Friday, September 1, 2017

ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ വിദൂര നിയന്ത്രിത സോളാര്‍ തെരുവുവിളക്കുകളുമായി




കൊച്ചി - രാജ്യത്തെ ആദ്യ ഇ- ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ പുതിയ ചുവട്‌ വെപ്പ്‌ നടത്തുന്നു. ഇക്കോസിസ്‌' എന്ന പേരില്‍ വിദൂര നിയന്ത്രിത സോളാര്‍ തെരുവു വിളക്കുകളാണ്‌ കമ്പനി പുതുതായി വികസിപ്പിച്ചെടുത്തത്‌. ഊര്‍ജ്ജ സംരക്ഷണത്തിനും പൊതുജന സുരക്ഷക്കും ഒരു പോലെ പ്രാധാന്യം നല്‍കിക്കൊണ്ട്‌ പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ സമ്പൂര്‍ണ്ണ ഏകീകൃത സോളാര്‍ തെരുവു വിളക്കുകളാണ്‌ അവതരിപ്പിക്കുന്നത്‌. തെരുവുകള്‍, റോഡുകള്‍, പൊതു സ്ഥലങ്ങള്‍ , പാര്‍ക്കുകള്‍ തുടങ്ങി പൊതു ഉപയോഗമുള്ള സ്ഥലങ്ങള്‍ക്കെല്ലാം അനുയോജ്യമായ വിധത്തിലാണ്‌ സോളാര്‍ തെരുവു വിളക്കുകള്‍ രൂപ കല്‍പന ചെയ്‌തിട്ടുള്ളത്‌. പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നത്‌ കൊണ്ട്‌ ഒരു വിധത്തിലും വൈദ്യുതി വിതരണ ശൃംഖലയെ ആശ്രയിക്കേണ്ട എന്ന പ്രത്യേകതയും ഇക്കോസിസ്‌ തെരുവ്‌ വിളക്കുകള്‍ക്കുണ്ട്‌.
സാധാരണ തെരുവു വിളക്കുകളില്‍ നിന്ന്‌ വിഭിന്നമായി മുന്‍കൂട്ടി ക്രമപ്പെടുത്തിയ സമയത്ത്‌ സ്വയം പ്രവര്‍ത്തിക്കുകയും സ്വിച്ഛ്‌ ഓഫ്‌ ആവുകയും ചെയ്യുന്ന സംവിധാനമാണ്‌ 'ഇക്കോസിസ്‌' സോളാര്‍ തെരുവു വിളക്കുകള്‍ക്കുള്ളത്‌. ഇതുമൂലം തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വിച്ഛ്‌ ഓഫ്‌ ചെയ്യുന്നതിനും മനുഷ്യശേഷിയുടെയും അതുവഴിയുള്ള അധിക പണച്ചെലവിന്റെയും ആവശ്യമില്ല. മാത്രമല്ല കേന്ദ്രീകൃതമായി വിദൂരത്തിരുന്ന്‌ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്‌. എത്ര നേരം പ്രവര്‍ത്തിച്ചു, എത്ര വോള്‍ട്ടേജില്‍ പ്രവര്‍ത്തിച്ചു, ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന ന്യൂനതയുണ്ടോ എന്നിവയടക്കം വിലയിരുത്താനും , പ്രവര്‍ത്തന സമയം ക്രമീകരിച്ചുവെക്കാനും കഴിയും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌ ആപ്ലിക്കേഷനും രൂപ കല്‍പന ചെയ്‌തിട്ടുണ്ട്‌ .നിലവിലുള്ള തെരുവ്‌ വിളക്കുകള്‍ക്ക്‌ ഇത്തരം സംവിധാനങ്ങളില്ല. വലിയ തോതിലുള്ള പ്രവര്‍ത്തനച്ചെലവ്‌ ആവശ്യമായി വരുന്നുവെന്നതാണ്‌ നിലവിലുള്ള തെരുവു വിളക്കുകളുടെ ഏറ്റവും വലിയ ന്യൂനത. എന്നാല്‍ 'ഇക്കോസിസ്‌' തെരുവു വിളക്കുകളുടെ പ്രവര്‍ത്തനച്ചെലവ്‌ താരതമ്യേന വളരെ കുറവാണ്‌.
