Tuesday, September 4, 2018

പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായവുമായി 'മൈ സ്‌കൂള്‍ കിറ്റ്‌'




കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ നൂറ്റാണ്ടിലെ പ്രളയത്തില്‍ പഠനോപകരണങ്ങള്‍ പൂര്‍ണമായോ ഭാഗീകമായോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാനും അവരുടെ മുന്നോട്ടുള്ള പഠനത്തിന്‌ ഒരു കൈത്താങ്ങാകുവാനും കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി മൈ സ്‌കൂള്‍ കിറ്റ്‌ എന്ന പരിപാടി സംഘടിപ്പിക്കുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക്‌ അവര്‍ക്കാവശ്യമായ സ്‌കൂള്‍ ബാഗ്‌, നോട്ട്‌ബുക്കുകള്‍, ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സുകള്‍, പേന, പെന്‍സില്‍, പെന്‍സില്‍ ഷാര്‍പ്‌നര്‍, ഇറേസര്‍, ലഞ്ച്‌ ബോക്‌സ്‌, വാട്ടര്‍ ബോട്ടില്‍, കുട തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഐ ടി ജീവനക്കാരില്‍ നിന്നും സ്വീകരിച്ചു അവ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ എത്തിക്കാനാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. പഠനോപകരണങ്ങള്‍ ആവശ്യമുള്ളവര്‍ പ്രതിധ്വനിയുടെ  വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അവര്‍ക്ക്‌ പഠനോപകരണങ്ങള്‍ പ്രതിധ്വനി സൗജന്യമായി എത്തിക്കാന്‍ ശ്രമിക്കും. 

ഇതിനായി ഇന്‍ഫോപാര്‍ക്കിലെ എല്ലാ കെട്ടിടങ്ങളിലും സെസ്സിലെ പ്രധാന കവാടത്തിലും സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ പഠനോപകരണങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്‌. സെപ്‌തംബര്‍ 7 വരെ ഈ ബോക്‌സുകളില്‍ നിക്ഷേപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9446986502, 9447408329 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പുനര്‍നിര്‍മ്മാണ്‍ കേരള' വായ്‌പയുമായി മുത്തൂറ്റ്‌ ഹോംഫിന്‍




കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‌ കൈത്താങ്ങുമായി മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുത്തൂറ്റ്‌ ഹോംഫിന്‍ ഇന്ത്യാലിമിറ്റഡ്‌. ഇതിന്റെ ഭാഗമായി `പുനര്‍നിര്‍മ്മാണ്‍ കേരള`എന്ന പേരില്‍ വീടുകള്‍ അറ്റകുറ്റ പണി നടത്തി നവീകരിക്കുന്നതിനുള്ള വായ്‌പ നല്‍കും. പ്രളയം ബാധിച്ച മേഖലകളിലെ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക്‌ പുതുക്കി പണിയുന്നതിനുള്ള വായ്‌പ ലഭിക്കും.
പ്രളയം ബാധിച്ച മേഖലകളില്‍ ഉള്ള വീടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ ഈ വായ്‌പ ലഭിക്കും. കേരളത്തില്‍ താമസിക്കുന്നവരല്ലെങ്കിലും വായ്‌പ്പക്ക്‌ അര്‍ഹരാണ്‌. 1 ലക്ഷംരൂപ മുതല്‍ 10 ലക്ഷം വരെയാണ്‌ വായ്‌പ അനുവദിക്കുക.
ഡിസംബര്‍ 31 വരെ ഈ വായ്‌പ ലഭ്യമാകും. 20 വര്‍ഷം വരെ തിരിച്ചടവ്‌ കാലാവധിയും നല്‍കും. അര്‍ഹരായവര്‍ക്ക്‌ പിഎംഎവൈ പ്രകാരമുള്ള ആനുകൂല്യങ്ങളും ഉണ്ടാകും. 

ടോണി ആന്‍ഡ്‌ ഗൈ എസന്‍ഷ്വല്‍സ്‌ കോട്ടയത്ത്‌ പ്രവര്‍ത്തനം തുടങ്ങി



ടാണി ആന്‍ഡ്‌ ഗൈ എസന്‍ഷ്വല്‍സ്‌ ഹെയര്‍ സലൂണിന്റെ ഉദ്‌ഘാടനം പ്രശസ്‌ത നടി ഇഷ തല്‍വാര്‍ നിര്‍വഹിക്കുന്നു. ടോണി ആന്‍ഡ്‌ ഗൈ സിഇഒ ബ്ലെസിങ്‌ എ. മണികണ്‌ഠന്‍, പോഷേ സ്റ്റുഡിയോ ഡയറക്‌റ്റര്‍മാരായ മനോജ്‌ കുമാര്‍, കവിത മനോജ്‌, പ്രൊഫ. ഡി. സ്വാമിദത്തന്‍ എന്നിവര്‍ സമീപം


കോട്ടയം: ലണ്ടന്‍ ആസ്ഥാനമായ പ്രശസ്‌തമായ പ്രീമിയം ബ്രാന്‍ഡ്‌ ഹെയര്‍ ഡ്രസിങ്‌ സലൂണ്‍ ടോണി ആന്‍ഡ്‌ ഗൈ എസന്‍ഷ്വല്‍സ്‌ കോട്ടയത്തും പ്രവര്‍ത്തനം ആരംഭിച്ചു. ്‌. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതും മാന്യതയുള്ളതുമായ ബ്രാന്‍ഡാണ്‌ എസന്‍ഷ്വല്‍സ്‌. നടി ഇഷ തല്‍വാര്‍ വിശിഷ്ടാതിഥിയായ ചടങ്ങില്‍ പോള്‍സണ്‍സ്‌ ഗ്രൂപ്പ്‌ സിഇഒ ബ്ലെസിങ്‌ എ. മണികണ്‌ഠന്‍ ആശംസകള്‍ നേര്‍ന്നു.
മുടി വെട്ടുന്നതിനു പുറമെ ബായ്‌ക്ക്‌ വാഷ്‌ , പെഡിയ്‌ക്യൂര്‍ മാനിക്യൂര്‍, ഫേഷ്യല്‍ റൂമുകള്‍, സ്‌പാ റൂമുകള്‍ എന്നിവയെല്ലാം ഈ അത്യാധുനിക ഹെയര്‍ ഡ്രസിങ്‌ സലൂണിലുണ്ട്‌. മുടി വെട്ടുക, കളറിങ്‌, സ്‌ട്രെയ്‌റ്റനിങ്‌, കേരാറ്റിന്‍, പെര്‍മിങ്‌, ഹെയര്‍ എക്‌സ്റ്റന്‍ഷന്‍, ഫേഷ്യുകള്‍, കണ്ണിനു താഴെയുള്ള കറുപ്പുനീക്കല്‍, െ്രെബഡല്‍ സേവനങ്ങള്‍, മെയ്‌ക്കപ്പ്‌, ബോഡി പോളിഷ്‌, സ്‌ക്രബ്ബ്‌, ഫുട്ട്‌ സ്‌പാകള്‍, ഫുട്ട്‌ റിഫ്‌ളെക്‌സോളജി, ഹാന്‍ഡ്‌ അക്യുപ്രഷര്‍, റിഫ്‌ളെക്‌സോളജികള്‍, പാംപര്‍ പാക്കെജുകള്‍, ബോഡ്‌ മാസെജുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്‌.
എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണു പ്രവര്‍ത്തനം. ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കും. 
ലേഡീസ്‌ ഡിസൈനര്‍ ബോട്ടിക്കും പോഷ്‌ സ്റ്റുഡിയോയും ചേര്‍ന്നാണു കോട്ടയത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌. യുവജനങ്ങളെ ലക്ഷ്യമിട്ടാണു ഇതിന്റെ പ്രവര്‍ത്തനം മുഖ്യമായും നടക്കുക. യുവജനങ്ങള്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്കായാണു എസന്‍ഷ്വല്‍സ്‌ ബ്രാന്‍ഡ്‌ പ്രവര്‍ത്തിക്കുന്നത്‌. 
ബ്രിട്ടീഷ്‌ ഹെയര്‍ഡ്രസിങ്‌ അവാര്‍ഡ്‌സ്‌ ലണ്ടന്‍ ലണ്ടന്‍ ഹെയര്‍ഡ്രസര്‍, സൗത്ത്‌ വെസ്റ്റ്‌ ഹെയര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌, മെന്‍സ്‌ ബ്രിട്ടീഷ്‌ ഹെയര്‍ഡസര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ എന്നിവയൊക്കെ ഈ സ്ഥാപനം കരസ്ഥമാക്കിയിട്ടുണ്ട്‌. 1997ല്‍ ആരംഭിച്ച ഈ സ്ഥാപനം ജീവനക്കാര്‍ക്കു വിദഗ്‌ധ പരിശീലമാണു നല്‍കുന്നത്‌. ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലമാക്കാനും ആലോചനയുണ്ട്‌.

.

ദുരിതബാധിതര്‍ക്ക്‌ സഹായം എത്തിക്കാന്‍ ഫെഡറല്‍ ബാങ്ക്‌ ഫെഡ്‌കണക്‌റ്റ്‌




കൊച്ചി: ദുരിതബാധിതര്‍ക്ക്‌ സുഗമമായി സഹായം എത്തിക്കുന്നതിനായി പൊതുജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്ക്‌ ഫെഡ്‌കണക്‌റ്റ്‌ എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്പ്‌ പുറത്തിറക്കി. പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സഹായം എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ആപ്പ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ദുരിതബാധിതര്‍ക്ക്‌ തങ്ങളുടെ സഹായ അഭ്യര്‍ഥനകള്‍ അറിയിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്‌.

ഏതാനും ക്ലിക്കുകളിലൂടെ ആര്‍ക്കും ദുരിതബാധിതര്‍ക്ക്‌ സഹായം എത്തിക്കാം. ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, യു പി ഐ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ 2500 രൂപ മുതലുള്ള സഹായധനം ആപ്പിലൂടെ ദുരിതബാധിതര്‍ക്ക്‌ എത്തിക്കാം. 

സഹായം ആവശ്യമുള്ള വ്യക്തിക്ക്‌ ആപ്പിലൂടെ സഹായാഭ്യര്‍ഥന നടത്താം. ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഈ സഹായ അഭ്യര്‍ഥനയുടെ സത്യാവസ്ഥയും 
ആധികാരികതയും അന്വേഷിച്ച്‌ ഉറപ്പ്‌ വരുത്തുകയും ലഭ്യമായ സഹായധനം അവരിലേക്ക്‌ 
എത്തിക്കുകയും ചെയ്യും. 

ആപ്പിലൂടെ നല്‍കുന്ന തുകയുടെ അന്‍പത്‌ ശതമാനം ഇന്‍കം ടാക്‌സ്‌ ആക്ടിന്റെ 80 ജി 
പ്രകാരം ഡിഡക്ഷന്‌ വിധേയമാക്കുകയും ചെയ്യാം. സുതാര്യമായ സംവിധാനമാണ്‌ ആപ്പിലൂടെ ഒരുക്കിയിട്ടുള്ളത്‌. അര്‍ഹരായവരിലേക്ക്‌ മാത്രം സഹായം എത്തുന്നു എന്ന്‌ ഉറപ്പാക്കുകയും ചെയ്യും. പ്‌ളേസ്‌റ്റോറില്‍ ആപ്പ്‌ ലഭ്യമാണ്‌

ലിമിറ്റഡ്‌ പിരിയഡ്‌ 'ഡി സെര്‍വ്‌' ഓഫറുമായി ഇസൂസു



കൊച്ചി : ഇന്ത്യയിലെ ഡിമാക്‌സ്‌ റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക്‌ മൂന്ന്‌ വര്‍ഷത്തേക്ക്‌ സൗജന്യമായി മെയിന്റനന്‍സ്‌ ചെയ്‌തുകൊടുക്കുന്ന ഡി സെര്‍വ്‌ ഓഫര്‍ ഇസൂസു മോട്ടോര്‍സ്‌ ഇന്ത്യ അവതരിപ്പിച്ചു. സെപ്‌തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ വാഹനം വാങ്ങുന്നവര്‍ക്കാണ്‌ അധിക ചിലവില്ലാതെ ഡി സെര്‍വ്‌ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.

