലധികം വരുന്ന അധികം സെന്‍ഫോണ്‍ സൗകര്യങ്ങളാണ്‌. സെന്‍ഫോണ്‍ സീരീസ്‌ കൊച്ചി വിപണിയില്‍ ഇറക്കിയതില്‍ സന്തോഷമുണ്ടെന്ന്‌ അസൂസ്‌ ഇന്ത്യ സിസ്റ്റം ബിസിനസ്‌ ഗ്രൂപ്പ്‌ റീജണല്‍ മേധാവി പീറ്റര്‍ ചാങ്‌ പറഞ്ഞു. സംസ്ഥാനത്ത്‌ അസൂസ്‌ ഇതിനകം തന്നെ ചുവടുറപ്പിച്ചു കഴിഞ്ഞതായും പുതിയ സെന്‍ഫോണിലൂടെ അത്‌ ഒന്നുകൂടി ബലപ്പെടുത്തുമെന്നും ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം ഈ വര്‍ഷം തന്നെ 200 ആകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരം കുറഞ്ഞ, ശക്തവും ഊര്‍ജ്ജസ്വലവുമായ ലൈഫ്‌സ്റ്റൈല്‍ നല്‍കുന്നതാണ്‌ സെന്‍ഫോണ്‍-4. ഇതിന്റെ സ്‌ക്രീന്‍ ഡിസ്‌പ്ലേ നാല്‌ ഇഞ്ചാണ്‌. 1.2 ജിഗാഹെര്‍ട്‌സ്‌ ഇന്റല്‍ ആറ്റം ഇസഡ്‌ 2520 പ്രോസസറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ക്വാഡ്‌-ത്രെഡ്‌ ഹൈപ്പര്‍-ത്രെഡിങ്‌ സാങ്കേതിക വിദ്യ എന്നിവയെല്ലാം മൊബൈലിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. രണ്ടു ക്യാമറകളുള്ള കനം കുറഞ്ഞ ഫോണിന്റെ ഭാരം 115 ഗ്രാമാണ്‌. കറുപ്പ്‌, വെള്ള, ചുവപ്പ്‌, നീല, മഞ്ഞ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ സെന്‍ഫോണ്‍-4 ലഭ്യമാണ്‌. എച്ച്‌ഡി ഡിസ്‌പ്ലേയും പോര്‍ട്ടബിള്‍ രൂപകല്‍പ്പനയും ചേര്‍ന്നതാണ്‌ സെന്‍ഫോണ്‍-5. അഞ്ച്‌ ഐപിഎസ്‌ പാനല്‍ അധിക ശേഷിതരുന്നു. 1280-720 എച്ച്‌ഡി റെസല്യൂഷന്‍ ലഭിക്കുന്നു. 5.5 മില്ലിമീറ്ററാണ്‌ കനം. അസൂസിന്റെ പെന്‍ടച്ച്‌, ഗ്ലൗവ്‌ടച്ച്‌ സാങ്കേതിക വിദ്യ സെന്‍ഫോണ്‍-5ന്റെ ഡിസ്‌പ്ലേ സെന്‍സിറ്റീവിറ്റി വര്‍ധിപ്പിക്കുന്നു. ഊര്‍ജ്ജ ക്ഷമമായ ഇന്റല്‍ ആറ്റം പ്രോസസറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പ്രദാന ക്യാമറയില്‍ എട്ടു മെഗാപിക്‌സല്‍ ലഭിക്കുന്നു. മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ലെന്‍സുകളും ഫോണിന്റെ സവിശേഷതയാണ്‌. ഗോള്‍ഡ്‌, വെള്ള, ചുവപ്പ്‌, കറുപ്പ്‌ എന്നിങ്ങനെ നാലു നിറങ്ങളില്‍ സെന്‍ഫോണ്‍-5 ലഭ്യമാണ്‌. ആറിഞ്ച്‌ എച്ച്‌ഡി സ്‌ക്രീനോടുകൂടിയതാണ്‌ സെന്‍ഫോണ്‍-6. പെന്‍ടച്ച്‌, ഗ്ലൗവ്‌ടച്ച്‌ സാങ്കേതിക വിദ്യ സെന്‍ഫോണ്‍-6ന്റെ പ്രവര്‍ത്തനത്തെയും സുഖമമാക്കുന്നു. ഇതില്‍ ഇന്റല്‍ ആറ്റം പ്രോസസറുമുണ്ട്‌. അസൂസിന്റെ സോണിക്‌മാസ്റ്റര്‍ ഓഡിയോ സാങ്കേതിക വിദ്യ ഹെഡ്‌ഫോണിലൂടെ സറൗണ്ട്‌ സൗണ്ട്‌ ഇഫക്‌റ്റ്‌ നല്‍കുന്നു. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയാണ്‌ സെന്‍ഫോണ്‍-6ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. രണ്ടു മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്‌. ഗോള്‍ഡ്‌, വെള്ള, ചുവപ്പ്‌, കറുപ്പ്‌ എന്നീ നാലുനിറങ്ങളില്‍ സെന്‍ഫോണ്‍-6 ഇറക്കുന്നുണ്ട്‌.
സെന്‍ഫോണ്‍ 4, 5, 6 എന്നിവയെല്ലാം അസൂസ്‌ സെന്‍യുഐ ഇന്റര്‍ഫേസ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. ഓംലെറ്റ്‌ ചാറ്റ്‌, ഓംലെറ്റ്‌ ഓപ്പണ്‍ മെസേജിങ്‌ പ്ലാറ്റ്‌ഫോമില്‍ മെസേജിങ്‌ സൗജന്യമാണ്‌. ഈ മെസേജിങ്‌ ടൂളുകള്‍ എന്തും പങ്കുവയ്‌ക്കുവാനുള്ള സൗകര്യം നല്‍കുന്നുണ്ട്‌. എല്ലാ സെന്‍ഫോണിനും ആന്‍ഡ്രോയിഡ്‌ ആപ്പുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 

