Wednesday, December 28, 2016

ശീതകാലത്തെ ചര്‍മ്മ സംരക്ഷണത്തിന്‌ ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല




കൊച്ചി: ശീതകാലത്ത്‌ ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ പ്രത്യേക പാക്കുകളുമായി ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ന്യൂട്രോജിന നോര്‍വീജിയന്‍ ഹാന്‍ഡ്‌ ക്രീം, ശരീരത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്ന ബോഡി മോയിസ്‌ചറൈസര്‍, ചുണ്ടുകള്‍ക്കു സംരക്ഷണം നല്‍കുന്ന ലിപ്‌ മോയിസ്‌ചറൈസര്‍ തുടങ്ങിയവയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
തണുത്തുറഞ്ഞ നോര്‍വീജിയന്‍ വെള്ളത്തില്‍ മല്‍സ്യബന്ധനം നടത്തുന്നവരില്‍ നിന്നാണ്‌ നോര്‍വീജിയന്‍ ഫോര്‍മുലയുടെ തുടക്കം. കടുത്ത തണുപ്പിലും ഇവരുടെ കൈകളിലെ ഈര്‍പ്പം നിലനിന്നതിന്‌ കാരണം കൈകളില്‍ പുരട്ടുന്ന പരമ്പരാഗത ലേപനമാണെന്ന്‌ കണ്ടെത്തി. ഇതില്‍ നിന്നും വികസിപ്പിച്ചെടുത്ത ഗ്ലിസറിന്‍ നിറഞ്ഞ ഫോര്‍മുലയാണ്‌ ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുലയായി മാറിയത്‌.
ഗ്ലിസറിനും മറ്റ്‌ കുഴമ്പുകളും ചേര്‍ന്നതാണ്‌ നോര്‍വീജിയന്‍ ഫോര്‍മുല. ഗ്ലിസറിന്‍ ചര്‍മ്മത്തില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗ്ലിസറിന്‍ ചര്‍മ്മത്തിന്റെ ഹൈഡ്രേഷന്‍ മെച്ചപ്പെടുത്തി ഉള്ളിലേക്ക്‌ ഇറങ്ങിചെന്ന്‌ ഈര്‍പ്പം നിലനിര്‍ത്തുന്നു. ഫോര്‍മുലയിലെ ഗ്ലിസറിന്‍ ചര്‍മ്മത്തിന്റെ 10 തട്ടുകളിലേക്ക്‌ ഇറങ്ങി ചെന്ന്‌ കുഴപ്പങ്ങള്‍ പരിഹരിക്കുന്നു. ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുകയും ചെയ്യുന്നു. 
ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ഹാന്‍ഡ്‌ ക്രീമില്‍ 40 ശതമാനം ഗ്ലിസറിന്‍ അടങ്ങിയിട്ടുണ്ട്‌. കൈകളിലെ വരള്‍ച്ചയും പരുപരുപ്പും മാറ്റുന്നു. ഒറ്റ തവണ ഉപയോഗിക്കലിലൂടെ തന്നെ ഫലം കാണാം. 200 തവണ ഉപയോഗിക്കാവുന്ന ഒരു പാക്കിന്റെ വില 300 രൂപയാണ്‌.
ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ബോഡി മോയിസ്‌ചറൈസര്‍ ചര്‍മ്മത്തെ ഹൈഡ്രേറ്റ്‌ ചെയ്‌ത്‌ നനവ്‌ നിലനിര്‍ത്തുന്നു. വരണ്ട ചര്‍മ്മത്തിന്‌ ഉത്തമമായ ഈ ലോഷന്റെ ഒരു പാക്കിന്‌ 449 രൂപയാണ്‌. 
ചുണ്ടുകളുടെ സംരക്ഷണത്തിനായുള്ള ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ലിപ്‌ മോയിസ്‌ചറൈസര്‍ ചുണ്ടുകളെ മൃദുവാക്കുന്നു. ചുണ്ടുകള്‍ വിണ്ടുകീറാതെ സംരക്ഷിക്കുന്നതോടൊപ്പം മെഴുകു പിടിച്ചതായി തോന്നുകയുമില്ല. ഒരു പാക്കിന്‌ 149 രൂപയാണ്‌. 

കറന്‍സി രഹിത ഇടപാടുകള്‍ക്ക്‌ `ഈസിപേ'യുമായി ഐസിഐസിഐ ബാങ്ക്‌




കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ കറന്‍സി രഹിത ഇടപാടുകള്‍ക്കായി ആദ്യ മൊബൈല്‍ ആപ്ലിക്കേഷനായ `ഈസിപേ' അവതരിപ്പിച്ചു. ഈസിപേയിലൂടെ വ്യാപാരികള്‍ക്കും റീട്ടെയിലര്‍മാര്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരുടെ ഉപഭോക്താക്കളുമായി മൊബൈല്‍ ഫോണിലൂടെ കറന്‍സി രഹിത ഇടപാടുകള്‍ നടത്താം. മൊബൈല്‍ ഫോണിലൂടെ ഉപഭോക്താക്കള്‍ക്ക്‌ യൂണിഫൈഡ്‌ പേയ്‌മെന്റ്‌ ഇന്റര്‍ഫേസ്‌ (യുപിഐ), ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, ഐസിഐസിഐയുടെ ഡിജിറ്റല്‍ വാലറ്റായ `പോക്കറ്റ്‌സ്‌' തുടങ്ങിയവയില്‍ ഏതു മാര്‍ഗവും ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്താം.
ഐസിഐസിഐ ബാങ്കിന്റെ കറണ്ട്‌ അക്കൗണ്ടുള്ള ആര്‍ക്കും ഈസിപേ ആപ്പ്‌ അനായാസം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിച്ച്‌ തുടങ്ങാം. ഐസിഐസിഐ ബാങ്കിന്റെ കറണ്ട്‌ അക്കൗണ്ട്‌ തുറക്കുന്നതിലൂടെ പുതിയ ഉപഭോക്താക്കള്‍ക്കും ആപ്പ്‌ ഉപയോഗിക്കാം. എല്ലാ ആന്‍ഡ്രോയിഡ്‌ സ്‌മാര്‍ട്ട്‌ഫോണുകളിലും ആപ്പ്‌ ലഭ്യമാണ്‌. ഐഒഎസ്‌ ഓപറേറ്റിങ്‌ സിസ്റ്റം ഉപയോഗിക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഉടന്‍ തന്നെ ആപ്പ്‌ ലഭ്യമാകും.
ഐസിഐസിഐ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറുള്ള സ്‌മാര്‍ട്ട്‌ഫോണിലേക്ക്‌ `ഈസിപേ' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യുക. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ തനിയെ ശേഖരിക്കും. പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിനായി കറണ്ട്‌ അക്കൗണ്ട്‌ ഡിഫോള്‍ട്ട്‌ ചെയ്യുകമാത്രം മതി. മറ്റ്‌ രേഖകള്‍ ഒന്നും സമര്‍പ്പിക്കുകയോ, ബാങ്ക്‌ ബ്രാഞ്ചില്‍ പോകുകയോ വേണ്ട. 
ഈസിപേയിലേക്ക്‌ ലോഗിന്‍ ചെയ്യുന്നതിന്‌ ഒരു എംപിന്‍ സൃഷ്‌ടിക്കുക. ഉപയോക്താവ്‌ യുപിഐ ഐഡിയും സൃഷ്‌ടിക്കണം. പണം സ്വീകരിക്കേണ്ട വിലാസമായി പ്രവര്‍ത്തിക്കുന്നത്‌ ഈ ഐഡിയാണ്‌. ബാങ്ക്‌ അക്കൗണ്ട്‌ നമ്പറോ ഐഎഫ്‌എസ്‌സി കോഡോ നല്‍കേണ്ടതില്ല. 
ഒരിക്കല്‍ ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ വ്യാപാരിക്ക്‌ പണം സ്വീകരിക്കാം. വില്‍പ്പനക്കാരന്‌ ആപ്പില്‍ ഇന്‍വോയ്‌സ്‌ നല്‍കി ഹോം ഡെലിവറി പോലുള്ള വില്‍പ്പന നടത്താം. എസ്‌എംഎസ്‌ ചെയ്യുന്ന തുക വാങ്ങുന്നയാള്‍ക്ക്‌ ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിങ്‌, പോക്കറ്റ്‌സ്‌ എന്നിവയിലേതെങ്കിലും വഴി നല്‍കാം. വാങ്ങുന്നയാള്‍ക്ക്‌ വില്‍പ്പനക്കാരന്റെ ഫോണില്‍ തെളിയുന്ന ക്യൂആര്‍ കോഡ്‌ സ്‌കാന്‍ ചെയ്‌തും പണം നല്‍കാം. ~
കൗണ്ടര്‍, ഹോം ഡെലിവറി വില്‍പ്പനകള്‍ക്ക്‌ ഈസിപേ ഉപയോഗിക്കാം, വില്‍പ്പനക്കാരന്‌ പണം ഉടന്‍ സ്വീകരിക്കുകയോ 45 ദിവസംവരെ സമയം നല്‍കുകയോ ചെയ്യാനുള്ള സൗകര്യം., പേയ്‌മെന്റ്‌ നടന്നാലുടന്‍ സ്ഥിരീകരണം, വ്യാപാരിക്കുവേണ്ടി 30 ജീവനക്കാര്‍ക്കുവരെ അവരവരുടെ ഫോണിലൂടെ പണം സ്വീകരിക്കാം, പണം സ്വീകരിക്കുന്നതിന്‌ പരിധിയില്ല തുടങ്ങിയവയാണ്‌ ഈസിപേയുടെ സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ http://ow.ly/Oqvh307sPHy സന്ദര്‍ശിക്കുക. ഐസിഐസിഐ ബാങ്ക്‌ കറണ്ട്‌ അക്കൗണ്ട്‌ ആരംഭിക്കുന്നതിന്‌ 5676766 ലേക്ക്‌ എസ്‌എംഎസ്‌ ചെയ്യുക.
ഡിജിറ്റല്‍ എക്കണോമിയിലേക്കുള്ള മാറ്റത്തിന്‌ വേഗം കൂട്ടാന്‍ ഐസിഐസിഐ ബാങ്ക്‌ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഈസിപേ ഇത്തരം ഒരു സംരംഭമാണെന്നും ഇതു നിരവധി വ്യാപാരികള്‍ക്കും റീട്ടെയ്‌ലുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉപകാരപ്രദമാകുമെന്നും ഐസിഐസിഐ ബാങ്ക്‌ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ പറഞ്ഞു. 

