Thursday, March 16, 2017

സ്‌നോമാന്റെ 4500 പാലറ്റ്‌ ശേഷിയുള്ള ഡ്രൈവെയര്‍ഹൗസ്‌ അരൂരില്‍




കൊച്ചി: സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡിന്റെ അരൂരിലെ ശീതീകരിച്ച ഡ്രൈ വെയര്‍ഹൗസ്‌ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായി. ശേഷി 4500 പാലറ്റ്‌ ആണ്‌. ഇതോടെ കമ്പനിയുടെ മൊത്തം സ്ഥാപിതശേഷി 1,03,000 പാലറ്റ്‌ ആയി ഉയര്‍ന്നു.
സാധാരണ അന്തരീക്ഷ താപനില മുതല്‍ -25 ഡിഗ്രി വരെ വിവിധ താപ നിലകളിലുള്ള പത്തു ചേംബറുകള്‍, ഏഴു ഡോക്കുകള്‍, റഫ്രിജിറേറ്റഡ്‌ ട്രക്കുകള്‍ക്കു പാര്‍ക്ക്‌ ചെയ്യാന്‍ ആവശ്യമായ സ്ഥലം എന്നിവ ശീതീകരണ വെയര്‍ഹൗസില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.
സമുദ്രോത്‌പന്നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, റെഡി ടു ഈറ്റ്‌ ഫുഡ്‌, ഐസ്‌ക്രീം, പാല്‍ ഉത്‌പന്നങ്ങള്‍, മിഠായിയും ബേക്കറി ഉത്‌പന്നങ്ങളും, പഴം പച്ചക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ സൂക്ഷിക്കുവാനും കൈകാര്യം ചെയ്യാനും കയറ്റി അയ്‌ക്കാനുമുള്ള സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. ക്വിക്ക്‌ സര്‍വീസ്‌ റെസ്റ്ററന്റ്‌ സൗകര്യമാണ്‌ മറ്റൊരു സവിശേഷത.
``ദേശീയ പാതയോരത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ വളരെ വേഗത്തില്‍ തങ്ങളുടെ വെയര്‍ഹൗസിംഗ്‌ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്കു കഴിയും. ഏറ്റവും എളുപ്പത്തില്‍ വിതരണം ചെയ്യത്തക്കവിധത്തില്‍ പ്രാദേശിക വിപണികളുമായി മികച്ച ഗതാഗത ബന്ധവുമുണ്ട്‌. പോര്‍ട്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ കയറ്റിറക്കുമതി വളരെ എളുപ്പമായി നിര്‍വഹിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ നിരവധി ഇടപാടുകാര്‍ക്കു ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും.'' സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡ്‌ ഡയറക്‌ടറും സിഇഒയുമായ സുനില്‍ നായര്‍ പറഞ്ഞു.
താപനിയന്ത്രിത സംവിധാനങ്ങളോടെയുള്ള ലോജിസ്റ്റിക്‌ സേവനം നല്‍കുന്ന രാജ്യത്തെ മുന്‍നിരകമ്പനികളിലൊന്നാണ്‌ സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡ്‌. രാജ്യമൊട്ടാകെ സാന്നിധ്യമുള്ള കമ്പനി സാധ്യതയുള്ള നഗരങ്ങളിലെല്ലാം ശീതീകരിച്ച വെയര്‍ഹൗസ്‌ ഒരുക്കിവരികയാണ്‌. മുംബൈ, ചെന്നൈ, ബംഗളരൂ, കൊല്‍ക്കൊത്ത ഉള്‍പ്പെടെ രാജ്യത്തെ മുന്‍നിര നഗരങ്ങളിലെല്ലാം കമ്പനിക്കു സാന്നിധ്യമുണ്ട്‌. 

പൊതു മേഖലാ ഓഹരികള്‍ 3.5 ശതമാനം ഡിസ്‌കൗണ്ടോടെ





കൊച്ചി - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ മു്യൂച്ചല്‍ ഫണ്ട്‌ പദ്ധതിയാണ്‌ പൊതുമേഖല ഇ ടി എഫ്‌ (C P S E ETF) ഓഹരി വിലയുടെ 3.5 ശതമാനം ഡിസ്‌കൗണ്ടില്‍ നിക്ഷേപകര്‍ക്ക്‌ യൂണിറ്റുകള്‍ ലഭിക്കും എന്നതാണ്‌ പദ്ധതിയെ ഏറ്റവും ആകര്‍ഷകമാക്കുന്നത്‌. രാജീവ്‌ ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ്‌ സ്‌കീം (R G E S S) പരിധിയില്‍ വരുന്ന നിക്ഷേപ പദ്ധതി ആയതിനാല്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക്‌ നിക്ഷേപത്തിന്‌ നികുതിയിളവ്‌ ലഭിക്കും. പൂര്‍ണമായും ഓഹരിയധിഷ്‌ഠിതമായ നിക്ഷേപ പദ്ധതി ആയതിനാല്‍ ഒരു വര്‍ഷത്തിനുശേഷം വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്‌ ആദായ നികുതി ഉണ്ടായിരിക്കുന്നതല്ല. . എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നതിനാല്‍ എളുപ്പം പണമാക്കി മാറ്റുവാനും സാധിക്കും. 
നിഫ്‌റ്റി പൊതുമേഖലാ ഇന്‍ഡക്‌സില്‍ ഉള്ള കമ്പനികളിലാണ്‌ പദ്ധതിയുടെ നിക്ഷേപം നടത്തുന്നത്‌. നിലവില്‍ ഒ എന്‍ ജി സി, കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍, ഗെയില്‍, ഓയില്‍ ഇന്ത്യ, പവര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍, ഭെല്‍, ആര്‍ ഇ സി, എഞ്ചിനിയേഴ്‌സ്‌ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ കമ്പനികളാണ്‌ നിഫ്‌റ്റി പൊതുമേഖലാ ഇന്‍ഡെക്‌സില്‍ ഉള്ളത്‌. ഈ പദ്ധതിയുടെ ആദ്യ ഘട്ട വില്‍പന 2014 മാര്‍ച്ചിലും രണ്ടാം ഘട്ട വില്‍പന 2017 ജനുവരിയിലും നടന്നു. ആദ്യ ഘട്ട വില്‍പനയിലൂടെ 3000 കോടി രൂപയും രണ്ടാം ഘട്ട വില്‍പനയിലൂടെ 6000 കോടി രൂപയും സമാഹരിച്ചിരുന്നു. രണ്ട്‌ ഘട്ടങ്ങളിലും മികച്ച പ്രതികരണമാണ്‌ നിക്ഷേപകരുടെ ഭാഗത്ത്‌ നിന്ന്‌ ലഭിച്ചത്‌. മൂന്നാം ഘട്ട വില്‍പനയാണ്‌ മാര്‍ച്ച്‌ 15 മുതല്‍ 17 വരെ നടക്കുന്നത്‌. വില്‍പനയിലൂടെ പരമാവധി 2500 കോടി രൂപ സമാഹരിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.
2017 ഫെബ്രുവരി 28ലെ കണക്കനുസരിച്ച്‌ നിഫ്‌റ്റി 28.7 ശതമാനം വാര്‍ഷികാദായം നല്‍കിയപ്പോള്‍ പൊതുമേഖലാ ഇ ടി എഫ്‌ നല്‍കിയത്‌ 55.3 ശതമാനം വാര്‍ഷികാദായമാണ്‌ എന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക്‌ വളരെ അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയാണിതെന്ന്‌ ജിയോജിത്‌ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ ലിമിറ്റഡിന്റെ എകസ്‌ിക്യൂട്ടീവ്‌ ഡയറക്ടര്‍ സതീഷ്‌ മേനോന്‍ അറിയിച്ചു.

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി വെല്ലുവിളി: കേന്ദ്ര ധനമന്ത്രി



ന്യൂഡല്‍ഹി:
ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തികള്‍ കൈകാര്യം ചെയ്യുന്നത്‌ വെല്ലുവിളി നിറഞ്ഞ ജോലിയാണെന്നും നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നിഷ്‌ക്രിയ ആസ്‌തികള്‍ കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. ഉരുക്ക്‌, ഊര്‍ജ്ജം, അടിസ്ഥാനസൗകര്യം, ടെക്‌സ്റ്റൈല്‍ തുടങ്ങിയ മേഖലകളിലെ ചില കോര്‍പ്പറേറ്റുകളാണ്‌ നിഷ്‌ക്രിയ ആസ്‌തിയുടെ പ്രധാന കാരണക്കാരെന്നും കേന്ദ്ര ധനവകുപ്പുമായി ബന്ധപ്പെട്ട ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനെ നേരിടാന്‍ ഓരോ മേഖലയും അടിസ്ഥാനപ്പെടുത്തിയുള്ള നടപടികള്‍ ഗവണ്‍മെന്റ്‌ സ്വീകരിക്കുന്നുണ്ട്‌. വിവിധ ബാങ്കുകള്‍ റഫര്‍ ചെയ്‌ത കേസുകളെ സംബന്ധിച്ച മേല്‍നോട്ടത്തിന്‌ ആര്‍ബിഐയും ഒരു സമിതിയെ നിയമിച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി പറഞ്ഞു. അത്തരം കൂടുതല്‍ സമിതികള്‍ ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി വണ്‍പ്ലസിന്റെ ബെസ്റ്റ്‌ സ്‌മാര്‍ട്‌ഫോണ്‍ മത്സരം




കൊച്ചി : മുപ്പതിലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള സാങ്കേതികവിദ്യ കമ്പനിയായ വണ്‍ പ്ലസ്‌, തങ്ങളുടെ ഫ്‌ളാഗ്‌ ഷിപ്പ്‌ സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ്‌ 3ടിയുടെ വിജയം ആഘോഷിക്കാന്‍ ബെസ്റ്റ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ മത്സരം സംഘടിപ്പിച്ചു. 4.4 റാങ്കിങോടെ ഇന്ത്യയിലെ ഏറ്റവും മികച്ച റേറ്റിങ്‌ നേടിയ സ്‌മാര്‍ട്ട്‌ഫോണാണ്‌ വണ്‍പ്ലസ്‌ 3ടി. 
സ്‌മാര്‍ട്‌ഫോണ്‍ രംഗത്ത്‌ ആദ്യത്തെ ബെസ്റ്റ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ മത്സരമാണ്‌ വണ്‍പ്ലസ്‌ നടത്തുന്നത്‌. ഒരു കോടി രൂപയുടെ സമ്മാനമുള്ള മത്സരത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ രസകരമായ രീതിയില്‍ ബ്രാന്‍ഡുമായി സംവേദനം നടത്താനാകും. ഒരു കോടി രൂപയുടെ പ്രധാന സമ്മാനത്തിന്‌ പുറമെ ഭാഗ്യശാലികളായ ആയിരക്കണക്കിന്‌ മത്സരാര്‍ത്ഥികള്‍ നിരവധി ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ട്‌.
ഹോട്ട്‌ലൈനായ 8505 888 888ലേക്ക്‌ മിസ്‌ഡ്‌ കോള്‍ നല്‍കിയോ www.oneplusstore.in/onecrore എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ചോ മത്സരത്തില്‍ പങ്കെടുക്കാം.
വണ്‍ പ്ലസ്‌ സ്റ്റാര്‍ അമിതാഭ്‌ ബച്ചനും വണ്‍ പ്ലസ്‌ ഫാന്‍ രോഹന്‍ ജോഷിയും ഒരുമിച്ച്‌ നടത്തുന്ന ക്വിസ്‌ ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ മത്സരത്തിലുണ്ട്‌. ക്വിസ്‌ ഷോയില്‍ ഇതാദ്യമായി അമിതാഭ്‌ ബച്ചന്‍ മത്സരാര്‍ത്ഥിയുടെ റോളില്‍ അവതരിക്കുമെന്നതാണ്‌ മറ്റൊരു പ്രത്യേകത.
ഉന്നത നിലവാരത്തിനും നിര്‍മാണമികവിനും പേരുകേട്ട കമ്പനിയാണ്‌ വണ്‍പ്ലസ്‌. വണ്‍പ്ലസ്‌ ഉപഭോക്താവെന്ന നിലയില്‍ ഇന്ത്യയില്‍ ഈ ബ്രാന്‍ഡിനെ പ്രതിനിധാനം ചെയ്യുന്നതില്‍ അമിതാഭ്‌ ബച്ചന്‍ സന്തുഷ്‌ടി പ്രകടിപ്പിച്ചു. 

മോട്ടോ ജി 5 പ്ലസ്‌ പ്രീമിയം സ്‌മാര്‍ട്‌ഫോണ്‍





കൊച്ചി : മോട്ടോ ജി 5 പ്ലസ്‌ പ്രീമിയം സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. പ്രീമിയം ഡിസൈന്‍, സമാനതകളില്ലാത്ത സ്റ്റൈല്‍, മികച്ച പ്രവര്‍ത്തനം എന്നിവയെല്ലാം ഒത്തിണങ്ങിയതാണ്‌ അഞ്ചാം തലമുറ പ്രീമിയം മോട്ടോ ജി പ്ലസ്‌.
ഗ്രേഡു കൂടിയ ഡയമണ്ട്‌ കട്ടിലുള്ള അലൂമിനിയം ഫിനിഷ്‌ മെറ്റല്‍ കേയ്‌സ്‌, 13.2 സെമി (5.2 ഇഞ്ച്‌) ഫുള്‍ എച്ച്‌ ഡി സ്‌ക്രീന്‍, കോണിങ്ങ്‌ ഗോറില്ല ഗ്ലാസ്‌ 3, ഡ്യുവല്‍ ഓട്ടോഫോക്കസ്‌ പിക്‌സല്‍സ്‌ കാമറ സെന്‍സര്‍ എന്നിവയാണ്‌ പ്രധാന പ്രത്യേകതകള്‍. 12 എംപി കാമറ, മൂടിക്കെട്ടിയ ദിവസങ്ങളില്‍ പോലും മനോഹരമായ ചിത്രങ്ങളാണ്‌ ലഭ്യമാക്കുക.
അതിവേഗത്തിലും സുഗമവുമായ പ്രവര്‍ത്തനത്തിന്‌ ക്വാള്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 625 പ്രോസസര്‍, 2.0 ഗെഹാഹെട്‌സ്‌ ഒക്‌ടാ-കോര്‍ സിപിയു, 650 മെഗാ ഹെട്‌സ്‌ ആഡ്രിനോ 506 ജിപിയു എന്നിവ സഹായിക്കുന്നു. ടര്‍ബോ പവര്‍ 3000 എംഎഎച്ച്‌ ബാറ്ററി 15 മിനിറ്റ്‌ ചാര്‍ജ്‌ ചെയ്‌താല്‍ 6 മണിക്കൂര്‍ ചാര്‍ജ്‌ ലഭിക്കും.
3 ജിബി റാമും 16 ജിബി സ്റ്റോറേജും ഉള്ള മോട്ടോ ജി 5 പ്ലസിന്‌ 14,999 രൂപയാണ്‌ വില. 4 ജിബി റാമും 32 ജിബി സ്റ്റോറേജ്‌ കോണ്‍ഫിഗറേഷനും ഉള്ളതിന്‌ 16,999 രൂപയുമാണ്‌ വില. ഫ്‌ളിപ്‌കാര്‍ട്ടില്‍ ലഭ്യം

