Wednesday, August 19, 2015

പീറ്റര്‍ ഇംഗ്ലണ്ടിന്റെ ഓണം ശേഖരം വിപണിയില്‍


കൊച്ചി : പുരുഷന്മാര്‍ക്കുള്ള വസ്‌ത്രങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡായ പീറ്റര്‍ ഇംഗ്ലണ്ട്‌ വിപുലമായ ഓണം ശേഖരം, കളര്‍ഫെസ്റ്റ്‌, വിപണിയിലെത്തിച്ചു. 15 വൈവിധ്യ വര്‍ണങ്ങളില്‍ കാഷ്വല്‍ ഷര്‍ട്ടുകളുടേയും ട്രൗസറുകളുടേയും ഒരു വലിയ ശേഖരമാണ്‌ പീറ്റര്‍ ഇംഗ്ലണ്ട്‌ അവതരിപ്പിക്കുന്നത്‌.
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിസ്‌മയിപ്പിക്കുന്ന 15 നിറങ്ങള്‍ വീട്ടിലെ തുണി അലമാരകള്‍ക്ക്‌ വര്‍ണപ്പൊലിമ പകരും. തികച്ചും ആകര്‍ഷകങ്ങളാണ്‌ വിഭിന്നമായ 15 നിറങ്ങള്‍. 100 ശതമനം കോട്ടണില്‍ രചിച്ച ഇവ പ്രസന്നവും പ്രശാന്തവും സുഖദായകവുമാണ്‌. അത്ഭുതപ്പെടുത്തുന്നവയാണ്‌ കളര്‍ഫെസ്റ്റിലെ വസ്‌ത്ര ശ്രേണി.
ഉദ്യോഗസ്ഥരായ യുവാക്കള്‍ക്കുവേണ്ടിയുള്ള ഫോര്‍മല്‍സിന്റെ വിപുലമായ നിരയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. സെമിഫോര്‍മല്‍സ്‌, കാഷ്വല്‍സ്‌, വിവാഹ വസ്‌ത്രങ്ങള്‍, സ്യൂട്ടുകള്‍, ബ്ലെയ്‌സറുകള്‍, പാര്‍ട്ടിവെയര്‍ എന്നിവയെല്ലാം യങ്‌ ഫോര്‍മല്‍സ്‌ കളക്ഷനില്‍ ഉള്‍പ്പെടും.
ലിനന്‍-കോട്ടണ്‍ ശേഖരമാണ്‌ മറ്റൊരു വിഭാഗം. സ്‌ട്രൈപ്‌സ്‌, ചെക്ക്‌ ഡിസൈനുകളോടു കൂടിയ കോട്ടണ്‍-ലിനന്‍, ലിനന്‍ ഷര്‍ട്ടുകളും നിത്യോപയോഗത്തിനുള്ള പാന്റുകളുമാണ്‌ ഇവിടെയുള്ളത്‌. കേരളത്തിലെ എല്ലാ പീറ്റര്‍ ഇംഗ്ലണ്ട്‌ സ്റ്റോറുകളിലും കളര്‍ ഫെസ്റ്റ്‌ ലഭ്യമാണ്‌. വില 799 രൂപ മുതല്‍.