Wednesday, December 21, 2016

എക്‌സ്‌പോര്‍ട്ട്‌ സര്‍പ്ലസ്‌ വസ്‌ത്രങ്ങളുടെ വില്‍പ്പന ഡിസംബര്‍ 26 വരെ നീട്ടി


 

എറണാകുളം: ടി ഡി എം ഹാളില്‍ നടന്നു വരുന്ന ബ്രാന്‍ഡഡ്‌ എക്‌സ്‌പോര്‍ട്ട്‌ സര്‍പ്ലസ്‌ വസ്‌ത്രങ്ങളുടെ വില്‍പ്പന ഈ മാസം 26 വരെ ഉണ്ടാകും. വിവിധ മോഡലുകളിലുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, ജീന്‍സുകള്‍, ടി- ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത്‌ എന്നിവയെല്ലാം ഇവിടെ അണിനിരത്തിയിരിക്കുന്നു. 999 രൂപയ്‌ക്ക്‌ നാലു ഷര്‍ട്ടുകളോ അല്ലെങ്കില്‍ മൂന്നു പാന്റുകളോ ഇപ്പോള്‍ ഇവിടെ നിന്നു സ്വന്തമാക്കാം. 399 രൂപ മുതല്‍ ജീന്‍സുകളും കോട്ടണ്‍ ഷര്‍ട്ടുകളും ലഭ്യമാണ്‌. എല്ലാ ഡെബിറ്റ്‌ കാര്‍ഡുകളും ക്രെഡിറ്റ്‌ കാര്‍ഡുകളും സ്വീകരിക്കുന്നതായിരിക്കും.
റെഡിമെയ്‌ഡ്‌ ഗാര്‍മെന്റ്‌സ്‌ മേഖലയിലെ മാന്ദ്യം മൂലം സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ്‌ മികച്ച വസ്‌ത്രങ്ങള്‍ ഇത്രയും കുറഞ്ഞ വിലയില്‍ എറണാകുളത്ത്‌ അവതരിപ്പിക്കുന്നതെന്ന്‌ സംഘാടകര്‍ വ്യക്തമാക്കി. ചിന്നോസ്‌ കോട്ടണ്‍, റിംഗ്‌ ഡെനിം, മസറൈസ്‌ കോട്ടണ്‍, സില്‍ക്കി, സാറ്റിന്‍ സില്‍ക്കി, ലൈക്ര, ഡബിള്‍ ഡോബ്ബി, കോട്ടണ്‍ സ്രെച്ച്‌, ഡെനിം സ്രെച്ച്‌ ഫെയ്‌ഡ്‌ ജീന്‍സ്‌ എന്നിവയ്‌ക്കു പ്രത്യേക കൗണ്ടറുണ്ട്‌. വ്യത്യസ്‌ത മാതൃകകളിലുള്ള ജീന്‍സുകളുടെ വലിയ ശേഖരം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്‌. 
കംഫര്‍ട്ട്‌ ഫിറ്റ്‌, നാരോ ഫിറ്റ്‌, പെന്‍സില്‍ ഫിറ്റ്‌, ബൂട്ട്‌ കട്ട്‌, പ്ലെയ്‌റ്റഡ്‌ ഫിറ്റ്‌, റിംഗിള്‍ ഫ്രീ സ്ര്‌ടീറ്റ്‌ ഫിറ്റ്‌, ലിനന്‍ സ്‌ട്രെച്ച്‌ തുടങ്ങിയ വിവിധ സ്റ്റൈലിഷ്‌ വസ്‌ത്രങ്ങളും ഈ പ്രദര്‍ശനത്തിലുണ്‌ട്‌. ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, ബിസിനസ്‌ ക്ലാസ്‌, ഓഫിസ്‌ വെയര്‍, പാര്‍ട്ടി വെയര്‍, കാഷ്വല്‍, ഫോര്‍മല്‍, സ്ലിം ഫിറ്റ്‌ തുടങ്ങിയവയ്‌ക്കും പ്രത്യേക കൗണ്‌ടര്‍.
വനിതകള്‍ക്കായി രാജസ്ഥാനി കുര്‍ത്തി, ലെക്ഷിന്‍സ്‌, ലേഡീസ്‌ കാപ്രി, നൈറ്റി എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാം. രാജസ്ഥാനി പ്രിന്റ്‌, കോട്ടണ്‍ എംബ്രോയ്‌ഡറി, ലോംഗ്‌ ബാട്ടിക്‌ പ്രിന്റ്‌, ജയ്‌പുര്‍ പ്രിന്റ്‌, അഹമ്മദാബാദ്‌ പ്രിന്റ്‌, കോട്ടണ്‍ പാച്ച്‌വര്‍ക്ക്‌. ഗോള്‍ഡ്‌ ചെറി ബോര്‍ഡര്‍ ലേഡീസ്‌ ടോപ്പുകളും രാജസ്ഥാന്‍ ഹാന്‍ഡ്‌ലൂം ബെഡ്‌ഷീറ്റുകളും സോഫാ കവറുകളും ഇവിടെ ലഭ്യം. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്‍പ്പനാ സമയം. പ്രവേശനം സൗജന്യമാണ്‌. 