സര്‍ക്കാര്‍ - സ്വകാര്യ ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ രാജ്യ വ്യാപകമായി സോളാര്‍ തെരുവ്‌ വിളക്കുകള്‍ വിപണനം ചെയ്യാനാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ തീരുമാനിച്ചിട്ടുള്ളത്‌. തിരുവനന്തപുരം മ്യൂസിയത്തില്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സോളാര്‍ തെരുവ്‌ വിളക്ക്‌ പൂര്‍ണ്ണ തോതില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്‌.
നിലവില്‍ ഉപയോഗിക്കപ്പെടുന്ന തെരുവു വിളക്കുകളുടെ എല്ലാ പരിമിതികളും ഇക്കോസിസ്‌ സോളാര്‍ തെരുവു വിളക്കുകള്‍ക്ക്‌ കഴിയുമെന്ന്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ ഡയറക്ടര്‍ എസ്‌. നാരായണ സ്വാമി പറഞ്ഞു. 'രാത്രിയില്‍ പൊതുജന സുരക്ഷ ഉറപ്പു വരുത്തന്നതിനൊപ്പം വലിയ തോതില്‍ ഊര്‍ജ്ജ സംരക്ഷണത്തിനും ഇതിലൂടെ സാധിക്കും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക്‌ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വിച്ഛ്‌ ഓഫ്‌ ചെയ്യുന്നതിനും അടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യശേഷി ആവശ്യമില്ലാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ്‌ വളരെയധികം കുറയ്‌ക്കാന്‍ കഴിയും' അദ്ദേഹം പറഞ്ഞു.
ഗള്‍ഫ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ . ഇ ടോയ്‌ലറ്റ്‌ നിര്‍മ്മണ മേഖലയില്‍ പ്രമുഖരായ പ്രസ്‌തുത കമ്പനി സ്‌കൂളുകളില്‍ അടക്കം കേരളം ഉള്‍പ്പടെ രാജ്യത്തെ ഇരുപത്‌ സംസ്ഥാനങ്ങളിലായി 2200ലേറെ ഇ-ടോയ്‌ലറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്‌. .ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്‌. നിലവിലുള്ള സ്‌മാര്‍ട്ട്‌ സിറ്റികളും, സ്‌മാര്‍ട്ട്‌ സിറ്റികളായി ഉയര്‍ന്ന്‌ വരുന്ന നഗരങ്ങളും ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി ഇറാം സയന്റിഫിക്‌ സൊല്യഷന്‍സിന്റെ സഹായം തേടിയിട്ടുണ്ട്‌. ഇതിനകം സ്‌മാര്‍ട്ട്‌ സിറ്റികളായ നവി മുംബൈ, വിശാഖ പട്ടണം, ചെന്നൈ, ധര്‍മ്മശാല, ബല്‍ഗാം , മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ സ്ഥാപിച്ച ഇ ടോയ്‌ലറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 9747534443