ഇബേ വാര്‍ഷികം 65 ശതമാനം ഇളവുകള്‍




കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ വിപണിയായ ംംം.ലയമ്യ.ശി, 12-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 65 ശതമാനം ഡിസ്‌കൗണ്ട്‌ പ്രഖ്യാപിച്ചു. 10 കോടി ഉല്‍പന്നങ്ങളാണ്‌ ഇബേയില്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ആനുകൂല്യങ്ങളും ഇളവുകളും മാര്‍ച്ച്‌ 23 വരെ ലഭ്യമാണ്‌.
5.6 ദശലക്ഷത്തിലേറെ ഉപഭോക്താക്കളാണ്‌ ഇബേയില്‍ ഉള്ളത്‌. സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ 57 ശതമാനം വരെ ഇളവുകളാണ്‌ ഇബേ പ്രഖ്യാപിച്ചിരിക്കുന്നത്‌. നവീകരിച്ച ഉല്‍പ്പന്നങ്ങള്‍ക്ക്‌ 60 ശതമാനം ഇളവുകളും.
വസ്‌ത്രങ്ങള്‍ക്കും, സുഗന്ധദ്രവ്യങ്ങള്‍ക്കും, പാദരക്ഷകള്‍ക്കും, ഗൃഹാലങ്കാര വസ്‌തുക്കള്‍ക്കും 60 ശതമാനം ഡിസ്‌കൗണ്ട്‌ ഉണ്ട്‌. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കോന്‍ ബനേഗ ചാമ്പ്യന്‍ മത്സരത്തിലൂടെ കാറും ആപ്പിള്‍ ഐ-ഫോണും നേടാന്‍ അവസരം ഉണ്ട്‌. മൊത്തം 65 ശതമാനം വരെയാണ്‌ ഇളവുകളും ഡിസ്‌കൗണ്ടുകളും.
കഴിഞ്ഞ 12 വര്‍ഷത്തെ ഉപഭോക്തൃ ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന്‌ ഇബേ മാര്‍ക്കറ്റിംഗ്‌ ഡയറക്‌ടര്‍ ശിവാനി സൂരി പറഞ്ഞു.
ഐസിഐസിഐ, സിറ്റി ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നിവ ഉപയോഗിച്ച്‌ സാധനങ്ങള്‍ തവണ വ്യവസ്ഥയിലും വാങ്ങാം. എല്ലാ ഇടപാടുകള്‍ക്കും ഇബേയുടെ റീഫണ്ട്‌-റീപ്ലേയ്‌സ്‌മെന്റ്‌ ഗാരന്റിയുമുണ്ട്‌

യാത്രാ സൗകര്യമൊരുക്കി ജെറ്റ്‌ എയര്‍വേസും ഉബറും സഹകരിക്കുന്നു





കൊച്ചി: ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ്‌ എയര്‍വേസ്‌ ഓണ്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ ഉബറുമായി സഹകരിക്കുന്നു. 
ഇന്ത്യന്‍ ഏവിയേഷന്‍ രംഗത്ത്‌ ആദ്യമായാണ്‌ ഇങ്ങനെയൊരു സഹകരണം. ജെറ്റ്‌ എയര്‍വേസ്‌ ആപ്പില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന അതിഥികള്‍ക്ക്‌ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും യാത്രാ സൗകര്യം ഒരുക്കുന്നതിനാണ്‌ ഉബറുമായി സഹകരിക്കുന്നത്‌. 
ആപ്പ്‌ ഉപയോഗിച്ച്‌ ഫ്‌ളൈറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്കും ആദ്യമായി ഉബര്‍ ഉപയോഗിക്കുന്നവര്‍ക്കും ആദ്യ മൂന്ന്‌ റൈഡുകള്‍ക്കു `ജെറ്റ്‌ഉബര്‍' എന്ന പ്രമോ കോഡ്‌ ഉപയോഗിച്ച്‌ 150 രൂപയുടെ ഇളവ്‌ നേടാവുന്നതാണ്‌.
അതിഥികള്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയെന്ന എയര്‍ലൈനിന്റെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണ്‌ ഉബറുമായുള്ള സഹകരണമെന്നും ഇതുവഴി അതിഥികള്‍ക്കു വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നും സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ്‌ ഒരുക്കുന്നതെന്നും ജെറ്റ്‌ എയര്‍വേസ്‌ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ്‌ ഷണ്‍മുഖം പറഞ്ഞു.
ജെറ്റ്‌ എയര്‍വേസുമായി സഹകരിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണെന്നും ഇന്ത്യയിലുടനീളം യാത്രാ സൗകര്യം അനായാസമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉബര്‍ ഇന്ത്യ ചീഫ്‌ ബിസിനസ്‌ ഓഫീസര്‍ മധു കണ്ണന്‍ പറഞ്ഞു. ഈ സഹകരണത്തിലൂടെ രാജ്യത്തെ 29 നഗരങ്ങളിലെ ഉബര്‍ യാത്രക്കാര്‍ക്ക്‌ ഫ്‌ളൈറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ തന്നെ ഉബറും ഉറപ്പിക്കാമെന്നും അവസാന നിമിഷങ്ങളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത്‌ ഉപകരിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു. 
ഇന്ത്യയില്‍ ഉബര്‍ സേവനം ലഭ്യമായിട്ടുള്ള എല്ലാ നഗരങ്ങളിലും ജെറ്റ്‌ എയര്‍വേസ്‌ അതിഥികള്‍ക്ക്‌ ഉബര്‍ ബുക്കിങിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Monday, March 13, 2017

ഒഎല്‍എക്‌സ്‌ വിറ്റഴിച്ചത്‌ 1.56 ദശലക്ഷം ഇരുചക്ര വാഹനങ്ങള്‍




കൊച്ചി : പ്രീ-ഓണ്‍ഡ്‌ വസ്‌തുക്കളുടെ മുന്‍നിര ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സ്‌ 2016-ല്‍ വിറ്റഴിച്ചത്‌. 1.56 ദശലക്ഷം ഇരുചക്രവാഹനങ്ങള്‍ : മൂല്യം 900 ദശലക്ഷം ഡോളര്‍. ഫ്രോസ്റ്റ്‌ ആന്‍ഡ്‌ സള്ളിവന്‍ നടത്തിയ സര്‍വേ ആണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്‌.
ഉപയോഗിച്ച ഇരുചക്ര വാഹന വിപണിയില്‍ ഒഎല്‍എക്‌സിന്‌ 75 ശതമാനം പങ്കാളിത്തമാണുള്ളത്‌. ഉപയോഗിച്ച കാറുകളുടെ വിഭാഗത്തില്‍ ഒഎല്‍എക്‌സ്‌ 72 ശതമാനം വിപണി പങ്കാളിത്തം നിലനിര്‍ത്തുന്നുണ്ട്‌.
ഓരോ മിനിറ്റിലും ഒഎല്‍എക്‌സില്‍ വില്‍പനയ്‌ക്കെത്തുന്നത്‌ ആറ്‌ ഇരുചക്ര വാഹനങ്ങളാണ്‌. ഓരോ മിനിറ്റിലും വില്‍ക്കപ്പെടുന്നത്‌ മൂന്നെണ്ണം വീതവും. 3.2 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ്‌ ഒഎല്‍എക്‌സില്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഇതില്‍ 1.56 ദശലക്ഷം വില്‍ക്കുകയും ചെയ്‌തു.
സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം 2015-2016-ല്‍ 16.5 ദശലക്ഷം പുതിയ ഇരുചക്ര വാഹനങ്ങളാണ്‌ വിറ്റഴിക്കപ്പെട്ടത്‌. ഓരോ വര്‍ഷവും മൂന്നു ശതമാനം വളര്‍ച്ചാ നിരക്കാണ്‌ രേഖപ്പെടുത്തുന്നത്‌. ഉപയോഗിച്ച ഇരുചക്ര വാഹന വിപണിയില്‍ എത്തുന്നത്‌ 12 ദശലക്ഷം ആണ്‌. ഇതില്‍ ഒഎല്‍എക്‌സ്‌ വില്‍ക്കുന്നത്‌ 13 ശതമാനവും.
പ്രീ-ഓണ്‍ഡ്‌ കാറുകളെ അപേക്ഷിച്ച്‌ നാലു മടങ്ങ്‌ വ്യാപ്‌തിയാണ്‌ പ്രീ- ഓണ്‍ഡ്‌ ഇരുചക്ര വാഹന വിപണിയ്‌ക്കുള്ളത്‌. 3.3 ദശലക്ഷം യൂണിറ്റ്‌.
പ്രതിമാസം ഒഎല്‍എക്‌സ്‌ വില്‍ക്കുന്നത്‌ 1.30.000 ഇരുചക്ര വാഹനങ്ങളാണ്‌. 488 കോടി രൂപയാണ്‌ ഇതിന്റെ വില. ഒഎല്‍എക്‌സിലെ ഇരുചക്രവാഹനങ്ങള്‍ക്ക്‌ ഉന്നത നിലവാരം ഉള്ളതിനാല്‍ ഓരോന്നും ശരാശരി 37000 രൂപയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. 3-5 വര്‍ഷം മാത്രം പഴക്കമുള്ളവയാണ്‌ ഒഎല്‍എക്‌സില്‍ എത്തുന്നത്‌.
ബജാജ്‌, ഹീറോ ഹോണ്ട, യമഹ, റോയല്‍ എന്‍ഫീല്‍ഡ്‌, ഹോണ്ട എന്നിവയാണ്‌ ഒഎല്‍എക്‌സിലൂടെ വില്‍ക്കപ്പെടുന്ന ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകള്‍. 25223 ബജാജ്‌ പള്‍സറുകളഉം 8274 റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റുകളും 7298 ഹോണ്ട ആക്‌ടിവ സ്‌കൂട്ടറുകളും 5205 ഹീറോ ഹോണ്ട പാഷന്‍ ബൈക്കുകളും ഒഎല്‍എക്‌സില്‍ ഇപ്പോള്‍ വില്‍പനയ്‌ക്കുണ്ട്‌. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 750, കെടിഎം ഡ്യൂക്ക്‌, റോയല്‍ എന്‍ഫീല്‍ഡ്‌ ക്ലാസിക്‌ 500 എന്നീ വിലയേറിയ ബൈക്കുകളും ഒഎല്‍എക്‌സ്‌ ലിസ്റ്റില്‍ ഉണ്ട്‌.

വില്‍പ്പനക്കാര്‍ക്ക്‌ പണം നല്‍കാനുള്ള സമയം 40 ശതമാനം കുറച്ച്‌ സ്‌നാപ്‌ഡീല്‍




കൊച്ചി : വില്‍പ്പനക്കാരുടെ പെയ്‌മെന്റ്‌ സൈക്കിള്‍ 40 ശതമാനം കുറച്ച സ്‌നാപ്‌ഡീല്‍ രാജ്യത്ത്‌ ഏറ്റവും വേഗതയേറിയ പെയ്‌മെന്റ്‌ ഷെഡ്യൂള്‍ ഓഫര്‍ ചെയ്യുന്ന ഇ കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമായി മാറി. 
പ്ലാറ്റ്‌ഫോമിലെ 300000 ലേറെ വില്‍പ്പനക്കാര്‍ക്ക്‌ പ്രയോജനകരമാണ്‌. ഈ തീരുമാനം എസ്‌ഡി പ്ലസ്‌ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വില്‍പ്പനക്കാര്‍ക്ക്‌ 40 ശതമാനം വേഗത്തില്‍ പെയ്‌മെന്റ്‌ ലഭിക്കും. ഇത്‌ ഇന്ത്യന്‍ ഇ കൊമേഴ്‌സ്‌ വ്യവസായത്തിലെ ഏറ്റവും മികച്ച പെയ്‌മെന്റ്‌ രീതിയാണ്‌. 
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മാറ്റങ്ങള്‍ നിരന്തരം വില്‍പ്പനക്കാര്‍ മനസിലാക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍ സമഗ്രമായ പരിശീലന, വികസന അവസരങ്ങളാണ്‌ സ്‌നാപ്‌ഡീല്‍ ഒരുക്കുന്നത്‌. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജിഎസ്‌ടി ഗുരു എന്ന പരിപാടി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 
അന്വേഷണങ്ങള്‍, വെല്ലുവിളികള്‍, വിജയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാനും വില്‍പ്പനക്കാരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്ന മൈക്രോസൈറ്റില്‍ ആ വിവരങ്ങള്‍ പങ്കുവെക്കാനും വില്‍പ്പനക്കാരെ പ്രോത്സാഹിപ്പിക്കുന്ന അണ്‍ബോക്‌സ്‌ സക്‌സസ്‌ എന്ന ഇന്ററാക്‌ടീവ്‌ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചിട്ടുണ്ട്‌.

1200 ക്ഷീര സഹകരണ സംഘങ്ങളെ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഡിജിറ്റില്‍വല്‍ക്കരിച്ചു




കൊച്ചി : എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മില്‍ക്ക്‌ ടു മണി (എംടുഎം) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 1200 ത്തിലധികം ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള പെയ്‌മെന്റുകള്‍ ഡിജിറ്റലൈസ്‌ ചെയ്‌തു. 16 സംസ്ഥാനങ്ങളിലായി 3.2 ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. 
ക്ഷീര കര്‍ഷകരെ സംഘടിത ബാങ്കിംഗ്‌ സംവിധാനത്തിലേക്ക്‌ കൊണ്ടു വരിക, ക്ഷീര മൂല്യ ശൃംഖല ഡിജിറ്റൈസ്‌ ചെയ്യുക, ക്ഷീര കര്‍ഷകരുടെ ബാങ്കിംഗ്‌, ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ 2010 ല്‍ എംടുഎം പദ്ധതി ആരംഭിച്ചത്‌. 
രാജ്യത്തെ രണ്ടാം ധവള വിപ്ലവം കര്‍ഷകരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നിര്‍ണായകമാണെന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ അഗ്രി ബിസിനസ്‌ ഹെഡ്‌ മൈക്കല്‍ ആന്‍ഡ്രേയ്‌ഡ്‌ പറഞ്ഞു.
കേരളം, ഗുജറാത്ത്‌, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ഉത്തര്‍ പ്രദേശ്‌, പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്‌, ഒഡിഷ, ഝാര്‍ക്കണ്‌ഡ്‌, ബിഹാര്‍, അസം, മേഘാലയ, തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ എംടുഎം പദ്ധതി വലിയ വിജയമാണ്‌. 
വലിയ ശേഖരണ കേന്ദ്രങ്ങളില്‍ മില്‍ക്ക്‌ ടു മണി എടിഎമ്മുകളില്‍ ക്യാഷ്‌ ഡിസ്‌പെന്‍സറുകളും ചെറിയ ശേഖരണ കേന്ദ്രങ്ങളില്‍ ബിസിനസ്‌ കറസ്‌പോണ്ടന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ എടിഎമ്മുകളുമുണ്ട്‌. ഇതുവഴി കര്‍ഷകര്‍ക്ക്‌ അക്കൗണ്ടില്‍ നിന്ന്‌ ഉടന്‍ പണം പിന്‍വലിക്കാം. 
പണം കര്‍ഷകരുടെ ബാങ്ക്‌ അക്കൗണ്ട്‌ വഴി നല്‍കുന്നതോടെ ക്രെഡിറ്റ്‌ ചരിത്രം തയാറാക്കപ്പെടുകയും ഇത്‌ വായ്‌പാ ലഭ്യത എളുപ്പമാക്കുകയും കൂടുതല്‍ പശുക്കളെ വാങ്ങുകയോ ബിസിനസ്‌ മെച്ചപ്പെടുത്തുകയോ മറ്റു ബാങ്കിംഗ്‌ സേവനങ്ങള്‍ ലഭ്യമാക്കുകയോ ചെയ്യുന്നതിന്‌ സഹായകരമാകും. 
സര്‍ക്കാരില്‍ നിന്നുള്ള ഡയറക്‌ട്‌ ബെനഫിറ്റ്‌ ട്രാന്‍സ്‌ഫര്‍ ലഭിക്കുന്നതിനും ഇതേ അക്കൗണ്ട്‌ കര്‍ഷകര്‍ക്ക്‌ ഉപയോഗിക്കാം. 
പശുക്കളെ വാങ്ങാന്‍ വായ്‌പ, കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇരുചക്ര വാഹന വായ്‌പ, ഓവര്‍ ഡ്രാഫ്‌റ്റ്‌, സ്ഥിര നിക്ഷേപം തുടങ്ങിയ മറ്റു സേവനങ്ങളും ഇതിലൂടെ കര്‍ഷകര്‍ക്ക്‌ ലഭ്യമാകും. 


