Saturday, July 4, 2015

മൂല്യവര്‍ദ്ധിത മത്സ്യഉല്‍പ്പന്ന നിര്‍മ്മാണത്തിന്‌ ആധുനിക പ്ലാന്റ്‌ സ്ഥാപിക്കും: മന്ത്രി കെ ബാബു



കൊച്ചി: വിപണിയിലെ ആവശ്യകത കണക്കിലെടുത്ത്‌ അന്താരാഷ്ട്ര നിലവാരമുള്ള മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ തയ്യാറാക്കുന്നതിന്‌ പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച പുതിയ നിര്‍മ്മാണ പ്ലാന്റ്‌ സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന്‌ ഫിഷറീസ്‌, തുറമുഖ, എക്‌സൈസ്‌ വകുപ്പു മന്ത്രി ശ്രീ കെ ബാബു പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ മൂല്യവര്‍ദ്ധിതമത്സ്യ ഉല്‍പ്പന്നമായ ഡ്രിഷ്‌ കേരളയുടെ വിപണനോദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ വിശദമായ രൂപരേഖ ദേശീയ ഫിഷറീസ്‌ ബോര്‍ഡിനു സമര്‍പ്പിച്ചിട്ടുണ്ട്‌. നിലവിലുള്ളതിന്റെ മൂന്നിരട്ടിയാണ്‌ പുതിയ പ്ലാന്റിന്റെ ശേഷി. കൂടുതല്‍ മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍ വിപണിയില്‍ സജീവമാകുന്നതിലൂടെ കേരളത്തിന്റെ തീരദേശങ്ങളിലെ വലിയൊരു വിഭാഗം വനിതകള്‍ക്ക്‌ തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സ്യവിതരണക്കാരുടെ സഹായത്തോടെ പുതിയ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലൂടനീളം ലഭ്യമാക്കുമെന്ന്‌ തീരദേശ വികസന കോര്‍പ്പറേഷന്‍ എംഡി ഡോ കെ അമ്പാടി പറഞ്ഞു. ഭാവിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന വിപണികളിലേക്കും ഡ്രിഷ്‌ കേരള ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത്‌ ശക്തികുളങ്ങളരയിലെ പ്ലാന്റില്‍ ഉണക്കിയെടുത്ത നീണ്ടകര കരിക്കാടി, അഷ്ടമുടി തെള്ളി, മലബാര്‍ നത്തോലീ എന്നീ ഇനങ്ങള്‍ യഥാക്രമം നീണ്ടകര, അഷ്ടമുടി, മലബാര്‍ എന്നീ പേരുകളിലാകും വില്‍പ്പനക്കെത്തുന്നത്‌. ഫിഷ്‌ ലാന്റിംഗ്‌ സെന്ററുകളില്‍ നിന്ന്‌ നേരിട്ട്‌ ശക്തികുളങ്ങരയിലെ ആധുനിക പ്ലാന്റിലെത്തിക്കുന്ന മത്സ്യം വൃത്തിയാക്കി അന്താരാഷ്ട്ര നിലാവാരമനുസരിച്ച്‌ ഉണക്കിയെടുക്കുന്നു. നിറവും ഗുണവും നഷ്ടപ്പെടാത്ത തരത്തിലാണ്‌ പാക്കേജിംഗ്‌. 

ഡ്രിഷ്‌ കേരള വിപണിയിലിറക്കി


കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ഉണക്കമീന്‍ ബ്രാന്‍ഡായ 'ഡ്രിഷ്‌ കേരള' മന്ത്രി ശ്രീ. കെ. ബാബു വിപണിയിലിറക്കി. ചില്ലറ വില്‍പ്പനയ്‌ക്കായി മൂല്യ വര്‍ധിത ഉണക്കമീനുകള്‍ ഒരൊറ്റ്‌ ബ്രാന്‍ഡായി അവതരിപ്പിക്കുന്നതാണ്‌ തീരദേശ വികസന കോര്‍പ്പറേഷന്റെ പദ്ധതി. നീണ്ടകര കരിക്കാടി, അഷ്ടമുടി തെള്ളി, മലബാര്‍ നത്തോലി എന്നിവയാണ്‌ ഇന്നു പുറത്തിറക്കിയത്‌. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളോടെ വിപണിയില്‍ കൂടുതല്‍ ശക്തമാകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഇവ പുറത്തിറക്കിക്കൊണ്ട്‌ മന്ത്രി ശ്രീ. ബാബു പറഞ്ഞു. സ്രീ. ഡോമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ., തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്ടര്‍ ഡോ. കെ. അമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, June 29, 2015