Saturday, December 3, 2016

സെന്‍ടല്‍ മാളില്‍ പാര്‍ക്ക്‌ അവന്യുവിന്റെ എക്‌സ്‌ക്ലൂസീവ്‌ സറ്റോര്‍ ആരംഭിച്ചു

➤High Fashion Mens wear gets a new destination in the city with the opening of the exclusive Park Avenue Brand outlet at the Centre Square Mall, MG Road Kochi. 
Park Avenue is a brand from the Raymond stable, India’s leading garment manufacturer. The Workplace, today, has spread beyond meeting rooms. They have moved to coffee houses, lounge clubs, and even golf courses. With a careful selection of fabrics, intelligent designs and stylish cuts, Park Avenue believes in giving today’s working professionals a new dress code that matches today’s contemporary work culture.
The 750 sq ft store located in the first floor of the mall has a delectable range of formal shirts and trousers, casual and leisure wear including denims, jackets & suits for every occasion be it business wear, leisure or party wear or celebratory/festive wear. This apart, the wide range of accessories, cosmetics and eye wear make it a complete fashion destination.
The range stands out with sharp and bright colors, a wide array of fits, trendy designs. More so the brand plans to introduce formal ladies wear under its well known brand Park Avenue Woman in the near future. Extremely compelling and exciting launch offers including a 3 Day 2 Night stay for purchases above Rs 4000 make it an irresistible shopping experience for the customers.
The store was inaugurated on the 2nd of December 2016 by Mr Vivek Krishna Govind, Senior Partner with Varma and Varma, leading Chartered Accountants. Also present during the occasion were Mr. CA Salim, leading businessman and franchisees of Raymond Ltd Mr. Deepak Aswani and Mrs Jyoti Aswani from the Aswani Lachmandas Group based in Cochin.  

Thursday, December 1, 2016

വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക രാജ്യമാകെ വ്യാപിപ്പിക്കുന്നു

വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക രാജ്യമാകെ വ്യാപിപ്പിക്കുന്നു.




കൊച്ചി - പ്രവര്‍ത്തനത്തിന്‌ ആവശ്യമായ വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ മറ്റു സ്രോതസുകളെ ആശ്രയിക്കാത്ത രീതിയിലുള്ള നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക വാണിജ്യാടിസ്ഥാനത്തില്‍ രാജ്യമാകെ വ്യാപിപ്പിക്കുന്നു.
ഇത്തരം ഇ ടോയ്‌ലറ്റുകള്‍ കക്കൂസ്‌ മാലിന്യം വളമാക്കി മാറ്റുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ ഇ ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ യു.എസ്‌ ആസ്ഥാനമായ സൗത്ത്‌ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‌ ബില്‍ ആന്റ്‌ മെലിന്‍ഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക വികസിപ്പിച്ചെടുത്തത്‌. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്തെ പുല്ലുവിളയില്‍ ഇത്‌ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനം പ്രതി 150 ഓളം പേര്‍ ഉപയോഗിക്കുകയും വളരെ വിജയപ്രഥമാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക അടുത്ത വര്‍ഷം ആദ്യം മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ രാജ്യമാകെ വ്യാപിപ്പിക്കാന്‍ ഇ ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ തീരൂമാനിച്ചത്‌. ഇ ടോയ്‌ലറ്റ്‌ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മാലിന്യം പുനചംക്രണമം നടത്തി വെള്ളവും വൈദ്യുതിയും വളവുമാക്കി മാറ്റുകയാണ്‌ ചെയ്യുക. വെള്ളവും വൈദ്യുതിയും ഇ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. ഇതിനായി മറ്റു സ്രോതസുകളെ ആശ്രയിക്കേണ്ടതില്ല.
പ്രവര്‍ത്തനത്തിന്‌ ആവശ്യമായ വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിക്കുകയും കക്കുസ്‌ മാലിന്യം വളമാക്കി മാറ്റുകയും ചെയ്യുന്ന ഇ ടോയ്‌ലറ്റ്‌ മാത്യക സൃഷ്‌ടിക്കാനായത്‌ ്‌ വലിയയൊരു നാഴികക്കല്ലാണെന്നും പൊതു ശുചിത്വ രംഗത്തൂം ജല വിനിയോഗ മേഖലയിലും വലിയ പ്രതീക്ഷയാണ്‌ ഇത്‌ മുന്നോട്ടുവെക്കുന്നതെന്നും ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ ഡയറക്ടര്‍ ബിന്‍സി ബേബി പറഞ്ഞു. ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ ആഗോള മാറ്റങ്ങള്‍ക്കുതകുന്ന കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ ഇത്‌ സ്ഥാനം പിടിച്ചിട്ടുണ്ട്‌. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ ബയോടെക്‌നോളജി റിസര്‍ച്ച്‌ അസിസ്‌റ്റന്‍സ്‌ കൗണ്‍സിലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്‌ പുല്ലുവിളയില്‍ നൂതന ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്‌. അടുത്തിടെ കൗണ്‍സിലിന്റെ സാങ്കേതിക ഉപദേശക വിഭാഗത്തിലെ അംഗങ്ങള്‍ പൂല്ലുവിളയിലെ ഇ ടോയ്‌ലറ്റ്‌ പരിശോധിക്കുയും പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്‌തി രേഖപ്പെടുത്തുയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക അടുത്ത വര്‍ഷം ആദ്യം മുതല്‍ രാജ്യമാകെ വ്യാപിപ്പിക്കാന്‍ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ തീരൂമാനിച്ചത്‌.
കക്കൂസ്‌ മാലിന്യം സംസ്‌കരിച്ച്‌ വെള്ളവും വൈദ്യുതിയും വളവുമാക്കി മാറ്റുന്നതിന്‌ ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ്‌ ഉപയോഗപ്പടുത്തിയിട്ടുള്ളത്‌. സ്വയം വ്യത്തിയാക്കുന്ന സംവിധാനമാണ്‌ ഇ ടോയ്‌ലറ്റുകള്‍ക്കുള്ളത്‌. ലൈറ്റുകള്‍, ഫാന്‍, ഓട്ടോമാറ്റിക്‌ ഫ്‌ളഷ്‌ സംവിധാനം, എമര്‍ജന്‍സി സ്വിച്ച്‌ തുടങ്ങിയ സൗകര്യങ്ങള്‍ ഇ ടോയ്‌ലറ്റുകളിലുണ്ട്‌്‌. കേരളം ഉള്‍പ്പടെ രാജ്യത്തെ ഇരുപത്‌ സംസ്ഥാനങ്ങളിലായി ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ രണ്ടായിരത്തിലേറെ ഇ-ടോയ്‌ലറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്‌.്‌ .ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്‌. ടി.സി.എസിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ആന്ധ്ര പ്രദേശിലെ നെല്ലുര്‍ ജില്ലയിലാണ്‌ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. നെല്ലുരിലും തമിഴ്‌ നാട്ടിലെ തഞ്ചാവൂരിലുമായി ഈ പദ്ധതിയില്‍ അറനൂറോളം സ്‌കൂളുകളില്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഗള്‍ഫ്‌ നാടുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായ ശ്യംഖലയായ ഇറാം ഗ്രൂപ്പിന്റെ നേത്യത്വത്തിലുള്ളതാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌. പ്രധാന മന്ത്രിയുടെതടക്കം 45 അവാര്‍ഡുകള്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ കരസ്ഥമാക്കിയിട്ടണ്ട്‌്‌. ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിള്‍ ഇ ടോയ്‌ലറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താനായി മൊബൈല്‍ ആപ്പ്‌ രൂപപ്പെടുത്തിയിട്ടുണ്ട്‌. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ്‌ ഇതിന്‌ വേണ്ടി മൊബൈല്‍ ആപ്പ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