സൗജന്യ റോമിംഗ്‌ ഓഫറുകളുമായി ഐഡിയ




കൊച്ചി : ഇന്ത്യയ്‌ക്കകത്തും പുറത്തും യാത്ര ചെയ്യുന്ന 200 ദശലക്ഷം ഐഡിയ ഉപഭോക്താക്കള്‍ക്കായി ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാവായ ഐഡിയ സെല്ലുലര്‍ റോമിംഗ്‌ ബൊണാന്‍സ അവതരിപ്പിച്ചു. ഇന്ത്യയ്‌ക്കകത്ത്‌ എവിടെയും യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക്‌ 2017 ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യ ഇന്‍കമിംഗ്‌ കോളുകളാണ്‌ ഐഡിയയുടെ ഓഫര്‍. 
അന്താരാഷ്‌ട്ര റോമിംഗ്‌ വാല്യു പായ്‌ക്കുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌. വിദേശ രാജ്യങ്ങളിലെ ജനപ്രിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കായി അണ്‍ലിമിറ്റഡ്‌ ഇന്‍കമിംഗ്‌ കോളുകള്‍, ഔട്ട്‌ഗോയിംഗ്‌ വോയ്‌സ്‌ കോളുകള്‍, എസ്‌എംഎസ്‌, ഡേറ്റ എന്നിവയാണ്‌ ഓഫറുകള്‍. 
രാജ്യത്തെ നാലു ലക്ഷത്തോളം നഗരങ്ങളിലും ഗ്രാമങ്ങളിലും ഐഡിയയുടെ 200 ദശലക്ഷം ഉപഭോക്താക്കള്‍ക്ക്‌ 2ജി, 3ജി, 4ജി നെറ്റ്‌വര്‍ക്കുകളില്‍ സൗജന്യ ഇന്‍കമിംഗ്‌ കോളുകള്‍ 2017 ഏപ്രില്‍ 1 മുതല്‍ ആസ്വദിക്കാം. മൊബൈല്‍ ഡേറ്റ താരിഫും ഹോം സര്‍ക്കിളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും ഇനി മുതല്‍ യാതൊരു അധിക ചാര്‍ജും ഇല്ലാതെ ഇന്ത്യയിലെവിടെയും ലഭിക്കും. 
400 ഔട്ട്‌ഗോയിംഗ്‌ മിനിറ്റുകള്‍ വരെയുള്ള സൗജന്യ മൊത്ത ഉപയോഗം, ദിവസം 100 എസ്‌എംഎസ്‌, വലിയ അളവില്‍ ഡേറ്റ, അണ്‍ലിമിറ്റഡ്‌ ഇന്‍കമിംഗ്‌ കോളുകള്‍ എന്നിവയടക്കമുള്ള അന്താരാഷ്‌ട്ര റോമിംഗ്‌ വാല്യു പായ്‌ക്കുകളുടെ വിപുലമായ നിരയാണ്‌ അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കായി ഐഡിയ ഇപ്പോള്‍ നല്‍കുന്നത്‌. 1ജിബി, 2ജിബി, 3ജിബി സൗജന്യ ഡേറ്റ, യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി ബില്‍ ഷോക്ക്‌ ഒഴിവാക്കാന്‍ ശരാശരി മൂന്നു രൂപ നിരക്കില്‍ ഒരു എംബി, തുടങ്ങിയ ഓഫറുകള്‍ക്കൊപ്പവും അന്താരാഷ്‌ട്ര റോമിംഗ്‌ പായ്‌ക്കുകള്‍ ലഭ്യമാണ്‌. 
ചെറിയ വിനോദ യാത്രകള്‍ക്ക്‌ 10 ദിവസത്തെ പായ്‌ക്കും തുടര്‍ച്ചയായ ബിസിനസ്‌ യാത്രകള്‍ക്കും നീണ്ട നാളത്തെ താമസത്തിനും 30 ദിവസത്തെ പായ്‌ക്കും ഉപഭോക്താക്കള്‍ക്ക്‌ തിരഞ്ഞെടുക്കാം. മൂല്യത്തിന്‌ വിലകല്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന പായ്‌ക്കുകള്‍ 10 ദിവസത്തെ വാലിഡിറ്റിക്ക്‌ 1,199 രൂപ മുതല്‍ ആരംഭിക്കും. 30 ദിവസത്തെ വാലിഡിറ്റിക്ക്‌ 5,999 രൂപ വരെയാണ്‌ നിരക്ക്‌. ഇതുവഴി 85 ശതമാനം ലാഭമാണ്‌ അന്താരാഷ്‌ട്ര റോമിംഗ്‌ നിരക്കുകളില്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുന്നത്‌. 
വിനോദത്തിനോ ജോലിക്കായോ വിദേശത്തേക്ക്‌ യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ യാത്രാ രീതികളും ഡേറ്റ ഉപയോഗ ആവശ്യവും മനസിലാക്കിയാണ്‌ അന്താരാഷ്‌ട്ര റോമിംഗ്‌ പായ്‌ക്കുകള്‍ തയാറാക്കിയിരിക്കുന്നതെന്ന്‌ ഐഡിയ സെല്ലുലര്‍ ചീഫ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു. 

സ്‌നോമാന്റെ 4500 പാലറ്റ്‌ ശേഷിയുള്ള ഡ്രൈവെയര്‍ഹൗസ്‌ അരൂരില്‍




കൊച്ചി: സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡിന്റെ അരൂരിലെ ശീതീകരിച്ച ഡ്രൈ വെയര്‍ഹൗസ്‌ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായി. ശേഷി 4500 പാലറ്റ്‌ ആണ്‌. ഇതോടെ കമ്പനിയുടെ മൊത്തം സ്ഥാപിതശേഷി 1,03,000 പാലറ്റ്‌ ആയി ഉയര്‍ന്നു.
സാധാരണ അന്തരീക്ഷ താപനില മുതല്‍ -25 ഡിഗ്രി വരെ വിവിധ താപ നിലകളിലുള്ള പത്തു ചേംബറുകള്‍, ഏഴു ഡോക്കുകള്‍, റഫ്രിജിറേറ്റഡ്‌ ട്രക്കുകള്‍ക്കു പാര്‍ക്ക്‌ ചെയ്യാന്‍ ആവശ്യമായ സ്ഥലം എന്നിവ ശീതീകരണ വെയര്‍ഹൗസില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.
സമുദ്രോത്‌പന്നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, റെഡി ടു ഈറ്റ്‌ ഫുഡ്‌, ഐസ്‌ക്രീം, പാല്‍ ഉത്‌പന്നങ്ങള്‍, മിഠായിയും ബേക്കറി ഉത്‌പന്നങ്ങളും, പഴം പച്ചക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ സൂക്ഷിക്കുവാനും കൈകാര്യം ചെയ്യാനും കയറ്റി അയ്‌ക്കാനുമുള്ള സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. ക്വിക്ക്‌ സര്‍വീസ്‌ റെസ്റ്ററന്റ്‌ സൗകര്യമാണ്‌ മറ്റൊരു സവിശേഷത.
``ദേശീയ പാതയോരത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ വളരെ വേഗത്തില്‍ തങ്ങളുടെ വെയര്‍ഹൗസിംഗ്‌ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്കു കഴിയും. ഏറ്റവും എളുപ്പത്തില്‍ വിതരണം ചെയ്യത്തക്കവിധത്തില്‍ പ്രാദേശിക വിപണികളുമായി മികച്ച ഗതാഗത ബന്ധവുമുണ്ട്‌. പോര്‍ട്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ കയറ്റിറക്കുമതി വളരെ എളുപ്പമായി നിര്‍വഹിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ നിരവധി ഇടപാടുകാര്‍ക്കു ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും.'' സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡ്‌ ഡയറക്‌ടറും സിഇഒയുമായ സുനില്‍ നായര്‍ പറഞ്ഞു.
താപനിയന്ത്രിത സംവിധാനങ്ങളോടെയുള്ള ലോജിസ്റ്റിക്‌ സേവനം നല്‍കുന്ന രാജ്യത്തെ മുന്‍നിരകമ്പനികളിലൊന്നാണ്‌ സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡ്‌. രാജ്യമൊട്ടാകെ സാന്നിധ്യമുള്ള കമ്പനി സാധ്യതയുള്ള നഗരങ്ങളിലെല്ലാം ശീതീകരിച്ച വെയര്‍ഹൗസ്‌ ഒരുക്കിവരികയാണ്‌. മുംബൈ, ചെന്നൈ, ബംഗളരൂ, കൊല്‍ക്കൊത്ത ഉള്‍പ്പെടെ രാജ്യത്തെ മുന്‍നിര നഗരങ്ങളിലെല്ലാം കമ്പനിക്കു സാന്നിധ്യമുണ്ട്‌.

കൂടുതല്‍ ഉല്‍പന്നങ്ങളുമായി മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍




കൊച്ചി : പ്രമുഖ ബ്രിട്ടീഷ്‌ ക്ലോത്തിംഗ്‌ റീട്ടെയ്‌ലറായ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിന്റെ ഉല്‍പന്നങ്ങള്‍ ഇനി ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ ഇന്ത്യയിലും (www.amazon.in) ലഭ്യം. രാജ്യത്തെവിടെനിന്നും കമ്പനിയുടെ എല്ലാവിധ വസ്‌ത്രങ്ങളും സൗന്ദര്യവര്‍ധക വസ്‌തുക്കളും ഇനി ഓണ്‍ലൈനിലൂടെ വാങ്ങാം. തൃശ്ശൂര്‍ ശോഭാസിറ്റി മാളിലും കൊച്ചിയില്‍ ലുലുമാളിലുമാണ്‌ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിന്റെ പ്രധാന ഷോറൂമുകള്‍.
വിമന്‍സ്‌വെയര്‍, ലിംഗറി, മെന്‍സ്‌വെയര്‍, കിഡ്‌സ്‌വെയര്‍ എന്നീ വിഭാഗങ്ങളിലായി ആയിരത്തോളം ഉത്‌പന്നങ്ങള്‍ ആമസോണിലെ www.amazon.in/marks&spencer പേജില്‍ നല്‍കിയിട്ടുണ്ട്‌. മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിന്റെ സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങളും ആമസോണിലൂടെ തെരഞ്ഞെടുക്കാം.
സ്‌ത്രീകളുടെ മനം കവരുന്ന പൂക്കള്‍ നിറഞ്ഞ വസ്‌ത്രങ്ങള്‍ സ്‌പ്രിങ്‌ ശ്രേണിയിലുണ്ട്‌. നിലവാര മികവുകൊണ്ടും പുതുമകൊണ്ടും പേരെടുത്ത മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സേഴ്‌സിന്റെ അടിവസ്‌ത്രങ്ങളുടെ വിപുലമായ ശേഖരവും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ബ്രാകള്‍, നിക്കറുകള്‍, ഷേപ്പ്‌ നല്‍കുന്ന വസ്‌ത്രങ്ങള്‍, നിശാവസ്‌ത്രങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷകമായ വര്‍ണ്ണങ്ങളിലും ഡിസൈനുകളിലും ലഭിക്കും. 
പുരുഷന്മാര്‍ക്കായി കാഷ്വല്‍, ഫോര്‍മല്‍ വസ്‌ത്രങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഒരുക്കിയിട്ടുണ്ട്‌. കുട്ടികള്‍ക്കും. 
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ഏറെ സൗകര്യപ്രദമായി ഉത്‌പന്നങ്ങള്‍ വാങ്ങുന്നതിന്‌ അവസരമൊരുക്കാന്‍ ആമസോണ്‍ ഇന്ത്യയിലെ സാന്നിധ്യം സഹായിക്കുമെന്ന്‌ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ റിലയന്‍സ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ വേണു നായര്‍ പറഞ്ഞു. 
2001-ലാണ്‌ പ്രമുഖ വസ്‌ത്രനിര്‍മാണ ബ്രാന്‍ഡായ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ ഇന്ത്യയിലെത്തിയത്‌. 2008 ഏപ്രിലില്‍ റിലയന്‍സ്‌ റീട്ടെയിലുമായി സംയുക്ത സംരംഭത്തിലേര്‍പ്പെട്ട്‌ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ റിലയന്‍സ്‌ ഇന്ത്യ െ്രെപവറ്റ്‌ ലിമിറ്റഡ്‌ രൂപീകരിച്ചു. 
നിലവില്‍ ഇന്ത്യയിലെ 27 പ്രധാന നഗരങ്ങളിലായി 56 സ്‌റ്റോറുകള്‍ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിനുണ്ട്‌. മിന്ത്ര, അജിയോ എന്നീ ഓണ്‍ലൈന്‍ ഷോപ്പിങ്‌ സൈറ്റുകളിലും മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 

ജീനോസ്‌ എന്ന സവിശേഷ കളക്ഷനുമായി കില്ലര്‍





കൊച്ചി ഇന്ത്യയിലെ പ്രശസ്‌ത കാഷ്വല്‍ വെയര്‍ ബ്രാന്‍ഡായ കില്ലര്‍, യുവാക്കളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക്‌ പുതിയ ഭാഷ്യം അവതരിപ്പിച്ചുകൊണ്ട്‌ ജീനോസ്‌ എന്ന പേരില്‍ സവിശേഷ കളക്ഷന്‍ വിപണിയിലിറക്കി. സ്റ്റാന്‍ഡ്‌ എലോണ്‍ റീട്ടെയല്‍ ഔട്ട്‌ലെറ്റുകളിലും എംബിഎകളിലും ഇവ ലഭ്യമാകും. ജീന്‍സ്‌ (JEANS-'JEA') എന്ന വാക്കിന്റെ ആദ്യ മൂന്നക്ഷരവും ചിനോസ്‌ എന്ന വാക്കിന്റെ അവസാന മൂന്നക്ഷരവും (ഇഒകചഛട'ചഛട' ) ചേര്‍ത്ത്‌ ഫാഷന്‍ രംഗത്ത്‌ ജീനോസ്‌ എന്ന പുതിയ കളക്ഷന്‍ അവതരിപ്പിക്കുകയാണ്‌ കില്ലര്‍.

ഏറ്റവും പുതിയ ഡെനിം ശ്രേണിക്കാണ്‌ ജീനോസ്‌ എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. ജീന്‍സിന്റെയും ചിനോസിന്റെയും വിവിധ ഷെയ്‌ഡുകളിലുള്ള സവിശേഷ മിശ്രണമാണിത്‌. മറ്റു ബ്രാന്‍ഡുകളുടെ ഡെനിം വിപണിയില്‍ നീലയും കറുപ്പും നിറങ്ങള്‍ പ്രചാരത്തിലുള്ളപ്പോള്‍, ആകര്‍ഷകമായ വിവിധ വര്‍ണ്ണങ്ങള്‍ യുവാക്കളുടെ സ്‌റ്റൈലിന്‌ ഇണങ്ങും വിധം അവതരിപ്പിക്കുകയാണ്‌ കില്ലര്‍. ആഫ്‌റ്റര്‍ ഡാര്‍ക്ക്‌, ചോക്ലേറ്റ്‌, ഡാര്‍ക്ക്‌ ഗ്രേ, നേവി ബ്ലൂ, ഒലിവ്‌, സ്ലേറ്റ്‌ ഗ്രേ, ടുബാക്കോ എന്നിങ്ങനെ ആകര്‍ഷകമായ എട്ടു നിറങ്ങളിലാണ്‌ കില്ലര്‍ ജീനോസ്‌ അവതരിപ്പിക്കുന്നത്‌.