മൂന്നു വര്‍ഷത്തെക്ക്‌ അല്ലെങ്കില്‍ 100000 കിലോ മീറ്റര്‍ (ഏതാണോ ആദ്യം) സൗജന്യ പരിപാലനം ഇതില്‍ പിഎംഎസ്‌ പാര്‍ട്‌സ്‌, ലുബ്രികന്റ്‌ ലേബര്‍ കോസ്റ്റ്‌സ്‌, ചില തേയ്‌മാനം സംഭവിക്കുന്ന ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പക്ഷെ വാഹനാപകടം മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഈ സ്‌കീം വഴി പരിഹരിച്ചു നല്‍കുന്നതല്ല.

*

ഭാരതി അക്‌സ ഇന്‍ഷുറന്‍സ്‌ നടപടികള്‍ ലളിതമാക്കി




കൊച്ചി: ഭാരതി അക്‌സ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഭാരതി അക്‌സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ എന്നിവ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ക്ലെയിം നടപടിക്രമങ്ങള്‍ ലളിതമാക്കി. പുതിയ നിര്‍ദേശപ്രകാരം ക്ലെയിം ഉന്നയിക്കുന്നതിന്‌ നോമിനിയുടെ കാന്‍സല്‍ ചെയ്‌ത ബാങ്ക്‌ ചെക്കിനൊപ്പമുള്ള കുറിപ്പ്‌, അംഗീകൃത ആശുപത്രിയില്‍നിന്നോ പൊലീസില്‍നിന്നോ സായുധ സേനയില്‍നിന്നോ ഉള്ള മരണസര്‍ട്ടിഫിക്കറ്റ്‌, നോമിനിയുടെ ആധാര്‍കാര്‍ഡ്‌ എന്നിവ മതിയാവും. കാലതാമസമില്ലാതെ ക്ലെയിം നല്‍കുന്നതിന്‌ എല്ലാ ജില്ലകളിലും സഹായകേന്ദ്രങ്ങളും ഏര്‍പ്പെടുത്തി. 
പ്രിമിയം അടയ്‌ക്കുന്നതിനുള്ള 15, 30 ദിവസത്തെ അധികദിവസ കാലാവധി 60 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്‌. 2018 ജുലൈ 15 മുതല്‍ സെപ്‌റ്റംബര്‍ 30 വരെ ഇത്‌ ബാധകമാണ്‌. വൈകി അടക്കുന്ന പ്രിമിയങ്ങളില്‍ പിഴ ഒഴിവാക്കി. സമാനമായി കസ്റ്റമേഴ്‌സിനെ സഹായിക്കുന്നതിനായി കൊച്ചി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ എന്നിവിടങ്ങില്‍ ഹെല്‍പ്പ്‌ ഡെസ്‌കുകള്‍ ഒരുക്കുകയും ക്ലെയിം നടപടികള്‍ വേഗത്തിലാക്കുന്നതിന്‌ നോഡല്‍ ഓഫിസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തതായി ഭാരതി അക്‌സ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ സിഇഒ വികാസ്‌ സേത്‌, ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ്‌ എംഡിയും സിഇഒയുമായ സഞ്‌ജീവ്‌ ശ്രീനിവാസന്‍ എന്നിവര്‍ അറിയിച്ചു. 
മോട്ടൊര്‍ ക്ലെയിംസുകളുടെ കാര്യത്തില്‍ രേഖകള്‍ പലതും ഒഴിവാക്കിയിട്ടുണ്ട്‌. ചെറിയ കേടുപാടുകള്‍ക്ക്‌ ഡിജിറ്റല്‍ മീഡിയ വഴി ഫോട്ടൊ നല്‍കിയാല്‍ സര്‍വേ ഒഴിവാക്കും. വെള്ളപ്പൊക്കത്തില്‍ ആര്‍സി നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ സോഫ്‌റ്റ്‌ കോപ്പിയുടെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കും. ഒരു ലക്ഷം രൂപവരെയുള്ള നഷ്‌ടപരിഹാരത്തിന്‌ ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ്‌ മോണിറ്ററി ക്ലെയിം ലെറ്ററും ഡാമേജ്‌ സര്‍ട്ടിഫിക്കറ്റും ബദല്‍ ലെറ്ററും ഒഴിവാക്കിയിട്ടുണ്ട്‌. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക്‌ നഷ്‌ടപരിഹാര എസ്റ്റിമേറ്റ്‌ ഒഴിവാക്കുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. 

Monday, April 9, 2018

ഒബ്‌റോണ്‍ മാളിന്റെ 10-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ തുടക്കമായി






കൊച്ചി: കേരളത്തിലെ ആദ്യ ഷോപ്പിങ്ങ്‌ മാളായ ഒബ്‌റോണ്‍ മാളിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ്‌ വൈ സഫീറുള്ള ഉദ്‌ഘാടനം ചെയ്‌തു.
അഞ്ചു മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കും ഷോപ്പിങ്ങ്‌ ഉത്സവത്തിനും ഇതോടെ തുടക്കമായി. ചടങ്ങില്‍ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ലോഗോയുടെയും, കൊച്ചിക്കുവേണ്ടി ഒബ്‌റോണ്‍ സമര്‍പ്പിക്കുന്ന തീം സോങ്ങിന്റെയും റിലീസും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. ഇന്ത്യയിലെ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ കൊച്ചിയുടെ വികസനത്തില്‍ അവര്‍ണ്ണനീയമായ പങ്കുവഹിക്കാന്‍ മലയാളികള്‍ക്കിടയില്‍ മാള്‍ സംസ്‌കാരം ആദ്യമായി അവതരിപ്പിച്ച ഒബ്‌റോണ്‍ മാളിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു. 

ഷോപ്പിങ്ങ്‌ ഉത്സവത്തോടനുബന്ധിച്ച്‌ എല്ലാ ആഴ്‌ചകളിലും, എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെഎല്‍.ഇ.ടി ടിവികള്‍, സ്‌മാര്‍ട്ട്‌ ഫോണുകള്‍, വാച്ചുകള്‍ കൂടാതെ മറ്റ്‌ അനേകം സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക്‌ നല്‍കും. മെഗാ ബംബര്‍ സമ്മാനങ്ങളായി ജീപ്പ്‌ കോംപസ്‌ കാര്‍, ബജാജ്‌ എന്‍എസ്‌ 200 ബൈക്കുകളുമാണ്‌ നല്‍കുന്നത്‌. 
ഏപ്രില്‍ 8 മുതല്‍ 15 വരെ യുള്ള കാലയളവില്‍ 3000 രൂപയ്‌ക്കുമുകളില്‍ പര്‍ച്ചേസ്‌ നടത്തുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും നല്‍കും.
കൂടാതെ കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വനിതകള്‍, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍, പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ജീവനക്കാര്‍, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ 5 വ്യത്യസ്‌ത മേഖലകളിലെ 10 വീതം വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും മാനേജിംഗ്‌ ഡയറക്ടര്‍ എം.എം. സുഫൈര്‍ പറഞ്ഞു. ഒബ്‌റോണ്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എം.എ. ഹുസൈന്‍, മാള്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എം.വി. മുരളീധരന്‍, വല്‍സല കുമാരി, മാര്‍ക്കറ്റിംഗ്‌ മാനേജര്‍ റിന്റു ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.


ദക്ഷിണേന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങി ലീഭര്‍ റഫ്രിജറേറ്ററുകള്‍





കൊച്ചി: ലോകമൊട്ടുക്കുമുള്ള റഫ്രിജറേറ്റര്‍ വിപണി കീഴടക്കിയ ജര്‍മന്‍ റഫ്രിജറേറ്റര്‍ വിദഗ്‌ധരായ ലീഭര്‍ ഇന്ത്യയിലേക്കുള്ള വരവിനായി ഒരുങ്ങി. ദക്ഷിണേന്ത്യന്‍ വിപണിയാണ്‌ ആദ്യ ലക്ഷ്യം. ഔറംഗബാദില്‍ ഉല്‍പ്പാദന യൂണിറ്റ്‌ ആരംഭിക്കുന്ന കമ്പനി ദക്ഷിണേന്ത്യയില്‍ നിന്നാണ്‌ 40 ശതമാനം വില്‍പ്പന ലക്ഷ്യമിടുന്നത്‌. വരും മാസങ്ങളിലായി ലീഭര്‍ 100 ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കുവാനാണ്‌ പദ്ധതിയിടുന്നത്‌. ദക്ഷിണേന്ത്യന്‍ നഗരങ്ങളിലെ പ്രമുഖ ഡീലര്‍മാരുമായും റീട്ടെയില്‍ ശൃംഖലകളുമായും സഹകരിക്കാനാണ്‌ പരിപാടി. മഹാരാഷ്ട്രയിലെ ഔറംഗബാദ്‌ പ്ലാന്റില്‍ നിന്നു തന്നെ വന്‍ തോതില്‍ പ്രീമിയം ശ്രേണിയിലുള്ള റഫ്രിജറേറ്ററുകള്‍ ഉല്‍പ്പാദിപ്പിക്കും. 500 കോടി രൂപയാണ്‌ കമ്പനി പ്രവര്‍ത്തനങ്ങള്‍ക്കായി നിക്ഷേപിച്ചിരിക്കുന്നത്‌. 
മെട്രോകളില്‍ നിന്നും ഒന്ന്‌-രണ്ട്‌ തല നഗരങ്ങളില്‍ നിന്നും പരമാവധി വില്‍പ്പന ലഭിക്കുമെന്നാണ്‌ ലീഭര്‍ പ്രതീക്ഷിക്കുന്നത്‌. പ്രീമിയം റേഞ്ച്‌ ലക്ഷ്യമിടുന്ന ലീഭര്‍ അപ്ലയന്‍സസ്‌ ഇന്ത്യന്‍ വിപണിക്ക്‌ അനുയോജ്യമായ റഫ്രിജറേറ്ററുകളായിരിക്കും ഉല്‍പ്പാദിപ്പിക്കുക. 2018 മുതല്‍ ഓരോ വര്‍ഷവും അഞ്ചു ലക്ഷം കൂളിങ്‌ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും. 
2016ല്‍ 920 കോടി യൂറോ ടേണോവര്‍ കരസ്ഥമാക്കിയ ലീഭര്‍ വരും മാസങ്ങളില്‍ റഫ്രിജറേറ്ററുകളുടെ പുതിയൊരു ശ്രേണി തന്നെ അവതരിപ്പിക്കാനാണ്‌ ഒരുങ്ങുന്നത്‌. വിവിധ നിറങ്ങളിലും ഫീച്ചറുകളിലും ഇന്ത്യയ്‌ക്ക്‌ അനുയോജ്യമായ 19 മോഡലുകള്‍ അവതരിപ്പിക്കും. 2019ല്‍ 22 മോഡലുകള്‍ കൂട്ടിചേര്‍ക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സാങ്കേതിക മികവാര്‍ന്ന 11 മോഡലുകള്‍ കൂടി എത്തിക്കും. 2008 മുതല്‍ ലീഭര്‍ റഫ്രിജറേറ്റര്‍, ഫ്രീസര്‍ രംഗത്ത്‌ ഇന്ത്യയിലുണ്ട്‌.
ദക്ഷിണേന്ത്യയിലേക്കുള്ള വിപുലീകരണം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിപണി എന്ന നിലയില്‍ ദക്ഷിണേന്ത്യയ്‌ക്ക്‌ വന്‍ സാധ്യതകളുണ്ടെന്നും എല്ലാ സംസ്ഥാനത്തും മിതമായ നിരക്കുകള്‍ കൂടി അവതരിപ്പിക്കുന്നതോടെ ദക്ഷിണേന്ത്യന്‍ വിപണി പിടിച്ചെടുക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്നും ലീഭര്‍ അപ്ലയന്‍സസ്‌ ഇന്ത്യ ചീഫ്‌ സെയില്‍സ്‌ ഓഫീസര്‍ രാധാകൃഷ്‌ണ സോമയാജി പറഞ്ഞു. 

Tuesday, March 13, 2018

രക്ഷാകര്‍ത്തൃ-അധ്യാപക ആശയവിനിമയവും മെച്ചപ്പെടുത്താന്‍ സ്‌കൂള്‍വിസാര്‍ഡ്‌




ദൈനംദിന സ്‌കൂള്‍ ഭരണനിര്‍വഹണവും രക്ഷാകര്‍ത്തൃ-അധ്യാപക
ആശയവിനിമയവും മെച്ചപ്പെടുത്താന്‍ സ്‌കൂള്‍വിസാര്‍ഡ്‌ 


കൊച്ചി: ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ കറങ്ങാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇനി കഷ്ടകാലം. മാതാപിതാക്കളെയും അധ്യാപകരെയും കുട്ടികളെയും ബന്ധിപ്പിക്കാന്‍ തയ്യാറാക്കിയ സ്‌കൂള്‍ വിസാര്‍ഡ്‌ ആപ്പിലൂടെ കുട്ടികളുടെ ഹാജര്‍നില മാതാപിതാക്കള്‍ക്ക്‌ അപ്പപ്പോള്‍ അറിയാനാകും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌ട്‌ സൊല്യൂഷ്യന്‍സാണ്‌ സ്‌കൂള്‍വിസാര്‍ഡ്‌ വികസിപ്പിച്ചിരിക്കുന്നത്‌.