ഡെല്‍പിയറോ വെസ്‌പ ബ്രാന്‍ഡ്‌ അംബാസ്സഡര്‍




കൊച്ചി : പ്രീമിയം ഇറ്റാലിയന്‍ ലൈഫ്‌സ്റ്റൈല്‍ ടൂവീലര്‍ ബ്രാന്‍ഡ്‌ ആയ വെസ്‌പയുടെ ആഗോള ബ്രാന്‍ഡ്‌ അംബാസ്സഡര്‍ ആയി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം അലെസാന്‍ഡ്രോ ഡെല്‍പിയറോ നിയമിതനായി. 2006 ഫിഫ ലോകകപ്പ്‌ ഇറ്റലിക്ക്‌ നേടിക്കൊടുത്ത ടീമിലെ അംഗമായിരുന്നു ഡെല്‍പിയറോ. 
സെപ്‌തംബര്‍ ഒന്നിന്‌ അദ്ദേഹം ഇന്ത്യയിലെത്തും. വെസ്‌പ പ്രേമികള്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഒപ്പം ഒരുദിവസം ചെലവഴിക്കുകയാണ്‌ അദ്ദേഹത്തിന്റെ പരിപാടി. 
രണ്ട്‌ ഇറ്റാലിയന്‍ പ്രതിഭാസങ്ങള്‍, വെസ്‌പയും ഡെല്‍പിയറോയും ഒത്തുചേരുമ്പോള്‍ അത്‌ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഒരു ഉപഹാരമായി മാറുകയാണെന്ന്‌ പിയാജിയോ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ സ്റ്റെഫാനോ പെല്ലേ പറഞ്ഞു. 
ഇറ്റലിയുടെ തനത്‌ സംസ്‌കാരത്തിന്റേയും രൂപ കല്‍പനയുടേയും പ്രതീകമായി വെസ്‌പ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999 ല്‍ ആപേ വിപണിയിലിറക്കികൊണ്ടാണ്‌ പിയാജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. 
കുറഞ്ഞ കാലംകൊണ്ട്‌ ഏറ്റവും ജനപ്രിയമായ ത്രീവീലര്‍ ബ്രാന്‍ഡായി ആപേ മാറി. 1946 ലാണ്‌ വെസ്‌പ കണ്ടുപിടിച്ചത്‌. 2012 ല്‍ വെസ്‌പ ബാരാമതിയിലെ പ്ലാന്റില്‍ നിര്‍മാണം ആരംഭിച്ചു

മൊബൈല്‍ ടവറുകള്‍ : നടപടിക്രമങ്ങള്‍ ഏകീകരിക്കണം : ടെലികോം സേവനദാതാക്കള്‍




കൊച്ചി : മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ ടെലികോം കമ്പനികള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ പ്രമുഖ ടെലികോം കമ്പനികളും സിഒഎഐ, എയുഎസ്‌പിഐ, ടിഎഐപിഎ എന്നീ വ്യവസായത്തിലെ സംഘടനകളും ആവശ്യപ്പെട്ടു. 
ഇന്ത്യയിലെ എല്ലാ ടെലികോം സര്‍ക്കിളിനും ബാധകമായ ഒരു ഏകീകൃത മാര്‍ഗ്ഗനിര്‍ദ്ദേശക ചട്ടം അനിവാര്യമാണ്‌. നെറ്റ്‌വര്‍ക്ക്‌ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇടമുറിയാത്ത കണക്‌ടിവിറ്റി ലഭ്യമാക്കാനും ഇത്‌ കൂടിയേതീരൂ എന്ന്‌ അവര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ എന്ന സര്‍ക്കാരിന്റെ പരിപാടിയോട്‌ വ്യവസായികള്‍ക്ക്‌ പ്രതിജ്ഞാബദ്ധതയുണ്ട്‌. അതേസമയം മൊബൈല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ സര്‍ക്കാര്‍ ശാശ്വത പരിഹാരം ഉണ്ടാക്കുകയും വേണം. 
വിവിധ കാരണങ്ങളാല്‍ ചില പ്രധാന നഗരങ്ങളിലെ 10,000 സെല്‍ സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാണ്‌. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ 1,00,000 സൈറ്റുകളാണ്‌ ആവശ്യം. ടെലികോം കമ്പനികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി മുതല്‍ മുടക്കുന്നില്ലെന്ന പ്രചാരണത്തില്‍ കഴമ്പില്ല. കഴിഞ്ഞ ഏഴ്‌ മാസത്തിനുള്ളില്‍ രാജ്യത്ത്‌ 70,000 ടവറുകളാണ്‌ സ്ഥാപിച്ചത്‌. 
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 950 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കള്‍ക്ക്‌ ഇടമുറിയാത്ത കണക്‌ടിവിറ്റി നല്‍കാന്‍ ടെലികോം വ്യവസായം നിക്ഷേപിച്ചത്‌ 750,000 കോടി രൂപയാണ്‌. 2015 മാര്‍ച്ചില്‍ നടന്ന സ്‌പെക്‌ട്രം ലേലത്തിലെ നിക്ഷേപം 1,09,000 കോടി രൂപയും. 2014-15 ല്‍ മാത്രം നെറ്റ്‌വര്‍ക്ക്‌ വികസനത്തിന്‌ ടെലികോം വ്യവസായം മുടക്കിയത്‌ 1,34,000 കോടി രൂപയാണ്‌.
ടെലികോമിനെ അവശ്യ സേവനമായി പ്രഖ്യാപിക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും പ്രതിരോധവകുപ്പിന്റെ ഭൂമിയിലും ടവറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുക, കൂടുതല്‍ സ്‌പെക്‌ട്രം ലഭ്യമാക്കുക. ടവറുകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക, ടവറുകള്‍ക്ക്‌ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വന്‍ തുക ഈടാക്കുന്നത്‌ അവസാനിപ്പിക്കുക എന്നിവയാണ്‌ മറ്റ്‌ ആവശ്യങ്ങള്‍. 