യുവാക്കളുടെ ഫാഷന്‍ സങ്കല്‍പങ്ങളും അന്താരാഷ്ട്ര ട്രെന്‍ഡുകളും അണിയുമ്പോഴുള്ള സുഖവും മനസില്‍ വെച്ചാണ്‌ സ്‌പ്രിംഗ്‌ സമ്മര്‍ കളക്ഷന്‍ അവതരിപ്പിക്കുന്നതെന്ന്‌ കില്ലര്‍ ഡയറക്ടര്‍ ഹേമന്ത്‌ ജെയ്‌ന്‍ പറഞ്ഞു. സവിശേഷമായ വ്യക്തിത്വത്തിന്‌ മോടി കൂട്ടുന്നതാകും കളക്ഷനിലെ ഓരോ വസ്‌ത്രവുമെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ്‌ഫ്‌ളിക്‌സുമായി വിഡിയോകോണ്‍ ഡി2എച്ച്‌ ധാരണയില്‍





വിഡിയോകോണ്‍ ഡി2എച്ച്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ ഹിമാന്‍ഷു പാട്ടീലും നെറ്റ്‌ഫ്‌ളിക്‌സ്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ റീഡ്‌ ഹസ്റ്റിങ്‌സും ധാരണാ പത്രത്തിലൊപ്പിട്ട ശേഷം 

കൊച്ചി : ലോകത്തെ മുന്‍നിര ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ ശൃംഖലയായ നെറ്റ്‌ഫ്‌ളിക്‌സുമായി വിഡിയോകോണ്‍ ഡി2എച്ച്‌ ധാരണയിലെത്തി. ഇതോടെ നെറ്റ്‌ഫിക്‌സ്‌ ശൃംഖലയിലുള്‍പ്പെടുന്ന ചാനലുകളിലെ സിനിമകളടക്കമുള്ള പരിപാടികള്‍ വീക്ഷിക്കാന്‍ വിഡിയോകോണ്‍ ഡി2എച്ച്‌ വരിക്കാര്‍ക്ക്‌ അവസരം ലഭിക്കും. ഇതിന്‌ എച്ച്‌ഡി സ്‌മാര്‍ട്‌ കണക്‌റ്റ്‌ സെറ്റ്‌ ടോപ്‌ ബോക്‌സ്‌ സ്വന്തമാക്കിയാല്‍ മാത്രം മതി.

എച്ച്‌ഡി സ്‌മാര്‍ട്‌ സെറ്റ്‌ടോപ്‌ ബോക്‌സിലെ നെറ്റ്‌ഫ്‌ളിക്‌സിന്‌ മാത്രമായുള്ള ആപ്പ്‌ ഉപയോഗിച്ച്‌ നിലവിലുള്ള എതൊരു ടെലിവിഷന്‍ സെറ്റിനേയും സ്‌മാര്‍ട്‌ ടിവിയാക്കി മാറ്റാന്‍ സാധിക്കുന്നു. ഇതില്‍ ഹൈഡഫിനിഷനിലും സ്റ്റാന്‍ഡേര്‍ഡ്‌ ഡെഫിനിഷനിലുമായി 600-ലേറെ ചാനലുകളുണ്ടാവും. ഈ സെറ്റ്‌ ടോപ്‌ ബോക്‌സില്‍ വൈഫൈ ഘടിപ്പിച്ചാല്‍ ഇന്റര്‍നെറ്റ്‌ വഴിയുള്ള എല്ലാ സേവനങ്ങളും ലഭ്യമാകുന്നതാണ്‌. ഇന്റര്‍നെറ്റിനാവശ്യമായ ഏറ്റവും കുറഞ്ഞ വേഗത 2 എംബിപിഎസ്സാണ്‌.

നെറ്റ്‌ഫ്‌ളിക്‌സുമായുള്ള സഹകരണം വിഡിയോകോണ്‍ ഡി2എച്ച്‌ വരിക്കാരെ ടിവി ആസ്വാദനതിന്റെ വിശാലമായ ഒരു ലോകത്തേക്കാണ്‌ നയിക്കുന്നതെന്ന്‌ കമ്പനി എക്‌സിക്യൂട്ടീവ്‌ ഡയറക്‌റ്റര്‍ സൗരഭ്‌ ധൂത്‌ പറഞ്ഞു. നെറ്റ്‌ഫ്‌ളിക്‌സുമായുണ്ടാക്കിയിട്ടുള്ള ധാരണ വിപണിയില്‍ വലിയ മുന്‍തൂക്കമാണ്‌ വിഡിയോകോണ്‍ ഡി2എച്ചിന്‌ ലഭ്യമാക്കുകയെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അനില്‍ ഖേര അഭിപ്രായപ്പെട്ടു.

വിഡിയോകോണ്‍ ഡി2എച്ചുമായുണ്ടാക്കിയിട്ടുള്ള സഹകരണം ഇന്ത്യയിലേക്കുള്ള നെറ്റ്‌ഫിക്‌സിന്റെ യാത്ര സുഗമമാക്കിയിരിക്കയാണെന്ന്‌ നെറ്റ്‌ഫ്‌ളിക്‌സ്‌ സഹസ്ഥാപകനും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ റീഡ്‌ ഹസ്റ്റിങ്‌സ്‌ പറഞ്ഞു.




മോജോ- ബോണ്‍ ഫോര്‍ ദി റോഡ്‌ പുസ്‌തകം മഹീന്ദ്ര ടൂ വീലേഴ്‌സ്‌ പുറത്തിറക്കി




കൊച്ചി: മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ `300 സിസി' ടൂറര്‍ മഹീന്ദ്ര മോജോ'യുടെ ജനനം മുതല്‍ നിരത്തില്‍ എത്തിയതും അതിനുശേഷവുമുള്ള കഥ പറയുന്ന പുസ്‌തകം `മോജോ- ബോണ്‍ ഫോര്‍ ദി റോഡ്‌' കമ്പനി പുറത്തിറക്കി.
മോജോ ഉടമസ്ഥരുടെ ( മോജോ ട്രൈബ്‌സ്‌മാന്‍ എന്നും അറിയപ്പെടുന്നു) സാഹസികതയുടെ ഓര്‍മകളും അവരുടെ മോജോയിലെ യാത്രയുടെ അനഭവം കൂടി പങ്കുവയ്‌ക്കുന്നതാണ്‌ ഈ പുസ്‌തകം.
`` മഹീന്ദ്ര ടൂവിലേഴ്‌സ്‌ പ്രമീയം വിഭാഗത്തില്‍ നിരത്തിലിറക്കിയ ആദ്യത്തെ മോട്ടോര്‍സൈക്കിളാണ്‌ മോജോ. ഇതിനു ലഭിച്ച പ്രതികരണം വളരെ വലുതാണ്‌. ഏറ്റവും വിശ്വാസ്യതയുള്ള ടൂറര്‍ എന്നു ഉപഭോക്താക്കളുടെ ഇടയില്‍ പെട്ടെന്നു തന്നെ പേരെടുക്കുവാന്‍ മോജോയ്‌ക്കു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ്‌ മോജോയുടെ തുടക്കം മുതലുള്ള യാത്ര പുസ്‌തക രൂപത്തിലാക്കുവാന്‍ തീരുമാനിച്ചത്‌.'' മഹീന്ദ്ര ടൂവീലേഴ്‌സ്‌ ലിമിറ്റഡ്‌ സിഇഒ വിനോദ്‌ സഹായ്‌ പറഞ്ഞു.
``മോജോയുടെ കാര്യത്തില്‍ വളരെ സവിശേഷമായ വിപണന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌ ഉപഭോക്താവാണ്‌ ഈ വിപണന തന്ത്രത്തിന്റെ മുഖ്യകേന്ദ്രം. മോജോ ട്രൈപ്‌ എന്ന പ്ലാറ്റ്‌ഫോമില്‍ പുതിയൊരു ബൈക്ക്‌ സംസ്‌കാരം ഉണ്ടാക്കുവാനാണ്‌ തങ്ങള്‍ ശ്രമിച്ചത്‌. വളരെപ്പെട്ടെന്നുതന്നെ മോജോ ട്രൈബ്‌ രാജ്യത്തൊട്ടാകെ പടരുന്നതാണ്‌ കണ്ടത്‌. മലകളില്‍, തീരപ്രദേശങ്ങളില്‍, കാടുകളില്‍, മരുഭൂമികളില്‍ സംഘടിപ്പിച്ച റൈഡുകളില്‍ മോജോ ട്രൈബുകള്‍ സജീവമായി പങ്കെടുക്കുന്നതാണ്‌ കണ്ടത്‌. ഈ പുസ്‌തകം മോജോ ഉടമസ്ഥര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്‌. ഈ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ അംബാസഡര്‍മാരാണ്‌ ഇതിന്റെ ഉടമസ്ഥര്‍. അവരുടെ ഈ പാഷന്‍ ഈ ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലെത്തിക്കും.'' മഹീന്ദ്ര ടൂവീലേഴ്‌സ്‌ ലിമിറ്റഡിന്റെ സെയില്‍സ്‌, മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ പ്രോഡക്‌ട്‌ പ്ലാനിംഗ്‌ സീനിയര്‍ ജനറല്‍ മാനേജര്‍ നവീന്‍ മല്‍ഹോത്ര പറഞ്ഞു. 
2015-16 കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച ബൈക്കുകളിലൊന്നായി കണക്കാക്കുന്ന മഹീന്ദ്ര മോജോയ്‌ക്ക്‌ എട്ട്‌ അവാര്‍ഡുകളാണ്‌ ഈ കാലയളവില്‍ ലഭിച്ചത്‌. 

ജെറ്റ്‌-ഫിജി എയര്‍വേസ്‌ കോഡ്‌ഷെയര്‍ എഗ്രിമെന്റ്‌ ഒപ്പുവച്ചു




കൊച്ചി: ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ്‌ എയര്‍വേസും ഫിജി ദേശീയ എയര്‍ലൈനായ ഫിജി എയര്‍വേസും സഹകരിക്കുന്നു. അതിഥികള്‍ക്ക്‌ രണ്ട്‌ എയര്‍ലൈനുകളിലും ഇന്ത്യയ്‌ക്കും, സിംഗപൂര്‍ വഴി മലേഷ്യയ്‌ക്കും ഇടയില്‍ സൗകര്യപ്രദാമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന കോഡ്‌ഷെയര്‍ പാര്‍ട്ട്‌നര്‍ഷിപ്പാണ്‌ പ്രഖാപിച്ചിട്ടുള്ളത്‌. 
രണ്ടു രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ തമ്മിലുള്ള കോഡ്‌ഷെയര്‍ കരാര്‍ ആദ്യമായിട്ടാണ്‌. രണ്ടു രാജ്യങ്ങളിലേക്കുമുള്ള വളര്‍ന്നു വരുന്ന യാത്രക്കാരുടെ തിരക്കിന്‌ സഹകരണം ആശ്വാസമാകും.
ജെറ്റ്‌ എയര്‍വേസിന്റെ `9ഡബ്ല്യു' എന്ന കോഡ്‌ ഫിജി എയര്‍വേസിന്റെ സിംഗപൂര്‍ വഴി നാഡിയിലേക്കുള്ള ഫ്‌ളൈറ്റുകളില്‍ സ്ഥാപിക്കും. ഫിജി എയര്‍വേസിന്റെ `എഫ്‌ജെ' കോഡ്‌ ജെറ്റ്‌ എയര്‍വേസിന്റെ സിംഗപൂര്‍ വഴി മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും ഹോങ്‌ കോങില്‍ നിന്നും മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള ഫ്‌ളൈറ്റുകളിലും സ്ഥാപിക്കും. എല്ലാ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളും ഏത്‌ യാത്രയ്‌ക്കും ചെക്ക്‌ ഇന്‍ അനുവദിക്കും. ജെറ്റ്‌ പ്രിവിലേജ്‌ അംഗങ്ങള്‍ക്ക്‌ ഫിജി എയര്‍വേസസിന്റെ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യാനും ജെപി മൈല്‍സ്‌ വീണ്ടെടുക്കാനും സാധിക്കും.
കോഡ്‌ഷെയര്‍ ബുക്കിങ്‌ മാര്‍ച്ച്‌ ഒമ്പതു മുതല്‍ നിലവില്‍ വരും 
യാത്ര ചെയ്യുന്ന പൊതുജനത്തോടുള്ള ഉത്തരവാദിത്വത്തിന്റെ തെളിവാണ്‌ ഫിജിയുമായുള്ള കോഡ്‌ഷെയര്‍ കരാറെന്നും ഫിജി കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക്‌ കൂടുതല്‍ ഓഫറുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ജെറ്റ്‌ എയര്‍വേസ്‌ ഹോള്‍ ടൈം ഡയറക്‌ടര്‍ ഗൗരങ്‌ ഷെട്ടി പറഞ്ഞു. ഇന്ത്യയിലെയും ഫിജിയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‌ 100ലധികം വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടെന്നും ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു. 
രണ്ട്‌ എയര്‍ലൈനുകള്‍ക്കും നിര്‍ണായകമായൊരു നേട്ടമാണിതെന്നും ഫിജിയില്‍ നിന്നും ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകള്‍, ചികില്‍സ, വിദ്യാഭ്യാസം, കുടുംബ കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണെന്നും കോഡ്‌ഷെയര്‍ കരാര്‍ ഇതിന്‌ ആക്കം കൂട്ടുമെന്നും ഫിജി എയര്‍വേസ്‌ മാനേജിങ്‌ ഡയറക്‌ടറും സിഇഒയുമായ ആന്ദ്രെ വില്‍ജോയെന്‍ പറഞ്ഞു. 
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ കോഡ്‌ഷെയര്‍ എഗ്രിമെന്റ്‌ കരുത്തേകുമെന്ന്‌ ഫിഡി സര്‍ക്കാരിനു വേണ്ടി സംസാരിച്ച അറ്റോര്‍ണി ജനറലും സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ ചുമതലയുമുള്ള അയാസ്‌ സയീദ്‌ ഖയും പറഞ്ഞു. 