ഫീസ്‌ അടവ്‌, ഹാജര്‍ രേഖപ്പെടുത്തല്‍, ചിത്രങ്ങള്‍, സര്‍ക്കുലറുകള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ പങ്കുവെക്കല്‍ മുതലായ സ്‌കൂള്‍ സംബന്ധ ദൈനംദിന പ്രവര്‍ത്തികളെ ഏകോപ്പിക്കാന്‍ ഈ ആപ്പിലൂടെ സാധിക്കും. അവധി ആവശ്യപ്പെടുന്നതിനും സ്‌്‌കൂള്‍ ബസ്‌
ട്രാക്ക്‌ ചെയ്യുന്നതിനും ഇതില്‍ സംവിധാനമുണ്ട്‌്‌. ആപ്പിന്റെ ഡിജിറ്റല്‍ വാളില്‍ സ്‌കൂള്‍ കാലഘട്ടത്തിലെ കുട്ടികളുടെ എല്ലാ നേട്ടങ്ങളും രേഖപ്പെടുത്തുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക്‌ അവ കാണാനും കഴിയും. കൂടാതെ ഇ-ഡയറി സംവിധാനം മാതാപിതാക്കള്‍ക്ക്‌ അധ്യാപകരുമായി ആശയവിനിമയം നടത്താനും കുട്ടികളുടെ പഠനപുരോഗതി അറിയാനും സഹായിക്കും. 
അധ്യാപകര്‍ക്ക്‌ മാതാപിതാക്കളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതാണ്‌ സ്‌കൂള്‍ വിസാര്‍ഡ്‌ ആപ്പിന്റെ മറ്റൊരു സവിശേഷത. പിടിഎ യോഗങ്ങളുടെ ക്രമീകരണം, യോഗത്തിന്റെ മിനിറ്റ്‌സുകള്‍ രേഖപ്പെടുത്തല്‍ തുടങ്ങി നടക്കാനിരിക്കുന്ന പ്രവര്‍ത്തികള്‍, പുതിയ വാര്‍ത്തകളും ബുള്ളറ്റിനുകളും പങ്കുവെക്കല്‍, സ്‌കൂള്‍ മാനേജ്‌മെന്റ്‌ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്‌ രക്ഷിതാക്കളില്‍ നിന്ന്‌ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി സര്‍വ്വേകള്‍ നടത്തല്‍ മുതലായ പ്രവര്‍ത്തനങ്ങളും ഈ ആപ്പിലൂടെ സാധ്യമാകും. ഓണ്‍ലൈന്‍ ആക്ടിവിറ്റി രജിസ്‌ട്രേഷന്‍ മാനേജ്‌മെന്റ്‌ സിസ്‌റ്റവും സ്‌കൂള്‍വിസാര്‍ഡ്‌ ആപ്പില്‍ ലഭ്യമാണ്‌. 
സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ ഡിജിറ്റല്‍ വാളിലൂടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളും വിവരങ്ങളും അറിയാനും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഹാജര്‍ നില വിലയിരുത്താനും സ്റ്റാഫ്‌ മീറ്റിംഗും മറ്റ്‌ പരിപാടികളും ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാനും ആപ്പിലൂടെ സാധിക്കും.
ദൈനംദിന സ്‌കൂള്‍ ഭരണനിര്‍വഹണത്തില്‍ ക്രിയാത്മകമായ മാറ്റം കൊണ്ടുവരാനും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്താനും സ്‌കൂള്‍വിസാര്‍ഡ്‌ ആപ്പ്‌ സഹായകമാകുമെന്ന്‌ സോഫ്‌ട്‌ സൊല്യൂഷന്‍സ്‌ എംഡിയും സിഇഓയുമായ ദിലീപ്‌ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക്‌ കുട്ടികളുടെ സ്‌കൂള്‍ ഫീസ്‌ അടയ്‌ക്കാന്‍ ക്യൂവില്‍ നിന്ന്‌്‌ ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. 
`ഞങ്ങളുടെ സ്‌കൂള്‍ അഭിമുഖീകരിച്ച ആശയവിനിമയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഓരോ ലെവലിലും മാതാപിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്താനും സ്‌കൂള്‍വിസാര്‍ഡ്‌ ആപ്പിലൂടെ സാധ്യമായി. മാത്രമല്ല ഹാജര്‍ രേഖപ്പെടുത്തല്‍, ഡയറി മുഖേനയുള്ള ആശയവിനിമയം, പെയ്‌മെന്റ്‌ തുടങ്ങി വിവിധ സ്‌കൂള്‍ അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത്‌ രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള വിനിമയ സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ സഹായകമായി,` കൊല്ലം ആലുംമൂട്‌ യുപിജി സ്‌കൂള്‍ മാനേജര്‍ മുകേഷ്‌ എം.ജി പറഞ്ഞു. 


പിഡിലൈറ്റ്‌ ഇന്‍ഡസ്‌ട്രീസും ജോവാറ്റും പരസ്‌പര സഹകരണത്തിന്‌




കൊച്ചി: രാജ്യത്തെ മുന്‍നിര പശ നിര്‍മ്മാതാക്കളായ പിഡിലൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ ജര്‍മ്മന്‍ കമ്പനിയായ ജോവാറ്റ്‌ എസ്‌ഇയുമായി പരസ്‌പര സഹകരണത്തിലേര്‍പ്പെടുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ നിര്‍മ്മിക്കുന്നതില്‍ ആഗോള വമ്പന്‍മാരാണ്‌ ജോവാറ്റ്‌ എസ്‌ഇ. സഹകരണത്തിന്റെ ഭാഗമായി ജോവാറ്റിന്റെ ഇന്ത്യയിലെ വിതരണം പിഡിലൈറ്റ്‌ നിര്‍വഹിക്കും. ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാള്‍ എന്നിവിടങ്ങളിലും ജോവാറ്റ്‌ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുക പിഡിലൈറ്റായിരിക്കും. ഇതിന്‌ പുറമേ ഹോട്ട്‌ മെല്‍ട്ട്‌ പശകളുടെ സാങ്കേതിക വിദ്യ പരസ്‌പരം കൈമാറുകയും ചെയ്യും.
നീണ്ടു നില്‍ക്കുന്ന പരസ്‌പര സഹകരണത്തിലൂടെ ഇരു കമ്പനികള്‍ക്കും വിപണിയില്‍ കൂടുതല്‍ ശക്തരാകാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ. ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും ഉല്‍പ്പന്നങ്ങളും പ്രദാനം ചെയ്യാനും ഇത്‌ വഴി സാധിക്കും. 

അനാഥ കുട്ടികളുടെ വിശപ്പകറ്റാന്‍ അല്‍ ഖാസി റസ്റ്റോറന്റ്‌




കൊച്ചി: അനാഥ കുട്ടികളുടെ വിശപ്പകറ്റാന്‍ ലക്ഷ്യമിട്ട്‌ വ്യത്യസ്‌തമായ റസ്റ്റോറന്റ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗാന്ധി നഗര്‍ സലീംരാജന്‍ റോഡില്‍ ആരംഭിച്ച അല്‍ ഖാസി റസ്‌റ്റോറന്റാണ്‌ ഉപഭോക്താക്കള്‍ക്ക്‌ സ്വാദൂറും വിഭവങ്ങള്‍ വിളമ്പുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്‌. ഉദ്‌ഘാടനച്ചടങ്ങിലും ഈ റസ്റ്റോറന്റ്‌ വ്യത്യസ്ഥത പുലര്‍ത്തി. ജനസേവ ശിശുഭവനിലെ ഒരു സംഘം കുട്ടികളും ഹൈബി ഈഡന്‍ എംഎല്‍എയും ചേര്‍ന്നാണ്‌ റസ്റ്റോറന്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. 
യുഎഇയില്‍ റസ്റ്റോറന്റും അഡ്വര്‍ട്ടൈസിംഗ്‌ ബിസിനസിലും ഏര്‍പ്പെട്ടിരിക്കുന്ന കാസിം മൂര്യാടാണ്‌ അല്‍ ഖാസി റസ്റ്റോറന്റിന്റെ ഉടമ. `റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക്‌ ആവശ്യക്കാരായ കുട്ടികള്‍ക്ക്‌ ഭക്ഷണം ദാനം ചെയ്യുന്നതിന്‌ ഒരു 'ഫുഡ്‌ വാള്‍' സ്ഥാപിച്ചിട്ടുണ്ട്‌. റസ്റ്റോറന്റില്‍ നിന്നും വാങ്ങുന്ന കൂപ്പണ്‍ ഈ വാളില്‍ പതിപ്പിക്കാവുന്നതാണ്‌. 50, 100, 200 രൂപാ കൂപ്പണുകളാണ്‌ ഇവിടെയുള്ളത്‌. തങ്ങള്‍ക്ക്‌ സാധിക്കുന്ന തുകയ്‌ക്കുള്ള കൂപ്പണ്‍ വാങ്ങി അതില്‍ ഫോണ്‍ നമ്പറും മറ്റും എഴുതി ഈ വാളില്‍ പതിക്കാം. ഇങ്ങനെ സംഭാവന ചെയ്യുന്ന തുകയ്‌ക്കുള്ള ഭക്ഷണം മാസത്തിലൊരു ദിവസം അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക്‌ നല്‍കും,` കാസിം മൂര്യാട്‌ പറഞ്ഞു. ഇതിന്‌ പുറമേ റസ്റ്റോറന്റിന്റെ ലാഭത്തില്‍ നിന്നും ഒരു വിഹിതം കുറഞ്ഞത്‌ 5000 രൂപ പ്രതിമാസം അനാഥാലയങ്ങള്‍ക്ക്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനസേവ ശിശുഭവന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ചടങ്ങില്‍ ജനസേവ ശിശുഭവനുള്ള 5000 രൂപയുടെ ആദ്യ ചെക്ക്‌ ചെയര്‍മാന്‍ ജോസ്‌ മാവേലിക്ക്‌ കാസിം മൂര്യാട്‌ കൈമാറി. 

ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക്‌ സിഎംഎഫ്‌ആര്‍ഐ പരിശീലനം നല്‍കുന്നു






കൊച്ചി:ആഫ്രിക്കന്‍ ഏഷ്യന്‍ റൂറല്‍ ഡവലപ്‌മെന്റ്‌ഓര്‍ഗനൈസേഷനിലെ (എഎആര്‍ഡിഒ) 13 അംഗരാജ്യങ്ങളിലെ ഗവേഷകരെ പരിശീലിപ്പിക്കുന്നതിനുള്ള രാജ്യാന്തര ശില്‍പശാല ഇന്ന്‌ (ബുധന്‍) മുതല്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്‌ആര്‍ഐ) ആരംഭിക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും എഎആര്‍ഡിഒയും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായാണ്‌ശില്‍പശാല. രാവിലെ 10.30 ന്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ എഎആര്‍ഡിഒ സെക്രട്ടറി ജനറല്‍വാസി ഹസന്‍ അല്‍ ഷ്രൈന്‍ മുഖ്യാതിഥിയാകും. കുഫോസ്‌ വൈസ്‌ചാന്‍സലര്‍ ഡോ എ രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. എഎആര്‍ഡിഒ ഗവേഷണ വിഭാഗം മേധാവിഡോഖുഷ്‌നൂദ്‌ അലി സംബന്ധിക്കും.

രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന ശില്‍പശാലയില്‍ തായ്‌വാന്‍, ഇറാഖ്‌, ജോര്‍ദാന്‍, ലെബനോന്‍, ഒമാന്‍, ഫലസ്‌തീന്‍, സുഡാന്‍, ടുണീഷ്യ, മലേഷ്യ, മലാവി, ലിബിയ, മൗറീഷ്യസ്‌, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ്‌ സംബന്ധിക്കുന്നത്‌. ഇന്ത്യന്‍ മത്സ്യമേഖലയിലെ ഗവേഷണ-വികസന മേഖലകളെക്കുറിച്ചാണ്‌ പരിശീലനം. സമുദ്രമത്സ്യ പരിപാലനം, സമുദ്രപരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ഉത്തരവാദിത്വ പൂര്‍ണ മത്സ്യബന്ധനം, സമുദ്രകൃഷിതുടങ്ങിയവിവിധ മേഖലകളുമായി ബന്ധപ്പെട്ട്‌ വിദഗ്‌ധര്‍ സംസാരിക്കും. കൂടാതെ, പ്രായോഗിക പരിശീലനം, ഹാര്‍ബറുകള്‍, മത്സ്യകൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനവുമുണ്ടാകും.

സമുദ്ര കൂടുകൃഷി, മത്സ്യസമ്പത്തിന്റെശാസത്രീയ നിര്‍ണയംതുടങ്ങി 70 വര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിവികസിപ്പിച്ച സാങ്കേതികവിദ്യകള്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക്‌ പരിചയപ്പെടുത്തും.

കാര്‍ഷിക-ഗ്രാമ വികസന മേഖലകളില്‍ പുരോഗതികൈവരിക്കുന്നതിന്‌ ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ തമ്മിലുള്ള പരസ്‌പര സഹകരണംമെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ സംഘടനയാണ്‌ ആഫ്രിക്കന്‍ ഏഷ്യന്‍ റൂറല്‍ ഡവലപ്‌മെന്റ്‌ഓര്‍ഗനൈസേഷനിലെ (എഎആര്‍ഡിഒ). നിലവലവില്‍ രണ്ട്‌ ഭൂഖണ്ഡങ്ങളില്‍ നിന്നായി 32 അംഗരാജ്യങ്ങളുണ്ട്‌. ഡല്‍ഹിയാണ്‌ സംഘടനയുടെ ആസ്ഥാനം. ഇന്ത്യയില്‍കേന്ദ്ര ഗ്രമാ വികസന മന്ത്രാലയമാണ്‌ എഎആര്‍ഡിഒ അംഗരാജ്യങ്ങള്‍ക്ക്‌ കാര്‍ഷിക ഗ്രാമവികസന മേഖലകളിലെ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍സാങ്കേതിക പരിശീലനം നല്‍കുന്നത്‌.

അനിന്ദിത്‌ റെഡ്‌ഢി മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍ ഓഫ്‌ ദ ഇയര്‍




ചെന്നൈ: ഫെഡറേഷന്‍ ഓഫ്‌ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ (എഫ്‌.എം.എസ്‌.സി.ഐ) പോയ വര്‍ഷത്തെ ദേശീയ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍ ഓഫ്‌ ദ ഇയറായി ഹൈദരാബാദ്‌ സ്‌പീഡ്‌ സെന്‍സേഷന്‍ അനിന്ദിത്‌ റെഡ്‌ഢിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണില്‍ രണ്ടു ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം നേടിയതാണ്‌ 2014 മുതല്‍ ദേശീയ മത്സരങ്ങളില്‍ സജീവ പങ്കാളിത്തമുള്ള 26കാരനായ അനിന്ദിതിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. എഫ്‌.ഐ.എ വേള്‍ഡ്‌ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗം ഗൗതം സിംഗാനിയ, പ്രസിഡന്റ്‌ അക്‌ബര്‍ ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന്‌ അവാര്‍ഡ്‌ സമ്മാനിച്ചു. 
മോട്ടോര്‍സ്‌പോര്‍ട്‌സ്‌ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക്‌ കെ.ഡി മദനനെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. അര്‍ജ്ജുന്‍ മൈനി, ജെഹാന്‍ ദറുവാല, ആദിത്യ പട്ടേല്‍, അര്‍മാന്‍ ഇബ്രാഹിം, അഭിലാഷ്‌ പി.ജി, ഗൗരവ്‌ ഗില്‍, ഐശ്വര്യ പി.എം, റയാന ബീ, കല്യാണി.വി പോട്ടേകര്‍, മിരാ എര്‍ദ തുടങ്ങിയവരാണ്‌ വിവിധ വിഭാഗങ്ങളിലെ മറ്റു അവാര്‍ഡ്‌ ജേതാക്കള്‍.

ഹോണ്ടയുടെ 160സിസി എക്‌സ്‌-ബ്ലേഡ്‌ വിതരണം ആരംഭിച്ചു





കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 160 സിസി സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ എക്‌സ്‌-ബ്ലേഡിന്റെ വില പ്രഖ്യാപിച്ചു. ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച എക്‌സ്‌-ബ്ലേഡിന്റെ ഡല്‍ഹിയിലെ എക്‌സ്‌ ഷോറും വില 78,500 രൂപയാണ്‌.
പുതുതലമുറയ്‌ക്കും ജെന്‍-ഇസഡിനുമുള്ളതാണ്‌ തീഷണവും ഭാവി വിളിച്ചോതുന്നതുമായ രൂപകല്‍പ്പനയിലുള്ള എക്‌സ്‌-ബ്ലേഡെന്നും മാര്‍ച്ച്‌ മുതല്‍ ഇവയുടെ വിതരണം ആരംഭിച്ചെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദ്‌വീന്ദര്‍ സിങ്‌ ഗുലേരിയ പറഞ്ഞു. കൂടുതല്‍ സ്റ്റൈലിലുള്ള ഹോണ്ടയുടെ പുതിയ ബൈക്കില്‍ എച്ച്‌ഇടി 160സിസി എന്‍ജിനാണ്‌ പരീക്ഷിച്ച്‌ ഉപയോഗിച്ചിരിക്കുന്നതെന്നും ഉയര്‍ന്ന സാങ്കേതിക വിദ്യയിലുള്ള എക്‌സ്‌-ബ്ലേഡില്‍ പല പുതുമകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഒറ്റ നോട്ടം മാത്രം മതി പുതിയ 160സിസി എക്‌സ്‌-ബ്ലേഡിന്റെ സ്റ്റൈല്‍ മനസിലാക്കാനെന്നും അദേഹം കൂട്ടിചേര്‍ത്തു.
മുന്നില്‍ നിന്നും നോക്കിയാല്‍ പ്രഭാവത്തോടെയുള്ള നില്‍പ്പും ആദ്യമായി എല്‍ഇഡി ഉപയോഗിച്ചിരിക്കുന്ന ഹെഡ്‌ലാമ്പും ചേര്‍ന്ന്‌ റോബോട്ടിക്‌ ലുക്ക്‌ നല്‍കുന്നു. സാധാരണ ഹാലജന്‍ ലാമ്പുകളെ അപേക്ഷിച്ച്‌ എക്‌സ്‌-ബ്ലേഡിന്റെ ഹെഡ്‌ലാമ്പ്‌ കൂടുതല്‍ വെളിച്ചം പരത്തുന്നു. 9 എല്‍ഇഡി പൊസിഷന്‍ ലാമ്പ്‌ എക്‌സ്‌-ബ്ലേഡിനെ വേറിട്ടു നിര്‍ത്തുന്നു. റേസര്‍ എഡ്‌ജുകളോടെയുള്ള എല്‍ഇഡി ടെയില്‍ ലാമ്പും കനം കുറഞ്ഞ വിധത്തിലുള്ള ഇന്ധന ടാങ്കും, വാഹനത്തെ മണ്ണു പിടിക്കുന്നതില്‍ നിന്നും തടയുന്ന പിന്നിലെ ടയറിന്റെ മറയും ക്രോം ടിപ്പോടുകൂടിയ മഫ്‌ളറും എല്ലാം ചേര്‍ന്ന്‌ എക്‌സ്‌-ബ്ലേഡിന്‌ സ്‌പോര്‍ട്ടി ലുക്ക്‌ നല്‍കുന്നു.
ഹോണ്ടയുടെ വിശ്വസനീയമായ 162.71 സിസി എച്ച്‌ഇടി എന്‍ജിന്‍ മികച്ച പ്രകടനവും കാര്യക്ഷമതയും കാഴ്‌ചവയ്‌ക്കും. 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്‌പി തരുന്നു. 6000ആര്‍പിഎമ്മില്‍ 13.92 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു. എക്‌സ്‌-ബ്ലേഡിന്‌ വേഗത്തിലുള്ള ആക്‌സിലറേഷനും കൂടുതല്‍ ലോഡ്‌ കയറ്റാനുള്ള ശേഷിയുമുണ്ട്‌.
സ്‌പോര്‍ട്ടി ലുക്കും പ്രായോഗികതയും ഒത്തു ചേരുന്ന എക്‌സ്‌-ബ്ലേഡില്‍ ലിങ്ക്‌ ടൈപ്പ്‌ ഗിയര്‍ ഷിഫ്‌റ്ററാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വീതിയുള്ള 130എംഎം പിന്‍ ടയര്‍, മോണോ ഷോക്ക്‌ റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവ കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്നു. സുഖകരവും സുരക്ഷിതവുമായ യാത്രയ്‌ക്കാണ്‌ എക്‌സ്‌-ബ്ലേഡ്‌ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്‌. നീളമുള്ള സീറ്റ്‌, സീല്‍ ചെയിന്‍, ഹസാര്‍ഡ്‌ സ്വിച്ച്‌ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്‌. നൂതനമായ ഡിജിറ്റല്‍ മീറ്ററില്‍ സര്‍വീസ്‌ സൂചന, ഡിജിറ്റല്‍ ക്ലോക്ക്‌, ഗിയര്‍ പൊസിഷന്‍ എന്നിവയെല്ലാം അറിയാം. 
രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ഡീലര്‍മാരിലൂടെ 5000 രൂപ നല്‍കി എക്‌സ്‌-ബ്ലേഡ്‌ ബുക്ക്‌ ചെയ്യാം. മാറ്റ്‌ മാര്‍വല്‍ ബ്ലൂ മെറ്റാലിക്‌, മാറ്റ്‌ ഫ്രോസണ്‍ സില്‍വര്‍ മെറ്റാലിക്‌, പേള്‍ സ്‌പാര്‍ത്തന്‍ റെഡ്‌, പേള്‍ ഇഗ്നിയസ്‌ ബ്ലാക്ക്‌, മാറ്റ്‌ മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്‌ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ എക്‌സ്‌-ബ്ലേഡ്‌ ലഭ്യമാണ്‌. 

മിനിമം ബാലന്‍സ്‌ ചാര്‍ജുകള്‍ എസ്‌.ബി.ഐ. 75 ശതമാനം വരെ കുറച്ചു




കൊച്ചി: പ്രതിമാസ ശരാശരി ബാലന്‍സ്‌ സൂക്ഷിക്കാത്തതിന്റെ നിരക്കുകള്‍ ഗണ്യമായി കുറക്കാന്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തീരുമാനിച്ചു. 2018 ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതുക്കിയ നിരക്കുള്‍ പ്രാബല്യത്തിലാവുക. വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ്‌ ഈ തീരുമാനം. 
മെട്രോ, നഗര മേഖല എന്നീ കേന്ദ്രങ്ങളില്‍ ശരാശരി പ്രതിമാസ ബാലന്‍സ്‌ സൂക്ഷിക്കാത്തതിനുള്ള നിരക്കുകള്‍ പരമാവധി 50 രൂപയും ജി.എസ്‌.ടി.യും എന്നത്‌ 15 രൂപയും ജി.എസ്‌.ടി.യും എന്നാക്കി കുറച്ചു. ഇതേ രീതിയില്‍ അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ നിരക്കുകള്‍ 40 രൂപയും ജി.എസ്‌.ടി.യും എന്നത്‌ യഥാക്രമം 12 രൂപയും ജി.എസ്‌.ടി.യും പത്തു രൂപയും ജി.എസ്‌.ടി.യും എന്ന നിലകളിലേക്കു കുറച്ചിട്ടുണ്ട്‌. 
തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും അവരുടെ വികാരങ്ങളും മാനിച്ചാണ്‌ തങ്ങള്‍ നിരക്കുകളില്‍ കുറവു വരുത്തിയതെന്ന്‌ എസ്‌.ബി.ഐ.യുടെ റീട്ടെയില്‍ ആന്റ്‌ ഡിജിറ്റല്‍ ബാങ്കിങ്‌ മാനേജിങ്‌ ഡയറക്ടര്‍ പി.കെ. ഗുപത പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്‌ തങ്ങള്‍ എന്നും മുന്‍തൂക്കം നല്‍കിയിരുന്നതെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള തങ്ങളുടെ നിരവധി നീക്കങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്ന്‌ നിരക്കുകള്‍ ഒന്നും ഈടാക്കാത്ത ബി.എസ്‌.ബി.ഡി. അക്കൗണ്ടുകളിലേക്കു മാറാന്‍ ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബാങ്കിന്‌ 41 കോടി സേവിങ്‌സ്‌ അക്കൗണ്ടുകളോടെ ശക്തമായ അടിത്തറയാണുള്ളത്‌. ഇതില്‍ 16 കോടി അക്കൗണ്ടുകള്‍ പി.എം.ജെ.ഡി.വൈ, ബി.എസ്‌.ബി.ഡി. വിഭാഗങ്ങളിലുള്ളവയും പെന്‍ഷന്‍കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവരുടേതാണ്‌. ഇതിനു പുറമേ 21 വയസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌. ശരാശരി പ്രതിമാസ ബാലന്‍സുമായി ബന്ധപ്പെട്ട ഈ ഇളവ്‌ 25 കോടി ഉപഭോക്താക്കള്‍ക്ക്‌ നേട്ടമാവും. 
ഉപഭോക്താക്കള്‍ക്ക്‌ ബാങ്കിന്റെ സാധാരണ സേവിങ്‌സ്‌ അക്കൗണ്ടില്‍ നിന്ന്‌ ബേസിക്‌ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ (ബി.എസ്‌.ബി.ഡി.) എപ്പോള്‍ വേണമെങ്കിലും സൗജന്യമായി മാറാമെന്നും ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ശരാശരി പ്രതിമാസ ബാലന്‍സ്‌ സൂക്ഷിക്കാതെ തന്നെ അടിസ്ഥാന സേവിങ്‌സ്‌ ബാങ്‌്‌ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌ ഈ അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകളുടെ സവിശേഷതകള്‍ ബാങ്ക്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. 

ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പങ്കാളി




കൊച്ചി : ശ്രീലങ്കയില്‍ നടക്കുന്ന ഹീറോ നിദാഹാസ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളികളായി ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ നിയമിച്ചു. 
കൊളംബോയിലെ ആര്‍.പ്രേമദാസ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ കാണാന്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ നിന്നും വന്‍തോതിലുള്ള സന്ദര്‍ശക പ്രവാഹമാണുള്ളത്‌.
ഈ സന്ദര്‍ശനപ്രവാഹം നേരിടാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ സുസജ്ജമാണെന്ന്‌, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ ശിവ രാമചന്ദ്രന്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ ഇന്ത്യയിലെ 14 നഗരങ്ങളില്‍ നിന്ന്‌ ആഴ്‌ചതോറും 135 സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. മെല്‍ബണിലേയ്‌ക്കും ഈയിടെ പുതിയ സര്‍വീസ്‌ ആരംഭിച്ചിട്ടുണ്ട്‌.
മെല്‍ബണ്‍ മാരത്തണ്‍, റംബിള്‍ ഇന്‍ ജംഗള്‍, കൊളംബോ മാരത്തണ്‍ എന്നിവയിലൂടെ കായിക രംഗത്ത്‌ പ്രതിബദ്ധത തെളിയിച്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‌ ലഭിച്ച അംഗീകാരമാണ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ എയര്‍ലൈന്‍ പാര്‍ട്‌ണര്‍ നിയമനം എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ്‌ പ്രേമികള്‍ക്കും സഞ്ചാരികള്‍ക്കുമായി, ത്രിരാഷ്‌ട്ര ടൂര്‍ണമെന്റിനോടനുബന്ധിച്ച്‌ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാര്‍ച്ച്‌ 18 നാണ്‌. മാര്‍ച്ച്‌ 14 ന്‌ ബംഗ്ലാദേശുമായാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം.

ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ മെഡ്‌ട്ര ഇന്നവേറ്റീവ്‌ ടെക്‌നോളജീസിന്റെ എ.ആര്‍. വെയ്‌ന്‍ ഫൈന്‍ഡര്‍

ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍മെഡ്‌ട്ര ഇന്നവേറ്റീവ്‌ ടെക്‌നോളജീസിന്റെ
എ.ആര്‍. വെയ്‌ന്‍ ഫൈന്‍ഡര്‍



കൊച്ചി: ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഓഗ്‌മെന്റഡ്‌ റിയാലിറ്റി (എ.ആര്‍) വെയ്‌ന്‍ ഫൈന്‍ഡര്‍ ഉപയോഗിക്കുന്നു. കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക്‌ അസ്വസ്ഥതയും വേദനയുമില്ലാതെ രക്തക്കുഴലുകളില്‍ കുത്തിവയ്‌പ്പ്‌ നടത്തുന്നതിന്‌ കേരളത്തില്‍നിന്നുള്ള സ്‌റ്റാര്‍ട്ടപ്പ്‌ കമ്പനിയായ മെഡ്‌ട്ര ഇന്നവേറ്റീവ്‌ ടെക്‌നോളജീസ്‌ രൂപകല്‍പ്പന ചെയ്‌തതാണ്‌ വെയ്‌ന്‍ ഫൈന്‍ഡര്‍.
ആശുപത്രികളില്‍ രക്തമെടുക്കുന്നതിനോ, ഐവി ഉപയോഗിക്കുന്നതിനോ സിരകള്‍ കണ്ടെത്തുന്നത്‌ പലപ്പോഴും ബുദ്ധിമുട്ടാണ്‌. എന്നാല്‍, വെയ്‌നസ്‌ എആര്‍ 100 ത്വക്കിന്‌ മുകളിലായി കാണിക്കുമ്പോള്‍ സിരകള്‍ വ്യക്തമായി കാണാനാവും. ഇതുവഴി രോഗിയുടെ മാനസികസമ്മര്‍ദ്ദവും വേദനയും കുറയ്‌ക്കാനും സിരകള്‍ കണ്ടെത്തുന്നതിനായി ഒന്നിലധികം തവണ കുത്തിവയ്‌ക്കുന്നത്‌ ഒഴിവാക്കുന്നതിനും സാധിക്കും.
വേദനയും ആശങ്കയും സമ്മര്‍ദ്ദവുമില്ലാതെ രക്തമെടുക്കുന്നതിനും ഐവി ഇടുന്നതിനും ഡോക്ടര്‍മാരേയും രോഗികളെയും സഹായിക്കുന്നതാണ്‌ ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ആര്‍. വെയ്‌ന്‍ ഫൈന്‍ഡര്‍ എന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒയും കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ്‌ വിശദമായ ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തി പരീക്ഷണങ്ങള്‍ നടത്തി അധികൃതരുടെ അംഗീകാരം നേടിയെടുത്തതാണ്‌ വെയ്‌നക്‌സ്‌ എ.ആര്‍. 100.
വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്ന വെയ്‌ന്‍ ഫൈന്‍ഡറുകള്‍ക്ക്‌ ഉയര്‍ന്ന വിലയായതിനാല്‍ ഇന്ത്യയില്‍ വെയ്‌ന്‍ ഫൈന്‍ഡറുകള്‍ സാധാരണയായി ഉപയോഗിക്കുന്നില്ലെന്ന്‌ മെഡ്‌ട്ര ഇന്നവേറ്റീവ്‌ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സിഇഒ എസ്‌. സുജിത്‌ പറഞ്ഞു. കുറഞ്ഞ ചെലവില്‍ ആരോഗ്യപരിചരണം ലഭ്യമാക്കാന്‍ വെയ്‌നക്‌സ എ.ആര്‍. 100 സഹായിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.  

വശ്യസുഗന്ധവുമായി പോണ്ട്‌സ്‌ സ്‌റ്റാര്‍ലൈറ്റ്‌ ടാല്‍ക്‌ വിപണിയില്‍



കൊച്ചി: ഐതിഹാസിക സൗന്ദര്യ വര്‍ധക ബ്രാന്റ്‌ പോണ്ട്‌സിന്റെ വശ്യസുഗന്ധം പകരുന്ന സ്‌റ്റാര്‍ലൈറ്റ്‌ പെര്‍ഫ്യൂംഡ്‌ ടാല്‍ക്‌ വിപണിയില്‍.പോണ്ട്‌സ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം കാജല്‍ അഗര്‍വാള്‍ പുതിയ ടാല്‍കം പൗഡറിന്റെ വിപണനോദ്‌ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ വനിതകളുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക്‌ അനുസരിച്ച്‌ വിപണിക്ക്‌ പ്രിയപ്പെട്ട ഉല്‍പന്നങ്ങളുമായി എക്കാലവും മുന്‍നിരയിലുളള പോണ്ട്‌സ്‌ അന്താരാഷ്ട്ര നിലവാരത്തിലുളള സുഗന്ധദ്രവ്യ ബ്രാന്‍്‌റുകളോടു ചേര്‍ന്ന്‌ നില്‍കുന്ന മനംമയക്കുന്ന സുഗന്ധമാണ്‌ സ്‌റ്റാര്‍ലൈറ്റിലൂടെ അവതരിപ്പിക്കുന്നത്‌.

പാഷന്‍ഫ്രൂട്ട്‌ ബ്ലൂബെറി എന്നിവയുടെ സങ്കരസുഗന്ധമുളള ടോപ്‌ നോട്ടും നനുത്ത കസ്‌തൂരിയുടെ സുഗന്ധ പഞ്ചാത്തലവും സ്റ്റാര്‍ലൈറ്റിനെ ഇതര ടാല്‍കുകളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നു. ജാസ്‌മിന്‍, മാന്‍ഡറിന്‍,റാസ്‌പ്‌ബെറി, പിങ്ക്‌ ഓര്‍ക്കിഡ്‌ എന്നിവയുടെ സുഖകരമായ സമ്മിശ്രങ്ങളും ഇതിനകമ്പടിയായെത്തുമ്പോള്‍ പോണ്ട്‌സ്‌ ആരാധാകര്‍ക്ക്‌ ഇതൊരു പുത്തന്‍ അനുഭവമാകും.

ആറ്‌ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സുഗന്ധമാണ്‌ സ്‌റ്റാര്‍ലൈറ്റ്‌ ഉറപ്പു നല്‍കുന്നത്‌. 50,100,300 ഗ്രാമെ ബോട്ടിലുളില്‍ ലഭ്യമായ സ്‌റ്റാര്‍ലൈറ്റിന്‌ വില യഥാക്രമം 55 രൂപ, 99 രൂപ, 225 രൂപ

സിഐഡിസി വിശ്വകര്‍മ്മ അവാര്‍ഡ്‌സില്‍ ശോഭ ലിമിറ്റഡിന്‌ മൂന്ന്‌ പുരസ്‌കാരങ്ങള്‍


കൊച്ചി: ഇന്ത്യയിലെ മികച്ചതും വിശ്വസ്‌തവുമായ റിയല്‍ എസ്‌റ്റേറ്റ്‌ ബ്രാന്‍ഡായ ശോഭ ലിമിറ്റഡിന്‌ പത്താമത്‌ കണ്‍സ്‌ട്രക്ഷന്‍ ഇന്‍ഡസ്‌ട്രി ഡെവലപ്‌മെന്റ്‌ കൗണ്‍സില്‍ (സിഐഡിസി) വിശ്വകര്‍മ്മ അവാര്‍ഡ്‌സ്‌ 2018ല്‍ മൂന്ന്‌ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മൂന്നാം തവണയുമാണ്‌ ശോഭ ഈ അവാര്‍ഡുകള്‍ സ്വന്തമാക്കുന്നത്‌. ഇന്ത്യന്‍ നിര്‍മ്മാണവ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ സമഗ്രസംഭാവനകള്‍ നല്‍കി, അവരവരുടെ പ്രത്യേക മേഖലയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ്‌ സിഐഡിസി വിശ്വകര്‍മ്മ അവാര്‍ഡുകള്‍ നല്‍കിവരുന്നത്‌.

1000 കോടി ടേണ്‍ഓവറുള്ള ശോഭ ലിമിറ്റഡ്‌ 'മികച്ച പ്രൊഫഷണലി മാനേജ്‌ഡ്‌ കമ്പനി' എന്ന ബഹുമതി കൂടാതെ ശ്രീ കുറുംബ എഡ്യൂക്കേഷന്‍ ആന്റ്‌ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന്‌ കേരളത്തിലെ ദുര്‍ബലജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പ്രവര്‍ത്തനത്തിന്‌ 'സോഷ്യല്‍ ഡെവലപ്‌മെന്റ്‌ ആന്റ്‌ ഇംപാക്‌റ്റ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡും കരസ്ഥമാക്കി. ഇതിന്‌ പുറമേ 'മികച്ച കണ്‍സ്‌ട്രക്ഷന്‍ പ്രൊജക്ട്‌സ്‌' അവാര്‍ഡിന്‌ ശോഭയുടെ തൃശൂരുള്ള ആഡംബര പാര്‍പ്പിട പദ്ധതി ശോഭ സഫയര്‍ അര്‍ഹമായി.

