Thursday, April 21, 2016

ടെക്‌പ്രോസസും ഏഷ്യാനെറ്റ്‌ മൊബൈല്‍ ടിവിയുമായി പങ്കാളിത്തം


വരുംതലമുറ ഡിജിറ്റല്‍ പേമെന്റ്‌ സംവിധാനം ഒരുക്കാനായി 

ടെക്‌പ്രോസസും ഏഷ്യാനെറ്റ്‌ മൊബൈല്‍ ടിവിയുമായി പങ്കാളിത്തം




കൊച്ചി: ഏഷ്യാനെറ്റ്‌ വരിക്കാര്‍ക്കു വരുംതലമുറ ഡിജിറ്റല്‍ പേമെന്റ്‌ സംവിധാനം ഒരുക്കുവാനായി ഇന്ത്യയിലെ പ്രമുഖ ഇല്‌ക്‌ട്രോണിക്‌ പേമെന്റ്‌ പ്ലാറ്റ്‌ഫോമായ ടെക്‌പ്രോസസും ഏഷ്യാനെറ്റ്‌ മൊബൈല്‍ ടിവിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ടിവി നെറ്റ്‌വര്‍ക്കായ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷന്‍ രൂപം നല്‌കിയ ആപ്പാണ്‌ ഏഷ്യാനെറ്റ്‌ മൊബൈല്‍ ടിവി.
രാജ്യത്തിനകത്തും പുറത്തുമുള്ള ഏഷ്യാനെറ്റ്‌ മൊബൈല്‍ ടിവി വരിക്കാര്‍ക്കു സുരക്ഷിതവും സൗകര്യപ്രദവുമായ കേന്ദ്രീകൃത ബഹുമുഖ ഡിജിറ്റല്‍ പേമെന്റ്‌ സംവിധാനമാണ്‌ ഈ കൂട്ടുകെട്ടിലൂടെ ഒരുക്കുന്നത്‌. യുഎഇക്കു പുറമേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്‌, കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, തെലുങ്കാന എന്നിവിടങ്ങളില്‍ ഏഷ്യാനെറ്റിനു വന്‍തോതില്‍ വരിക്കാരുണ്ട്‌. കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായി ഏഷ്യാനെറ്റിന്‌ അഞ്ചു ലക്ഷത്തോളം വരിക്കാരുണ്ട്‌.
2006 മുതല്‍ ഏഷ്യാനെറ്റ്‌ അവരുടെ സേവനങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്‌തുവരികയായിരുന്നു. ഈ ലക്ഷ്യത്തോട്‌ ഒത്തുപോകുന്ന വിധത്തില്‍ ഏഷ്യാനെറ്റ്‌ പുതിയ പേമെന്റ്‌ പ്ലാറ്റ്‌ഫോം സ്വീകരിക്കുകയാണ്‌. ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, കാഷ്‌ കാര്‍ഡ്‌, ഇ-വാലറ്റ്‌, നെറ്റ്‌ ബാങ്കിംഗ്‌ തുടങ്ങിയ വിവിധ പേമെന്റ്‌ രീതികള്‍ക്കു യോജിച്ച വിധത്തിലുള്ള പേമെന്റ്‌ ഗേറ്റ്‌വേ സര്‍വീസ്‌ ലഭ്യമാക്കുന്നു. ഓരോ പേമെന്റും അതാതു ദിവസം അപ്‌ഡേറ്റ്‌ ചെയ്‌തു ഒറ്റ ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. പേമെന്റ്‌ സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താവിനു നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷിച്ചറിയാനുള്ള സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്‌. 
പ്രതിമാസ ബില്ലുകള്‍ അടയ്‌ക്കാനുള്ള സംവിധാനം അടുത്ത തലമുറ പേമെന്റ്‌ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടള്ളതിനാല്‍ ഇനി മുതല്‍ ഉപഭോക്താവിനു ക്യൂ നില്‌ക്കേണ്ടതായി വരികയില്ല. ടെക്‌ പ്രോസസ്‌ പേമെന്റ്‌ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക, വാര്‍ഷിക വരിസംഖ്യ സുരക്ഷിതമായും സൗകര്യപ്രദമായും ഏതു സമയത്തും എവിടെനിന്നും അടയ്‌ക്കുവാന്‍ കഴിയും.
ഏഷ്യാനെറ്റിന്റെ ബിസിനസ്‌ ലക്ഷ്യം നേടുവാന്‍ ടെക്‌ പ്രോസസിന്റെ അടുത്ത തലമുറ പേമെന്റ്‌ പ്ലാറ്റ്‌ഫോം സഹായകമാകുമെന്ന്‌ ടെക്‌ പ്രോസസ്‌ സിഇഒ കുമാര്‍ കാര്‍പ്‌ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ്‌ മൊബൈല്‍ ടിവി വരിക്കാര്‍ക്ക്‌ അത്രയ്‌ക്കു സുരക്ഷിതമായി ഏതു പേമെന്റ്‌ രീതിയിലും വരിസംഖ്യ അടയ്‌ക്കുവാന്‍ സാധിക്കും. ഈ പേമെന്റ്‌ സംവിധാന എത്തുന്നതോടെ ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന പ്രതീക്ഷിക്കാമെന്നും അതുവഴി ചെലവുകള്‍ കുറയ്‌ക്കാന്‍ കഴിയുമെന്നും കുമാര്‍ കാര്‍പ്‌ കൂട്ടിച്ചേര്‍ക്കുന്നു.