ആറ്റിറ്റിയൂഡ്‌ ക്ലീയര്‍ പിംപിള്‍ കണ്‍ട്രോള്‍ ഉല്‍പ്പന്നങ്ങളുമായി ആംവേ ഇന്ത്യ


 


കൊച്ചി : ആംവേ ഇന്ത്യ, മുഖക്കുരു നിയന്ത്രിക്കുന്നതിനായി ആറ്റിറ്റിയൂഡ്‌ ക്ലീയര്‍ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ഇന്ത്യയിലെ യുവതി-യുവാക്കളുടെ സൗന്ദര്യ സങ്കല്‌പങ്ങളെ മുന്‍നിര്‍ത്തി നടത്തിയ ശാസ്‌ത്രീയ ഗവേഷണങ്ങള്‍ക്ക്‌ ശേഷമാണ്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്‌. 349 രൂപ മുതല്‍ ആംവേയുടെ ആറ്റിറ്റിയൂഡ്‌ ബ്രാന്‍ഡിലുള്ള ആറ്റിറ്റിയൂഡ്‌ ക്ലീയര്‍ ആക്‌ടീവ്‌ പിംപിള്‍ കണ്‍ട്രോള്‍ ഫെയ്‌സ്‌ വാഷ്‌, ആറ്റിറ്റിയുഡ്‌ ക്ലിയര്‍ ആക്‌ടീവ്‌ സ്‌പോട്ട്‌ കറക്‌ടര്‍ തുടങ്ങിയ ഉത്‌പന്നങ്ങള്‍ ലഭ്യമാണ്‌. 
പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആംവേ വിതരണക്കാര്‍ക്കുവേണ്ടിയുളള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ കമ്പനി രാജ്യത്തുടനീളം വിദഗ്‌ദ്ധരായ ഡര്‍മറ്റോളജിസ്റ്റുകളുടെ സാന്നിദ്ധ്യത്തില്‍ നടത്തി വരികയാണ്‌. 
ഗ്രീന്‍ടീ, ഇരട്ടിമധുരം(ഘശരീൃശരല), മിഡോസ്വീറ്റ്‌ തുടങ്ങിയ സസ്യജന്യമായ ഉല്‍പ്പന്നങ്ങളുടെ സത്തുകള്‍ പ്രത്യേക അനുപാതത്തില്‍ ശാസ്‌ത്രീയമായി സംയോജിപ്പിച്ച്‌ ഉണ്ടാക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരുവില്‍ നിന്നും സംരക്ഷണം നല്‍കുന്നു. മികച്ച ആന്റി ഓക്‌സിഡന്റ്‌ ആയ ഗ്രീന്‍ടീ മുഖചര്‍മ്മത്തിന്റെ ദിവസേനയുള്ള സംരക്ഷണത്തിന്‌ സഹായിക്കുന്നു. ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രണ വിധേയമാക്കാനാണ്‌ ഇരട്ടിമധുരം(ഘശരീൃശരല). മിഡോസ്വീറ്റ്‌ പുറത്തുള്ള കാലാവസ്ഥയുമായി ചര്‍മ്മത്തെ അനുയോജിപ്പിക്കുന്നു. 
സള്‍ഫേറ്റിനെ ഒഴിവാക്കിയുള്ള ആറ്റിറ്റിയുഡ്‌ ക്ലീയര്‍ ആക്‌ടീവ്‌ ഫെയ്‌സ്‌ വാഷിന്റെ ദിവസേനയുള്ള ഉപയോഗം ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ അഴുക്കുകള്‍ ഇല്ലാതാക്കി മൃദുലമാക്കാന്‍ സഹായിക്കുന്നു. റോസ്‌ ബറീസ്‌, സാലിസിലിക്‌ ആസിഡ്‌, സിങ്ക്‌ തുടങ്ങിയവ അടങ്ങിയ ആക്‌ടീവ്‌ സ്‌പോട്‌ കറക്‌ടര്‍ മുഖക്കുരുവിന്റെ ചുവന്ന കളര്‍ മാറ്റുകയും വലിപ്പം കുറച്ച്‌ ഇല്ലാതാക്കാനും സഹായിക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ അനേകം ഡര്‍മ്മറ്റോളജി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടാണ്‌ ആംവേ വിജയകരമായി പുറത്തിറക്കിയിട്ടിള്ളത്‌.
ഇന്ത്യന്‍ കാലാവസ്ഥയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ രീതിയിലാണ്‌ ആറ്റിറ്റിയൂഡ്‌ ക്ലിയര്‍ ആക്‌ടീവ്‌ ഉല്‍പ്പന്നങ്ങള്‍ നിര്‍മമിച്ചിട്ടുള്ളത്‌.

ആംവേയുടെ ഈ വര്‍ഷത്തെ പുതിയ ഉല്‍പ്പന്ന ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ്‌ ആറ്റിറ്റിയൂഡ്‌ ക്ലീയര്‍ ആക്‌ടീവ്‌ ഉല്‍പ്പന്നങ്ങള്‍.

