Friday, January 6, 2017

പ്രധാനമന്ത്രി ഉജ്ജ്വല യോജന: 1.5 കോടി എല്‍ പി ജി കണക്ഷന്‍ ലക്ഷ്യം കൈവരിച്ചു



കൊച്ചി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ( പി എം യു വൈ ) പ്രകാരം ആരംഭിച്ച 1.5 കോടി പാചക വാതക കണക്ഷന്‍ എന്ന ലക്ഷ്യം എട്ട്‌ മാസത്തിനുള്ളില്‍ കൈവരിച്ച്‌ പദ്ധതി റെക്കോഡ്‌ നേട്ടം സൃഷ്‌ടിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങളില്‍ പാചകവാതകം എത്തിക്കുകയെന്ന പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണമാണ്‌ പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന.
സാമൂഹിക- സാമ്പത്തിക-ജാതി സെന്‍സസ്‌ പ്രകാരം ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള കുടുംബത്തിലെ പ്രായമായ സ്‌ത്രീയ്‌ക്ക്‌ ഒരു കണക്ഷന്‍ 1600 രൂപ സാമ്പത്തിക സഹായത്തോടെയാണ്‌ പാചക വാതക കണക്ഷന്‍ നല്‍കുന്നത്‌. ഇതിന്‌ ഡെപ്പോസിറ്റ്‌ നല്‍കേണ്ടതില്ല.
ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള കുടുംബങ്ങള്‍ക്ക്‌ മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ച്‌ കോടി പാചക വാതക കണക്ഷന്‍ നല്‍കാനുള്ള തീരുമാനം 2016 ഫെബ്രുവരി 29ലെ കേന്ദ്ര ബജറ്റിലാണ്‌ പ്രഖ്യാപിച്ചത്‌. ഇതിന്‌ ബജറ്റില്‍ 8000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ ബാലിയയില്‍ 2016 മേയ്‌ ഒന്നിന്‌ പ്രസ്‌തുത പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
പാചക വാതക ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ കുറവായ 14 സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ മലയോരപ്രദേശങ്ങളായ ജമ്മു-കശ്‌മീര്‍, ഉത്തരാഖണ്‌ഡ്‌, ഹിമാചല്‍ പ്രദേശ്‌, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ പദ്ധതി നടപ്പാക്കുന്നതിന്‌ മുന്‍ഗണനാ സംസ്ഥാനങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്‌.
പരമാവധി കണക്ഷനുകളുമായി മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്‌(46 ലക്ഷം), പശ്ചിമ ബംഗാള്‍(19 ലക്ഷം), ബിഹാര്‍(19 ലക്ഷം), മധ്യപ്രദേശ്‌(17 ലക്ഷം), രാജസ്ഥാന്‍(14 ലക്ഷം) എന്നിവയാണ്‌. മൊത്തം നല്‍കിയ കണക്ഷനുകളുടെ 75 ശതമാനം വരും ഇത്‌. ഇതില്‍ 35 ശതമാനം ഗുണഭോക്താക്കള്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവരാണ്‌.
പ്രധാന്‍മന്ത്രി ഉജ്ജ്വലയോജനയിലൂടെ ദേശീയ പാചക വാതക ഉപയോഗം 2016 ജനുവരി ഒന്നിലെ 61 ശതമാനത്തില്‍ നിന്ന്‌ 2016 ഡിസംബര്‍ ഒന്നിന്‌ 70 ശതമാനമായി ഉയര്‍ന്നു.

മെഡിമിക്‌സ്‌ മലേഷ്യയിലേക്ക്‌



കൊച്ചി : ചെന്നൈ ആസ്ഥാനമായ ചോലയില്‍ ഗ്രൂപ്പിന്റെ മെഡിമിക്‌സ്‌ സോപ്പടക്കമുള്ള ഉല്‍പന്നങ്ങള്‍ മലേഷ്യയിലും മറ്റ്‌ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ലഭ്യമാക്കുന്നു.

മലേഷ്യയില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി മലേഷ്യയിലെ ലോക പ്രശസ്‌ത ബാറ്റു ഗുഹാ മുരുകന്‍ ക്ഷേത്രത്തിന്റെ 10-ാം വാര്‍ഷികാഘോഷം ചോലയില്‍ ഗ്രൂപ്പ്‌ സ്‌പോണ്‍സര്‍ ചെയ്യുകയുണ്ടായി. ലോകത്തിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ പ്രതിമയും ഏറ്റവും പൊക്കം കൂടിയ മുരുകന്‍ വിഗ്രഹവും (140 അടി) ഈ ക്ഷേത്രത്തിലാണ്‌. 2016-ലെ തൈപ്പൂയം ഉല്‍സവത്തോടനുബന്ധിച്ചാണ്‌ മുരുകന്‍ ക്ഷേത്രം ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌.