Monday, April 18, 2016

ഏറ്റവും വലിയ ഫാഷന്‍ വീക്കിന്‌ ലുലു മാളില്‍ അരങ്ങൊരുങ്ങുന്നു.




കൊച്ചി: : ഇന്ത്യന്‍ ടെറെയ്‌ന്‍ അവതരിപ്പിക്കുന്ന ലുലു ഫാഷന്‍ വീക്‌ ഏപ്രില്‍ 20 മുതല്‍ 24 വരെ ലുലു മാളില്‍ നടക്കുന്നു. ലുലു ഫാഷന്‍ സ്റ്റോര്‍ നേതൃത്വം നല്‍കുന്ന ഫാഷന്‍ വീക്കിന്റെ നടത്തിപ്പ്‌ ലുലു ഇവന്റ്‌സ്‌ ആണ്‌. 15 ഫാഷന്‍ ഷോകള്‍, ഫാഷന്‍ ഫോറം, ഫാഷന്‍ അവാര്‍ഡുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്‌ ലുലു ഫാഷന്‍ വീക്ക്‌. 
ഇന്ത്യന്‍ ടെറെയ്‌ന്‍ അവതരിപ്പിക്കുന്ന ലുലു ഫാഷന്‍ വീക്കില്‍ പ്രമുഖമായ ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ അവരുടെ ഏറ്റവും പുതിയ സ്‌പ്രിംഗ്‌/സമ്മര്‍ വസ്‌ത്രശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കും. വില്‍സ്‌ ലൈഫ്‌സ്റ്റൈല്‍, സിന്‍, ക്ലാസിക്‌ പോളോ എന്നീ ബ്രാന്‍ഡുകള്‍ പവേഡ്‌ ബൈ ക്രോക്കോഡൈല്‍, ഡെല്‍സി, മാര്‍ക്‌ ലോയിര്‍ എന്നിവ അസോസിയേറ്റ്‌ പാര്‍ട്‌ണര്‍മാരായും ഓംറ, ലെവിസ്‌, അര്‍ബന്‍ ടച്ച്‌, ജോണ്‍ ലുയിസ്‌, ക്രൗസ്‌ ജീന്‍സ്‌, സ്‌കള്ളേഴ്‌സ്‌, ഇന്‍ഡിഗോ നേഷന്‍ എന്നിവര്‍ ഷോ പാര്‍ട്‌ണര്‍മാരാണ്‌. ഫാഷന്‍ ലോകത്തെ പ്രമുഖ സാന്നിദ്ധ്യമായ ദാലു ആണ്‌ ഫോഷന്‍ ഷോകളുടെ കോറിയോഗ്രാഫര്‍. മോഡലുകളുടെ നിരയില്‍ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ഉന്നതസ്ഥാനമുള്ള മോഡലുകളുണ്ട്‌. മിസ്‌ ഇന്ത്യ ഫൈനലിസ്റ്റുകള്‍, മിസ്‌ ബാംഗ്ലൂര്‍, മിസ്‌ ആന്ധ്രാപ്രദേശ്‌ എന്നിവര്‍ക്കു പുറമേ അന്താരാഷ്‌ട്ര മുഖങ്ങളും ഫാഷന്‍ ഷോയില്‍ ഉണ്ടാകും. 20 മുതല്‍ 24 വരെ എല്ലാ ദിവസവും വൈകീട്ട്‌ 6.30ന്‌ ഫാഷന്‍ ഷോ തുടങ്ങും.
ലുലു ഫാഷന്‍ അവാര്‍ഡുകള്‍ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ഫാഷന്‍ അവാര്‍ഡുകളായിരിക്കും. ലുലു മാളില്‍ ഏപ്രില്‍ 24 ന്‌ രാത്രി 8.30ന്‌ ലുലു ഫാഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫാഷന്‍ വ്യവസായത്തിന്‌ മികച്ച സംഭാവനകള്‍ നല്‍കിയ ബ്രാന്‍ഡുകളെയും വ്യക്തികളെയും അംഗീകരിക്കുന്നതിനാണ്‌ ഫാഷന്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്‌. ഇതിനായി ംംം.