സൗത്തിന്ത്യന്‍ ബാങ്ക്‌ എം.ജി. റോഡ്‌ ശാഖ പുതിയ ബില്‍ഡിംഗില്‍ ഉദ്‌ഘാടനം ചെയ്‌തു


ഇടത്‌ നിന്നും വലത്തേക്ക്‌)

ബ്രാഞ്ച്‌ ഹെഡും ചീഫ്‌ മാനേജരുമായ രേഖ വി. ആര്‍,സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ പോള്‍, എം.ഡി ആന്‍ഡ്‌ സി.ഇ.ഒ ഡോ. വി.എ.ജോസഫ്‌, ബാങ്കിന്റെ എറണാകുളം മേഖല മേധാവിയും ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ റെഡ്ഡി എന്‍.ജെ.





കൊച്ചി: സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ എം.ജി. റോഡ്‌ ബ്രാഞ്ചിന്റെ നവീകരിച്ച ശാഖയും 1025-ാമത്‌ എ.ടി.എമ്മും എം.ജി. റോഡില്‍ രവിപുരത്തുള്ള ഷെമ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ പോള്‍ ശാഖയുടേയും എ.ടി.എമ്മിന്റേയും ഉദ്‌ഘാടനം ഇന്ന്‌(14-07-14) രാവിലെ 9.30ന്‌ ബാങ്ക്‌ എം.ഡി ആന്‍ഡ്‌ സി.ഇ.ഒയുമായ ഡോ. വി.എ.ജോസഫിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. ബാങ്കിന്റെ എറണാകുളം മേഖല മേധാവിയും ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ റെഡ്ഡി എന്‍.ജെ., ശാഖ മേധാവിയും ചീഫ്‌ മാനേജരുമായ രേഖ വി. ആര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.