Sunday, November 27, 2016

ലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌തുടങ്ങി

വൈവിധ്യമാര്‍ന്ന ആപ്പിള്‍-പിയര്‍ഫലവര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവുമായിലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌തുടങ്ങി

കൊച്ചി: ഇടപ്പിള്ളിലുലുമാളിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍വിവിധരാജ്യങ്ങളില്‍ നിന്നുള്ള 16 തരംആപ്പിള്‍-പിയര്‍ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തി'ലുലുആപ്പിള്‍-പിയര്‍ഫെസ്റ്റ്‌'തുടങ്ങി. 10 ദിവസം നീളുന്ന ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌സിനിമാതാരങ്ങളായആസിഫ്‌അലി, ബാലുവര്‍ഗ്ഗീസ്‌എന്നിവര്‍ചേര്‍ന്ന്‌ഉദ്‌ഘാടനം ചെയ്‌തു.

നവംബര്‍ 25 മുതല്‍ഡിസംബര്‍ 4 വരെയാണ്‌കൊച്ചിലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌. ലോകത്തിലെവിവിധങ്ങളായ 16 തരംആപ്പിള്‍-പിയര്‍വര്‍ഗ്ഗങ്ങള്‍ കാണാനുംഅവയുടെസ്വാദ്‌ആസ്വദിക്കാനുംലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍എത്തിയാല്‍കഴിയും.

ചൈന, ഇറ്റലി, യു.എസ്‌.എ., ഇറാന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ന}സിലാന്റ്‌, ഹോളണ്ട്‌, തുടങ്ങിലോകത്തിലെവിവിധ രാജ്യങ്ങളില്‍ നിന്നുള്ളആപ്പിള്‍-പിയര്‍ ഇനങ്ങളുടെ പ്രദര്‍ശനമായിരിക്കുംകൊച്ചിയിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌ 2016. പസഫിക്ക്‌റോസ്‌ആപ്പിള്‍, ക്വിന്‍ഗുവാന്‍ ആപ്പിള്‍, റോയല്‍ഗാലആപ്പിള്‍, ഗ്രീന്‍ ആപ്പിള്‍, ഗോള്‍ഡന്‍ പിയര്‍, അലക്‌സ്‌ലുക്കാസ്‌ പിയര്‍, പക്കാം പിയര്‍തുടങ്ങി പേരുകേട്ട നിരവധി ആപ്പിള്‍-പിയര്‍ ഇനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്‌.



ഇടപ്പള്ളിലുലുമാളിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍തുടങ്ങിയആപ്പിള്‍-പിയര്‍ഫെസ്റ്റ്‌സിനിമാതാരങ്ങളായആസിഫ്‌അലി, ബാലുവര്‍ഗ്ഗീസ്‌എന്നിവര്‍ചേര്‍ന്ന്‌ഉദ്‌ഘാടനം ചെയ്യുന്നു.ലുലുറീട്ടയില്‍ ബയിങ്ങ്‌ഹെഡ്‌ദാസ്‌ ദാമോദരന്‍ സമീപം

നൂതന റിട്ടെയ്‌ല്‍ സങ്കല്‍പ്പവുമായി വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ ആലപ്പുഴയില്‍ തുറന്നു



ആലപ്പുഴ: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ ആലപ്പുഴയിലെ ജനറല്‍ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനില്‍ ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്‌ഘാടനം ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌, വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ്‌ മേധാവി അബിജിത്‌ കിഷോറിന്റെ അദ്ധ്യക്ഷതയില്‍ നിര്‍വഹിച്ചു. സ്‌മാര്‍ട്ട്‌ ഫോണുകളുടെയും മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും പുതിയ സാങ്കേതികവിദ്യകളുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയോടെ ഉപഭോക്താവും വളരെ പെട്ടെന്നു മാറുകയാണ്‌. ഇത്തരത്തിലുള്ള ഉപഭോക്താവിന്‌ ഏറ്റവും മികച്ച സേവനാനുഭവം നല്‍കുന്നതിന്റെ ഭാഗമായാണ്‌ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ പരിചയപ്പെടുത്തുന്നത്‌. വോഡഫോണിന്റെ `നാളെയുടെ റിട്ടെയ്‌ല്‍' എന്ന സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ്‌ ആലപ്പുഴയിലെ ജനറല്‍ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനില്‍ ആരംഭിച്ച ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍.

``ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്‌. അവരെ സഹായിക്കുന്ന നൂതനമായ ആശയങ്ങളും ഉത്‌പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതില്‍ വോഡഫോണ്‍ എന്നും മുന്നിലാണ്‌. സ്‌മാര്‍ട്ട്‌ ഫോണുകളുടെയും മൊബൈല്‍. ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്റെയും വ്യാപനം മുന്നില്‍ക്കണ്ട്‌ റിട്ടെയ്‌ല്‍ സ്റ്റോറുകളുടെ രൂപകല്‍പ്പനയിലും വോഡഫോണ്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്‌. ലളിതമായ രൂപഘടനയും സേവനസന്നദ്ധരായ ജീവനക്കാരുമുള്ള ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ അവിസ്‌മരണീയമായ ഒരു ഷോപ്പിങ്‌ അനുഭവമായിരിക്കും നിങ്ങള്‍ക്ക്‌ സമ്മാനിക്കുക.''- വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ്‌ മേധാവി അബിജിത്‌ കിഷോര്‍ പറഞ്ഞു.

ഉപഭോക്താവിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും മുന്നില്‍ക്കണ്ട്‌ ഊഷ്‌മളവും ഉപഭോക്തൃ സൗഹൃദവുമായ രൂപത്തിലാണ്‌ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. വോഡഫോണിന്റെ നിരവധി ഉത്‌പന്നങ്ങളും സേവനങ്ങളും നേരില്‍ക്കണ്ടറിയാനും ആവശ്യമെങ്കില്‍ സ്വന്തമാക്കാനും സ്റ്റോര്‍ അവസരം നല്‍കുന്നു. ഇന്ത്യയിലെ ഉപഭോക്താവിന്റെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും മറ്റും എന്തൊക്കെയെന്ന നിരവധി കാലത്തെ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവിലാണ്‌ സ്റ്റോറിന്‌ വോഡഫോണ്‍ രൂപം നല്‍കിയിരിക്കുന്നത്‌.