ആരോഗ്യ സംരക്ഷണത്തില്‍ ആയൂര്‍വേദത്തിന്റെ സ്ഥാനം ലോകം തിരിച്ചറിഞ്ഞിട്ടുള്ള സാഹചര്യത്തിലാണ്‌ മെഡിമിക്‌സിനെ വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്താന്‍ ചോലയില്‍ ഗ്രൂപ്പ്‌ മുന്നോട്ടു വന്നിട്ടുള്ളതെന്ന്‌ കമ്പനി മാനേജിങ്‌ ഡയറക്‌റ്റര്‍ പ്രദീപ്‌ ചോലയില്‍ പറഞ്ഞു. വിദേശ വിപണിയെ സംബന്ധിച്ചേടത്തോളം ചോലയില്‍ ഗ്രൂപ്പിന്‌ വന്‍ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സന്നദ്ധ സംഘടനകള്‍ക്ക്‌ 15 കോടി രൂപയുടെ എച്ച്‌സിഎല്‍ ഗ്രാന്റ്‌



കൊച്ചി : എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ജീവകാരുണ്യ വിഭാഗമായ എച്ച്‌സിഎല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള എച്ച്‌സിഎല്‍ ഗ്രാന്റ്‌ രാജ്യത്തെ മികച്ച സന്നദ്ധ സംഘടനകളെ തെരഞ്ഞെടുത്ത്‌ അവയ്‌ക്ക്‌ 15 കോടി രൂപ സമ്മാനമായി നല്‍കുന്നു.
ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളില്‍ നിന്ന്‌ മികച്ചവയെ തെരഞ്ഞെടുത്ത്‌ 5 കോടി രൂപ വീതമായാണ്‌ ധനസഹായമായി അനുവദിക്കുക.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച എച്ച്‌സിഎല്‍ ഗ്രാന്റ്‌ സ്‌കീമില്‍ ഇത്തവണത്തെ വിജയികളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. അന്തിമ മല്‍സരത്തിലേക്ക്‌ ഓരോ വിഭാഗത്തില്‍ നിന്നുമായി മൂന്ന്‌ വീതം സന്നദ്ധ സംഘടനകളെ തെരഞ്ഞെടുത്തു കഴിഞ്ഞു. ചൈല്‍ഡ്‌ ഇന്‍ നീഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ - പശ്ചിമ ബംഗാള്‍, കരുണാ ട്രസ്റ്റ്‌ - കര്‍ണാടകം, നെറ്റ്‌വര്‍ക്‌ ഓഫ്‌ പോസിറ്റീവ്‌ പീപ്പിള്‍ - തമിഴ്‌നാട്‌ (ആരോഗ്യം) മെലി ജോള്‍ - മഹാരാഷ്‌ട്ര, ബ്രീക്‌ത്രു- ഹര്യാന, ഉന്‍മുല്‍ സേതു സംസ്ഥാന്‍ - രാജസ്ഥാന്‍ (വിദ്യാഭ്യാസം), വൈല്‍ഡ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ - ന്യുഡെല്‍ഹി, ഫൗണ്ടേഷന്‍ ഫോര്‍ ഇക്കോളജി സെക്യൂരിറ്റി - ഗുജറാത്ത്‌, ഡവലപ്‌മെന്റ്‌ റിസര്‍ച്ച്‌ കമ്മ്യൂണിക്കേഷന്‍ ആന്റ്‌ സര്‍വീസസ്‌ സെന്റര്‍ - പശ്ചിമ ബംഗാള്‍ (പരിസ്ഥിതി സംരക്ഷണം) എന്നിവയാണ്‌ ഫൈനല്‍ റൗണ്ടിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്‌.
പാം കമ്പ്യൂട്ടിങ്ങിന്റെ മുന്‍ പ്രസിഡന്റ്‌ റോബിന്‍ അബ്രാംസ്‌, പ്രശസ്‌ത സാമ്പത്തിക വിദഗദ്ധനായ ഡോ. ഐഷന്‍ ജഡ്‌ജ്‌ അഹുല്‍വാലിയ, പ്രമുഖ അഭിഭാഷക പല്ലവി ഷറോഫ്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്റെ മുന്‍ ഡയറക്‌റ്റര്‍ ബി.എസ്‌. ബാസ്‌വാന്‍, ചിക്കാഗോ ഫീല്‍ഡ്‌ മ്യൂസിയത്തിന്റെ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ ലാറി വിയറ, ഐബിഎം കോര്‍പറേഷന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ജോണ്‍ ഇ. കെല്ലി, എച്ച്‌സിഎല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശിവ്‌ നാടാര്‍ എന്നിവരടങ്ങുന്ന വിധികര്‍ത്താക്കള്‍ മേല്‍പറഞ്ഞ 9 സംഘടനകളില്‍ നിന്ന്‌ വിജയികളെ തെരഞ്ഞെടുക്കുന്നതാണ്‌.
ഈ വര്‍ഷം രാജ്യത്തെ സന്നദ്ധസംഘടനകളില്‍ നിന്ന്‌ മൂവായിരത്തിലേറെ അപേക്ഷകള്‍ ലഭിക്കുകയുണ്ടായെന്ന്‌ എച്ച്‌സിഎല്‍ ഫൗണ്ടേഷന്‍ ഡയറക്‌റ്റര്‍ നിധി പുന്ദീര്‍ പറഞ്ഞു.