(

സിറ്റി ഹോസ്‌പിറ്റലില്‍ സൗജന്യ പരിശോധന



കൊച്ചി
സിറ്റി ഹോസ്‌പിറ്റലില്‍ സ്‌ത്രീകള്‍ക്കും, കുട്ടികള്‍ക്കും 2014 ജൂലൈ 17 മുതല്‍ എല്ലാ വ്യാഴാഴ്‌ചതോറും രാവിലെ 9 മണി മുതല്‍ 1 മണിവരെ സൗജന്യ പരിശോധന ഉണ്ടായിരിക്കുന്നതാണ്‌. ഈ സേവനം തുടര്‍ന്നുള്ള ഒരു വര്‍ഷത്തേക്ക്‌ ലഭിക്കുന്നതാണ്‌. ഇതിനോടനുബന്ധിച്ചുള്ള തുടര്‍ചികില്‍സയും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9895864296.

Sunday, July 13, 2014

സിറ്റി ബാങ്ക്‌ ഇന്ത്യക്ക്‌ എല്ലാ രംഗത്തും നേട്ടം



കൊച്ചി:
സിറ്റി ബാങ്ക്‌ ഇന്ത്യ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തന ഫലം കാഴ്‌ച വച്ചു. നികുതിക്കു മുമ്പുള്ള ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 11.4 ശതമാനം ഉയര്‍ന്നു-4,589 കോടി രൂപയില്‍നിന്ന്‌ 5,113 കോടിയായി.

നികുതി കിഴിച്ച ശേഷമുള്ള ലാഭം 2,893 കോടി രൂപയാണ്‌. മുന്‍ വര്‍ഷത്തേക്കാള്‍ 6.4 ശതമാനം വര്‍ദ്ധന. മൊത്ത ആസ്‌തി 144,981 കോടിയായപ്പോള്‍ അഡ്വാന്‍സ്‌ തുക 9 ശതമാനം വര്‍ദ്ധിച്ചു. നിക്ഷേപങ്ങളിലുണ്ടായ വര്‍ദ്ധന 18 ശതമാനമാണ്‌. കാസാ ( കറന്റ്‌ അക്കൗണ്‍്‌സ്‌-സേവിംഗ്‌സ്‌ അക്കൗ്‌സ്‌) അനുപാതം 48 ശതമാനമായി. കരുതല്‍ മൂലധന അനുപാതം തികച്ചും സുരക്ഷിത നിലയിലാണ്‌-16.5 %. നിഷ്‌ക്രിയ ആസ്‌തി അനുപാതവും മെച്ചപ്പെട്ടു. 1.47 ശതമാനത്തില്‍നിന്ന്‌ 1.24 ശതമാനത്തിലേക്ക്‌.

പ്രവര്‍ത്തനച്ചെലവും വരുമാനവുമായുള്ള അനുപാതത്തിലുമുണ്ട്‌ ഗുണപരമായ മാറ്റം. 40 ശതമാനമായിരുന്നത്‌ 34 ശതമാനമായി. രാജ്യത്തെ കോര്‍പ്പറേറ്റ്‌ മേഖലയില്‍ വിദേശ ശാഖകളില്‍ നിന്നുള്‍പ്പെടെ നല്‍കിയ ക്രെഡിറ്റുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 196,075 കോടി രൂപയാണ്‌ സിറ്റി ബാങ്ക്‌്‌ ഇന്ത്യയുടെ ആകെ ആസ്‌തി. ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ ഒട്ടേറെ വിപരീത സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ്‌ ചെലവു ചുരുക്കിയും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിച്ചും എല്ലാ മേഖലയിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ബാങ്കിനു കഴിഞ്ഞതെന്ന്‌ സി ഇ ഒ പ്രമിത്‌ ജവേരി ചൂണ്ടിക്കാട്ടി. ഈ പുരോഗതി അടുത്ത ഭാവിയിലും തുടരാനാകുമെന്ന്‌ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഇവന്റ്‌ മാനേജര്‍മാരുടെ ദേശീയ കണ്‍വെന്‍ഷന്‍