സിഐഡിസി വിശ്വകര്‍മ്മ അവാര്‍ഡ്‌സില്‍ ഒരിക്കല്‍ക്കൂടി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, മികച്ച പ്രവര്‍ത്തനങ്ങളിലൂടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക്‌ ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നുവെന്നും ശോഭ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറും വൈസ്‌ ചെയര്‍മാനുമായ ജെ.സി. ശര്‍മ്മ പറഞ്ഞു. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി വരുന്ന ശോഭ ലിമിറ്റഡിന്‌, ഈ അവാര്‍ഡുകള്‍ ഓരോ മേഖലയിലും നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ്‌ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പ്രദീപ്‌ ഭാര്‍ഗവ അധ്യക്ഷനായ സിഐഡിസി ജൂറിയില്‍ കര്‍ശനമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലൂടെ നൂറോളം നോമിനികളെ പിന്നിലാക്കിയാണ്‌ ശോഭ ലിമിറ്റഡ്‌ ഈ വിജയം കരസ്ഥമാക്കിയത്‌.

Monday, January 22, 2018

ഫുഡ്‌ടെക്‌ കേരള പ്രദര്‍ശനം 25 മുതല്‍ 27 വരെ കൊച്ചിയില്‍



കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്‌കരണ പാക്കേജിംഗ്‌ പ്രദര്‍ശനമായ ഫുഡ്‌ടെക്‌ കേരളയുടെ എട്ടാം പതിപ്പിന്‌ ജനുവരി 25-ന്‌ കൊച്ചി കടവന്ത്രയിലെ രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി), കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷന്‍ (കെ-ബിഐപി), നാളീകേര വികസന ബോര്‍ഡ്‌, സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഐഎഫ്‌ടി) എന്നിവയുടെ സഹകരണത്തോടെ ക്രൂസ്‌ എക്‌സ്‌പോസ്‌ സംഘടിപ്പിക്കുന്ന ഫുഡ്‌ടെക്‌ കേരള പ്രദര്‍ശനം ജനുവരി 27 വരെ നീണ്ടുനില്‍ക്കും.
ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍, പാനീയങ്ങള്‍, ഫുഡ്‌ റീട്ടെയ്‌ലിങ്‌, റഫ്രിജറേഷന്‍ ആന്‍ഡ്‌ കോള്‍ഡ്‌ ചെയിന്‍, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കള്‍, ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷ്യവസ്‌തുക്കള്‍, പാക്കേജിംഗ്‌ തുടങ്ങി വിവിധങ്ങളായ രംഗങ്ങളിലെ പുതിയ ഉല്‍പന്നങ്ങള്‍ മൂന്ന്‌ ദിവസത്തെ പ്രദര്‍ശനത്തിലുണ്ടാകുമെന്ന്‌ ക്രൂസ്‌ എക്‌സ്‌പോസ്‌ ഡയറക്ടര്‍ ജോസഫ്‌ കുര്യാക്കോസ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നടക്കുന്ന ഏക ഭക്ഷ്യ-പാനീയ, പാക്കേജിംഗ്‌ പ്രദര്‍ശനമായതിനാല്‍ ഫുഡ്‌ടെക്‌ ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ-മൊത്ത വ്യാപാരികളെ ആകര്‍ഷിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സിനിമ നിര്‍മ്മാണത്തിനും വിതരണത്തിനു ഇനി കണ്‍സോര്‍ഷ്യം , 10 മള്‍്‌ട്ടിപ്ലക്‌സുകള്‍ വരുന്നു

പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനിയുടെയും എന്റര്‍റ്റെയിന്‍മെന്‍റ്‌ കണ്‍സോര്‍ഷ്യത്തിന്‍റെയും പ്രഖ്യാപനം ചെയര്‍മാനും സി ഇ ഒയുമായ ശ്രീകുമാര്‍ മേനോന്‍ നിര്‍വഹിക്കുന്നു. എയോണ്‍ എന്‍റ്റര്‍റ്റെയിന്‍മെന്‍റ്‌ ഡയറക്ടര്‍ കെ. വി മുകുന്ദന്‍, സി ഇ ഒ തോമസ്‌ സെബാസ്റ്റ്യന്‍, പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനി ഫിനാന്‍സ്‌ ഡയറക്ടര്‍ വിമല്‍ വേണു, ചീഫ്‌ ഓപറേറ്റിങ്‌ ഓഫീസര്‍ രാജേഷ്‌ നായര്‍ എന്നിവര്‍ സമീപം. 



കൊച്ചി: ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്ത്‌ മാറ്റത്തിന്‌ തുടക്കം കുറിച്ച്‌ പുഷ്‌ ഇന്‍റ്റഗ്രെറ്റഡ്‌ കമ്മ്യൂണിക്കേഷന്‍സും എയോണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചറും ചേര്‍ന്ന്‌ രൂപം നല്‍കിയ എന്‍റ്റര്‍റ്റെയിന്‍മെന്‍റ്‌ കണ്‍സോര്‍ഷ്യമായ പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനി & എയോണ്‍ എന്റര്‍റ്റെയിന്‍മെന്‍റ്‌ നിലവില്‍ വന്നു.
പരസ്യകല, ബ്രാന്‍ഡിങ്‌, സ്‌ട്രാറ്റജിക്‌ കണ്‍സള്‍ട്ടിംഗ്‌, പബ്ലിക്‌ റിലേഷന്‍സ്‌, ഡിജിറ്റല്‍ ഈവന്‍റ്‌സ്‌, സെലിബ്രിറ്റി മാനേജ്‌മെന്‍റ്‌, എന്‍റ്റര്‍റ്റെയിന്‍മെന്‍റ്‌ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്‌ സ്‌ഥാപനങ്ങള്‍ ചേര്‍ന്ന്‌ സിനിമ നിര്‍മാണത്തിനും വിതരണത്തിനുമായി ഇത്തരത്തില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ രാജ്യത്ത്‌ തന്നെ ഇതാദ്യം.
കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി ബ്രാന്‍ഡ്‌ കണ്‍സള്‍ട്ടിംഗ്‌, ബ്രാന്‍ഡ്‌ ഡെവലപ്‌മെന്‍റ്‌, ഡിസൈന്‍, ബിസിനസ്‌ കണ്‍സള്‍ട്ടിംഗ്‌, പി ആര്‍, ഈവന്‍റ്‌സ്‌, സെലിബ്രിറ്റി മാനേജ്‌മെന്‍റ്‌, ഡിജിറ്റല്‍ മേഖലകളില്‍ സജീവ സാന്നിധ്യമാണ്‌ പുഷ്‌ ഇന്‍റ്റഗ്രെറ്റഡ്‌ കമ്മ്യൂണിക്കേഷന്‍സ്‌. രാജ്യത്തിനകത്തും പുറത്തും നിരവധി പദ്ധതികളില്‍ നിക്ഷേപം നടത്തി വിജയം നേടിയിട്ടുള്ള അടിസ്‌ഥാനസൗകര്യ വികസന സ്‌ഥാപനമാണ്‌ എയോണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍.
മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ നാല്‌ ഭാഷകളില്‍ സിനിമ നിര്‍മാണ വിതരണ മേഖലയില്‍ നൂറ്‌ കോടി രൂപ മുതല്‍മുടക്കാനാണ്‌ കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്‌. മികച്ച ഡയറക്ടര്‍മാര്‍, ക്രൂ, തിരക്കഥാ കൃത്തുക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ ഒന്നിപ്പിച്ച്‌ അവിസ്‌മരണീയ ചലച്ചിത്രാനുഭവം ലഭ്യമാക്കുകയാണ്‌ കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്‌. ഈ വര്‍ഷം അവസാനത്തോടെ ദക്ഷിണേന്ത്യയില്‍ 10 മള്‍ട്ടിപ്ലക്‌സ്‌ സ്‌ക്രീനുകള്‍ സ്‌ഥാപിക്കും. 2020 യോടെ രാജ്യത്താകെ 50 സ്‌ക്രീനുകള്‍ എന്നതാണ്‌ ലക്‌ഷ്യം. വലിയ സ്‌ക്രീനുകള്‍, മികച്ച സാങ്കേതികവിദ്യ, മികച്ച ശബ്ദവിന്യാസങ്ങള്‍, റെസ്റ്ററന്‍റ്‌, ബാങ്ക്‌, റീട്ടെയില്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ളതാകും മള്‍ട്ടിപ്ലക്‌സ്‌.


ക്യാപ്‌ഷന്‍---
പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനിയുടെയും എന്റര്‍റ്റെയിന്‍മെന്‍റ്‌ കണ്‍സോര്‍ഷ്യത്തിന്‍റെയും പ്രഖ്യാപനം ചെയര്‍മാനും സി ഇ ഒയുമായ ശ്രീകുമാര്‍ മേനോന്‍ നിര്‍വഹിക്കുന്നു. എയോണ്‍ എന്‍റ്റര്‍റ്റെയിന്‍മെന്‍റ്‌ ഡയറക്ടര്‍ കെ. വി മുകുന്ദന്‍, സി ഇ ഒ തോമസ്‌ സെബാസ്റ്റ്യന്‍, പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനി ഫിനാന്‍സ്‌ ഡയറക്ടര്‍ വിമല്‍ വേണു, ചീഫ്‌ ഓപറേറ്റിങ്‌ ഓഫീസര്‍ രാജേഷ്‌ നായര്‍ എന്നിവര്‍ സമീപം. 

ഗാലക്‌സി പ്രൈം സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി




കൊച്ചി: ഗാലക്‌സി ഓണ്‍7 െ്രെപം അവതരിപ്പിച്ചു. മേക്ക്‌ ഫോര്‍ ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും പുതിയ ഷൂട്ട്‌ ആന്‍ഡ്‌ ഷോപ്പ്‌ സൗകര്യമുള്ള വിപ്ലവകരമായ ഭസാംസങ്‌ മാള്‍' ഉള്‍പ്പടെയാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപം എത്തുന്നത്‌. ഇഷ്‌ടപ്പെട്ട ഉല്‍പ്പന്നം സ്‌മാര്‍ട്ട്‌ഫോണില്‍ ഷൂട്ട്‌ ചെയ്‌ത്‌ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ഡീലിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ്‌ ഇതുവഴി സാധ്യമാകുന്നത്‌.
. 5.5 ഇഞ്ചുള്ള വലിയ സ്‌ക്രീനോടു കൂടിയ ഫോണ്‍ സൗകര്യപ്രദമായി കൈയില്‍ പിടിക്കാവുന്ന രീതിയിലാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. മെലിഞ്ഞ്‌ കുലീനമായ 8എംഎം മെറ്റല്‍ ഫിനിഷ്‌ ബോഡിയിലുള്ള ഗാലക്‌സി ഓണ്‍7 െ്രെപം ലക്ഷ്വറി ലുക്ക്‌ തരുന്നു. 2.5ഡി ഗൊറില്ല ഗ്ലാസ്‌ ഗാലക്‌സി ഓണ്‍7 െ്രെപമിന്‌ മികച്ച ഈട്‌ ഉറപ്പാക്കുന്നു.
നിത്യ ജീവിതത്തിലെ ഓരോ അനര്‍ഘ നിമിഷങ്ങളും പകര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ആഹ്‌ളാദം പകരുന്നതാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപമിന്റെ കാമറ. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി പിന്‍ കാമറ വളരെ കുറഞ്ഞ വെളിച്ചത്തിലും മിനുസവും വ്യക്തവും മിഴിവാര്‍ന്നതുമായ ഫോട്ടോകള്‍ നല്‍കുന്നു. 13 എംപി മുന്‍ കാമറ മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ ഉപകരിക്കുന്നു. 1.6 ജിഗാ ഹെര്‍ട്‌സ്‌ എക്‌സൈനോസ്‌ ഒക്‌റ്റകോര്‍ പ്രോസസര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഓണ്‍7 െ്രെപം രണ്ട്‌ വേരിയന്റുകളില്‍ ലഭിക്കുന്നു. 4ജിബി റാമില്‍ 64 ജിബി സ്‌റ്റോറേജുള്ളതാണ്‌ ഒന്ന്‌. 3ജിബി റാമില്‍ 32 ജിബി സ്‌റ്റോറേജുള്ളതാണ്‌ മറ്റൊന്ന്‌. രണ്ടും മൈക്രോ എസ്‌ഡി കാര്‍ഡുപയോഗിച്ച്‌ 256 ജിബിവരെ വികസിപ്പിക്കാം.
യാത്രകളിലും ബഹുമുഖ ആവശ്യങ്ങളുള്ള ഇന്ത്യന്‍ ഉപഭോക്താവിനെ മുന്നില്‍ കണ്ട്‌ നിര്‍മിച്ചതാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപമെന്നും ഷൂട്ട്‌ ആന്‍ഡ്‌ ഷോപ്പ്‌ പോലുള്ള സവിശേഷമായ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇഷ്‌ടപ്പെട്ടതെന്തെങ്കിലും കണ്ടാല്‍ ഉടന്‍ അത്‌ സ്വന്തമാക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഉപഭോക്താക്കളെന്ന്‌ റീസര്‍ച്ചില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം ഉപഭോക്താക്കള്‍ക്ക്‌ പറ്റിയ ഏറ്റവും മികച്ച കൂട്ടാളിയാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപം എന്നും സാംസങ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ സന്ദീപ്‌ സിങ്‌ അറോറ പറഞ്ഞു. 
ആമസോണ്‍, ജബോങ്‌, ഷോപ്‌ക്ലൂസ്‌, ടാറ്റ ക്ലിക്ക്‌ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങളുമായി സാംസങ്‌ സഹകരിക്കുന്നുണ്ട്‌.
.ആമസോണിലും സാംസങ്‌ ഷോപ്പുകളിലും മാത്രമായിരിക്കും ഗാലക്‌സി ഓണ്‍7 െ്രെപം ലഭ്യമാകുക. ഗാലക്‌സി ഓണ്‍7 െ്രെപം . 4ജിബി റാം/64ജിബി സ്‌റ്റോറേജ്‌ മോഡലിന്‌ 14990 രൂപയും 3ജിബി റാം/32ജിബി സ്‌റ്റോറേജിന്‌ 12990 രൂപയുമാണ്‌ വില. ഗ്രാഫൈറ്റ്‌ ബ്ലാക്ക്‌, ഷാംപെയ്‌ന്‍ ഗോള്‍ഡ്‌ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്‌.