ആലപ്പുഴയില്‍ ആരംഭിച്ച ഈ സ്റ്റോറോറുകൂടി, കേരളത്തില്‍ മൊത്തം 38 വോഡഫോണ്‍ സ്റ്റോറുകളും, 12 വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോറുകളുമാണുള്ളത്‌. സ്വന്തമായി 10,000 ലേറെ റിട്ടെയ്‌ല്‍ സ്റ്റോറുകളുമായി വോഡഫോണ്‍ ഈ മേഖലയില്‍ രാജ്യത്ത്‌ ഒന്നാം സ്ഥാനത്തു തുടരുകയാണ്‌

Thursday, November 24, 2016

രാജ്യത്തെ 1,20,000 -ല്‍ ഏറെ ഔട്ട്‌ലെറ്റുകളിലൂടെ വോഡഫോണ്‍ എം-പെസ വഴി പണം പിന്‍വലിക്കാം









കൊച്ചി: കറന്‍സി പരമാവധി കുറച്ച്‌ ഉപയോഗിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക്‌ രാജ്യത്തെ നയിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിക്കൊണ്ട്‌ വോഡഫോണ്‍ ഇന്ത്യ അതിന്റെ 8.4 ദശലക്ഷത്തിലേറെ വരുന്ന വോഡഫോണ്‍ എം-പെസ ഉപഭോക്താക്കള്‍ക്ക്‌ സവിശേഷമായ ക്യാഷ്‌ ഔട്ട്‌ സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെ 1,20,000 വോഡഫോണ്‍ എം-പെസ ഔട്ട്‌ലെറ്റുകളില്‍ നിന്ന്‌ അവരുടെ ഡിജിറ്റല്‍ വാലറ്റ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനാവും. 
വോഡഫോണ്‍ എം-പെസ ഉപഭോക്താക്കള്‍ക്ക്‌ പണത്തിനായി എ.ടി.എമ്മുകള്‍ക്കോ ബാങ്കുകള്‍ക്കോ മുന്നില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യം ഇല്ലാതായിരിക്കുകയാണെന്ന്‌ ഇതേക്കുറിച്ചു പ്രഖ്യാപനം നടത്തിയ വോഡഫോണ്‍ എം-പെസ ബിസിനസ്‌ മേധാവി സുരേഷ്‌ സേത്തി ചൂണ്ടിക്കാട്ടി. ദേശവ്യാപകമായി 1,20,000 എം-പെസ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാണ്‌ തങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌. രാജ്യത്തെ ബാങ്ക്‌ ശാഖകള്‍ക്ക്‌ തത്തുല്യമായ നിലയിലാണിത്‌. ഇവയില്‍ 56 ശതമാനത്തിലേറെയും ഗ്രാമീണ മേഖലയിലുമാണ്‌. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ഈ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ച്‌ അവരുടെ ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ഇതിനു പുറമെ വോഡഫോണ്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകള്‍ ക്രെഡിറ്റ്‌ കാര്‍ഡുകളോ ഡെബിറ്റ്‌ കാര്‍ഡുകളോ നെറ്റ്‌ ബാങ്കിങോ ഉപയോഗിച്ച്‌ സൗകര്യപ്രദമായി ലോഡു ചെയ്യാനാവും. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാനും ബില്ലുകള്‍ അടക്കാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി പണമടക്കാനും വോഡഫോണ്‍ എം-പെസ വാലറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ഇത്തരം വിപുലമായ സേവനങ്ങളും ദേശവ്യാപകമായ വിതരണ, സേവന ശൃംഖലയും വഴി വോഡഫോണ്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകളെ പൊതുജനങ്ങള്‍ക്ക്‌ ഏറ്റവും മികച്ച ഡിജിറ്റല്‍ വാലറ്റായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ലഭ്യതയ്‌ക്കു വിധേയമായി പണം പിന്‍വലിക്കാവുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ റിസര്‍വ്വ്‌ ബാങ്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ അടുത്തുള്ള വോഡഫോണ്‍ എം-പെസ ഔട്ട്‌ലെറ്റില്‍ തിരച്ചറിയല്‍ കാര്‍ഡുമായി എത്തണം. 
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്‌ കറസ്‌പോണ്ടന്റ്‌ എന്ന നിലയില്‍ മൊബൈലിലേക്ക്‌ ബാങ്കിങ്‌ എത്തിക്കാനായി വോഡഫോണ്‍ എം-പെസ ആധുനീക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ്‌. ഇതിനു പുറമെ എല്ലാവരേയും ബാങ്കിങ്‌ രംഗത്തേക്ക്‌ എത്തിക്കാനും സൗകര്യപ്രദമായ ഡിജിറ്റല്‍ വാലറ്റ്‌ ഇടപാടുകള്‍ സാധ്യമാക്കാനും ഇതിന്റെ സവിശേഷമായ ക്യാഷ്‌ ഔട്ട്‌ സംവിധാനം പ്രയോജനപ്പെടുത്തുകയാണ്‌. ഇതോടൊപ്പം പണം ഡിജിറ്റലൈസ്‌ ചെയ്യാനും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പണം അടക്കാനും ബില്ലുകള്‍ അടക്കാനും സൗകര്യമനുസരിച്ച്‌ പണം പിന്‍വലിക്കാനും ഇതു വഴിയൊരുക്കുന്നു. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വോഡഫോണ്‍ എം-പെസ ആപ്പ്‌ ഡൗണ്‍ലോഡു ചെയ്യണം. 

ചായ്‌വാലി


ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഐ-വാഷ്‌ സാങ്കേതിക വിദ്യയുമായി ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീന്‍


ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഐ-വാഷ്‌ സാങ്കേതിക വിദ്യയുമായി 
ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീന്‍ ശ്രേണി അവതരിപ്പിച്ചു

കൊച്ചി: ഗൃഹോപകരണ രംഗത്തെ രാജ്യത്തെ മുന്‍നിരക്കാരിലൊന്നായ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ പുതിയ ഐ-വാഷ്‌ സാങ്കേതികവിദ്യയുമായി ഗോദ്‌റേജ്‌ ഇയോണ്‍ ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷ്യന്‍ അവതരിപ്പിച്ചു. ഈ പുതിയ മോഡലോടെ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഫുള്ളി ഓട്ടോമാറ്റിക്‌ ശ്രേണി അതതരിപ്പിച്ചു കൊണ്ട്‌ തങ്ങളുടെ ഉല്‍പ്പന്ന നിര കൂടുതല്‍ വിപുലീകരിച്ചിരിക്കുകയാണ്‌. പുതുതായി അവതരിപ്പിച്ച വാഷിങ്‌ മെഷീന്‍ 6.5 കിലോഗ്രാം ശേഷിയും ആകര്‍ഷകമായ ഗ്രാഫൈറ്റ്‌ ഗ്രേ നിറത്തിലുമാണ്‌. മെമ്മറി ബാക്ക്‌ അപ്പോടു കൂടിയ ഓട്ടോ റീ സ്റ്റാര്‍ട്ട്‌, അഞ്ച്‌ വാഷ്‌ പ്രോഗ്രാമുകള്‍, നാല്‌ വാട്ടര്‍ ലെവലുകള്‍, പോറലുകള്‍ ഏല്‍ക്കാത്ത ഗ്ലാസ്‌ ലിഡുകള്‍. ചൈല്‍ഡ്‌ ലോക്ക്‌, അഞ്ചു വര്‍ഷ മോട്ടോര്‍ വാറണ്ടി, രണ്ടു വര്‍ഷ സമ്പൂര്‍ണ വാറണ്ടി എന്നിവയും ഇതിന്റെ സവിശേഷതകളാണ്‌. 
ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തന്നെ വസ്‌ത്രങ്ങള്‍ മുക്കി വെക്കുകയും കഴുകുകയും ഉണക്കുകയും എല്ലാം ചെയ്യേണ്ട സമയം സ്വയം കണക്കാക്കുന്നതാണ്‌ ഇതിന്റെ ഐ-വാഷ്‌ സാങ്കേതിക വിദ്യ. അലക്കേണ്ട സമയവും ജലത്തിന്റെ നിലയുമെല്ലാം ഇത്‌ കണക്കാക്കും. 
തുടക്കം മുതല്‍ തന്നെ ജനങ്ങളുടെ വിശ്വസ്‌തത പിടിച്ചു പറ്റിയ ബ്രാന്‍ഡ്‌ അവതരിപ്പിക്കുന്ന പുതിയ ഐ-വാഷ്‌ സാങ്കേതികവിദ്യ ഉയര്‍ന്ന ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതും ജനങ്ങളുടെ പിന്തുണ പിടിച്ചു പറ്റുന്നതുമായിരിക്കുമെന്ന്‌ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ബിസിനസ്‌ മേധാവിയുമായ കമല്‍ നന്ദി ചൂണ്ടിക്കാട്ടി. 