ളമവെശീിംലലസ.രീാ എന്ന വെബ്‌സൈറ്റ്‌ തുടങ്ങിയിട്ടുണ്ട്‌. മോഡല്‍ ഓഫ്‌ ദ ഇയര്‍ (സൗത്ത്‌), ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഓഫ്‌ ദ ഇയര്‍, മോസ്റ്റ്‌ പ്രിഫേഡ്‌ മെന്‍സ്‌ വെയര്‍, മോസ്റ്റ്‌ പ്രിഫേഡ്‌ വിമന്‍സ്‌ വെയര്‍, ബെസ്റ്റ്‌ എമര്‍ജിംഗ്‌ ബ്രാന്‍ഡ്‌, ബെസ്റ്റ്‌ കിഡ്‌സ്‌ വെയര്‍, ഫാഷന്‍ ഐക്കണ്‍ ഓഫ്‌ ദ ഇയര്‍ സൗത്ത്‌ തുടങ്ങിയ ഇനങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. 
കൊച്ചി മാരിയട്ടില്‍ ഏപ്രില്‍ 24ന്‌ വൈകീട്ട്‌ 4ന്‌ ആണ്‌ ഫാഷന്‍ ഫോറം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇതില്‍ ഫാഷന്‍, റീട്ടെയില്‍ വ്യവസായമേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ഇന്ത്യന്‍ റീട്ടെയില്‍ ഇന്‍ഡസ്‌ട്രിയിലെ സമകാലിക പ്രവണതകള്‍ ചര്‍ച്ച ചെയ്യും. റീട്ടെയില്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ സി. ഇ. ഒ. കുമാര്‍ രാജഗോപാല്‍, ഇന്ത്യന്‍ ടെറെയ്‌ന്‍ സി. ഇ. ഓ. ചരത്‌ നരസിംഹ, ഇമേജസ്‌ ഫാഷന്‍ മാഗസിന്റെ എഡിറ്റര്‍ രാജന്‍ വര്‍മ്മ തുടങ്ങിയവരാണ്‌ ഫാഷന്‍ ഫോറത്തില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ചിലര്‍. 
ലുലു മാള്‍ വെന്യൂ പാര്‍ട്‌ണറായും കൊച്ചി മാരിയട്ട്‌ ഹോസ്‌പിറ്റാലിറ്റി പാര്‍ട്‌ണറായും ഷോയുമായി സഹകരിക്കുന്നു. 
പത്രസമ്മേളനത്തില്‍ സാദിഖ്‌ കാസ്സിം, കൊമേഴ്‌സ്യല്‍ മാനേജര്‍, ലുലു ഗ്രൂപ്‌ ഇന്ത്യ.ദാസ്‌ ദാമോദരന്‍, ബയിംഗ്‌ മാനേജര്‍, ലുലു
എന്‍. ബി. സ്വരാജ്‌, മീഡിയ കോഓര്‍ഡിനേറ്റര്‍, ലുലു ഗ്രൂപ്‌.
മദന്‍ കുമാര്‍, ഡെപ്യുട്ടി ജനറല്‍ മാനേജര്‍, ലുലു റീട്ടെയില്‍.
സ്‌നെ, സീനിയര്‍ സ്‌റ്റൈലിസ്റ്റ്‌, ലുലു റീട്ടെയില്‍.
പ്രിയ മേനോന്‍, മാനേജര്‍, ലുലു റീട്ടെയില്‍.ദിലു, ലുലു ഈവന്റസ്‌. എന്നിവര്‍ പങ്കെടുത്തു. 