ജൂലൈ 18 മുതല്‍ 20 വരെ കൊച്ചിയില്‍

കൊച്ചി: ബ്രാന്‍ഡ്‌ ആക്‌റ്റിവേഷന്‍, എക്‌സ്‌പീരിയന്‍ഷ്യല്‍ വ്യവസായ മേഖലകളിലെ പുതുതലമുറ സംരംഭകരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ലക്ഷ്യമിട്ട്‌ ഇവന്റ്‌ ആന്‍ഡ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ (ഈമ) സംഘടിപ്പിക്കുന്ന സവിശേഷമായ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഈമാജിന്‍- 2014 ഈ മാസം 18 മുതല്‍ 20 വരെ തീയതികളില്‍ നടക്കും. രാജ്യത്ത്‌ ഈ മേഖലയിലുള്ള പ്രമുഖരും പ്രശസ്‌തരും വിദഗ്‌ധരുമായ ഒട്ടേറെപ്പേര്‍ കൊച്ചി ലെ മെറിഡിയനില്‍ ഇത്തവണ നടക്കുന്ന ഏഴാമത്‌ കണ്‍വെന്‍ഷനില്‍ അണിനിരക്കും.
ഇവന്റ്‌സ്‌- എക്‌സ്‌പീരിയന്‍ഷ്യല്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട മികച്ച ശൈലികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രൊഫഷണലുകള്‍ക്ക്‌ ത്രിദിന ഈമാജിന്‍- 2014 വേദിയില്‍ നിന്നു പരിചയപ്പെടാം. രാജ്യത്തെമ്പാടുമുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ ഈമയില്‍ അംഗങ്ങളാണ്‌. ഇവരില്‍ 300-ലേറെപ്പേര്‍ ഈ ബൃഹത്തായ കണ്‍വെന്‍ഷനില്‍ ഓരോവര്‍ഷവും സംബന്ധിക്കുന്നു. അതിവേഗ വളര്‍ച്ചയുള്ള, പ്രതിവര്‍ഷം 20000 കോടിയിലേറെ രൂപ (3 ബില്യന്‍ യുഎസ്‌ ഡോളര്‍) ചെലവഴിക്കപ്പെടുന്ന ഇന്ത്യയിലെ ഇവന്റ്‌സ്‌- എക്‌സ്‌പീരിയന്‍ഷ്യല്‍ വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്ന ഏക പ്രസ്ഥാനമാണ്‌ ഈമ. തുറന്ന ചര്‍ച്ചകള്‍ നടത്തുക, ട്രെന്‍ഡുകള്‍ പ്രവചിക്കുക, അറിവുകള്‍ പങ്കുവയ്‌ക്കുക, ആശയവിനിമയം നടത്തുക, ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ എല്ലാ വര്‍ഷവും ഈമാജിന്‍ കണ്‍വെന്‍ഷന്‍ ഈമ സംഘടിപ്പിക്കുന്നത്‌.