Tuesday, January 9, 2018

4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ വോഡഫോണ്‍-സാംസങ്‌ സഹകരണം




കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ സാംസങുമായി സഹകരിച്ച്‌ കാഷ്‌ബാക്ക്‌ ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്‌സ്റ്റ്‌ അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്‌മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫറിലൂടെ സ്വന്തമാക്കാം.
ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്‌ഡ്‌ വരിക്കാര്‍ 24 മാസത്തേക്ക്‌ 198 രൂപയ്‌ക്കു റീചാര്‍ജ്‌ ചെയ്‌താല്‍ മതി. ഇതോടൊപ്പം ദിവസവും ഒരു ജിബി ഡാറ്റയും, പരിധിയില്ലാത്ത വോയ്‌സ്‌ കോളുകളും സൗജന്യമായി ലഭിക്കും (വരിക്കാര്‍ക്ക്‌ മാസം 198 രൂപ വരുന്ന ഏതു റീചാര്‍ജും തെരഞ്ഞെടുക്കാം). പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ വോഡഫോണിന്റെ ആകര്‍ഷകമായ ഏതെങ്കിലും റെഡ്‌ പ്ലാന്‍ തെരഞ്ഞെടുത്താല്‍ മതി. ആദ്യ 12 മാസം പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താവിന്‌ 600 രൂപയും അടുത്ത 12 മാസം കൂടി കഴിയുമ്പോള്‍ 900 രൂപയും കാഷ്‌ബാക്ക്‌ ഓഫറായി ലഭിക്കും അങ്ങനെ മൊത്തം 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫര്‍ ലഭിക്കും. വോഡഫോണ്‍ എം-പെസ വാലറ്റിലൂടെയായിരിക്കും പണം തിരികെ ലഭിക്കുക.
സാംസങിന്റെ ഏറെ പ്രചാരമുള്ള 4ജി സ്‌മാര്‍ട്ട്‌ഫോണുകളില്‍ വോഡഫോണിന്റെ സൂപ്പര്‍നെറ്റ്‌ 4ജി ഡാറ്റ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ഈ സഹകരണത്തിലൂടെ വിവിധ വിലകളിലുള്ള 4ജി സ്‌മാര്‍ട്ട്‌ഫോണുകളില്‍ കാഷ്‌ബാക്ക്‌ ഓഫര്‍ ലഭ്യമാക്കുകയാണെന്നും ഇതിലൂടെ ഡാറ്റയും 4ജിയും ജനകീയമാക്കുകയാണ്‌ ലക്ഷ്യമെന്നും സാംസങുമായുള്ള സഹകരണം കൂടുതല്‍ പേര്‍ സ്‌മാര്‍ട്ട്‌ഫോണുകളിലേക്കും മികച്ച വോയ്‌സ്‌, ഡാറ്റ അനുഭവങ്ങളിലേക്കും മാറുന്നതിനും പ്രോല്‍സാഹനമാകുമെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പറഞ്ഞു.
പ്രചാരമുള്ള ഗാലക്‌സി ജെ സീരിസ്‌ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന വോഡഫോണുമായുള്ള സഹകരണത്തിലൂടെ ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ന്‌ ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ മൂന്നാമത്തെ സ്‌മാര്‍ട്ട്‌ഫോണും ഗാലക്‌സി ജെ സീരിസിലുള്ളതാണെന്നും മേക്ക്‌ ഫോര്‍ ഇന്ത്യയുടെ ഭാഗമായി വികസിപ്പിച്ചുട്ടുള്ള ഉപഭോക്തൃ കേന്ദ്രീകൃത സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ ഇവയെന്നും സാംസങ്‌ ഇന്ത്യ ചീഫ്‌ മാര്‍ക്കറ്റിങ്‌ ഓഫീസര്‍ രഞ്‌ജീവ്‌ജിത്‌ സിങ്‌ പറഞ്ഞു. 

ഓരോ മോഡലുകളുടെയും ലഭ്യമായിട്ടുള്ള കാഷ്‌ബാക്ക്‌ ഓഫറുകള്‍:

മെഴ്‌സിഡീസ്‌-ബെന്‍സ്‌ വില്‍പനയില്‍ കുതിപ്പ്‌



കൊച്ചി : 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഇന്ത്യ 15,330 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷത്തേക്കാള്‍ 15.9 ശതമാനം കൂടുതലാണിത്‌. മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഇന്ത്യയെ സംബന്ധിച്ചേടത്തോളം റെക്കോഡ്‌ വില്‍പനയാണ്‌ കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത്‌.

രാജ്യത്തെ ആഢംബര കാര്‍ വില്‍പനയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഒന്നാമതെത്തിയതായി മാനേജിങ്‌ ഡയറക്‌റ്റര്‍ റോളാണ്ട്‌ ഫോഗര്‍ പറഞ്ഞു. 2017 കമ്പനിയെ സംബന്ധിച്ചേടത്തോളം വിജയത്തിന്റെ വര്‍ഷമായിരുന്നു. നീളം കൂടിയ വീല്‍ബേയ്‌സോടുകൂടിയ ഇ-ക്ലാസ്‌ വിപണിയിലിറക്കാനുള്ള തീരുമാനം വളരെ ശരിയായിരുന്നുവെന്ന്‌ തെളിയിക്കപ്പെട്ടു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ഈ കാറുകള്‍ക്ക്‌ വന്‍ ഡിമാന്റാണനുഭവപ്പെട്ടത്‌. ഇ-ക്ലാസ്സിന്‌ പുറമെ സി-ക്ലാസ്‌, എസ്‌യുവി വിഭാഗങ്ങളിലും നല്ല വളര്‍ച്ചയുണ്ടായി. ആഢംബര സെഡാന്‍, എസ്‌യുവി, എഎംജി വിഭാഗങ്ങളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വളര്‍ച്ചയാണുണ്ടായത്‌.

2018-ല്‍ കൂടുതല്‍ എഎംജി മോഡലുകള്‍ വിപണിയിലെത്തിക്കുന്നതാണ്‌. അടുത്ത മാസം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോ-2018-ല്‍ മെഴ്‌സിഡീസ്‌-മേബാച്ച്‌ എസ്‌ 650 അവതരിപ്പിക്കുന്നുമുണ്ട്‌.
ഗ്രേറ്റ്‌ഡയമണ്ട്‌ സെയിലുമായി തനിഷ്‌ക്‌

കൊച്ചി: ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 20 ശതമാനം വരെ ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്‌ക്‌ ഗ്രേറ്റ്‌ ഡയമണ്ട്‌ സെയില്‍ അവതരിപ്പിക്കുന്നു. ജനുവരി 4 മുതല്‍ ആരംഭിക്കുന്ന സെയില്‍ നിശ്ചിത കാലയളവില്‍ മാത്രമാണ്‌ ലഭ്യമാകുക. ഡയമണ്ട്‌ സ്റ്റഡഡ്‌ കമ്മലുകള്‍ക്കും മോതിരങ്ങള്‍ക്കും 25,000 രൂപ മുതലാണ്‌ വില.

നെക്ക്‌ലേസുകള്‍ക്ക്‌ റെഡ്‌ കാര്‍പ്പെറ്റ്‌ കളക്ഷന്‍, നിറമുള്ള ഡയമണ്ട്‌ കമ്മലുകള്‍ക്കും മോതിരങ്ങള്‍ക്കുമായി മിരായ കളക്ഷന്‍, പാര്‍ട്ടി ആ�രണള്‍ക്ക്‌ ഗ്ലിറ്ററാറ്റി കളക്ഷന്‍, വിവാഹാഭരണ ശ്രേണിയായ റിവാഹ്‌ ഡയമണ്ട്‌ കളക്ഷന്‍ തുടങ്ങി വിവിധതരം ഡയമണ്ട്‌ ആഭരണ കളക്ഷന്‍ ഇതിനകം തനിഷ്‌ക്‌ അവതരിപ്പിച്ചിട്ടുണ്ട്‌.

ടൈറ്റാന്റെ എന്‍സര്‍ക്കിള്‍ഡ്‌ ഉപഭോക്താക്കള്‍ക്കും തനിഷ്‌ക്കില്‍ നിന്ന്‌ മുന്‍പേ പര്‍ച്ചേസ്‌ നടത്തിയവര്‍ക്കും സെയിലിന്റെ ആദ്യ നാല്‌ ദിനങ്ങളില്‍ 1% അധിക ഇളവും നിശ്ചിത കാലത്തേക്ക്‌ എല്ലാ എച്ച്‌ഡിഎഫ്‌സി ഡെബിറ്റ്‌-ക്രഡിറ്റ്‌ കാര്‍ഡ്‌ പേയ്‌മെന്റിന്‌ പ്രത്യേക 5% ക്യാഷ്‌ ബാക്ക്‌ ഓഫറും ലഭിക്കും. 