ഹ്രസ്വകാല യാത്രാ പാക്കേജുകളുമായി കോക്‌സ്‌ ആന്റ്‌ കിങ്‌്‌സ്‌



കൊച്ചി: ഈ ഓണക്കാലം യാത്രാക്കാലമാവുകയാണ്‌. 
ഇതു ഉപയോഗപ്പെടുത്തുവാന്‍ കേരളീയര്‍ക്കായി കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ ഹ്രസ്വകാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. പോണ്ടിച്ചേരിയിലേക്കുള്ള യാത്രയ്‌ക്ക്‌ ഒരാള്‍ക്ക്‌ (മൂന്നു പകലും രണ്ട്‌ രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ്‌ ലഭ്യമാണ്‌. ഊട്ടി യാത്രയ്‌ക്ക്‌ (മൂന്നു പകലും രണ്ടു രാത്രിയും) 4599 രൂപയും, മൂന്നാറിന്‌ (മൂന്നു പകലും രണ്ടു രാത്രിയും) 4749 രൂപയും മഹാബലിപുരത്തിന്‌ (മൂന്നു പകലും രണ്ടു രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ്‌ ലഭ്യമാക്കിയിട്ടുണ്ട്‌.
ഹ്രസ്വകാല വിദേശയാത്രാ പദ്ധതികളും കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അഞ്ചു പകലും നാലു രാത്രിയുമടങ്ങിയ സിംഗപ്പൂര്‍ യാത്രയ്‌ക്ക്‌ 36,963 രൂപ മുതലും ദുബായ്‌ യാത്രയ്‌ക്ക്‌ (ഒക്‌ടോബര്‍ 17-മാര്‍ച്ച്‌ 18) 39,954 രൂപ മുതലുള്ള പാക്കേജാണ്‌ കമ്പനി ഒരുക്കിയിട്ടുള്ളത്‌. വിമാനക്കൂലി ഉള്‍പ്പെടെ ഒരാള്‍ക്കുള്ള ചാര്‍ജാണിത്‌.
``കര്‍ണാടകം, തമിഴ്‌നാട്‌ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കു കേരളത്തില്‍നിന്നുള്ള യാത്രാ ബുക്കിംഗില്‍ 40 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്‌. രാജ്യാന്തര ബുക്കിംഗില്‍ 20 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്‌.'' . ``മൂന്നാര്‍, വയനാട്‌, കൂര്‍ഗ്‌, ഊട്ടി, കന്യാകുമാരി, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാരാന്ത യാത്ര ഗണ്യമായി കുതിച്ചുയരുകയാണ്‌. അതേപോലെ രാജ്യാന്തര യാത്രയ്‌ക്കായി ദുബായ്‌, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ബുക്കിംഗ്‌ കുത്തനെ ഉയര്‍ന്നു.
ദുബായ്‌, മലേഷ്യ, സംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു വിസ ലഭിക്കുവാന്‍ കുറഞ്ഞ സമയം മതിയെന്നതും കേരളത്തില്‍നിന്നു ഇവിടങ്ങളിലേക്കു നേരിട്ടു വിമാനസര്‍വീസുകള്‍ ഉള്ളത്‌ യാത്ര നാലു മണിക്കൂറില്‍ താഴെയാണെന്നതുമാണ്‌ ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര 

ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ വിദൂര നിയന്ത്രിത സോളാര്‍ തെരുവുവിളക്കുകളുമായി