ഓണാഘോഷങ്ങള്‍ക്കു കൂടുതല്‍ തിളക്കമേകി ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഡയമണ്ട്‌ സ്റ്റഡഡ്‌ ഓണം ഓഫര്‍

:

ആദ്യ 30 ദിനങ്ങളിലെ വിജയിയെ പ്രഖ്യാപിച്ചുനറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള
ഡയമണ്ട്‌ ആഭരണങ്ങള്‍ നേടിയവരെ പ്രമുഖ നടി ഭാമ ആദരിച്ചുആഗസ്റ്റ്‌ 31 വരെ ദിവസവും ഒരു ലക്ഷം രൂപ വരെ വിലയുള്ള
ഡയമണ്ട്‌ ആഭരണങ്ങള്‍ സമ്മാനമായി നേടാന്‍ അവസരം


കൊച്ചി: ഗൃഹോപകരണ വിപണിയിലെ രാജ്യത്തെ മുന്‍നിരക്കാരായ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഓണത്തോടനുബന്ധിച്ച്‌ അവതരിപ്പിച്ച ഡയമണ്ട്‌ സ്റ്റഡഡ്‌ ഓണം ഓഫറിന്റെ ആദ്യ 30 ദിവസങ്ങളിലെ വിജയികളെ കൊച്ചിയില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ വെച്ചു പ്രഖ്യാപിച്ചു. പ്രമുഖ നടി ഭാമ ആദ്യ ഘട്ട വിജയികളെ അഭിനന്ദിക്കുകയും ഒരു ലക്ഷം രൂപ വരെ വിലയുള്ള ഡയമണ്ട്‌ ആഭരണങ്ങള്‍ സമ്മാനിക്കുകയും ചെയ്‌തു. ഇതു വരെ 50 പേരാണ്‌ വിജയികളായിട്ടുള്ളത്‌. 
ജൂലൈയിലാണ്‌ ഗോദ്‌റേജ്‌ ഡയമണ്ട്‌ സ്റ്റഡഡ്‌ ഓണം ഓഫര്‍ ആരംഭിച്ചത്‌. ആഗസ്റ്റ്‌ 31 വരെ ഇതു തുടരുകയും ചെയ്യും. ഒരു ലക്ഷം രൂപ വരെയുള്ള ഡയമണ്ട്‌ ആഭരണങ്ങള്‍ നറുക്കെടുപ്പിലൂടെ ലഭിക്കാനുള്ള അവസരമാണ്‌ ഇതിലൂടെ ഉപഭോക്താക്കള്‍ക്കു പ്രതിദിനം ലഭിക്കുന്നത്‌. ഇതിനു പുറമെ, ഈ ഓഫര്‍ കാലയളവില്‍ ഓരോ വാങ്ങലിനുമൊപ്പം ഉറപ്പായ ഓരോ സമ്മാനങ്ങളും ലഭിക്കും. ഈ ഉറപ്പായ സമ്മാനങ്ങളില്‍ അഡിദാസ്‌ ബാക്ക്‌ പാക്കുകള്‍, ലാ ഓപാല ഡിന്നര്‍ സെറ്റുകള്‍, 4242 രൂപ വില വരുന്ന പോര്‍ട്ടിക്കോ ബെഡ്‌ ഷീറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. 
തങ്ങളുടെ പ്രീമിയം ശ്രേണിയിലുള്ള ഫ്രോസ്റ്റ്‌ ഫ്രീ റഫ്രിജറേറ്ററുകള്‍ കഴിഞ്ഞ മാസമാണ്‌ കേരളത്തില്‍ അവതരിപ്പിച്ചതെന്ന്‌ ഈ അവസരത്തില്‍ സംസാരിക്കവെ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ബിസിനസ്‌ മേധാവിയും ഇ.വി.പി.യുമായ കമല്‍ നന്ദി ചൂണ്ടിക്കാട്ടി. എക്കാലത്തേയും പോലെ ഉല്‍സവകാല ഷോപ്പിങ്‌ നടത്തുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ പരമാവധി മൂല്യം ലഭിക്കണമെന്നു തങ്ങള്‍ക്കാഗ്രഹമുണ്ടെന്നും അതിന്റെ ഭാഗമായാണ്‌ ഇതോടൊപ്പം ഒരു ലക്ഷം രൂപ വരെ വിലയുള്ള ഡയമണ്ട്‌ ആഭരണങ്ങള്‍ ഓരോ ദിവസവും സമ്മാനമായി ലഭിക്കുന്ന ഡയമണ്ട്‌ സ്റ്റഡഡ്‌ ഓണം