ഈ വര്‍ഷം നടത്താനിരിക്കുന്ന കൂടുതല്‍ ലോഞ്ചുകളിലൂടെ തങ്ങള്‍ ഈ ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്‌ ഗോദ്‌റേജ്‌ ഇയോണ്‍ ഫുള്ളി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീനെക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ വാഷിങ്‌ മെഷീന്‍സ്‌ വിഭാഗം പ്രൊഡക്‌ട്‌ മേധാവി രാകേഷ്‌ സിയാല്‍ പറഞ്ഞു. 
19,400 രൂപയാണ്‌ പുതിയ വാഷിങ്‌ മെഷീന്റെ വില.

സ്വച്ഛഭാരത്‌ പദ്ധതിക്ക്‌ ജപ്പാന്‍ സഹായം




കൊച്ചി : ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജിക്ക) പ്രാധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛഭാരത്‌ അഭിയാന്‌ സാമ്പത്തിക സഹായം നല്‍കും.

വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ രാജ്യമാണെങ്കിലും വീടുകളില്‍ സ്വന്തമായി കക്കൂസില്ലാത്ത ആളുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്‌. തുറന്ന സ്ഥലത്ത്‌ വിസര്‍ജിക്കുന്നവരായി ആഗോളതലത്തില്‍ 104 കോടി ജനങ്ങളാണുള്ളത്‌. ഇതില്‍ 62 കോടിയും ഇന്ത്യയിലാണ്‌. 2019 ആവുമ്പോഴേക്കും എല്ലാ വീടുകളിലും കക്കൂസ്‌ എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്‌. തുറന്ന സ്ഥലങ്ങളില്‍ വിസര്‍ജിക്കുന്നതിന്റെ ഫലമായുണ്ടാകുന്നരോഗങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഗുരുതരമാണെന്ന്‌ ജിക്കയുടെ ഇന്ത്യയിലെ മുഖ്യ പ്രതിനിധി തകേയാ സാകാമോട്ടോ പറഞ്ഞു. 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ 17 ശതമാനവും മരണപ്പെടുന്നത്‌ വയറിളക്കം കാരണമാണ്‌.

2006-07 മുതല്‍ 2015-16വരെയുള്ള കാലയളവില്‍ ജിക്ക ഇന്ത്യക്ക്‌ നല്‍കിയ വായ്‌പാ സഹായം 1.5 ലക്ഷം കോടി രൂപയാണ്‌. 

ഇബേ ഇന്ത്യയും ഓക്‌സിജനും ധാരണാപത്രം ഒപ്പിട്ടു




കൊച്ചി : പ്രമുഖ പേയ്‌മെന്റ്‌ സൊലൂഷന്‍ സേവനദാതാവായ ഓക്‌സിജന്‍ സര്‍വീസസും, ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ മുന്‍നിര സ്ഥാപനമായ ഇബേയും ധാരണാപത്രം ഒപ്പിട്ടു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഓക്‌സിജന്റെ രണ്ടുലക്ഷത്തിലധികം റീട്ടെയ്‌ല്‍ ടച്ച്‌ പോയ്‌ന്റുകളുടെ സേവനം ഇബേയ്‌ക്കു ലഭ്യമാകും. 
ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്ക്‌ ംംം.ലയമ്യ.ശി ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നൂറു മില്ല്യണ്‍ ഉത്‌പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഇബേ ഇന്ത്യ ഉപഭോക്താക്കളെയും മൊബൈല്‍ വാലറ്റ്‌ പേയ്‌മെന്റ്‌ സൊലൂഷനെയും സമന്വയിപ്പിക്കുന്ന സവിശേഷമായ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സംവിധാനവും ഇതുവഴി ഓക്‌സിജന്‍ അവതരിപ്പിക്കുന്നുണ്ട്‌. 
ഉപഭോക്താക്കള്‍ക്ക്‌ ഇന്ത്യയിലെ 25000 ഓക്‌സിജന്‍ ഔട്ട്‌ലെറ്റിലെത്തി ഇബേയില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്ന വിവിധ ഉത്‌പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലൂടെയോ സ്‌മാര്‍ട്ട്‌ഫോണിലൂടെയോ അറിയാനും ഓര്‍ഡര്‍ നല്‍കാനും സാധിക്കും. ക്രെഡിറ്റ്‌ കാര്‍ഡോ ഡെബിറ്റ്‌ കാര്‍ഡോ കൈവശമില്ലാത്തവര്‍ക്ക്‌ ഈ സേവനം ഉപയോഗപ്പെടുത്തി ഇബേ ഉത്‌പന്നങ്ങള്‍ വാങ്ങാമെന്നതാണ്‌ ഏറ്റവും വലിയ പ്രയോജനം. 
ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്ത്‌ വര്‍ധിക്കുമ്പോള്‍ നോണ്‍ ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്ക്‌ യഥാസമയം സുരക്ഷിതമായി പണമടയ്‌ക്കാനുള്ള വഴികള്‍ ആവശ്യമായി വരുന്ന സാഹചര്യമാണുണ്ടാകുന്നതെന്ന്‌ ഇബേ ഇന്ത്യ വൈസ്‌ പ്രസിഡന്റും മാനേജിംഗ്‌ ഡയറക്‌ടറുമായ ലത്തീഫ്‌ നഥാനി പറഞ്ഞു. 
ഇന്ത്യയിലെ അയ്യായിരത്തിലധികം പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള 5.6 മില്ല്യണിലധികം ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നങ്ങള്‍ ലിസ്റ്റ്‌ ചെയ്യാനും വില്‍ക്കാനുമുള്ള അവസരം ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണികളിലൊന്നാണ്‌ ഇബേ ഇന്ത്യ.