രാജ്യത്തിന്റെ സമീപകാല ജനാധിപത്യ പ്രക്രിയയില്‍ സാരമായ മാറ്റമുണ്ടാക്കിയ അബ്‌ കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന സവിശേഷമായ ഇലക്‌ഷന്‍ ക്യാംപെയിനിനെ ആസ്‌പദമാക്കി ഒഗിള്‍വി ആക്‌ഷന്റെ നാഷണല്‍ ക്രിയേറ്റീവ്‌ ഡയറക്‌ടര്‍ രാജ്‌ കുമാര്‍ ഝാ നടത്തുന്ന പ്രഭാഷണമാണ്‌ ഇത്തവണത്തെ കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണം. ഡിജിറ്റല്‍ അധിനിവേശത്തെപ്പറ്റി മൈന്‍ഡ്‌ഷെയര്‍ ചീഫ്‌ ക്ലയന്റ്‌ ഓഫീസര്‍ എം.എ. പാര്‍ഥസാരഥിയും ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയത്തില്‍ എങ്ങനെ ഡിജിറ്റല്‍ മീഡിയ പങ്കാളിത്തം വഹിച്ചുവെന്ന്‌ ബിജെപി ഐടി സെല്‍ തലവന്‍ അരവിന്ദ്‌ ഗുപ്‌തയും സംസാരിക്കും.
ഡിസ്‌നി ഇമാജിനീയറും ഇറ്റിനറന്റ്‌ ക്രിയേറ്റീവുമായ അന്താരാഷ്‌ട്ര പ്രശസ്‌തന്‍ കിലേ ഓജിയര്‍ ആണ്‌ മറ്റൊരു ശ്രദ്ധേയനായ പ്രഭാഷകന്‍. രാജ്യത്തെ പ്രമുഖരായ 20 അഡ്വര്‍ടൈസേഴ്‌സിനെപ്പറ്റിയും അവര്‍ക്ക്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളെപ്പറ്റിയുള്ള പ്രതീക്ഷകളെപ്പറ്റിയും ഏണസ്റ്റ്‌ ആന്‍ഡ്‌ യങ്‌ നടത്തിയ സര്‍വെ ഫലങ്ങള്‍ ഏണസ്റ്റ്‌ ആന്‍ഡ്‌ യങ്‌ പാര്‍ട്‌ണര്‍ ആശിഷ്‌ ഫെര്‍വാനി അവതരിപ്പിക്കും. തുടര്‍ന്ന്‌ ഈ വ്യവസായത്തിലെ സിഇഒമാരുമായി പാനല്‍ ചര്‍ച്ചകളും നടക്കും. ഡീകോഡിങ്‌ ഡൊമെയ്‌ന്‍ എന്നതാണ്‌ മറ്റൊരു പാനല്‍ ചര്‍ച്ചാവിഷയം. പുതിയ തലത്തിലേക്കു കടക്കുന്ന ഡൊമെയ്‌ന്‍ - സ്‌പെഷ്യലൈസേഷനാണ്‌ ഇവിടെ പ്രതിപാദിക്കുക. ഈ വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും ഭാവി പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച്‌ പ്രമുഖനായ ഹരീഷ്‌ ബിജൂര്‍ സംസാരിക്കും. സുരേഷ്‌ മദാന്‍, ഇന്‍സ്‌പിറേഷണല്‍ സ്‌പീക്കര്‍ മുസ്‌തഫ ഹാംവി എന്നിവരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.
കണ്‍വെന്‍ഷന്‍ രാത്രികളില്‍ ഉഷ ഉതുപ്പ്‌, ശങ്കര്‍ മഹാദേവന്‍, കെകെ, അഡ്‌നാന്‍ സാമി, അരിജിത്ത്‌ സിങ്‌ തുടങ്ങിയവരുടെ ലൈവ്‌ വിനോദ- സംഗീത- കലാ പരിപാടികളും അരങ്ങേറും. സമാപനദിനമായ 20ന്‌ ഇവന്റ്‌സ്‌- എക്‌സ്‌പീരിയന്‍ഷ്യല്‍ വ്യവസായ മേഖലയില്‍ 25 കാറ്റഗറികളിലായി മികവുറ്റ പ്രകടനം കാഴ്‌ചവച്ചവര്‍ക്ക്‌ വാര്‍ഷിക ഈമാക്‌സ്‌ അവാര്‍ഡുകള്‍ സമ്മാനിക്കും.