ഓഫര്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളും ഉപഭോക്തൃ സമ്മാന പദ്ധതിയും കേരളത്തിലെ വിപണി വളരെ മികച്ച രീതിയില്‍ സ്വീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ബ്രാന്‍ഡില്‍ വിശ്വാസ്യത അര്‍പ്പിച്ച എല്ലാ ഉപഭോക്താക്കളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്‍കാനാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നത്‌. നടി ഭാമ സമ്മാനങ്ങള്‍ നല്‍കാനെത്തിയത്‌ ഓണത്തെ കൂടുതല്‍ ആഹ്ലാദകരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ശരത്ത്‌ വി, ഐഷ എന്നിവര്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടിയപ്പോള്‍ വിജേഷ്‌, റിതേശ്‌, നിഥിന്‍, മുഹമ്മദ്‌, രവീന്ദ്രന്‍ എന്നിവര്‍ 50,000 രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കി. 

Sunday, August 16, 2015

ഹെലിയോസ്‌ ഫോര്‍ സീസണ്‍സ്‌ ഷൈന്‍ സ്‌പോഞ്ച്‌ പുറത്തിറക്കി



കൊച്ചി: ഇന്ത്യയിലെ ഏക ഷൂ കെയര്‍ കമ്പനിയും ഹെലിയോസ്‌ ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനവുമായ സി.പി. മാര്‍ക്കറ്റിങ്‌ ഹെലിയോസ്‌ ഫോര്‍ സീസണ്‍സ്‌ ഷൈന്‍ സ്‌പോഞ്ച്‌ പുറത്തിറക്കി. ബ്ലാക്ക്‌, ബ്രൗണ്‍, നാച്ചുറല്‍ എന്നീ മൂന്നു കളറുകളില്‍ റിസര്‍വോയര്‍ പോയിന്റ്‌ സാങ്കേതിക വിദ്യയോടെയാണ്‌ ഇത്‌ ആകര്‍ഷകമായ സ്ലീക്ക്‌ പാക്കേജിങില്‍ പുറത്തിറക്കിയിരിക്കുന്നത്‌. ഉയര്‍ന്ന ഗുണനിലവാരമുള്ള ബ്രാന്‍ഡഡ്‌ ലെതര്‍ ഷൂസുകളുടെ പരിപാലനത്തിനായി ഹെലിയോസ്‌ അവതരിപ്പിക്കുന്ന എകണോമിക്കല്‍ ശ്രേണിയിലുള്ള ഒരു ഡസനിലേറെ മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പമാണ്‌ ഇതും ലഭ്യമാക്കുന്നത്‌. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്‌പോഞ്ചുമായി എത്തുന്ന ഈ ഉല്‍പ്പന്നം ലതര്‍ ഷൂസുകള്‍ക്കും മറ്റ്‌ അസസ്സറികള്‍ക്കും ഉടനടി തിളക്കം നല്‍കും. 60 രൂപ വിലയ്‌ക്കാണ്‌ ഇതു ലഭ്യമാക്കുന്നത്‌. ഷൈനിങ്‌ ലിക്വിഡ്‌ സംരക്ഷിക്കുന്നതിനൊപ്പം പ്രതലത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ അളവില്‍ എത്തിക്കുകയും ചെയ്യുന്ന റിസര്‍വോയര്‍ പോയിന്റ്‌ സാങ്കേതിക വിദ്യയാണ്‌ ഇതില്‍ ഉള്ളത്‌. ലോകോത്തര നിലവാരത്തിലുള്ള ഷൂ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ സി.പി. മാര്‍ക്കറ്റിങ്‌ മാനേജിങ്‌ ഡയറക്‌ടര്‍ സഹില്‍ ഗുപ്‌ത പറഞ്ഞു. 