ഇന്ത്യയില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി ആലിബാബ ഗ്രൂപ്പ്‌



കൊച്ചി: ഇന്ത്യയില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി ആലിബാബ ഗ്രൂപ്പ്‌ പുത്തന്‍ ചുവടുവെപ്പിനൊരുങ്ങുന്നു. ഇന്ത്യയില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ ലക്ഷ്യമിട്ട്‌ ആലിബാബ ഗ്രൂപ്പ്‌. അഞ്ച്‌ കോടി രൂപയാണ്‌ യൂസര്‍ ജനറേറ്റഡ്‌ കണ്ടന്റ്‌ പദ്ധതിയായ വി-മീഡിയ റിവാര്‍ഡ്‌ പ്ലാന്‍ 2.0യ്‌ക്ക്‌ തുടക്കത്തില്‍ മുതല്‍മുടക്കുന്നത്‌. സ്വയം രൂപപ്പെടുത്തുന്ന കണ്ടന്റ്‌ പ്ലാറ്റ്‌ഫോം രംഗത്ത്‌ മികച്ച വളര്‍ച്ച നേടാനായി ഇന്ത്യയില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്‌ക്ക്‌ ആലിബാബ 200 കോടി രൂപ മുതല്‍മുടക്കും.
ഇന്ത്യയിലും ഇന്തോനേഷ്യയിലുമായി ആയിരം എഴുത്തുകാര്‍ക്ക്‌ അവസരം നല്‍കാനാണ്‌ വി-മീഡിയ റിവാര്‍ഡ്‌ പ്ലാന്‍ 2.0 ലക്ഷ്യമിടുന്നത്‌. യുസി ന്യൂസ്‌ പ്ലാറ്റ്‌ഫോമിലൂടെ പ്രതിമാസം അന്‍പതിനായിരം രൂപ നേടാന്‍ എഴുത്തുകാര്‍ക്ക്‌ ഇതുവഴി അവസരം ലഭിക്കും. ഇംഗ്ലീഷ്‌, ഹിന്ദി വി-മീഡിയ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ പാദത്തില്‍ പേജ്‌ വ്യൂവില്‍ 200 മുതല്‍ 350 ശതമാനം വരെ വര്‍ദ്ധനയുണ്ട്‌. 
കഴിഞ്ഞ വര്‍ഷം ജൂണില്‍ തുടക്കമിട്ട യുസിവെബിന്റെ കണ്ടന്റ്‌ വിതരണ പ്ലാറ്റ്‌ഫോമായ യുസി ന്യൂസ്‌ ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ആപ്പുകളിലൊന്നായി പേരെടുത്തിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച്‌ പ്രതിമാസം സജീവമായ 80 ദശലക്ഷം ഉപയോക്താക്കളാണ്‌ യുസി ന്യൂസിനുള്ളത്‌. 
ഗൂഗിള്‍, യുസിവെബ്‌, ഫേയ്‌സ്‌ബുക്ക്‌്‌ കാലഘട്ടമാണ്‌ വരാനിരിക്കുന്നതെന്ന്‌ ആലിബാബ മൊബൈല്‍ ബിസിനസ്‌ ഗ്രൂപ്പിന്റെ പ്രസിഡന്റും യുസിവെബ്‌ സഹസ്ഥാപകനുമായ ഹീ സിയാവോപെങ്‌ പറഞ്ഞു. 
കൂടുതല്‍ ചെറിയ ദൈര്‍ഘ്യമുള്ള വീഡിയോ അനുബന്ധ കണ്ടന്റ്‌ ലഭ്യമാക്കാനാണ്‌ യുസിവെബ്‌ ലക്ഷ്യമിടുന്നത്‌. ചെറിയ വീഡിയോകള്‍ക്ക്‌ ഇന്ത്യയില്‍ ഏറെ പ്രചാരം നേടാന്‍ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തല്‍. �ാവിയില്‍ യുസി ന്യൂസില്‍ മികച്ച കണ്ടന്റ്‌ ലഭ്യമാക്കും. കഴിഞ്ഞ മൂന്നുമാസ കാലയളവില്‍ മാത്രം വീഡിയോ കണ്ടന്റിന്റെ ഉപയോഗം 30 ശതമാനം വര്‍ദ്ധിച്ചിരുന്നു. 

ഔഡിയുടെ പരിഷ്‌കരിച്ച ക്യു3 എസ്‌യുവി വിപണിയില്‍; വില 34.2 ലക്ഷം രൂപ




ഡല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പരിഷ്‌കരിച്ച ഔഡി ക്യു3 എസ്‌യുവി ഇന്ത്യയില്‍ വിപണിയിലെത്തി. പുതിയ ഫീച്ചറുകളും പുതിയ എഞ്ചിന്‍ സാധ്യതകളുമായാണ്‌ പരിഷ്‌കരിച്ച മോഡല്‍ ഇറങ്ങുന്നത്‌. 

2.0 ടിഡിഐ ക്വാട്രോ എഞ്ചിന്‌ 184 കുതിരശക്തി ഊര്‍ജം ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ട്‌. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക്‌ വെറും 7.9 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുണ്ട്‌ പരിഷ്‌കരിച്ച ഔഡി ക്യു3 എസ്‌ യു വിക്ക്‌. ഇതിന്റെ ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം ആരംഭവില 34.2 ലക്ഷം രൂപയാണ്‌. 

വിപണിയിലെ മാറ്റങ്ങള്‍ക്ക്‌ അനുസൃതമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ ഔഡി ക്യു3യില്‍ നിരന്തര പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ടെന്ന്‌ ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു. പരിഷ്‌കരിച്ച ഔഡി ക്യു3 എസ്‌ യു വി, ഔഡി കുടുംബത്തിലേക്ക്‌ കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈസ്‌റ്റേണ്‍ ഭൂമിക


ഈസ്‌റ്റേണ്‍ ഭൂമിക ഐക്കണിക്‌ വിമന്‍ ഓഫ്‌ യുവര്‍ ലൈഫ്‌'ല്‍ തെരഞ്ഞെടുത്ത 12 വനിതകള്‍ കൊച്ചി താജ്‌ഗേറ്റ്‌വേയില്‍ നടന്ന ചടങ്ങില്‍ ഫോര്‍ട്ട്‌കൊച്ചി സബ്‌ കളക്‌ടര്‍ അദീല അബ്‌ദുളള,ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ നവാസ്‌ മീരാന്‍ എന്നിവരോടൊപ്പം. 

കൂടുതല്‍ വേനല്‍ക്കാല സര്‍വീസുകളുമായി ജെറ്റ്‌ എയര്‍വേസ്‌




കൊച്ചി: വേനലവധി മുന്നില്‍ കണ്ട്‌ ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ്‌ എയര്‍വേസ്‌ ആഭ്യന്തര നെറ്റ്‌വര്‍ക്ക്‌ ശക്തിപ്പെടുത്തി അതിഥികള്‍ക്ക്‌ കൂടുതല്‍ കണക്‌റ്റീവിറ്റിക്കുള്ള അവസരമൊരുക്കുന്നു. മെട്രോ നഗരങ്ങള്‍ക്കിടയിലും രണ്ടാംകിട പട്ടണങ്ങള്‍ക്കിടയിലും കൂടുതല്‍ സര്‍വീസുകള്‍ നടത്തി അതിഥികള്‍ക്ക്‌ സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ അവസരമൊരുക്കുകയാണ്‌ ജെറ്റ്‌ എയര്‍വേസ്‌ ലക്ഷ്യമിടുന്നത്‌. ഈ വേനലില്‍ ദിവസവും 650 സര്‍വീസുകളാണ്‌ ജെറ്റ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. 
പുതുക്കിയ വേനല്‍ ഷെഡ്യൂള്‍ അനുസരിച്ച്‌ മധുര, ബഗ്‌ദോഗ്ര, മുംബൈ എന്നിവയെ ബന്ധിപ്പിച്ച്‌ നേരിട്ട്‌ സര്‍വീസുണ്ടാകും. ഇതോടെ രാജ്യത്തിന്റെ ധനകാര്യ തലസ്ഥാനത്തെ രണ്ടു പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിച്ച്‌ നോണ്‍-സ്റ്റോപ്‌ ഫ്‌ളൈറ്റ്‌ ഒരുക്കുന്ന ആദ്യ എയര്‍ലൈനാകും ജെറ്റ്‌. അതുപോലെ തന്നെ ജയ്‌പൂര്‍ പിങ്ക്‌ സിറ്റിയെ ചണ്ഡിഗഢുമായും ഡെറാഡൂണിനെ ശ്രീനഗറുമായും ബംഗളൂരുവിനെ കോഴിക്കോടുമായും ബന്ധിപ്പിച്ച്‌ നോണ്‍ സ്റ്റോപ്‌ സര്‍വീസുകളുണ്ടാകും. ബംഗളൂരുവിനെ ന്യൂഡല്‍ഹി വഴി ലക്‌നൗവുമായും മുംബൈയെ ഡെറാഡൂണ്‍ വഴി ശ്രീനഗറുമായും ബന്ധിപ്പിക്കുന്നു. 
സഞ്ചാരികള്‍ക്ക്‌ ഡാര്‍ജീലിങ്‌, സിക്കിം തുടങ്ങിയ മനോഹര ലക്ഷ്യ കേന്ദ്രങ്ങളിലേക്കുള്ള കിഴക്കേ ഇന്ത്യയില പ്രധാന കവാടമാണ്‌ ബഗ്‌ദോഗ്ര. രാജ്യത്തെ പ്രമുഖ പുണ്യ സ്ഥലങ്ങളിലൊന്നാണ്‌ മധുര. തീര്‍ത്ഥാടന-ടൂറിസം ട്രാഫിക്ക്‌ മുന്നില്‍ കണ്ടാണ്‌ പുതിയ സര്‍വീസുകള്‍.
ബംഗളൂരു-കോഴിക്കോട്‌ ഫ്‌ളൈറ്റ്‌ സമയക്രമം- ബംഗളൂരുവില്‍ നിന്നും ഉച്ചയ്‌ക്കു 1.15ന്‌ പുറപ്പെട്ട്‌ 2.30ന്‌ കോഴിക്കോട്‌ എത്തും. കോഴിക്കോട്‌ നിന്നും റിട്ടേണ്‍ ഫ്‌ളൈറ്റ്‌ 2.55ന്‌ പുറപ്പെട്ട്‌ 4.05ന്‌ ബംഗളൂരുവില്‍ എത്തും.
അതിഥികള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദവും തെരഞ്ഞടുക്കാന്‍ കൂടുതല്‍ അവസരവും നല്‍കുന്ന തരത്തിലാണ്‌ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ ചീഫ്‌ കമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ്‌ ഷണ്‍മുഖം പറഞ്ഞു. 
അംഗീകൃത റൂട്ടുകളില്‍ തിരക്കേറുന്നത്‌ കണക്കിലെടുത്ത്‌ നിലവിലെ റൂട്ടുകളില്‍ 12 സര്‍വീസുകള്‍ കൂട്ടിയിട്ടുണ്ട്‌. മുംബൈ-ഗോവ, ഡല്‍ഹി-ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള ഏഴാമത്തെ ഡെയ്‌ലി ഫ്‌ളൈറ്റ്‌ ഉള്‍പ്പടെയാണിത്‌. ചെന്നൈ-തിരുച്ചിറപ്പള്ളി റൂട്ടില്‍ നാലാമത്തെ സ്ഥിരം ഫ്‌ളൈറ്റും ഡല്‍ഹി-ഭോപാല്‍ റൂട്ടില്‍ രണ്ടാമത്തെ സ്ഥിരം ഫ്‌ളൈറ്റും ആരംഭിക്കും. ഡല്‍ഹി-പാട്‌ന റൂട്ടില്‍ രണ്ട്‌ അധിക സര്‍വീസുകള്‍ കൂടി ആരംഭിക്കും. 

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഭീഷണിയല്ല, അവസരമാണ്‌-അശോക്‌ സൂത

കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്‌മെന്റ്‌ കണ്‍വെന്‍ഷന്‍ സമാപനസമ്മേളനം പ്രമുഖ ഐടി- മാനെജ്‌മെന്റ്‌ വിദഗ്‌ധനും ഹാപ്പിനെസ്‌ മൈന്‍ഡ്‌ ടെക്‌നോളജീസ്‌ ചെയര്‍മാനുമായ അശോക്‌ സൂത ഉദ്‌ഘാടനം ചെയ്യുന്നു. വിവേക്‌ കൃഷ്‌ണ ഗോവിന്ദ്‌, മാത്യു ഉറുമ്പത്ത്‌, ഫിര്‍ദോസ്‌ വന്ദേര്‍വാല, ടി.ജെ. റാഫേല്‍, ആര്‍. മാധവ്‌ ചന്ദ്രന്‍ എന്നിവര്‍ സമീപം





കൊച്ചി: രാജ്യത്തുണ്ടാകുന്ന സാങ്കേതിക വികാസങ്ങളും പുതിയ കണ്ടെത്തലുകളും ആര്‍ക്കും ഭീഷണിയല്ലെന്നും അവ പുതിയ അവസരങ്ങള്‍ തുറക്കുകയാണെന്നും പ്രമുഖ ഐടി- മാനെജ്‌മെന്റ്‌ വിദഗ്‌ധനും ഹാപ്പിനെസ്‌ മൈന്‍ഡ്‌ ടെക്‌നോളജീസ്‌ ചെയര്‍മാനുമായ അശോക്‌ സൂത. കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്‌മെന്റ്‌ കണ്‍വെന്‍ഷനില്‍ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിപ്ലവകരമായ പുതിയ കണ്ടുപിടുത്തങ്ങളെ ആരും ഭയപ്പെടേണ്ടതില്ല. യന്ത്രമനുഷ്യരെയാണു പ്രമുഖ കമ്പനികള്‍ ഇപ്പോള്‍ മനുഷ്യരേക്കാളധികം ഉപയോഗപ്പെടുത്തുന്നത്‌. മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി തന്നെ സാങ്കേതികവിദ്യാ വികാസത്തില്‍ അധിഷ്‌ഠിതമാണ്‌. പുതുതായി രൂപപ്പെടുന്ന സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുക എന്നതാണു പ്രധാനം.
ബിസിന്‌സ രംഗത്തു പുതിയ ആശയങ്ങള്‍ വരണം, വലിയ പദ്ധതികള്‍ ആലോചിക്കണം, പുതിയ ബിസിനസ്‌ മോഡലുകള്‍ വേണം, മത്സരം വര്‍ധിക്കുമ്പോള്‍ സ്വയം സജ്ജരാകണം, വിശ്യാസ്യത വേണം- അദ്ദേഹം നിര്‍ദേശിച്ചു.
അമെരിക്കന്‍ നയം മാറ്റം, യൂറോപ്പിലെ സാമ്പത്തികമാന്ദ്യം, പല രാജ്യങ്ങളിലെയും കുടിയേറ്റ പ്രശ്‌നങ്ങള്‍, ചൈനയുടെ സാമ്പത്തികരംഗത്തെ ഇടിവ്‌, എണ്ണവിലയിലെ അനിശ്ചിതത്വം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക- വ്യവസായ- ബിസിനസ്‌ മേഖലകളെ സാരമായി ബാധിക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ ടാറ്റ പവര്‍ മുന്‍ എംഡിയും എഐഎംഎ മുന്‍ പ്രസിഡന്റുമായ ഫിര്‍ദോസ്‌ വന്ദേര്‍വാല ചൂണ്ടിക്കാട്ടി. ഇന്നു പുറത്തുവരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം രാജ്യത്തിന്റെ മൊത്തം നയങ്ങളെയും ബാധിച്ചേക്കാം. എങ്കിലും വിദേശരാജ്യങ്ങളുമായുള്ള നല്ല ബന്ധം, ജിഎസ്‌ടി, സബ്‌സിഡി നയം, ഡിജിറ്റല്‍ സാമ്പത്തികരംഗം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇന്ത്യയ്‌ക്ക്‌ അനുകൂലമായ സാഹചര്യം ഒരുക്കുന്നു- അദ്ദേഹം പറഞ്ഞു.
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ സീനിയര്‍ ജനറല്‍ മാനേജര്‍ ടി.ജെ. റാഫേല്‍ ആശംസകള്‍ നേര്‍ന്നു. കെഎംഎ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷന്‍ സംഘാടകസമിതി ചെയര്‍മാന്‍ വിവേക്‌ കൃഷ്‌ണ ഗോവിന്ദ്‌ സ്വാഗതവും കെഎംഎ ആര്‍. മാധവ്‌ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 
എംഫാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. പി. മുഹമ്മദലി, സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ സിഎംഡി എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌, ഡോ. അനുരാധ ബല്‍റാം, ഉല്ലാസ്‌ കമ്മത്ത്‌, നസ്‌നീന്‍ ജഹാംഗീര്‍, അനുബ സിന്‍ഹ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

ഫോട്ടോ-

എക്‌സ്‌പ്രസ്സ്‌ മണി: അയച്ച മുഴുവന്‍ തുകയും ഇനി പണമായി ലഭിക്കും




കൊച്ചി : ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്ന്‌ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, എക്‌സ്‌പ്രസ്സ്‌ മണി ഇടപാടുകാര്‍ക്ക്‌ ഇനി അയക്കുന്ന തുക മുഴുവന്‍ പിന്‍വലിക്കാന്‍ സാധിക്കും. എക്‌സ്‌പ്രസ്സ്‌ മണിയുടെ രാജ്യത്തെ 55,000 ത്തിലധികം വരുന്ന ശാഖകളിലും ഇത്‌ സാധ്യമാണ്‌.