വൈദ്യുതി ലാഭകരമായ എല്‍ഇഡി ശ്രേണിയുമായി ഓറിയന്റ്‌ ഇലക്ട്രിക്‌




കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ്‌ ഇലക്ട്രിക്‌ തങ്ങളുടെ എല്‍ഇഡി ബാറ്റണ്‍ ശ്രേണി വിപുലീകരിച്ചു. നിറം മാറുന്ന മൂഡ്‌ലൈറ്റ്‌ ബാറ്റണ്‍, ഹൈ ബ്രൈറ്റ്‌നെസ്‌ സണ്‍ലൈറ്റ്‌ ബാറ്റണ്‍, വെളിച്ചം കുറവുള്ള സവിശേഷമായ ഫിക്‌സ്‌ചര്‍-ഫ്രീ പേള്‍ ഗ്ലാസ്‌്‌ ട്യൂബ്‌ ബാറ്റണ്‍ എന്നി മൂന്ന്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി. ഓറിയന്റ്‌എല്‍ഇഡി ബാറ്റണുകളുടെ ഈ ശ്രേണി മികവുറ്റതും ദീര്‍ഘകാലം നിലനില്‌ക്കുന്നതുമായ ലൈറ്റിങ്ങും ഗണ്യമായ സാമ്പത്തിക ലാഭവും ഉറപ്പാക്കുമെന്ന്‌ ഓറിയന്റ്‌ ഇലക്ട്രിക്‌ സിനിയര്‍ വിപിയും ബിസിനസ്‌ ഹെഡുമായ പുനീത്‌ ധവാന്‍ പറഞ്ഞു.
ഫിക്‌സ്‌ചര്‍-ഫ്രീ പേള്‍ ഗ്ലാസ്‌ ട്യൂബ്‌ ബാറ്റണാണ്‌ ഈ പുതിയ ശ്രേണിയുടെ പ്രധാന സവിശേഷത. എല്‍ഇഡി ബാറ്റണുകള്‍ പരമ്പരാഗത ട്യൂബ്‌ ലൈറ്റുകളെ അപേക്ഷിച്ച്‌ ഗണ്യമായ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്യുന്നു. കാര്യക്ഷമതയില്ലാത്ത ഒരു പഴയ 40വാട്ട്‌ ട്യൂബ്‌ലൈറ്റ്‌ മാറ്റി 18-വാട്ട്‌ ഓറിയന്റ്‌്‌ എല്‍ഇഡി ബാറ്റണ്‍ ഉപയോഗിക്കുമ്പോള്‍ (ദിവസം 10 മണിക്കൂര്‍) ഒരു വര്‍ഷം 480രൂപയോളം ലാഭം നേടിത്തരും. കൂടാതെവര്‍ഷത്തില്‍ 80 കിലോവാട്ട്‌ വൈദ്യുത ഉപയോഗവും, വാര്‍ഷിക കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ 0.03 ടണ്ണും കുറയ്‌ക്കാന്‍ സഹായിക്കും. ഒരു സാധാരണ അനുമാനത്തില്‍ ഇന്ത്യയിലെ 24.8 കോടി ഭവനങ്ങളില്‍ രണ്ട്‌ എല്‍ഇഡി ബാറ്റണുകള്‍ ഒരു വര്‍ഷത്തേക്ക്‌ ഉപയോഗിച്ചാല്‍ വര്‍ഷം ഏകദേശം 24000 കോടി രൂപയും വാര്‍ഷിക വൈദ്യുതി ഉപയോഗം ഏകദേശം 4000 കോടി കിലോവാട്ടും ലാഭിക്കാനാവും. 

സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സുമായി ഐസിഐസിഐ ലൊംബാര്‍ഡ്‌


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ നോണ്‍-ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ ആദ്യമായി സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സ്‌ അവതരിപ്പിച്ചു. ഈ മേഖലയിലെ നിക്ഷേപകര്‍ക്ക്‌ ആശ്വാസം നല്‍കുന്ന ഏക ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നമാണിത്‌. കമ്പനിയുടെ എല്ലാ ബ്രാഞ്ചുകളിലൂടെയും അംഗീകൃത ഏജന്‍സികളിലൂടെയും ഇന്‍ഷുറന്‍സ്‌ ലഭ്യമാണ്‌.
ദേശീയ സോളാര്‍ മിഷന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആരംഭിച്ച്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ വിപുലമാക്കി തുടരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സോളാര്‍ ദൗത്യത്തിനു കീഴില്‍ സോളാര്‍ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളോടും 30 ശതമാനം സൗരോര്‍ജം ഉപയോഗിക്കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതിനായി ഒട്ടേറെ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പദ്ധതികളിലുള്ള സാഹസം കണക്കിലെടുത്ത്‌ പലരും ഈ രംഗത്തേക്ക്‌ കടന്നുവരാന്‍ മടിക്കുന്നു. ഉപകരണത്തിലെ കുഴപ്പങ്ങള്‍ മൂലം മോഡ്യൂളുകളുടെ പ്രകടന മികവ്‌ നഷ്‌ടപ്പെടുന്നത്‌ പദ്ധതിയെ അവതാളത്തിലാക്കുന്നു. 2017 നവംബര്‍വരെ ഈ രംഗത്ത്‌ വാറന്റിയുള്ള ഒരു ഉല്‍പ്പന്നവും ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. പദ്ധതികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കവര്‍ ലഭിക്കാതിരുന്നതാണ്‌ ഈ രംഗത്തെ നിക്ഷേപത്തിനും വളര്‍ച്ചയ്‌ക്കും തടസമായി നിലകൊണ്ടത്‌.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ പുതിയ ഉല്‍പ്പന്നം ബിസിനസില്‍ വലിയൊരു സ്ഥിരത ഉറപ്പു നല്‍കുന്നു. സോളാര്‍ പാര്‍ക്ക്‌ ഓപറേറ്റര്‍മാര്‍ക്ക്‌ മോഡ്യൂളുകളുടെ പ്രകടന കുഴപ്പങ്ങള്‍ കൊണ്ട്‌ അവിചാരിതമായി ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക നഷ്‌ടങ്ങള്‍ക്ക്‌ പിന്തുണ നല്‍കുകയാണ്‌ പുതിയ വാറന്റി.
ദീര്‍ഘമായ വാറന്റി കാലാവധിയും അനിശ്ചിതാവസ്ഥയും, വാറന്റി ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളിലൂടെ ആഗോള തലത്തിലുണ്ടായ നേട്ടം, പദ്ധതികള്‍ സംബന്ധിച്ച ആശങ്കകള്‍ക്ക്‌ അയവുവരുക തുടങ്ങിയവ സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടുന്നു.
പിവി മോഡ്യൂള്‍ പദ്ധതികള്‍ക്ക്‌ അധിക സാമ്പത്തിക സുരക്ഷ നല്‍കുന്നതിനാല്‍ പുതിയ ഇന്‍ഷുറന്‍സ്‌ ഈ രംഗത്ത്‌ നാഴികക്കല്ലാകും. പ്രകടന മികവു കുറഞ്ഞാലും സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യുന്നു. നിര്‍മ്മാണ കുഴപ്പം, ഉല്‍പ്പന്നങ്ങളുടെ പിഴവുകള്‍, ഉല്‍പ്പന്നങ്ങളുടെ കാലാവധി തുടങ്ങിയവയ്‌ക്കെല്ലാം വാറന്റി ഉറപ്പു നല്‍കുന്നു. 

ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കി

ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ലബ്ദി മുതലുള്ള രാജ്യത്തെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകളെക്കുറിച്ചു വിവരിക്കുന്ന ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ്‌ ബുക്ക്‌ ഫെയറില്‍ വെച്ചു പുറത്തിറക്കി. സാമൂഹ്യ, സാമ്പത്തിക, തെരഞ്ഞെടുപ്പു സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. അധിഷ്‌ഠിത സ്ഥാപനമായ ഡാറ്റാനെറ്റ്‌ ഇന്ത്യയാണ്‌ ഈ പുസ്‌തകം പുറത്തിറക്കിയത്‌.

1952 ല്‍ നടന്ന ആദ്യ ലോക്‌�സഭാ തെരഞ്ഞെടുപ്പു മുതല്‍ 2014 ല്‍ നടന്ന 16ാം ലോക്‌�സഭാ തെരഞ്ഞെടുപ്പു വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുന്ന ഇതില്‍ 2017 ഒക്ടോബറില്‍ നടന്ന ഉപ തെരഞ്ഞെടുപ്പുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രമേയാധിഷ്‌ഠിത മാപ്പുകള്‍, ചാര്‍ട്ടുകള്‍, ആയിരക്കണക്കിനു സ്ഥിതി വിവരക്കണക്കുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ഈ പുസ്‌തകം ഡാറ്റാനെറ്റ്‌ ഇന്ത്യ ഡയറക്ടര്‍ ഡോ. ആര്‍.കെ. തുക്രല്‍ ആണ്‌ എഡിറ്റുചെയ്‌തത്‌. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡോ. നസീം സൈദി ഇതിന്‌ ആമുഖവും എഴുതിയിട്ടുണ്ട്‌. ഇന്ത്യയിലെ തെരഞ്ഞെടുപ്പു സംവിധാനം ഇപ്പോഴത്തെ സ്ഥിതിയിലേക്കു രൂപം കൊണ്ടതിനെക്കുറിച്ച്‌ ആഴത്തിലുള്ള ധാരണ രൂപപ്പെടുത്താന്‍ വായനക്കാരെ സഹായിക്കുന്നതാണ്‌ ഇതിലെ ആഖ്യാനമെന്ന്‌ ഡോ. നസീം സൈദി തന്റെ ആമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ്


കൊച്ചി: ജനുവരി 2018: പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ് 'ഗ്ലോബൽ ട്രാവൽ ബൊട്ടീക്' പ്രൊമോഷൻ പ്രഖ്യാപിച്ചു. ഇതിലൂടെ ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് 50ശതമാനം ഡിസ്‌കൗണ്ടുകൾ   ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം. ഈ ഓഫറുകൾ എല്ലാ ക്യാബിൻ ക്ലാസ്സുകളിലും ലഭ്യമാണ്.
'ഗ്ലോബൽ ട്രാവൽ ബൊട്ടീക്കിന്റെ’ ഭാഗമായി ലോകത്തെവിടേക്കും ഇക്കോണമി, ബിസിനസ് ക്ലാസ്, ഫസ്റ്റ്ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്ന     യാത്രചെയ്യുന്നവർക്ക്‌ ഖത്തർ ഡ്യൂട്ടി  ഫ്രീ, ഖത്തർ എയർവെയ്‌സ്   ഹോളിഡേയ്‌സ്  എന്നിവയിൽ നിന്ന് നിരവധി സമ്മാനങ്ങളും  സ്വന്തമാക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഖത്തർ എയർവെയ്‌സ്    പ്രിവിലേജ് ക്ലബ്ബിൽ ഒരു ദശലക്ഷം  ക്യു  മൈൽസ്  വരെ സ്വന്തമാക്കുന്നതിനും ഇതുവഴി അവസരം ലഭിക്കും.
ബിസിനസ് ക്ലാസ് ഫസ്റ്റ് ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക്‌ എയർലൈൻ സ്പെഷ്യൽ കംപാനിയൻ ഓഫറിനെ കൂടാതെ നിരക്കുകളിൽ 50ശതമാനം വരെ ഇളവുകളും ലഭ്യമാണ്. കുട്ടികളുമായി യാത്ര ചെയ്യുന്ന യാത്രികർക്ക് കിഡ്സ് സ്പെഷ്യൽ ഓഫറുകളും ആസ്വദിക്കാം.

ഖത്തർ എയർവേസിന്റെ 2018 ലെ ആദ്യ സെയിൽസ് ക്യാമ്പയിൻ ആയ 'ഗ്ലോബൽ ട്രാവൽ ബൊട്ടീക്ന്റെ ഗുണം പ്രയോജനപ്പെടുത്തുവാൻ എല്ലാ യാത്രക്കാരെയും ക്ഷണിക്കുന്നു എന്ന് ഖത്തർ എയർവെയ്‌സ് ചീഫ് കൊമേർഷ്യൽ ഓഫീസർ എഹാബ് അമീൻ പറഞ്ഞു.
2018 ജനുവരി ഒൻപതു മുതൽ 16 വരെ ബുക്ക് ചെയ്യുന്നവർക്ക്, 2018 ജനുവരി ഒൻപത് മുതൽ 2018 ഡിസംബർ 10 വരെ കാലാവധിയുള്ള ഡബിൾ ക്യു മൈൽസ് നേടാനും അവസരം ഉണ്ട്. ഈ കാലയളവിൽqatarairways.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്തു പേർക്ക് ഒരു ലക്ഷം ക്യു മൈൽസ് സ്വന്തമാക്കുന്നതിനും അതിനോടൊപ്പം പത്തിൽ ഒരാൾക്ക് ഖത്തർ എയർവെയ്‌സ് ഹോളിഡേയ്‌സിൽ നിന്നും, രണ്ടുപേർക്ക് മൂന്നു രാത്രികൾ താമസിക്കാവുന്ന വൗച്ചറുകളും സ്വന്തമാക്കാം.
ലോകത്തെ ജയപ്രിയ നഗരങ്ങളി ലേക്കും തിരിച്ചും   ഖത്തർ എയർവെയ്‌സ്    എക്കണോമി ക്ലാസ്സിൽ മികച്ച നിരക്കുകളിൽ യാത്രചെയ്യാം. ലണ്ടനിലേക്ക് 35000രൂപ, മാൻഡ്രിഡിലേക്കു 33000രൂപ, ന്യൂയോർക്കിലേക്ക് 54000രൂപ, ഫിലഡല്ഫിയയിലേക്ക് 56000രൂപ വാഷിങ്ടണിലേക്ക് 56500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...