ഇ-ബേയില്‍ ഇനി പഴയ ഉല്‍പന്നങ്ങളും



കൊച്ചി : 30 ദശലക്ഷത്തിലേറെ ഉല്‍പന്നങ്ങളുടെ ലിസ്റ്റിംഗ്‌ ഉള്ള ഓണ്‍ലൈന്‍ വിപണിയായ ഇ-ബേ ഇന്ത്യ, ഉല്‍പന്ന മേഖല ശക്തിപ്പെടുത്തികൊണ്ട്‌ ഇ-ബേ ചോയ്‌സസ്‌ അവതരിപ്പിച്ചു. ഇനി മുതല്‍ www.ebay.in ല്‍ പുതിയ ഉല്‍പന്നങ്ങള്‍ക്കൊപ്പം പഴയതും ഉപയോഗിച്ചതും നവീകരിച്ചതുമായ ഉല്‍പന്നങ്ങളും വാങ്ങാം. 
സംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി ഇ-ബേ ഇന്ത്യ ഇതിനായി ധാരണയിലെത്തിയിട്ടുണ്ട്‌. ബോബാബ്‌, ബുട്‌ലി, ഗ്രീന്‍ ഡസ്റ്റ്‌, ഐ2സി വേള്‍ഡ്‌, മൈ റിട്ടേണ്‍ സൊലൂഷന്‍സ്‌, മൊസ്വാപ്പ്‌, ശ്രീറാം ഇക്കോ രക്ഷാ കമ്പ്യൂട്ടര്‍ സര്‍വീസസ്‌, വാല്യൂ കാര്‍ട്ട്‌ എന്നിവ ഇതിലുള്‍പ്പെടും.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്‌, ടാബ്‌ലറ്റ്‌സ്‌ തുടങ്ങിയ 1000-ഓളം നവീകൃത ഉല്‍പന്നങ്ങള്‍ ഇ-ബേ ചോയ്‌സസില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ടിവി, റഫ്രിജറേറ്ററുകള്‍ തുടങ്ങിയവ ഉടനെ ഈ പ്ലാറ്റ്‌ഫോമിലെത്തും.
ഓണ്‍ലൈന്‍ വിപണിയില്‍ 2016-ഓടെ 100 ദശലക്ഷം വാങ്ങല്‍കാര്‍ ഉണ്ടാകുമെന്നാണ്‌ കണക്കുകള്‍. ഇ-ബേ ചോയ്‌സസുമായി ഇന്ത്യയിലെ 4556 ഇ-കൊമേഴ്‌സ്‌ ഹബുകളിലെ ഓണ്‍ലൈന്‍ ഷോപ്പേഴ്‌സിനു ബന്ധപ്പെടാന്‍ കഴിയും.
പരിധിയില്ലാത്ത വ്യത്യസ്‌ത ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ 20 വര്‍ഷമായി ആഗോളതലത്തില്‍ ജനങ്ങള്‍ക്ക്‌ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഇ-ബേ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ ലത്തീഫ്‌ നഥാനി പറഞ്ഞു.
നിലവില്‍ 90 ശതമാനം മൊബൈല്‍ഫോണും ലാപ്‌ടോപ്‌സും ടാബ്‌ലറ്റ്‌സും പുതിയവയാണ്‌. 10 ശതമാനം മാത്രമാണ്‌ ഉപയോഗിച്ചിട്ടുള്ളവ. അടുത്ത വര്‍ഷം ഇത്‌ യഥാക്രമം 80 ശതമാനവും 20 ശതമാനവുമായി മാറുമെന്നും നഥാനി പറഞ്ഞു. 