1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പണം പിന്‍വലിക്കല്‍ നിയന്ത്രണം കാരണം, വിദേശത്ത്‌ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ അവരുടെ ഉറ്റവര്‍ക്ക്‌ നാട്ടിലേക്കയക്കുന്ന തുക പണമായി സ്വീകരിക്കുന്നതിന്‌ തുടക്കത്തില്‍ നിയന്ത്രണമുണ്ടായിരുന്നു. ബാങ്ക്‌ ട്രാന്‍സ്‌ഫര്‍, ചെക്ക്‌ എന്നീ ഉപാധികളാണ്‌ ഇതിനെ മറി കടക്കാന്‍ സ്വീകരിച്ചിരുന്നത്‌. ഇപ്പോള്‍ ആ സ്ഥിതി മാറി.

കറന്‍സി പിന്‍വലിക്കല്‍ രാജ്യത്തെ ജനങ്ങള്‍ക്കും എക്‌സ്‌പ്രസ്സ്‌ മണിയുടെ ഇടപാടുകാര്‍ക്കും പ്രയാസം സൃഷ്‌ടിച്ചു എന്നത്‌ ഒരു വസ്‌തുതയാണെന്ന്‌ എക്‌സ്‌പ്രസ്സ്‌്‌ മണി ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ സുധേഷ്‌ ഗിരിയന്‍ പറഞ്ഞു. ബാങ്കില്‍ നിന്ന്‌ പിന്‍വലിക്കാവുന്ന തുകയിലേര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ഉപഭോക്‌താക്കള്‍ക്ക്‌ ആവശ്യത്തിന്‌ പണം ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ആ സ്ഥിതിവിശേഷം പൂര്‍ണമായും കമ്പനിയുടെ നിയന്ത്രണത്തിനപ്പുറത്തായിരുന്നു. പക്ഷെ ഇപ്പോള്‍ നിയന്ത്രണം നീക്കിയതിനെത്തുടര്‍ന്ന്‌ രാജ്യത്തെ എല്ലാ എക്‌സ്‌പ്രസ്സ്‌ മണി ശാഖകളില്‍ നിന്നും മുഴുവന്‍ പണവും സ്വീകരിക്കാമെന്നായിട്ടുണ്ട്‌.

എടിഎമ്മില്‍ നിന്ന്‌ ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്നത്‌ 2000 രൂപയായാണ്‌ തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്‌. കറന്‍സി ക്ഷാമത്തെത്തുടര്‍ന്ന്‌ പണം തീര്‍ന്നുപോകാതിരിക്കാന്‍ വേണ്ടിയാണ്‌ ഇത്‌ ചെയ്‌തത്‌. വിദേശത്ത്‌ നിന്ന്‌ അയച്ച തുക മുഴുവന്‍ തന്നെ ഉപഭോക്‌താക്കള്‍ക്ക്‌ കൊടുക്കാന്‍ ഇത്‌ മൂലം രാജ്യത്തെ എക്‌സ്‌പ്രസ്സ്‌ മണി ഏജന്റുമാര്‍ക്ക്‌ കഴിഞ്ഞില്ല. അതിനാല്‍ ബാങ്ക്‌ ട്രാന്‍സ്‌ഫര്‍, ചെക്ക്‌ എന്നീ ഉപാധികളാണ്‌ അവര്‍ സ്വീകരിച്ചത്‌.

പണക്ഷാമത്തിന്‌ അയവ്‌ വന്നതിനെത്തുടര്‍ന്ന്‌ പിന്‍വലിക്കാവുന്ന തുകയില്‍ തുടരെത്തുടരെ റിസര്‍വ്‌ ബാങ്ക്‌ വര്‍ധന വരുത്തുകയുണ്ടായി. കറന്റ്‌, ഓവര്‍ഡ്രാഫ്‌റ്റ്‌ അക്കൗണ്ടുകളെ സംബന്ധിച്ചിടത്തോളമുള്ള നിയന്ത്രണം ഫെബ്രുവരി ഒന്ന്‌ മുതല്‍ പൂര്‍ണമായും നീക്കി. എല്ലാ എക്‌സ്‌പ്രസ്സ്‌ മണി ഏജന്റുമാര്‍ക്കും കറന്റ്‌ അക്കൗണ്ട്‌ ഉണ്ടായിരുന്നതിനാല്‍, ഉപഭോക്‌താക്കള്‍ക്ക്‌ പൂര്‍ണമായും പണം ലഭ്യമാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു.

സേവിങ്‌സ്‌ അക്കൗണ്ടുകളില്‍ നിന്ന്‌ ഒരു ആഴ്‌ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി ഫെബ്രുവരി 20 മുതല്‍ ആര്‍ബിഐ നിശ്ചയിക്കുകയുണ്ടായി. മാര്‍ച്ച്‌ 13 മുതല്‍ എല്ലാ നിയന്ത്രണങ്ങളും നീക്കുകയാണ്‌.

ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌ ഇന്ത്യന്‍ വിപണിയിലെത്തി



മുംബൈ : ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അവന്റഡോര്‍ എസ്‌ ഇന്ത്യന്‍ വിപണിയിലെത്തി. അവന്റഡോറിന്റെ കരുത്ത്‌കൂടിയ നവീകരിച്ച പതിപ്പാണിത്‌. ലംബോര്‍ഗിനിയുടെ ഏറ്റവും വിലയേറിയ മോഡലായ അവന്റഡോര്‍ എസിന്‌ 5.01 കോടി രൂപയാണ്‌ എക്‌സ്‌ഷോറൂം വില.
എയ്‌റോഡൈനാമിക്‌ പെര്‍ഫോമന്‍സ്‌ കൂട്ടുന്ന രൂപകല്‍പ്പനയാണിതിന്‌. മുന്‍ഭാഗം പഴയതിലും കൂര്‍ത്തതാണ്‌. 
എഞ്ചിന്‍ പഴയതുതന്നെയെങ്കിലും കരുത്ത്‌ 40 ബിഎച്ച്‌പി കൂട്ടിയിട്ടുണ്ട്‌. 6.5 ലിറ്റര്‍, 12 സിലിണ്ടര്‍ (വി12) പെട്രോള്‍ എഞ്ചിന്‍ 740 ബിച്ച്‌പിയാണ്‌ കരുത്ത്‌. പരമാവധി ടോര്‍ക്ക്‌ 690 എന്‍എം. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വെറും 2.9 സെക്കന്റ്‌ മതി. ഏഴ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ഗിയര്‍ബോക്‌സുള്ള ഓള്‍ വീല്‍ ഡ്രൈവ്‌ സൂപ്പര്‍ കാറിന്‌ 350 കിമീ / മണിക്കൂര്‍ ആണ്‌ പരമവധി വേഗം.
രണ്ട്‌ സീറ്റര്‍ കൂപ്പെയുടെ മോണോ കോക്ക്‌ ബോഡി പ്രധാനമായും കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഫോര്‍ വീല്‍ സ്റ്റിയര്‍ ടെക്‌നോളജിയുമായി വിപണിയിലെത്തുന്ന ആദ്യ ലംബോര്‍ഗിനി കാറാണ്‌ അവന്റഡോര്‍ എസ്‌. ഉയര്‍ന്ന വേഗത്തില്‍ സ്റ്റിയറിംഗ്‌ തിരിക്കുമ്പോള്‍ മുന്‍ചക്രങ്ങളുടെ അതേ ദിശയില്‍ പിന്‍ചക്രങ്ങളും തിരിയും. ഇത്‌ വളവുകളില്‍ ഉയര്‍ന്ന സ്ഥിരത നല്‍കും. കുറഞ്ഞ വേഗത്തില്‍ സ്റ്റിയറിംഗ്‌ പ്രയോഗിക്കുമ്പോള്‍ മുന്നിലെ വീലുകളുടെ എതിര്‍ദിശയില്‍ പിന്നിലെ വീലുകള്‍ തിരിയും. ഇത്‌ ടേണിംഗ്‌ റേഡിയസ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്നു. പുതിയ ആക്‌ടീവ്‌ സസ്‌പെന്‍ഷന്‍ അവന്റഡോര്‍ എസിനുണ്ട്‌. സ്‌ട്രാഡാ, സ്‌പോര്‍ട്‌സ്‌, കോര്‍സ എന്നിവ കൂടാതെ പുതിയ ഈഗോ ഡ്രൈവ്‌ മോഡും ഇതിനുണ്ട്‌. ഡ്രൈവറുടെ ഇഷ്‌ടാനുസരണം വിവിധ മോഡലുകളില്‍ എഞ്ചിന്‍, സ്റ്റിയറിംഗ്‌, സസ്‌പെന്‍ഷന്‍, ഗിയര്‍ബോക്‌സ്‌ എന്നിവയുടെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഈഗോ മോഡ്‌ സഹായിക്കുന്നു.
മുന്‍ഗാമിയുടേതിനേക്കാള്‍ 20 ശതമാനം ഭാരക്കുറവുള്ള എക്‌സോസ്റ്റ്‌ സിസ്റ്റമാണ്‌ അവന്റഡോര്‍ എസിന്‌. 12 സിലിണ്ടര്‍ എഞ്ചിന്റെ കരുത്ത്‌ തെളിയിക്കുന്ന ശബ്‌ദം പുറപ്പെടുവിക്കുവാന്‍ മൂന്ന്‌ പൈപ്പുകളുള്ള എക്‌സോസ്റ്റിനു കഴിയുന്നു. മികച്ച സ്ഥിരത ഉറപ്പാക്കുന്ന പിരേലി പി സീറോ ടയറുകളാണ്‌ അവന്റഡോര്‍ എസിന്‌ ഉപയോഗിക്കുന്നത്‌. 

ബര്‍ഗര്‍ കിങ്‌ തൃശൂര്‍ ശോഭാ സിറ്റി മാളിലും




തൃശൂര്‍
്‌ ആഗോള പ്രശസ്‌ത അമേരിക്കല്‍ ബര്‍ഗര്‍ ചെയിന്‍ ആയ ബര്‍ഗര്‍ കിങ്‌ തൃശൂര്‍ ശോഭ സിറ്റി മാളില്‍ തൃശൂരിലെ ആദ്യ പതാക വാഹക സ്‌റ്റോര്‍ ആരംഭിക്കും. ബര്‍ഗര്‍ കിങിന്റെ ഇന്ത്യയിലെ 87 മതു സ്‌റ്റോര്‍ ആണ്‌ തൃശൂരില്‍ ആരംഭിക്കുന്നത്‌. ഡല്‍ഹി, പഞ്ചാബ്‌, ജെയ്‌പൂര്‍, മുംബൈ, നാസിക്‌, പൂനെ, ബെഗലൂരു, ചെന്നൈ, ഹൈദരാബാദ്‌, കേരളം എന്നിവിടങ്ങളിലായി ബര്‍ഗര്‍ കിങ്‌ റസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വാപറിന്റെ പേരില്‍ ഏറെ പ്രശസ്‌തമായ ബര്‍ഗര്‍ കിങ്‌ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വെജിറ്റേറിയന്‍. ചിക്കന്‍, മട്ടണ്‍ രൂപഭേദങ്ങളാവും അവതരിപ്പിക്കുക. ബി.കെ. വെഗ്ഗി, ക്രിപ്‌സി വെജ്‌, പനീര്‍ കിങ്‌ മെല്‍റ്റ്‌്‌ തുടങ്ങിയ മറ്റനവധി വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ്‌ അവതരിപ്പിക്കുന്നുണ്ട്‌. ലിപ്‌ സ്‌്‌മാഗിങ്‌ ചിക്കന്‍ തന്തൂര്‍ ഗ്രില്‍ ബര്‍ഗര്‍, ചിക്കന്‍ കീമ ബര്‍ഗര്‍ തുടങ്ങി വിപണിയില്‍ എവിടേയും പ്രിയങ്കരമായ നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയും ഇവിടെ ലഭ്യമായവയില്‍ ഉള്‍പ്പെടുന്നു.
ഭക്ഷ്യ സുരക്ഷയും വൃത്തിയും സംബന്ധിച്ച സുവര്‍ണ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കുന്ന ബര്‍ഗര്‍ കിങ്‌ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളും വിഭാഗങ്ങളും അടുക്കളയില്‍ വേര്‍തിരിച്ചു മുന്നോട്ടു പോകുന്നതില്‍ കര്‍ശനമായ പ്രതിബദ്ധതയാണു പാലിക്കുന്നത്‌. 
ചൈനീസ്‌ രീതിയുമായി ബന്ധപ്പെടുത്തി ഹൃസ്വകാലത്തേക്ക്‌ അവതരിപ്പിക്കുന്ന ഷാങ്‌ഹായ്‌ വാപര്‍, മറ്റ്‌ ആഗോള പ്രിയ ഇനങ്ങള്‍, പ്രാദേശികമായി താല്‍പ്പര്യമുള്ള ഹൈ െ്രെഫകള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്‌. ഉപഭോക്താക്കള്‍ക്ക്‌ ഗുണകരമായ രീതിയില്‍ കോംബോ െ്രെപസിങും ബര്‍ഗര്‍ കിങ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തെരഞ്ഞെടുത്ത ബര്‍ഗറുകള്‍ അടങ്ങിയ കിങ്‌ സേവ്‌ഴ്‌സ്‌ വിഭാഗത്തില്‍ 29 രൂപ മുതലുള്ളവ ഉപഭോക്താക്കള്‍ക്കു ലഭ്യമാണ്‌. 


തങ്ങളുടെ വികസന പദ്ധതിയില്‍ എന്നുമുണ്ടായിരുന്ന പട്ടണമാണ്‌ തൃശൂര്‍ എന്നും തൃശൂരിലെ ആദ്യ സ്‌റ്റോര്‍ ആരംഭിക്കാന്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്നും ബര്‍ഗര്‍ കിങ്‌ ഇന്ത്യയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ രാജീവ്‌ വര്‍മന്‍ പറഞ്ഞു. നിരവധി പുതുമകളുമായാണ്‌ തൃശൂരിലെ തങ്ങളുടെ ആദ്യ സ്‌റ്റോര്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുഷ്‌ക ശര്‍മ്മ പോളറോയ്‌ഡ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍




കൊച്ചി : ആഗോള ജനപ്രിയ ബ്രാന്‍ഡായ പോളറൈസ്‌ഡ്‌ ലെന്‍സുകളുടെ നിര്‍മാതാക്കളായ പോളറോയ്‌ഡ്‌ ഐ വെയര്‍, തങ്ങളുടെ ബ്രാന്‍ഡ്‌ അബാസഡറായി പ്രമുഖ ബോളിവുഡ്‌ താരം അനുഷ്‌ക ശര്‍മ്മയെ നിയമിച്ചു.
പോളറോയ്‌ഡ്‌ ബ്രാന്‍ഡിന്റെ 80-ാം വാര്‍ഷികമാണ്‌ ഇക്കൊല്ലം. 80 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രാന്‍ഡിനൊപ്പം സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്‌ അനുഷ്‌ക ശര്‍മ്മ പറഞ്ഞു. 
കൂള്‍ ഡിസൈനും പ്രവര്‍ത്തനക്ഷമതയുമാണ്‌ പോളറോയ്‌ഡിന്റെ പുതിയ ആശയത്തിന്റെ അടിസ്ഥാനം. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന, മനോഹരമായി രൂപകല്‍പ്പന ചെയ്‌ത ഐവെയറുകള്‍ മുടക്കുന്ന പണത്തിന്‌ ഉയര്‍ന്ന മൂല്യം നല്‍കുന്നതോടൊപ്പം ബ്രാന്‍ഡിന്റെ സവിശേഷ പോളറെസ്‌ഡ്‌ ലെന്‍സുകള്‍ വഴി 100 ശതമാനം അള്‍ട്രാ വയലറ്റ്‌ രശ്‌മികളില്‍ നിന്നു സംരക്ഷണവും സാധ്യമാക്കുന്നു.
സവിശേഷവും സംതൃപ്‌തവുമായ ദൃശ്യാനുഭൂതി ഉറപ്പുനല്‍കുന്ന ഗ്ലെയറില്ലാത്ത, നിറങ്ങളുടെയും പ്രകാശത്തിന്റെയും കാഴ്‌ച, ഗ്ലാസുകള്‍ വയ്‌ക്കുന്ന നിമിഷം മുതല്‍ തന്നെ അനുഭവപ്പെടും. വക്രതയില്ലാത്ത മികച്ച കാഴ്‌ചയും വര്‍ധിച്ച കോണ്‍ട്രാസ്റ്റും കണ്ണുകള്‍ക്ക്‌ ആയാസക്കുറവും സാധ്യമാക്കുന്ന അള്‍ട്രാസൈറ്റ്‌ ലെന്‍സുകളാണ്‌ എല്ലാ പോളറോയ്‌ഡ്‌ സണ്‍ഗ്ലാസുകളിലും ഉപയോഗിക്കുന്നത്‌. 