Wednesday, January 4, 2017

റോയല്‍ എന്‍ഫീല്‍ഡ്‌ ക്ലാസിക്‌ 350 റെഡിറ്റ്‌ച്ച്‌





കൊച്ചി : ലോകത്തിലെ ഏറ്റവും പഴക്കമുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്‌, തങ്ങളുടെ ജനപ്രിയ മോഡലായ ക്ലാസിക്‌ 350 ന്റെ മൂന്നു റെഡിറ്റ്‌ച്ച്‌ സീരീസ്‌ വേരിയന്റുകള്‍ വിപണിയിലിറക്കുന്നു. റെഡിറ്റ്‌ച്ച്‌ റെഡ്‌, റെഡിറ്റ്‌ച്ച്‌ ഗ്രീന്‍, റെഡിറ്റ്‌ച്ച്‌ ബ്ലൂ എന്നിവയാണ്‌ റോയല്‍ എന്‍ഫീല്‍ഡ്‌ പുതുതായി അവതരിപ്പിക്കുന്നത്‌. റോയല്‍ എന്‍ഫീല്‍ഡ്‌ മോട്ടോര്‍ സൈക്കിളുകളുടെ ജന്മദേശമായ യു.കെ.യിലെ റെഡിറ്റ്‌ച്ചില്‍ 1950കളില്‍ പുറത്തിറക്കിയ പെയിന്റ്‌ സ്‌കീമുകളില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ പുതിയ വേരിയന്റുകളുടെ വരവ്‌. 
റോയല്‍ എന്‍ഫീല്‍ഡ്‌ 2008ലാണ്‌ ജനപ്രിയ 'ജെ2' മോഡലിനെ അടിസ്ഥാനമാക്കി ക്ലാസിക്‌ മോഡല്‍ പുറത്തിറക്കിയതെന്ന്‌ റെഡിറ്റ്‌ച്ച്‌ മോഡല്‍ അവതരിപ്പിച്ചുകൊണ്ട്‌ റോയല്‍ എന്‍ഫീല്‍ഡ്‌ പ്രസിഡന്റ്‌ രുദ്രതേജ്‌ റൂഡി സിംഗ്‌ പറഞ്ഞു. 
ബ്രിട്ടനിലെ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ പാരമ്പര്യമുള്ള റെഡിറ്റ്‌ച്ച്‌ നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ്‌ പ്ലാന്റില്‍ നിന്നും 1950 ല്‍ ആദ്യമായി പുറത്തിറങ്ങിയ മോട്ടോര്‍ സൈക്കിളുകളുടെ രൂപഭേദങ്ങളുമായി റെഡിറ്റ്‌ച്ച്‌ റെഡ്‌, റെഡിറ്റ്‌ച്ച്‌ ഗ്രീന്‍, റെഡിറ്റ്‌ച്ച്‌ ബ്ലൂ എന്നീ മോഡലുകളില്‍ ക്ലാസിക്‌ 350 ലഭ്യം. 1,46,093 രൂപയ്‌ക്ക്‌ (ഓണ്‍ റോഡ്‌ ഡല്‍ഹി) റോയല്‍ എന്‍ഫീല്‍ഡ്‌ റെഡിറ്റ്‌ച്ച്‌ സീരീസ്‌ ലഭ്യമാകും. 
റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി യൂണിറ്റ്‌ കണ്‍സട്രക്ഷന്‍ എന്‍ജിന്‍ കരുത്തും ഫ്രണ്ട്‌, റിയര്‍ മഡ്‌ഗാര്‍ഡുകള്‍, ഹെഡ്‌ലൈറ്റ്‌ കേസിംഗ്‌, ഫ്യുവല്‍ ടാങ്കും ഓവല്‍ ടൂള്‍ ബോക്‌സ്‌, എക്‌ഹോസ്റ്റ്‌ ഫിന്‍സ്‌, സ്‌പീഡോമീറ്റര്‍ ഡയല്‍, സിംഗിള്‍ സീറ്റ്‌ സ്‌പ്രിംഗ്‌ സാഡില്‍, ടെയ്‌ല്‍ ലൈറ്റ്‌ അസംബ്ലി, ഹെഡ്‌ലാംപ്‌ ക്യാപ്‌ എന്നിവയും ഒത്തുചേര്‍ന്ന്‌ രണ്ടാം ലോക മഹായുദ്ധാനന്തരകാലത്തെ തനത്‌ ബ്രിട്ടീഷ്‌ മോട്ടോര്‍ സൈക്കിളുകളുടെ രൂപഭംഗി സൃഷ്‌ടിക്കുന്നു. 
മുംബൈയില്‍ ഓണ്‍ റോഡ്‌ വിലയായ 157577 രൂപയ്‌ക്കും ചെന്നൈയില്‍ 147831 രൂപയ്‌ക്കും ബെംഗളൂരുവില്‍ 155456 രൂപയ്‌ക്കും ഹൈദരാബാദില്‍ 149340 രൂപയ്‌ക്കും വാഹനം ലഭ്യമാകും.

ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ ലവിറ്റ്‌ലൂഷ്യസ്‌വിപണിയില്‍




കൊച്ചി: ലവിറ്റ്‌ലൂഷ്യസ്‌ എന്ന പുതിയചോക്ലേറ്റ്‌ നിരയുമായിഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്‌പ്രൈവറ്റ്‌ ലിമിറ്റഡ്‌. നാല്‌വ്യത്യസ്‌തരുചികളിലായി പുറത്തിറങ്ങിയലവിറ്റ്‌ലൂഷ്യസ്‌ മാധുര്യമേറിയതുംവേഗത്തില്‍അലിഞ്ഞുചേരുന്നതുമാണ്‌. ഓരോബൈറ്റിലുംവായ നിറയുന്ന വിധം കട്ടികൂടിയചോക്ലേറ്റ്‌തുള്ളികള്‍കൊണ്ടാണ്‌ലവിറ്റ്‌ലൂഷ്യസ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഘാനയില്‍ നിന്നുള്ളകൊക്കോ ബീന്‍സാണ്‌ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്‌. റൈസ്‌ ക്രിസ്‌പീസ്‌, ഡയറിറിച്ച്‌ മില്‍ക്ക്‌, റോസ്റ്റഡ്‌ ആല്‍മണ്ട്‌, ഫ്രൂട്ട്‌ ആന്റ്‌ നട്ട്‌സ്‌ എന്നീ രുചികളിലാണ്‌ ലവിറ്റ്‌ലൂഷ്യസ്‌വിപണിയിലെത്തിയിരിക്കുന്നത്‌. 
ക്രഞ്ചിയായറൈസ്‌ ക്രിസ്‌പിയുടെയും പാലിന്റെയുംചോക്ലേറ്റിന്റെയും മിശ്രിതമായറൈസ്‌ ക്രിസ്‌പീസ്‌ വകഭേദത്തിന്‌ 30 രൂപയാണ്‌വില. ഏറ്റവും പ്രചാരം നേടിയ മില്‍ക്ക്‌ ചോക്ലേറ്റായഡയറിറിച്ച്‌ മില്‍ക്ക്‌ 10 രൂപ, 25 രൂപ, 40 രൂപ എന്നീ വിലകളില്‍ ലഭിക്കും.ആല്‍മണ്ട്‌ചേര്‍ത്ത മാധുര്യമുള്ള പാലുംചോക്ലേറ്റുംചേര്‍ന്ന റോസ്റ്റഡ്‌ ആല്‍മണ്ടിന്‌ വില 50 രൂപയാണ്‌. പാലിനും ചോക്ലേറ്റിനുമൊപ്പം പഴങ്ങളുംകായകളുംചേര്‍ത്തുള്ള ഫ്രൂട്ട്‌ ആന്റ്‌ നട്ട്‌സ്‌ചോക്ലേറ്റ്‌ ബാര്‍ 30 രൂപയ്‌ക്കും 50 രൂപയ്‌ക്കും ലഭിക്കും.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...