ഹെയിന്‍റിച്ച്‌ കഫേ ഉദ്‌ഘാടനം ചെയ്‌തു



ഹെയിന്‍റിച്ച്‌ കഫേ ഷീല കൊച്ചൗസേഫ്‌ ഉദ്‌ഘാടനം ചെയ്‌തു.

മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരാട .മനോജ്‌ തോമസും ജോമോന്‍ വര്‍ഗീസും സന്നിഹിതരായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തില്‍ 10 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ്‌ ഹെയിന്‍റിച്ച്‌ കഫേ ഉദ്ദേശിക്കുന്നത്‌. രണ്ടാമത്തേത്‌ ഉടന്‍ തന്നെ കാക്കനാട്‌ ആരംഭിക്കും

കൊച്ചിയിലെ ഏറ്റവും ആധുനികവും കാലികവുമായ കഫേയാണ്‌
ഹെയിന്‍റിച്ച്‌. കഫേയിലെ ആകര്‍ഷകമായ പാനീയങ്ങള്‍, വായില്‍ കപ്പലോട്ടുന്ന പലഹാരങ്ങള്‍,

ആസ്വാദ്യകരമായ ചോക്കലേറ്റുകള്‍, സ്വാദിഷ്‌ഠമായ ഡെസര്‍ട്ടുകള്‍ തുടങ്ങിയവ രുചിക്കുന്നതിനു മുമ്പ്‌ ഹെയിന്‍റിച്ചുമൊത്തുള്ള ഒരു സഞ്ചാരത്തിനു ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നു. സ്വിറ്റ്‌സര്‍ലന്റിനെ ആദ്യമായി ചോക്കലേറ്റുകള്‍ പരിചയപ്പെടുത്തിയ മനുഷ്യനാണ്‌ ഹെയിന്‍റിച്ച്‌. തുടര്‍ന്ന്‌ 1868 ല്‍ ആദ്യമായി ചോക്കലേറ്റ്‌ നിര്‍മ്മാണം ആരംഭിച്ചു. പിന്നീട്‌ യഥാര്‍ത്ഥ സ്വിസ്‌ കൊക്കോ ഉപയോഗിച്ചുള്ള ഹെയിന്‍റിച്ച്‌ ചോക്കലേറ്റുകള്‍ ഞങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. അതേ തുടര്‍ന്നാണ്‌ കഫേ എന്ന ആശയം രൂപീകരിക്കപ്പെടുന്നത്‌. ഏവര്‍ക്കും സ്‌നേഹസൗഹൃദങ്ങള്‍ ആഘോഷിക്കുന്നതിന്‌, അതിനായി തന്നെ
സജ്ജമാക്കപ്പെട്ട അനന്യവും അനൗപചാരികത നിറഞ്ഞതുമായ ഒരു ഇടം. തായ വിധത്തില്‍ ഒരുമയെ ആഘോഷിക്കുക. ഹെയിന്‍റിച്ച്‌ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ ഉത്‌പന്നം
ഹെയിന്‍റിച്ച്‌-ചോക്കോഡേ ആണ്‌. ഹെയിന്‍റിച്ച്‌ കഫേയില്‍ ആഹ്ലാദപൂര്‍വം സമയം ചിലവഴിക്കുക, 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...