സ്‌നോമാന്റെ 4500 പാലറ്റ്‌ ശേഷിയുള്ള ഡ്രൈവെയര്‍ഹൗസ്‌ അരൂരില്‍




കൊച്ചി: സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡിന്റെ അരൂരിലെ ശീതീകരിച്ച ഡ്രൈ വെയര്‍ഹൗസ്‌ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായി. ശേഷി 4500 പാലറ്റ്‌ ആണ്‌. ഇതോടെ കമ്പനിയുടെ മൊത്തം സ്ഥാപിതശേഷി 1,03,000 പാലറ്റ്‌ ആയി ഉയര്‍ന്നു.
സാധാരണ അന്തരീക്ഷ താപനില മുതല്‍ -25 ഡിഗ്രി വരെ വിവിധ താപ നിലകളിലുള്ള പത്തു ചേംബറുകള്‍, ഏഴു ഡോക്കുകള്‍, റഫ്രിജിറേറ്റഡ്‌ ട്രക്കുകള്‍ക്കു പാര്‍ക്ക്‌ ചെയ്യാന്‍ ആവശ്യമായ സ്ഥലം എന്നിവ ശീതീകരണ വെയര്‍ഹൗസില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.
സമുദ്രോത്‌പന്നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, റെഡി ടു ഈറ്റ്‌ ഫുഡ്‌, ഐസ്‌ക്രീം, പാല്‍ ഉത്‌പന്നങ്ങള്‍, മിഠായിയും ബേക്കറി ഉത്‌പന്നങ്ങളും, പഴം പച്ചക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ സൂക്ഷിക്കുവാനും കൈകാര്യം ചെയ്യാനും കയറ്റി അയ്‌ക്കാനുമുള്ള സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. ക്വിക്ക്‌ സര്‍വീസ്‌ റെസ്റ്ററന്റ്‌ സൗകര്യമാണ്‌ മറ്റൊരു സവിശേഷത.
``ദേശീയ പാതയോരത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ വളരെ വേഗത്തില്‍ തങ്ങളുടെ വെയര്‍ഹൗസിംഗ്‌ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്കു കഴിയും. ഏറ്റവും എളുപ്പത്തില്‍ വിതരണം ചെയ്യത്തക്കവിധത്തില്‍ പ്രാദേശിക വിപണികളുമായി മികച്ച ഗതാഗത ബന്ധവുമുണ്ട്‌. പോര്‍ട്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ കയറ്റിറക്കുമതി വളരെ എളുപ്പമായി നിര്‍വഹിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ നിരവധി ഇടപാടുകാര്‍ക്കു ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും.'' സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡ്‌ ഡയറക്‌ടറും സിഇഒയുമായ സുനില്‍ നായര്‍ പറഞ്ഞു.
താപനിയന്ത്രിത സംവിധാനങ്ങളോടെയുള്ള ലോജിസ്റ്റിക്‌ സേവനം നല്‍കുന്ന രാജ്യത്തെ മുന്‍നിരകമ്പനികളിലൊന്നാണ്‌ സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡ്‌. രാജ്യമൊട്ടാകെ സാന്നിധ്യമുള്ള കമ്പനി സാധ്യതയുള്ള നഗരങ്ങളിലെല്ലാം ശീതീകരിച്ച വെയര്‍ഹൗസ്‌ ഒരുക്കിവരികയാണ്‌. മുംബൈ, ചെന്നൈ, ബംഗളരൂ, കൊല്‍ക്കൊത്ത ഉള്‍പ്പെടെ രാജ്യത്തെ മുന്‍നിര നഗരങ്ങളിലെല്ലാം കമ്പനിക്കു സാന്നിധ്യമുണ്ട്‌.

കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങളുടെ ഡിസ്‌കൗണ്ട്‌ വില്‍പ്പന 20 വരെ


 

കോട്ടയം: മാമന്‍ മാപ്പിള ഹാളില്‍ നടന്നു വരുന്ന ബ്രാന്‍ഡഡ്‌ എക്‌സ്‌പോര്‍ട്ട്‌ സര്‍പ്ലസ്‌ വസ്‌ത്രങ്ങളുടെ വില്‍പ്പന ഈ മാസം 20 വരെ ഉണ്ടാകും. വിവിധ മോഡലുകളിലുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, ജീന്‍സുകള്‍, ടി- ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത്‌ എന്നിവയെല്ലാം ഇവിടെ അണിനിരത്തിയിരിക്കുന്നു. 999 രൂപയ്‌ക്ക്‌ നാലു ഷര്‍ട്ടുകളോ അല്ലെങ്കില്‍ മൂന്നു പാന്റുകളോ ഇപ്പോള്‍ ഇവിടെ നിന്നു സ്വന്തമാക്കാം. 399 രൂപ മുതല്‍ ജീന്‍സുകളും കോട്ടണ്‍ ഷര്‍ട്ടുകളും ലഭ്യമാണ്‌. എല്ലാ ഡെബിറ്റ്‌ കാര്‍ഡുകളും ക്രെഡിറ്റ്‌ കാര്‍ഡുകളും സ്വീകരിക്കുന്നതായിരിക്കും.
റെഡിമെയ്‌ഡ്‌ ഗാര്‍മെന്റ്‌സ്‌ മേഖലയിലെ മാന്ദ്യം മൂലം സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ്‌ മികച്ച വസ്‌ത്രങ്ങള്‍ ഇത്രയും കുറഞ്ഞ വിലയില്‍ അവതരിപ്പിക്കുന്നതെന്ന്‌ സംഘാടകര്‍ വ്യക്തമാക്കി. ചിന്നോസ്‌ കോട്ടണ്‍, റിംഗ്‌ ഡെനിം, മസറൈസ്‌ കോട്ടണ്‍, സില്‍ക്കി, സാറ്റിന്‍ സില്‍ക്കി, ലൈക്ര, ഡബിള്‍ ഡോബ്ബി, കോട്ടണ്‍ സ്രെച്ച്‌, ഡെനിം സ്രെച്ച്‌ ഫെയ്‌ഡ്‌ ജീന്‍സ്‌ എന്നിവയ്‌ക്കു പ്രത്യേക കൗണ്ടറുണ്ട്‌. വ്യത്യസ്‌ത മാതൃകകളിലുള്ള ജീന്‍സുകളുടെ വലിയ ശേഖരം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്‌. 
കംഫര്‍ട്ട്‌ ഫിറ്റ്‌, നാരോ ഫിറ്റ്‌, പെന്‍സില്‍ ഫിറ്റ്‌, ബൂട്ട്‌ കട്ട്‌, പ്ലെയ്‌റ്റഡ്‌ ഫിറ്റ്‌, റിംഗിള്‍ ഫ്രീ സ്ര്‌ടീറ്റ്‌ ഫിറ്റ്‌, ലിനന്‍ സ്‌ട്രെച്ച്‌ തുടങ്ങിയ വിവിധ സ്റ്റൈലിഷ്‌ വസ്‌ത്രങ്ങളും ഈ പ്രദര്‍ശനത്തിലുണ്‌ട്‌. ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, ബിസിനസ്‌ ക്ലാസ്‌, ഓഫിസ്‌ വെയര്‍, പാര്‍ട്ടി വെയര്‍, കാഷ്വല്‍, ഫോര്‍മല്‍, സ്ലിം ഫിറ്റ്‌ തുടങ്ങിയവയ്‌ക്കും പ്രത്യേക കൗണ്‌ടര്‍.
വനിതകള്‍ക്കായി രാജസ്ഥാനി കുര്‍ത്തി, ലെക്ഷിന്‍സ്‌, ലേഡീസ്‌ കാപ്രി, നൈറ്റി എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാം. രാജസ്ഥാനി പ്രിന്റ്‌, കോട്ടണ്‍ എംബ്രോയ്‌ഡറി, ലോംഗ്‌ ബാട്ടിക്‌ പ്രിന്റ്‌, ജയ്‌പുര്‍ പ്രിന്റ്‌, അഹമ്മദാബാദ്‌ പ്രിന്റ്‌, കോട്ടണ്‍ പാച്ച്‌വര്‍ക്ക്‌. ഗോള്‍ഡ്‌ ചെറി ബോര്‍ഡര്‍ ലേഡീസ്‌ ടോപ്പുകളും രാജസ്ഥാന്‍ ഹാന്‍ഡ്‌ലൂം ബെഡ്‌ഷീറ്റുകളും സോഫാ കവറുകളും ഇവിടെ ലഭ്യം. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്‍പ്പനാ സമയം. പ്രവേശനം സൗജന്യമാണ്‌. 

അസാമാന്യ വിജയം കൈവരിച്ച വനിതകളെ ആദരിച്ച്‌ വോഡഫോണ്‍ ഫൗണ്ടേഷന്റെ പുസ്‌തകം



കൊച്ചി: വിവിധ മേഖലകളില്‍ അസാമാന്യ പ്രതിഭ തെളിയിച്ച്‌ തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന മുന്നേറ്റം നടത്തിയ 50 വനിതകളുടെ നേട്ടങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വോഡഫോണ്‍ ഫൗണ്ടേഷന്റെ കോഫി ടേബിള്‍ പുസ്‌തകമായ വിമണ്‍ ഓഫ്‌ പ്യൂര്‍ വണ്ടര്‍ പുറത്തിറക്കി. അരുണ സുന്ദര്‍രാജന്‍, ഇറോം ശര്‍മ്മിള, ലക്ഷ്‌മി നാരായണ്‍ ത്രിപാഠി, നന്ദിത ദാസ്‌, ശുഭ മണ്ഡല്‍, ടാനിയ സച്ച്‌ദേവ്‌ തുടങ്ങി തങ്ങള്‍ നേരിട്ട വെല്ലുവിളികളെ മറി കടന്നു ജീവിത വിജയം നേടിയവരെയാണ്‌ ഇതിലൂടെ അവതരിപ്പിക്കുന്നത്‌. അവരുടെ ഉറച്ച വ്യക്തിത്വവും കഴിവും ധീരതയും വിവരിക്കുമ്പോള്‍ ഇതിലൂടെ തെളിഞ്ഞു വരുന്നത്‌ ഇന്ത്യയിലെ അറിയപ്പെടാത്ത വനിതാ പോരാളികളുടെ മുഖങ്ങളാണ്‌. അന്താരാഷ്‌ട്ര വനിതാ വാരാചരണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്‌ വോഡഫോണ്‍ ഫൗണ്ടേഷന്റെ കോഫി ടേബിള്‍ പുസ്‌തകത്തിന്റെ നാലാമതു പതിപ്പു പുറത്തിറക്കിയത്‌. വോഡഫോണ്‍ ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ സുനില്‍ സൂദ്‌ ചടങ്ങില്‍ സംബന്ധിച്ചു. ആദ്യ മൂന്നു പതിപ്പുകളുടെ വിജയത്തിനു പിന്നാലെ എത്തിയ നാലാമത്തെ പതിപ്പില്‍ ആദ്യ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലെ നിരവധി മുന്നേറ്റങ്ങളും അവതരിപ്പിക്കുന്നുണ്ട്‌. നഗര, ഗ്രാമീണ മേഖലകളില്‍ നിന്നും വൈവിദ്ധ്യമാര്‍ന്ന സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നും ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവരെയാണിങ്ങനെ അവതരിപ്പിക്കുന്നത്‌. 
ലിംഗ അസമത്വം എന്നത്‌ നമ്മുടെ രാജ്യത്തെ പ്രധാന വെല്ലുവിളിയാണെന്നും മൊബൈല്‍ സാങ്കേതിക വിദ്യയക്ക്‌ ഇതു മറി കടക്കുന്നതില്‍ ശക്തമായ പങ്കു വഹിക്കാനാവുമെന്നാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും ചടങ്ങില്‍ പങ്കെടുത്ത വോഡഫോണ്‍ ഇന്ത്യ എം.ഡി.യും സി.ഇ.ഒ.യുമായ സുനില്‍ സൂദ്‌ ചൂണ്ടിക്കാട്ടി. സ്‌ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക്‌ എന്നും പ്രതിബദ്ധതയുണ്ടെന്നും തൊഴില്‍ ദാതാവെന്ന നിലയില്‍ തങ്ങള്‍ തുല്യ അവസരമാണു ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതകളുടെ ഉന്നമനത്തിനായി എന്നും ശ്രമങ്ങള്‍ നടത്തുന്ന തങ്ങള്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്‌ക്കായും നിരവധി സംഭാവനകള്‍ നല്‍കുന്നുണ്ട്‌. വിവിധ മേഖലകളില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്‌ സഹായം നല്‍കിയ ധൈര്യശാലികളായ വനിതകളെ അവതരിപ്പിച്ച്‌ മറ്റുള്ളവര്‍ക്കു പ്രചോദനം ഏകാനാണ്‌ വിമണ്‍ ഓഫ്‌ പ്യൂര്‍ വണ്ടര്‍ പരമ്പര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സമൂഹത്തിന്റെ ക്രിയാത്മക മാറ്റത്തിന്‌ ഇന്ത്യന്‍ വനിതകള്‍ നല്‍കിയ സംഭാവനയെ അംഗീകരിക്കാനാണ്‌ വിമണ്‍ ഓഫ്‌ പ്യൂര്‍ വണ്ടര്‍ പരമ്പരയിലൂടെ വോഡഫോണ്‍ ഫൗണ്ടേഷന്‍ ശ്രമിക്കുന്നതെന്ന്‌ വോഡഫോണ്‍ ഇന്ത്യയുടെ റെഗുലേറ്ററി, എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ്‌ ആന്റ്‌ സി.എസ്‌.ആര്‍. ഡയറക്‌ടര്‍ പി. ബാലാജി ചൂണ്ടിക്കാട്ടി. 
കഴിവു തെളിയിച്ച വനിതകളുടെ അറിയാതെ പോകുന്ന കഥകള്‍ വിവരിച്ചു കൊണ്ട്‌ 2013 ലാണ്‌ വിമണ്‍ ഓഫ്‌ പ്യൂര്‍ വണ്ടറിന്റെ ആദ്യ പതിപ്പ്‌ പുറത്തിറക്കിയത്‌. റോളി ബുക്‌സ്‌ പുറത്തിറക്കിയ വിമണ്‍ ഓഫ്‌ പ്യൂര്‍ വണ്ടര്‍ പ്രമുഖ പുസ്‌തക ശാലകളിലും ഫ്‌ളിപ്‌കാര്‍ട്ട്‌, ആമസോണ്‍ എന്നിവയിലും ലഭ്യമാണ്‌. കണക്‌ടഡ്‌ ഷി കാന്‍ എന്ന സന്ദേശവുമായി മാര്‍ച്ച്‌ ആറു മുതല്‍ പത്തു വരെ വോഡഫോണ്‍ ഇന്ത്യ വനിതാ ദിനവുമായി ബന്ധപ്പെട്ട പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. 





സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക്‌ ഊര്‍ജ്ജം പകരാന്‍ ഐസിഐസിഐ ആപ്പത്തോണ്‍





കൊച്ചി: ഫിന്‍ ടെക്‌, ഇന്‍ഷുര്‍ ടെക്‌ എന്നീ മേഖലയില്‍ മൊബൈല്‍ ആപ്‌ വികസിപ്പിക്കുന്നതിനുള്ള `` ഐസിഐസിഐ ആപ്പത്തോണ്‍'' രണ്ടാം സീസണ്‍ മത്സരം ഐസിഐസിഐ ബാങ്ക്‌ പ്രഖ്യാപിച്ചു. 
മൊബൈല്‍, വെബ്‌ എന്നിവയില്‍ അടുത്ത തലമുറ ബാങ്കിംഗ്‌ മൊബൈല്‍ ആപ്‌ളിക്കേഷന്‍ സൃഷ്‌ടിക്കുന്നതിനാണ്‌ രണ്ടാം പതിപ്പ്‌ മത്സരം. മൊബൈല്‍ ആപ്‌ വികസിപ്പിക്കുന്നതിനായി ഫിന്‍ ടെക്‌, ഇന്‍ഷുര്‍ ടെക്‌ മേഖലയില്‍നിന്നുള്ള ഇരുനൂറ്റമ്പതിലധികം ആപ്‌ളിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ്‌ (എപിഐ) ലഭ്യമാക്കിയിട്ടുണ്ട്‌.
മൊബൈല്‍ ആപ്‌ ഡെവലപ്പേഴ്‌സ്‌, ടെക്‌ കമ്പനീസ്‌, സ്റ്റാര്‍ട്ടപ്പ്‌ കമ്പനികള്‍, ടെക്‌നോപ്രണേര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ലോകത്തിന്റെ ഏതു കോണില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഈ മാസം 20 വരെ പേരു രജിസ്റ്റര്‍ ചെയ്യാം.
മത്സരവിജയികളായ മൂന്നു പേര്‍ക്ക്‌ 20 ലക്ഷം രൂപയ്‌ക്കു മുകളില്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഒരു ബാങ്ക്‌ മുന്‍കൈയെടുത്തു നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ആപ്‌ വികസന മത്സരമാണിത്‌. കഴിഞ്ഞവര്‍ഷം നടത്തിയ ആദ്യപതിപ്പില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ നല്ലൊരു പങ്കും രാജ്യാന്തര ഡെവലപ്പര്‍മാരും സ്റ്റാര്‍ട്ടപ്പുകളുമായിരുന്നു.
ഐസിഐസിഐ ആപ്പത്തോണ്‍ പൂര്‍ത്തിയാക്കി 100 ദിവസത്തിനുള്ളില്‍ മത്സരത്തില്‍ വിജയിച്ച മൊബൈല്‍ ഇന്നോവേഷന്‍ ടെക്‌നോളജി ബാങ്ക്‌ സ്വീകരിച്ചു നടപ്പാക്കിയിരുന്നു. ഡിജിറ്റല്‍ കീബോര്‍ഡ്‌ ഉപയോഗിച്ച്‌ പേമെന്റ്‌ നടത്തുന്നതിനുള്ള ആപ്ലിക്കേഷനാണ്‌ ആദ്യ ആപ്പത്തോണില്‍ ഒന്നാം സ്ഥാനത്ത്‌ എത്തിയിരുന്നത്‌. അത്‌ `ഐ മൊബൈല്‍ സ്‌മാര്‍ട്ട്‌കീസ്‌' എന്ന പേരില്‍ ബാങ്ക്‌ നടപ്പാക്കി. സ്‌മാര്‍ട്ട്‌ഫോണ്‍ കീബോര്‍ഡില്‍നിന്നു ബാങ്കിംഗും പേമെന്റും നടത്താവുന്ന ഏഷ്യയിലെ ആദ്യത്തെ പേമെന്റ്‌ സര്‍വീസ്‌ ആണിത്‌.
`` ഐസിഐസിഐ ബാങ്കിന്റെ കാതല്‍ തന്ത്രമെന്നത്‌ ടെക്‌നോളജിയാണ്‌. ഇതിന്റെ ചുവടുപിടിച്ചാണ്‌ ആദ്യമായി കഴിഞ്ഞവര്‍ഷം ആഗോള മൊബൈല്‍ ആപ്‌ മത്സരം ആപ്പത്തോണ്‍ സംഘടിപ്പിച്ചത്‌. അതില്‍നിന്നു ഉരുത്തിരിഞ്ഞുവന്ന ബാങ്കിംഗ്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ `ഐ മൊബൈല്‍ സ്‌മാര്‍ട്ട്‌കീസ്‌' എന്ന പേരില്‍ നടപ്പാക്കുകയും ചെയ്‌തു. ഐസിഐസിഐ ആപ്പത്തോണ്‍ രണ്ടാം സീസണിലും ഇത്തരത്തില്‍ കൂടുതല്‍ ടെക്‌പ്രണര്‍മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. യുവ ഡെവലപ്പര്‍മാരെ പ്രോത്സാഹിപ്പിക്കുവാനും ലോകോത്തര ബാങ്കിംഗ്‌ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുവാനുമാണ്‌ ബാങ്കിന്റെ ലക്ഷ്യം.'' ഐസിഐസി ഐ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ പറഞ്ഞു.
ഐബിഎം ബ്ലൂമിക്‌സ്‌ ക്ലൗഡ്‌ പ്ലാറ്റ്‌ഫോമിലാണ്‌ ഇതു ഹോസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌. ഐസിഐസിഐ ബാങ്ക്‌, അതിന്റെ ഗ്രൂപ്പ്‌ കമ്പനികളായ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഐസിഐസിഐ ലൊംബൈര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌, ഐസിഐസിഐ സെക്യൂരിറ്റീസ്‌ തുടങ്ങിയ കമ്പനികളില്‍നിന്നുള്ള 60 എപിഐയും വിസ ഗ്രൂപ്പ്‌, എന്‍പിസിഐ എന്നിവയില്‍നിന്നുള്ള 190-ഓളം എപിഐയും ലഭ്യമാക്കിയിട്ടുണ്ട്‌. 
ഈ സംരഭത്തില്‍ വിസ ഗ്രൂപ്പ്‌, ഐബിഎം ഇന്ത്യ, ഗൂഗിള്‍, എന്‍പിസിഐ, ഇന്‍ഫോസിസ്‌ ഫിനാക്കിള്‍, ടിസിഎസ്‌, 91 സ്‌പ്രിംഗ്‌ ബോര്‍ഡ്‌ എന്നിവര്‍ പങ്കാളികളാണ്‌. 
ലഭ്യമാക്കിയിരിക്കുന്ന എപിഐ ഉപയോഗിച്ചു ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവം പ്രധാനം ചെയ്യുന്ന മത്സരാര്‍ത്ഥികള്‍ക്കു നവീനമായ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രോട്ടോടൈപ്‌ സൃഷ്‌ടിക്കാം. 
രജിസ്‌ട്രേഷന്‍
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഈ മാസം 20 വരെ പേരു രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ഈ മാസം 27-ന്‌ പ്രസിദ്ധീകരിക്കും. അവര്‍ക്ക്‌ 28 മുതല്‍ എപിഐ ഹോസ്‌റ്റ്‌ ചെയ്‌തിട്ടുള്ള ഐബിഎം ബ്ലൂമിക്‌സ്‌ പ്ലാറ്റ്‌ഫോം ലഭ്യമാക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഏപ്രില്‍ 18-ന്‌ മുമ്പ്‌ കുറഞ്ഞത്‌ ഒരു ഇന്നോവേറ്റീവ്‌ വര്‍ക്കിംഗ്‌ പ്രോട്ടോടൈപ്‌ സൃഷ്‌ടിക്കണം. ഇതില്‍നിന്നു ഫൈനലില്‍ എത്തിയവരുടെ പട്ടിക ഏപ്രില്‍ 25-ന്‌ പ്രഖ്യാപിക്കും. ഫൈനലിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരെ മുംബൈയില്‍ മേയ്‌ മധ്യത്തില്‍ നടക്കുന്ന `ഗ്രാന്‍ഡ്‌ ഫിനാലെ'യില്‍ ഇത്‌ അവതരിപ്പിക്കുവാന്‍ ക്ഷണിക്കും. ഇവരില്‍നിന്നു മൂന്നു പേരെ ജൂറികള്‍ തെരഞ്ഞെടുക്കും.
ഫൈനലില്‍ മുന്നിലെത്തുന്ന മൂന്നു പേര്‍ക്കു 20 ലക്ഷം രൂപയുടെ സമ്മാനം ലഭിക്കും. മാത്രവുമല്ല, ഐസിഐസിഐയുമായി ഭാവിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അവസരവും ലഭിക്കും. അവരുടെ ഉത്‌പന്നം കൂടുതല്‍ വികസിപ്പിക്കുന്നതിനായി 20000 ഡോളര്‍ മൂല്യമുള്ള `ഗൂഗില്‍ ക്ലൗഡ്‌ ക്രെഡിറ്റ്‌സും' ലഭിക്കും. ഒരു വിജയിക്ക്‌ ഇന്‍ഫോസിസ്‌ ഫിനാക്കളുമായി ചേര്‍ന്ന്‌ കണ്‍സെപ്‌റ്റ്‌ വികസിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. കൂടാതെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഇന്‍ഫോസിസ്‌ കോണ്‍ഫ്‌ളുവന്‍സില്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും.
നാസ്‌കോമിന്റെ `പതിനായിരം സ്റ്റാര്‍ട്ടപ്പ്‌' പദ്ധതിയില്‍ ഐസിഐസിഐ ആപ്പത്തോണ്‍ വിജയികള്‍ക്കും എളുപ്പത്തില്‍ പ്രവേശനം ലഭിക്കുകയും ചെയ്യും. വിജയടീമിലെ രണ്ടുപേര്‍ക്ക്‌ 91 സ്‌പ്രിംഗ്‌ ബോര്‍ഡിന്റെ നെറ്റ്‌ വര്‍ക്കിംഗ്‌ ആന്‍ഡ്‌ കോവര്‍ക്കിംഗ്‌ കമ്യൂണിറ്റിയില്‍ പ്രവേശനവും ലഭിക്കും.
മൂന്നു വിജയികള്‍ക്ക്‌ ക്ലൗഡ്‌ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമായ എന്‍വെസ്റ്റ്‌നെറ്റ്‌ യോഡ്‌ലീയില്‍നിന്നും 25,000 രൂപയ്‌ക്കു തുല്യമായ സമ്മാനക്കൂപ്പണും ലഭിക്കും. എന്‍വെസ്റ്റ്‌നെറ്റ്‌ യോഡ്‌ലീ നടത്തുന്ന ഗാരേജ്‌ ഫെസ്റ്റ്‌ 2017-ല്‍ വിജയികള്‍ക്ക്‌ അവരുടെ പദ്ധതികള്‍ അവതരിപ്പിക്കാന്‍ അവസരവും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ www.iciciappathon.com -ല്‍നിന്നു ലഭിക്കും. 





ആസാദിയില്‍ ഐഎഎല്‍ഡി ഇന്ത്യാ ലൈറ്റ്‌ വര്‍ക്ക്‌ഷോപ്പ്‌സ്‌ 2017




കൊച്ചി: ലൈറ്റിംഗ്‌ ഡിസൈന്‍ മേഖലയിലെ ആഗോള സംഘടനയായ ദി ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ്‌ ലൈറ്റിംഗ്‌ ഡിസൈനേഴ്‌സ്‌ (ഐഎഎല്‍ഡി) പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ഇന്ത്യാ ലൈറ്റ്‌ വര്‍ക്ക്‌ഷോപ്പ്‌സ്‌ 2017 പ്രമുഖ ആര്‍ക്കിടെക്‌ചര്‍ സ്‌കൂളായ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഡിസൈന്‍ ഇന്നൊവേഷനില്‍ (ആസാദി) നടന്നു. ഈ രംഗത്ത്‌ ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കാവുന്ന അപൂര്‍വ അവസരമാണ്‌ ഈ ശില്‍പ്പശാലയെന്ന്‌ ഉദ്‌ഘാടനപ്രസംഗത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. 'വാസ്‌തുശില്‍പ്പകലയുടെ അവിഭാജ്യഘടകമാണ്‌ ശരിയായ ലൈറ്റിംഗ്‌. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ച പാടില്ല,' ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇത്തരമൊരു ശില്‍പ്പശാല ഇതാദ്യമായാണ്‌ നടക്കുന്നതെന്ന്‌ ചൂണ്ടിക്കാണിച്ച ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്‌റ്റ്‌ ബി. ആര്‍. അജിത്‌ ഈ രംഗത്തെ വന്‍സാധ്യതകളിലേയ്‌ക്ക്‌ ശില്‍പ്പശാല വാതില്‍തുറക്കുമെന്നു പറഞ്ഞു.

ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും ഇടകലര്‍ത്തി വിവിധ ടീമുകളാക്കി, നിശ്ചിതി ലൈറ്റിംഗ്‌ ഉപകരണങ്ങള്‍ നല്‍കി കാമ്പസിന്റെ വ്യത്യസ്‌ത ഭാഗങ്ങള്‍ വിവിധ ഇതിവൃത്തങ്ങള്‍ക്കനുസരിച്ച്‌ ലൈറ്റിംഗ്‌ ചെയ്യിപ്പിച്ചതും ശില്‍പ്പശാലയുടെ ഭാഗമായിരുന്നു. പ്രൊഫഷണലുകള്‍ക്കൊപ്പം ജോലി ചെയ്‌ത്‌ പഠിക്കാനും ലൈറ്റിംഗ്‌ രംഗത്തെ നൂതന പ്രവണതകള്‍ നേരിട്ടറിയാനും ശില്‍പ്പശാല വഴിയൊരുക്കിയതായി സംഘാടകര്‍ പറഞ്ഞു. പരിമിതകള്‍ ഭേദിച്ചുള്ള പുതിയ സൃഷ്ടികളുടെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ ക്രിയാത്മകതയ്‌ക്കൊപ്പം ജോലി ചെയ്‌ത പ്രൊഫഷനലുകള്‍ക്കും അവസരം ലഭിച്ചു. 

ഐഎഎല്‍ഡി ഇന്ത്യാ കോഓര്‍ഡിനേറ്റര്‍ അമര്‍ദീപ്‌ ദുഗ്ഗാര്‍, സിറ്റി കോഓര്‍ഡിനേറ്റര്‍ രഞ്‌ജിത്‌ കര്‍ത്താ തുടങ്ങിയവരും ശില്‍പ്പശാലയില്‍ പങ്കെടുത്ത്‌ സംസാരിച്ചു.

ഫോട്ടോ ക്യാപ്‌ഷന്‍: ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഡിസൈന്‍ ഇന്നൊവേഷനില്‍ (ആസാദി) നടന്ന ഐഎഎല്‍ഡി ഇന്ത്യാ ലൈറ്റ്‌ വര്‍ക്ക്‌ഷോപ്പ്‌സ്‌ 2017 ഹൈബി ഈഡന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യുന്നു. ഐഎഎല്‍ഡി ഇന്ത്യാ കോഓര്‍ഡിനേറ്റര്‍ അമര്‍ദീപ്‌ ദുഗ്ഗാര്‍, ആസാദി സീനിയര്‍ ഫാക്കല്‍റ്റി ഡെലീസ്‌ കോലാടി, ഐഎഎല്‍ഡി സിറ്റി കോഓര്‍ഡിനേറ്റര്‍ രഞ്‌ജിത്‌ കര്‍ത്താ, ആസാദി ചെയര്‍മാന്‍ ആര്‍ക്കി. ബി. ആര്‍. അജിത്‌ എന്നിവര്‍ സമീപം. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...