യുവജന ശാക്തീകരണത്തിനായി സിറ്റി ഫൗണ്ടേഷന്‍ 13 കോടി രൂപ നിക്ഷേപിക്കുന്നു




കൊച്ചി: ഇന്ത്യയിലെ 16-25നും ഇടയില്‍ പ്രായമുള്ള 13,000 പേര്‍ക്ക്‌ തൊഴില്‍-സംരംഭകത്വത്തിന്‌ അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി യുവാക്കളെ കേന്ദ്രീകരിച്ചുള്ള ആറു പരിപാടികള്‍ക്കായി സിറ്റി ഫൗണ്ടേഷന്‍ 13 കോടി രൂപ നിക്ഷേപിക്കുന്നു. 2016 ഇന്ത്യ ഇന്നൊവേഷന്‍ ഗ്രാന്റ്‌ പ്രോഗ്രാം (ഐഐജിപി) വഴിയാണ്‌ ഈ ഗ്രാന്റുകള്‍ ലഭ്യമാക്കുക. പ്രതികൂല പരിസ്ഥിതിയിലുള്ള യുവാക്കളില്‍ സംരംഭകത്വ ചിന്ത വളര്‍ത്തുക, നേതൃത്വം, സാമ്പത്തിക, തൊഴില്‍ വൈദഗ്‌ധ്യം തുടങ്ങിയവ വളര്‍ത്തി സമ്പത്ത്‌ വ്യവസ്ഥയുടെ ഭഗമാക്കുകയാണ്‌ സിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം.
മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഐഐജിപി യുവാക്കളെ പ്രാപ്‌തരാക്കി സാമ്പത്തിക അവസരങ്ങളിലേക്ക്‌ ബന്ധിപ്പിക്കുന്നതിനാണ്‌ ശ്രദ്ധിക്കുന്നത്‌. കഴിഞ്ഞ രണ്ടു തവണയായി ഐഐജിപി പതിനഞ്ച്‌ നൂതന സാമ്പത്തിക വിദ്യാഭ്യാസ പരിപാടികള്‍ക്കായി 24.4 കോടി രൂപ നിക്ഷേപിച്ചു. രാജ്യത്തെ 8,80,000 പേര്‍ക്ക്‌ ഇതുവഴി നേട്ടമുണ്ടായി. 
ഐഐജിപി 2016 ഫെബ്രുവരിയിലാണ്‌ തുടങ്ങിയത്‌. പ്രാദേശിക എന്‍ജിഒകളില്‍ നിന്നും ലഭിച്ച 150 അപേക്ഷകളില്‍ നിന്നാണ്‌ ആറു പ്രസ്ഥാനങ്ങളുടെ പരിപാടികള്‍ തെരഞ്ഞെടുത്തത്‌. ലാഭേച്ഛയില്ലാത്ത സംഘടനകളായ ചൈല്‍ഡ്‌ ഫണ്ട്‌ ഇന്ത്യ, ഫൗണ്ടേഷന്‍ ഓഫ്‌ എംഎസ്‌എംഇ ക്ലസ്റ്ററുകള്‍ (എഫ്‌എംസി), ലേണിങ്‌ ലിങ്ക്‌സ്‌ ഫൗണ്ടേഷന്‍, പ്രഥം എഡ്യൂക്കേഷന്‍ ഫ്യണ്ടേഷന്‍, സമര്‍ത്ഥനം ട്രസ്റ്റ്‌ ഫോര്‍ ഡിസേബിള്‍ഡ്‌, ടെക്‌നോസെര്‍വ്‌ ഐഎന്‍സി എന്നിവയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന്‌ പ്രതികൂല പരിസ്ഥിതിയിലുള്ള യുവാക്കള്‍ക്ക്‌ സംരംഭക, തൊഴില്‍ അവസരം, നേതൃത്വ, സാമ്പത്തിക, തൊഴില്‍ വൈദഗ്‌ധ്യം തുടങ്ങിയവ വികസിപ്പിക്കുന്നതിന്‌ പരിശീലനം നല്‍കും.
കഴിഞ്ഞ മൂന്ന്‌ വര്‍ഷവും മികവുറ്റ സംഘടനകളുമായി ചേര്‍ന്നാണ്‌ പരിപാടി സംഘടിപ്പിച്ചതെന്നും എല്ലാ തലങ്ങളിലും ശാക്തീകരണം നല്‍കുന്നതില്‍ വിജയിച്ചുവെന്നും സിറ്റി ഇന്ത്യ പബ്‌ളിക്‌ അഫയേഴ്‌സ്‌ ഓഫീസര്‍ ദേബശിശ്‌ ഘോഷ്‌ പറഞ്ഞു. 
1999 മുതല്‍ സിറ്റി ഫൗണ്ടേഷന്‍ 35 സംഘടനകളെ പിന്തുണച്ചിട്ടുണ്ട്‌. 25 ലക്ഷം പേര്‍ക്കെങ്കിലും ഇതിന്റെ നേട്ടവുമുണ്ടായിട്ടുണ്ട്‌. 
160 രാജ്യങ്ങളില്‍ സാന്നിദ്ധ്യവും 20 കോടി വരിക്കാരുമുള്ള സിറ്റി ബാങ്കിന്റെ ഭാഗമായ സിറ്റി ഫൗണ്ടേഷന്‍ ലോകമെങ്ങുമുള്ള താഴ്‌ന്ന വരുമാനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നു. 

ഓണ്‍ലൈന്‍ വഴി ഫീസ്‌ശേഖരിക്കാന്‍ ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു




കൊച്ചി:രാജ്യത്തെ സി.എവിദ്യാര്‍ഥികള്‍ക്ക്‌ തങ്ങളുടെ ഫീസ്‌ഓണ്‍ലൈനായി അടയ്‌ക്കുന്നതിന്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ഓഫ്‌ ഇന്‍ഡ്യയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ ഫീസ്‌ അടയ്‌ക്കാന്‍ ബാങ്കിന്റെ പേയ്‌മെന്റ്‌ഗേറ്റ്‌വേ വഴിസൗകര്യമൊരുക്കുകയാണ്‌ ബാങ്ക്‌ ചെയ്യുന്നത്‌. ഡെബിറ്റ്‌, ക്രെഡിറ്റ്‌കാര്‍ഡുകള്‍ വഴിയോ നെറ്റ്‌ ബാങ്കിംഗ്‌വഴിയോ പണം അടയ്‌ക്കാം. ബാങ്കിന്റെ ഏറ്റവും പുതിയ യുപിഐ ആപ്ലിക്കേഷനായലോട്‌സ ഉള്‍പ്പെടെയുള്ളമൊബൈല്‍ ബാങ്കിംഗ്‌സൗകര്യങ്ങളും പണമടയ്‌ക്കാനായി ഉപയോഗിക്കാം. 

ഏതെങ്കിലും ബാങ്കുമായിചേര്‍ന്നുള്ള ഐസിഎഐയുടെ ആദ്യത്തെ സമഗ്ര പേയ്‌മെന്റ്‌ഗേറ്റ്‌വേ
സേവനമാണിത്‌. പങ്കാളിത്തത്തിനുള്ള ധാരണാപത്രം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്കും ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ കൈമാറി. 

ഐസിഎഐയുമായികൈകോര്‍ക്കാനായത്‌ അഭിമാനകരമായ കാര്യമാണെന്ന്‌ ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ഓപ്പറേറ്റിംഗ്‌ഓഫീസര്‍ശാലിനി വാര്യര്‍ പറഞ്ഞു. പുതിയ വാഗ്‌ദാനങ്ങളിലൂടെവിദ്യാര്‍ഥി
സമൂഹത്തിന്‌ സേവനം നല്‍കാനാകുന്നതിലും ബാങ്കിന്‌ സന്തോഷമുണ്ട്‌. ബാങ്കുംഐസിഎഐയും തമ്മിലുള്ള പങ്കാളിത്തം ഡിജിറ്റല്‍രൂപാന്തരത്തെ ശക്തിപ്പെടുത്തുമെന്നും, അനുകൂല മാറ്റങ്ങളില്‍എല്ലായ്‌പോഴും മുന്‍നിരയിലുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇതു നന്നായി പ്രതിഫലിക്കുമെന്നും
ശാലിനി വാര്യര്‍ചൂണ്ടിക്കാട്ടി. തങ്ങളുടെശക്തിയേറിയ ഡിജിറ്റല്‍ ഇടങ്ങളുംകാലാനുസൃതമായ വാഗ്‌ദാനങ്ങളും രാജ്യത്തെ സേവിക്കുന്നത്‌ തുടരുമെന്ന്‌ അവര്‍വ്യക്തമാക്കി. 

നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്‌ പുരസ്‌ക്കാരം




കൊച്ചി: ബാങ്കിങ്‌, സാമ്പത്തിക മേഖലയിലെ മികവിനുള്ള സി.ഐ.ഐ. എക്‌സിം ബാങ്ക്‌ പുരസ്‌ക്കാരം തുടര്‍ച്ചയായ രണ്ടാം തവണയും രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ കരസ്ഥമാക്കി. 
ഇതാദ്യമായാണ്‌ ഒരു സ്ഥാപനം തുടര്‍ച്ചയായ രണ്ടാം തവണ ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്നത്‌. നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനു മാത്രമല്ല, രാജ്യത്തെ മൊത്തം ഓഹരി വിപണന മേഖലയ്‌ക്കും ലഭിക്കുന്ന അംഗീകാരമാണ്‌ ഈ ബഹുമതിയെന്ന്‌ ബെംഗലൂരില്‍ വെച്ച്‌ പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ട്‌ നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ മാനേജിങ്‌ ഡയറക്‌ടറും സി.ഇ.ഒ.യുമായ ചിത്ര രാമകൃഷ്‌ണ പറഞ്ഞു. 