ഓഹോയ്‌ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്‌ പ്രവര്‍ത്തനം ആരംഭിച്ചു



കൊച്ചി: 
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്‌ രംഗത്ത്‌ വ്യത്യസ്‌തമായ പാത തുറന്നുകൊണ്ട്‌ ഓഹോയ്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്‌ളിപ്പ്‌കാര്‍ട്ട്‌, ആമസോണ്‍,ഇബേ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലെ പതിവ്‌ രീതികളില്‍ നിന്നും വ്യത്യസ്‌തമായി പുതിയ സംരംഭകര്‍ക്കു വിപണിയോടൊപ്പം സഹായവും വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ്‌ ഓഹോയ്‌ രംഗത്ത്‌ എത്തുന്നത്‌. 
അഞ്ച്‌ വര്‍ഷം കൊണ്ട്‌ 200 കോടി കമ്പനി ലക്ഷ്യമിടുന്നു.ആദ്യ ഘട്ടം മൂന്നുവര്‍ഷം കൊണ്ട്‌ പിന്നിടും. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും യുവ സംരംഭകര്‍ക്കും ഏറെ പ്രയോജനം ലഭിക്കാവുന്ന പദ്ധതികളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന്‌ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ കെ.ആര്‍.ജയദേവന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടൊപ്പം വിമാന,ട്രെയിന്‍,ബസ്‌ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതടക്കമുള്ള നിരവധി സേവനങ്ങളും ഓഹോയ്‌ വാഗ്‌ദാനം ചെയ്യുന്നു. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടേയും സമാഹരണം,വിതരണം,പ്രോത്സാഹനം എന്നിവയാണ്‌ ഓഹോയ്‌ - ഓപ്‌ഷന്‍സ്‌ അണ്‍ലിമിറ്റഡ്‌ മുന്നോട്ടുവെക്കുന്നത്‌. 
നിലവില്‍ 1600ഓളം ചെറുകിട സംരംഭകരാണ്‌ ഓഹോയുമായി വില്‍പ്പനയും മാര്‍ക്കറ്റിങ്ങും പങ്കുവെക്കുന്നത്‌. അഞ്ച്‌ വര്‍ഷത്തിനകം 50,000 ഫ്രാഞ്ചൈസികളെ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ കേരളത്തില്‍ മുഴുവനായും രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ ഉടനീളവും ഫ്രാഞ്ചൈസികളെ പ്രതീക്ഷിക്കുന്നതായും ജയദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വളരെ കുറഞ്ഞ നിക്ഷേപതുകയിലൂടെ ഓഹോയ്‌ ഫ്രാഞ്ചൈസി ലഭ്യമാക്കുന്നതിലൂടെ നിരവധിപേര്‍ക്ക്‌ തൊഴില്‍ നല്‍കാനും ഇതിലൂടെ കഴിയുമെന്നും ജയദേവന്‍ ചൂണ്ടിക്കാട്ടി. 
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തിലെ 22അംഗ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയില്‍ 2013ലാണ്‌ ഓഹോയ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനു തുടക്കം കുറിച്ചത്‌. രാജ്യത്തിനു അകത്തും വിദേശരാജ്യങ്ങളിലും വ്യത്യസ്‌തമായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്‌മക്കു ചുക്കാന്‍ പിടിക്കുന്നത്‌ മാര്‍ക്കറ്റിങ്ങ്‌ രംഗത്ത്‌ പ്രശസ്‌തനായ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ്‌ ഡയറക്ടര്‍ പ്രശാന്ത്‌ നായര്‍, എംബിഎ ബിരുദദാരി ശ്രീജിത്‌ സോമന്‍,ഡോ. അനുജ ശ്രീജിത്‌ എന്നിവരാണ്‌ .
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംരംഭകരുടെ അധ്യാപകനും നിലവില്‍ ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പലുമായ ബെന്‍ ജോസഫ്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു. 