കുട്ടികള്‍ക്കുള്ള പുതിയ റിലയന്‍സ്‌ എജ്യുക്കേഷന്‍ പ്ലാന്‍ അവതരിപ്പിച്ചു




കൊച്ചി : റിലയന്‍സ്‌ കാപ്പിറ്റല്‍ ലിമിറ്റഡിന്റെ ഭാഗമായ റിലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി, കുട്ടികള്‍ക്കുള്ള പുതിയ ഇന്‍ഷുറന്‍സ്‌ പ്ലാന്‍, റിലയന്‍സ്‌ എജ്യുക്കേഷന്‍ പ്ലാന്‍ അവതരിപ്പിച്ചു.
ഒരു സ്‌പെഷലിസ്റ്റ്‌ ചൈല്‍ഡ്‌ ഇന്‍ഷുറന്‍സ്‌ പ്ലാനാണിത്‌. കുട്ടിയുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ ഉതകും വിധമാണ്‌ പുതിയ പ്ലാനിന്റെ രൂപകല്‍പന. കുട്ടിയുടെ ഭാവിയ്‌ക്ക്‌ പൂര്‍ണ സുരക്ഷയും പുതിയ പ്ലാന്‍ ഉറപ്പു നല്‍കുന്നു.
കുട്ടിയുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുവേണ്ടി സമ്പാദിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന പ്ലാന്‍, ഭാവി വരുമാനത്തിലൂടെ അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസത്തിനും കുട്ടിയുടെ തൊഴില്‍പരമായ ആസൂത്രണത്തിനും വേണ്ടിയാണ്‌ കുടുംബത്തിന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക്‌ നീക്കിവയ്‌ക്കുന്നതെന്ന്‌ റിലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ചീഫ്‌ ഏജന്‍സി ഓഫീസര്‍ മനോരഞ്‌ജന്‍ സാഹു പറഞ്ഞു. കുട്ടിയുടെ ഭാവി ആസൂത്രണം ചെയ്യാന്‍ ഒരു പുതിയ ഉല്‍പന്നം ആവശ്യമാണെന്ന ചിന്തയാണ്‌ വിദ്യാഭ്യാസ പ്ലാനിന്‌ രൂപം നല്‍കാന്‍ പ്രേരകമായതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ ഓരോ നാഴികകല്ലിനും അനുയോജ്യമായാണ്‌ പുതിയ പ്ലാന്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
നാല്‌ മച്ച്യൂറിറ്റി പേഔട്‌ ഓപ്‌ഷനോടുകൂടിയതാണ്‌ റിലയന്‍സ്‌ എജ്യുക്കേഷന്‍ പ്ലാന്‍. സാമ്പത്തികാവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ഓപ്‌ഷനും അനുസരിച്ചാണിത്‌.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരുമിച്ച്‌ തുക ലഭിക്കുന്നതാണ്‌ ഒരു ഓപ്‌ഷന്‍. ഇത്‌ ഒരു സീഡ്‌ കാപ്പിറ്റല്‍ പോലെ പ്രവര്‍ത്തിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സിന്‌ രണ്ട്‌ തവണകളായി പണം ലഭിക്കുന്നതാണ്‌ മറ്റൊരു ഓപ്‌ഷന്‍. പ്രൊഫഷണല്‍ ഡിഗ്രിക്ക്‌ നാല്‌ തവണയും മറ്റ്‌ ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകള്‍ക്ക്‌ അഞ്ച്‌ തവണയും എന്നതാണ്‌ മറ്റ്‌ ഓപ്‌ഷനുകള്‍.
9 മുതല്‍ 20 വര്‍ഷം വരെയാണ്‌ പോളിസി ടേം. 5 വര്‍ഷം, 7 വര്‍ഷം, 16 വര്‍ഷം എന്നിങ്ങനെയോ കാലാവധി പൂര്‍ണമായോ പേയ്‌മെന്റ്‌ ഓപ്‌ഷന്‍ ഉണ്ട്‌. ജനനം മുതല്‍ 18 വയസ്‌ വരെയാണ്‌ പ്രവേശന പ്രായപരിധി. മാതാപിതാക്കളുടെ പ്രായപരിധി 20-50 വയസാണ്‌. കുട്ടിയുടെ പ്രായം 18 വയസില്‍ താഴെയുള്ളവരായിരിക്കണം.
പുതിയ പ്ലാനില്‍ മരണാനുകൂല്യങ്ങള്‍ക്ക്‌ രണ്ട്‌ ഓപ്‌ഷനുണ്ട്‌. മുഴുവന്‍ തുകയോ, 50 ശതമാനം തുകയും 10 വര്‍ഷത്തേയ്‌ക്ക്‌ പ്രതിവര്‍ഷ വരുമാനവും സ്വീകരിക്കാം. കേരളം, റിലയന്‍സ്‌ ലൈഫിനെ സംബന്ധിച്ചിടത്തോളം പ്രധാന സംസ്ഥാനമാണെന്ന്‌ സാഹു പറഞ്ഞു. 36 ശാഖകളും 2800 അഡൈ്വസര്‍മാരും വഴി 20,000 പോളിസികള്‍ സംസ്ഥാനത്ത്‌ വിതരണം ചെയ്‌തിട്ടുണ്ട്‌.
കേരള സ്റ്റേറ്റ്‌ ഹെഡ്‌ ഷിയാസ്‌ ടി.എം, റിലയന്‍സ്‌ കാപിറ്റല്‍ ചീഫ്‌ കമ്യൂണിക്കേഷന്‍സ്‌ ഓഫീസര്‍ ശരദ്‌ ഗോയല്‍, കൊച്ചി റീജിയണല്‍ മാനേജര്‍ അനില്‍ എസ്‌.ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...