എറണാകുളം ജില്ലയിലെ നാലമ്പല തീര്‍ത്ഥയാത്ര





ലിമിറ്റഡ്‌ എഡിഷന്‍ വെസ്‌പ എസ്‌ക്ലൂസിവോ വിപണിയില്‍



കൊച്ചി : ഇ
റ്റാലിയന്‍ പിയാജിയോ ഗ്രൂപ്പിന്റെ ഇന്ത്യന്‍ സബ്‌സിഡിയറി ആയ പിയാജിയോ വെഹിക്കിള്‍സ്‌, ഇന്ത്യയിലെ ഏക പ്രീമിയം ടൂവീലര്‍, ലിമിറ്റഡ്‌ എഡിഷന്‍ വെസ്‌പ എസ്‌ക്ലൂസിവോ അവതരിപ്പിച്ചു. വെസ്‌പാറ്റിക്‌സിന്റെ പ്രതീക്ഷകളെല്ലാം പൂര്‍ണമാക്കുന്ന പുതിയ ടൂവീലര്‍, ഇന്ത്യന്‍ യുവജനങ്ങളുടെ അഭിരുചിക്ക്‌ അനുരൂപമായ വിധത്തിലാണ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
ഇന്ത്യയിലെ പ്രഥമ ലിമിറ്റഡ്‌ എഡിഷന്‍ വെസ്‌പയാണ്‌ എസ്‌ക്ലൂസിവോ. 1000 എണ്ണം മാത്രമാണ്‌ നിര്‍മിക്കുക. ഓരോന്നിനും നമ്പര്‍ ബാഡ്‌ജും ഉണ്ട്‌. ബോഡി ഡീകല്‍സും ഗ്രാഫിക്‌സും ചാലിച്ചെടുക്കുന്ന സൗന്ദര്യമാണ്‌ എസ്‌ക്ലൂസിവോയുടെ പ്രത്യേകത.
ഡ്യുവല്‍ കളര്‍, ബ്ലാക്ക്‌ ആന്‍ഡ്‌ സില്‍വര്‍ അലോയ്‌ കോംബിനേഷന്‍ വീലുകള്‍ സ്‌കൂട്ടറിന്റെ ദൃശ്യഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഗ്രേ ടോപ്പില്‍ പ്രത്യേകം ഡിസൈന്‍ ചെയ്‌ത സീറ്റുകള്‍ ആകര്‍ഷണീയമാണ്‌.
ചുവന്ന നിറമുള്ള ബോഡിയില്‍ വെള്ള സ്റ്റിച്ചസും വെള്ള പൈപ്പിങ്ങും, വെള്ള നിറമുള്ള ബോഡിയില്‍ ചുവപ്പ്‌ സ്റ്റിച്ചസും ചുവപ്പ്‌ പൈപ്പിങ്ങും പുതിയ സ്‌കൂട്ടറിന്‌ കൂടുതല്‍ ചാരുതയേകുന്നു. മോണ്ടെ ബ്ലാങ്കോ (വെള്ള), റോസോ ഡ്രാഗണ്‍ (ചുവപ്പ്‌), നീറോ മാറ്റ്‌ (കറുപ്പ്‌) നിറങ്ങളില്‍ പുതിയ വെസ്‌പ എസ്‌ക്ലൂസിവോ ലഭ്യമാണ്‌.
ഓരോ വര്‍ഷവും ഇത്തരത്തിലുള്ള ഒന്നോ രണ്ടോ ലിമിറ്റഡ്‌ എഡിഷന്‍ വാഹനങ്ങള്‍ വെസ്‌പ പുറത്തിറക്കുമെന്ന്‌ പിയാജിയോ വെഹിക്കിള്‍സ്‌ ഇന്ത്യ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ രവി ചോപ്ര പറഞ്ഞു.
68 വര്‍ഷം മുമ്പ്‌ 1946 ലാണ്‌ വെസ്‌പ ആദ്യമായി വിപണിയില്‍ എത്തിയത്‌. 1999 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച വെസ്‌പ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്‌ ഏറ്റവും ജനകീയമായി മാറിയ ആപെ ത്രീവീലറാണ്‌. 

പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ക്കായി ഐഡിയയുടെ കോമ്പോ പ്ലാനുകള്‍


കൊച്ചി : കേ
രളത്തിലെ മുന്‍നിര മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലാര്‍, പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ക്കായി `നോ ബില്‍ ഷോക്ക്‌ കോമ്പോ പ്ലാന്‍' അവതരിപ്പിച്ചു. പ്രതിമാസ ഡാറ്റ ഉപയോഗ പരിധി നിശ്ചയിക്കുന്നതിലൂടെ ഏതു തരം ഡാറ്റ ബില്‍ ഷോക്കും ഒഴിവാക്കാന്‍ ഈ പ്ലാന്‍ ഉപയോക്താക്കളെ സഹായിക്കും.
മുന്‍കൂര്‍ നിശ്ചയിച്ച ഡാറ്റ ഉപയോഗ പരിധിയോടൊപ്പമാണ്‌ പുതിയ ഐഡിയ `നോ ബില്‍ ഷോക്ക്‌ പ്ലാന്‍' ലഭ്യമാകുന്നത്‌. ഈ പരിധിക്കുള്ളില്‍, പ്ലാന്‍ അനുസരിച്ചുള്ള പരമാവധി വേഗതയില്‍ ഐഡിയ ഡാറ്റ സേവനം ലഭ്യമാണ്‌. ഡാറ്റ ഉപയോഗവും ബില്ലിംഗും നിയന്ത്രിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള പരിധി കഴിഞ്ഞാല്‍, ഡാറ്റ ബില്ലിംഗ്‌ നിലയ്‌ക്കുകയും ഡാറ്റ വേഗത സ്വയം കുറയുകയും ചെയ്യും.
എങ്കിലും, കൂടിയ വേഗതയിലുള്ള ഡാറ്റ കണക്‌റ്റിവിറ്റി തുടരാന്‍ വരിക്കാര്‍ താല്‍പ്പര്യപ്പെടുകയാണെങ്കില്‍, ഉപഭോക്താവിന്‌ സ്‌പീഡ്‌ ബൂസ്റ്റര്‍ തിരഞ്ഞെടുക്കാം. തല്‍ക്ഷണം തന്നെ നിലവിലെ ബില്‍ കാലയളവില്‍ മാത്രം സാധുതയുള്ള അധിക ഡാറ്റ ഹൈ സ്‌പീഡില്‍ ലഭ്യമാകുകയും ചെയ്യും.
നോ ബില്‍ ഷോക്ക്‌ പ്ലാനുകള്‍ 2ജി ഡാറ്റയില്‍ 199 രൂപ, 275 രൂപ നിരക്കിലും 3ജി ഡാറ്റയില്‍ 249 രൂപ, 399 രൂപ, 549 രൂപ നിരക്കിലും ലഭിക്കും. ഈ പ്ലാനുകളെല്ലാം, പ്ലാന്‍ അനുസരിച്ച്‌ 2ജി അല്ലെങ്കില്‍ 3ജി ഡാറ്റയോടൊപ്പം ലോക്കല്‍, എസ്‌ടിഡി വോയ്‌സ്‌ മിനിറ്റ്‌സ്‌ ആനുകൂല്യങ്ങള്‍ക്ക്‌ ഒപ്പമാണ്‌ ലഭിക്കുക.
തുടക്കത്തില്‍, കേരളം, മഹാരാഷ്ട്ര, ഗോവ, ഉത്തര്‍ പ്രദേശ്‌ (ഈസ്റ്റ്‌), മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഐഡിയ പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ക്കാണ്‌ ഈ പ്ലാനുകള്‍ ലഭിക്കുക. താമസിയാതെ മറ്റ്‌ വിപണികളിലും ഈ പ്ലാനുകള്‍ വ്യാപിപ്പിക്കും

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...