Sunday, April 17, 2016

സുല കേരളത്തില്‍ വില്‍പ്പന വിപുലമാക്കും




കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ബിയര്‍,വൈന്‍ വിപണിയ്‌ക്ക്‌ ചാകരയായി. ഇന്ത്യയിലെ പ്രമുഖ വൈന്‍ നിര്‍മ്മാതാക്കളായ സുല സംസ്ഥാനം കേന്ദ്രീകരിച്ചു വില്‍പ്പന വിപുലമാക്കും. 
വൈവന്‍ ടൂറിസം രംഗത്ത്‌ പുതിയ ചുവട്‌ വെയ്‌പ്പ ലക്ഷ്യമിട്ട്‌ സുല വൈന്‍ പുതിയ പരീക്ഷണങ്ങള്‍ക്കു തുടക്കമിടുന്നു. 
ഇന്ത്യയില്‍ വൈന്‍ ടൂറിസത്തിന്റെ വഴികാട്ടിയായിട്ടാണ്‌ സുലയെ കണക്കാക്കുന്നത്‌. കുറഞ്ഞ നാള്‍ കൊണ്ട്‌ രാജ്യത്തെ ഏറ്റവും വലിയ വൈന്‍ ഉല്‍പ്പാദകരായി ഉയര്‍ന്ന സുല വൈന്‍യാര്‍ഡ്‌സ്‌ വൈവിധ്യമര്‍ന്ന രുചിവിന്യാസങ്ങളിലൂടെ ഈ രംഗത്ത്‌ കൂടുതല്‍ ചുവട്‌ ഉറപ്പിക്കാനാണ്‌ ശ്രമം. വില്‍പ്പനയില്‍ മുന്‍ഗണന ലഭിച്ച സുല രാജ്യത്തെ വൈന്‍വില്‍പ്പനയില്‍ 65 ശതമാനം മാര്‍ക്കറ്റ്‌ ഷെയര്‍ അവകാശപ്പെടുമ്പോള്‍ അതില്‍ 20 ശതമാനം വളര്‍ച്ച കുറഞ്ഞകാലം കൊണ്ട്‌ നേടിയെടുത്തതായും കമ്പനി അധികൃതര്‍ പറയുന്നു. എലൈറ്റ്‌ ,പ്രീമിയം, ഇക്കോണമി,വാല്യു കാറ്റഗറികളിലായി 18 ഇനം വൈനുകള്‍ പുറത്തിറക്കുന്ന സുല ബ്രാന്‍ഡ്‌ ഇന്ന്‌ ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌. ഈ വര്‍ഷം 10 ലക്ഷം കെയ്‌സ്‌ വൈനുകളാണ്‌ സുല വൈന്‍യാര്‍ഡ്‌സിന്റെ ശ്രമം. 
പരമ്പരാഗത റെഡ്‌,വൈറ്റ്‌ വൈനുകള്‍ക്കു പുറമെ റോസ്‌,സ്‌പാര്‍ക്ക്‌ളിങ്ങ്‌ ,ഡെസേര്‍ട്ട്‌ വൈനുകള്‍ക്കാണ്‌ ഡിമാന്റ്‌.
കേരള സര്‍ക്കാരിന്റെ നിലവിലെ മദ്യനയം വൈന്‍ വ്യവസായത്തിന്‌ ഏറെ പ്രോത്സാഹനമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. വൈന്‍ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്‌ മുന്തിരി ഉല്‍പ്പാദകര്‍ക്ക്‌ ഏറെ ഗുണം ചെയ്യുമെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ എടുത്ത തിരുമാനത്തില്‍ ഏതാണ്ട്‌ 700ഓളം ബാര്‍ ഹോട്ടലുകളില്‍ ലഹരികൂടിയ മദ്യം നിര്‍ത്തലാക്കേണ്ടിവന്നു. ഈ ടൂ സ്‌റ്റാര്‍- ത്രീസ്‌റ്റാര്‍ ഹോട്ടലുകള്‍ ബിയര്‍ ആന്റ്‌ വൈന്‍ ഹോട്ടലുകളായി മാറിയട്ടുണ്ട്‌. കൂടുതല്‍ ഔട്ട്‌ലെറ്റുകളില്‍ ഇതോടെ വൈനുകളെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള അവസരം കേരളത്തിലെ ജനങ്ങള്‍ക്കു ലഭിച്ചു. സര്‍ക്കാര്‍ ഇത്തരം ഒരു നയം കൊണ്ടുവന്നതോടെ കാര്‍ഷികരംഗത്തേയും കര്‍ഷകരേയും കൂടുതല്‍ സഹായിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
2005ല്‍ രാജ്യത്തെ ആദ്യത്തെ വൈന്‍ ടേസ്റ്റിങ്ങ്‌ യൂണിറ്റ്‌, 2007ല്‍ ആദ്യത്തെ വൈന്‍യാര്‍ഡ്‌ റിസോര്‍ട്ട്‌ എന്നിവയ്‌ക്ക്‌ സുല തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ മുന്തിരത്തോട്ടത്തില്‍ നിന്നാണ്‌ സുലയുടെ ആരംഭം. 
ഉന്നത ഗുണനിലവാരം പരിഗണിച്ച്‌ നിരവധി ബഹുമതികളും കരസ്ഥമാക്കിയ സുലയുടെ ഈ വൈനറി കഴിഞ്ഞവര്‍ഷം മാത്രം രണ്ട്‌ ലക്ഷത്തില്‍ അധികം പേര്‍ സന്ദര്‍ശിച്ചതായാണ്‌ കണക്ക്‌. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...