കൊച്ചി - രാജ്യത്തെ ആദ്യ ഇ- ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ പുതിയ ചുവട്‌ വെപ്പ്‌ നടത്തുന്നു. ഇക്കോസിസ്‌' എന്ന പേരില്‍ വിദൂര നിയന്ത്രിത സോളാര്‍ തെരുവു വിളക്കുകളാണ്‌ കമ്പനി പുതുതായി വികസിപ്പിച്ചെടുത്തത്‌. ഊര്‍ജ്ജ സംരക്ഷണത്തിനും പൊതുജന സുരക്ഷക്കും ഒരു പോലെ പ്രാധാന്യം നല്‍കിക്കൊണ്ട്‌ പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ സമ്പൂര്‍ണ്ണ ഏകീകൃത സോളാര്‍ തെരുവു വിളക്കുകളാണ്‌ അവതരിപ്പിക്കുന്നത്‌. തെരുവുകള്‍, റോഡുകള്‍, പൊതു സ്ഥലങ്ങള്‍ , പാര്‍ക്കുകള്‍ തുടങ്ങി പൊതു ഉപയോഗമുള്ള സ്ഥലങ്ങള്‍ക്കെല്ലാം അനുയോജ്യമായ വിധത്തിലാണ്‌ സോളാര്‍ തെരുവു വിളക്കുകള്‍ രൂപ കല്‍പന ചെയ്‌തിട്ടുള്ളത്‌. പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നത്‌ കൊണ്ട്‌ ഒരു വിധത്തിലും വൈദ്യുതി വിതരണ ശൃംഖലയെ ആശ്രയിക്കേണ്ട എന്ന പ്രത്യേകതയും ഇക്കോസിസ്‌ തെരുവ്‌ വിളക്കുകള്‍ക്കുണ്ട്‌.
സാധാരണ തെരുവു വിളക്കുകളില്‍ നിന്ന്‌ വിഭിന്നമായി മുന്‍കൂട്ടി ക്രമപ്പെടുത്തിയ സമയത്ത്‌ സ്വയം പ്രവര്‍ത്തിക്കുകയും സ്വിച്ഛ്‌ ഓഫ്‌ ആവുകയും ചെയ്യുന്ന സംവിധാനമാണ്‌ 'ഇക്കോസിസ്‌' സോളാര്‍ തെരുവു വിളക്കുകള്‍ക്കുള്ളത്‌. ഇതുമൂലം തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വിച്ഛ്‌ ഓഫ്‌ ചെയ്യുന്നതിനും മനുഷ്യശേഷിയുടെയും അതുവഴിയുള്ള അധിക പണച്ചെലവിന്റെയും ആവശ്യമില്ല. മാത്രമല്ല കേന്ദ്രീകൃതമായി വിദൂരത്തിരുന്ന്‌ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്‌. എത്ര നേരം പ്രവര്‍ത്തിച്ചു, എത്ര വോള്‍ട്ടേജില്‍ പ്രവര്‍ത്തിച്ചു, ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന ന്യൂനതയുണ്ടോ എന്നിവയടക്കം വിലയിരുത്താനും , പ്രവര്‍ത്തന സമയം ക്രമീകരിച്ചുവെക്കാനും കഴിയും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌ ആപ്ലിക്കേഷനും രൂപ കല്‍പന ചെയ്‌തിട്ടുണ്ട്‌ .നിലവിലുള്ള തെരുവ്‌ വിളക്കുകള്‍ക്ക്‌ ഇത്തരം സംവിധാനങ്ങളില്ല. വലിയ തോതിലുള്ള പ്രവര്‍ത്തനച്ചെലവ്‌ ആവശ്യമായി വരുന്നുവെന്നതാണ്‌ നിലവിലുള്ള തെരുവു വിളക്കുകളുടെ ഏറ്റവും വലിയ ന്യൂനത. എന്നാല്‍ 'ഇക്കോസിസ്‌' തെരുവു വിളക്കുകളുടെ പ്രവര്‍ത്തനച്ചെലവ്‌ താരതമ്യേന വളരെ കുറവാണ്‌.
സര്‍ക്കാര്‍ - സ്വകാര്യ ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ രാജ്യ വ്യാപകമായി സോളാര്‍ തെരുവ്‌ വിളക്കുകള്‍ വിപണനം ചെയ്യാനാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ തീരുമാനിച്ചിട്ടുള്ളത്‌. തിരുവനന്തപുരം മ്യൂസിയത്തില്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സോളാര്‍ തെരുവ്‌ വിളക്ക്‌ പൂര്‍ണ്ണ തോതില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്‌.
നിലവില്‍ ഉപയോഗിക്കപ്പെടുന്ന തെരുവു വിളക്കുകളുടെ എല്ലാ പരിമിതികളും ഇക്കോസിസ്‌ സോളാര്‍ തെരുവു വിളക്കുകള്‍ക്ക്‌ കഴിയുമെന്ന്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ ഡയറക്ടര്‍ എസ്‌. നാരായണ സ്വാമി പറഞ്ഞു. 'രാത്രിയില്‍ പൊതുജന സുരക്ഷ ഉറപ്പു വരുത്തന്നതിനൊപ്പം വലിയ തോതില്‍ ഊര്‍ജ്ജ സംരക്ഷണത്തിനും ഇതിലൂടെ സാധിക്കും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക്‌ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വിച്ഛ്‌ ഓഫ്‌ ചെയ്യുന്നതിനും അടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യശേഷി ആവശ്യമില്ലാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ്‌ വളരെയധികം കുറയ്‌ക്കാന്‍ കഴിയും' അദ്ദേഹം പറഞ്ഞു.
ഗള്‍ഫ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ . ഇ ടോയ്‌ലറ്റ്‌ നിര്‍മ്മണ മേഖലയില്‍ പ്രമുഖരായ പ്രസ്‌തുത കമ്പനി സ്‌കൂളുകളില്‍ അടക്കം കേരളം ഉള്‍പ്പടെ രാജ്യത്തെ ഇരുപത്‌ സംസ്ഥാനങ്ങളിലായി 2200ലേറെ ഇ-ടോയ്‌ലറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്‌. .ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്‌. നിലവിലുള്ള സ്‌മാര്‍ട്ട്‌ സിറ്റികളും, സ്‌മാര്‍ട്ട്‌ സിറ്റികളായി ഉയര്‍ന്ന്‌ വരുന്ന നഗരങ്ങളും ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി ഇറാം സയന്റിഫിക്‌ സൊല്യഷന്‍സിന്റെ സഹായം തേടിയിട്ടുണ്ട്‌. ഇതിനകം സ്‌മാര്‍ട്ട്‌ സിറ്റികളായ നവി മുംബൈ, വിശാഖ പട്ടണം, ചെന്നൈ, ധര്‍മ്മശാല, ബല്‍ഗാം , മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ സ്ഥാപിച്ച ഇ ടോയ്‌ലറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 9747534443



ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...