ബാങ്കിംഗ്‌ സാങ്കേതിക സംവിധാനങ്ങള്‍ക്കായി ഇസാഫ്‌ - ഫിസ്‌ ധാരണ





മുംബൈ: മൈക്രോഫിനാന്‍സ്‌ രംഗത്തെ ഇന്ത്യയിലെ വമ്പന്‍മാരായ ഇസാഫ്‌ ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്കിന്റെ 
സാങ്കേതിക പങ്കാളിയായി ധനകാര്യ സേവന സാങ്കേതികവിദ്യയിലെ മുന്‍നിര ആഗോള സ്ഥാപനമായ എഫ്‌ഐഎസിനെ (ഫിഡലിറ്റി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്‌) 
തിരഞ്ഞെടുത്തു. 
ബാങ്ക്‌ ശാഖകളുെട പ്രാതിനിധ്യം തീരെയില്ലാത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സ്‌ത്രീകള്‍ക്ക്‌ ചെറുകിട വായ്‌പകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇസാഫ്‌ 
ചെറുകിട ധനകാര്യ ബാങ്ക്‌ രൂപീകരിച്ചത്‌. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി ആരംഭിക്കുന്ന ശാഖകളില്‍ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസ്‌ പ്രവര്‍ത്തിക്കും. 
പൂര്‍ണ്ണമായും ഔട്ട്‌സോഴ്‌സ്‌ ഡെലവറി മാതൃകയില്‍ ബാങ്കിംഗ്‌ സേവനങ്ങളുടെയും പണമിടപാടുകളുടെയും പൂര്‍ണ്ണമായ ഏകീകരണത്തിനുള്ള പ്ലാറ്റ്‌ഫോമായി എഫ്‌ഐഎസ്‌ പ്രവര്‍ത്തിക്കും. ഇതില്‍ കോര്‍ ബാങ്കിംഗ്‌, ചാനലുകള്‍, റിസ്‌ക്‌ മാനേജമെന്റ്‌, ട്രഷറി, അനലിറ്റിക്‌സ്‌ തുടങ്ങി മുഴുവന്‍ ക്രയവിക്രയങ്ങളിലും കൃത്യമായ സേവനം ലഭ്യമാക്കുന്നു. സ്വിച്ചിംഗ്‌, ഡെബിറ്റ്‌, കാര്‍ഡ്‌ മാനേജ്‌മെന്റ്‌ സേവനം, എടിഎം സേവനങ്ങളും എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 
വളരെ വേഗത്തിലും സൂക്ഷമതയോടെയും ഇസാഫിനെ പ്രവര്‍ത്തിപ്പിക്കുകയും സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ സേവിക്കാന്‍ പ്രാപ്‌തമാക്കുകയുമാണ്‌ ഇതുവഴി ലക്ഷ്യമിടുന്നത്‌. 
ബാങ്കിംഗ്‌ മേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വപരമായ സമീപനത്തോ
ടെയുള്ള പ്രവര്‍ത്തനവും സാങ്കേതിക വിദ്യയുടെ താഴേക്കിടയിലെത്തിക്കുകയുമാണ്‌ 
ഇസാഫിന്റെ ലക്ഷ്യം. 
ഫിസ്‌ പോലെ ആഗോള വൈദഗ്‌ധ്യമുള്ള സ്ഥാപനവുമായുള്ള സഹകരണത്തിലൂടെ 
മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതില്‍ അതീവ സന്തേഷമുണ്ടെന്ന്‌ ഇസാഫ്‌ മൈക്രോഫിനാന്‍സിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ 
കെ. പോള്‍ തോമസ്‌ പറഞ്ഞു. 
അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തുടങ്ങിയ ഒരു സ്ഥാപനം എന്ന നിലക്ക്‌, സാങ്കേതികവിദ്യയുടെ വിനിയോഗത്തിലെ വ്യത്യാസങ്ങള്‍ 
ബാധിക്കാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്ന്‌ കൃത്യമായി അറിയേണ്ട 
തുണ്ടെന്ന്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍, എപിഎസി, എഫ്‌ഐഎസ്‌ ശ്രീഹരി ഭട്ട്‌ പറഞ്ഞു. എഫ്‌ഐഎസിന്റെ തെളിയിക്കപ്പെട്ടിട്ടുള്ള പരിഹാരമാര്‍ഗങ്ങള്‍ ഇന്ത്യയിലെ സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്‌ക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എഫ്‌ഐഎസിന്റെ വേഗതയേറിയതും കാര്യക്ഷമവുമായ വളര്‍ച്ചയും ഇന്ത്യന്‍ വിപണിയിലെ അനുഭവസമ്പത്തും സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്‌ക്കുന്ന നടപടികളും മൂലം അടുത്തിടെ ഇന്ത്യയിലെ നിരവധി ധനകാര്യ സ്റ്റാര്‍ട്ട്‌ അപ്പ്‌ സ്ഥാപനങ്ങള്‍ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസിനെ തിരഞ്ഞെടുക്കുകയാണ്‌. പേയ്‌മെന്റ്‌സ്‌ ബാങ്കുകളും 
മൈക്രോ ഫിനാന്‍സ്‌ കമ്പനികളും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പിന്തുണയുടെ സ്ഥിരതയും വിശാലമായ പ്രവര്‍ത്തന മികവും പരിഗണിച്ച്‌ 
എഫ്‌ഐഎസിന്‌ ബാങ്കിംഗിലും സാമ്പത്തിക സേവനങ്ങളിലും മികച്ച്‌ ടെക്ക്‌ ബ്രാന്റായി ഈ വര്‍ഷമാദ്യം എക്കോണോമിക്ക്‌ ടൈംസ്‌ തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷത്തെ ബിപിഒ എക്‌സലന്‍സി അവാര്‍ഡില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയതും എഫ്‌ഐഎസ്‌ ആയിരുന്നു. 

സിപ്പ്‌ അക്കാദമി ഇന്ത്യ ആഗോള ഓപ്പറേഷനുകളുടെ ചുമതല ഏറ്റെടുത്തു



ചെന്നൈ, 22 നവംബര്‍ 2016 : ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിപ്പ്‌ അക്കാദമി ഇന്ത്യ സിപ്പ്‌ അക്കാദമി മലേഷ്യയുടെ പക്കല്‍ നിന്നും ആഗോള ഓപ്പറേഷനുകളുടെ ചുമതല ഉടന്‍ ഏറ്റെടുക്കും. സിപ്പ്‌ അബാക്കസ്‌ ആന്റ്‌ അഡ്വാന്‍സ്‌ഡ്‌ മെന്റല്‍ ലേണിംഗ്‌ (എ എം എ എല്‍)-ന്റെ ട്രേഡ്‌മാര്‍ക്ക്‌ ഉടമകളാണ്‌ സിപ്പ്‌ അക്കാദമി മലേഷ്യ.
ഈ ഏറ്റെടുക്കലിലൂടെ സിപ്പ്‌ അക്കാദമി ഇന്ത്യ ആയിരിക്കും ഇനി ട്രേഡ്‌മാര്‍ക്ക്‌ ഉടമകള്‍. അതോടെ മലേഷ്യന്‍ കമ്പനിയുടെ കീഴിലായിരുന്ന 11 രാജ്യങ്ങളെ ഇനി സിപ്പ്‌ അക്കാദമി ഇന്ത്യയായിരിക്കും ഇനി പിന്തുണയ്‌ക്കുക. മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്‌, സിംഗപ്പൂര്‍, തായ്‌ലാന്റ്‌, ശ്രീലങ്ക, യു എ ഇ, ടാന്‍സാനിയ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവയാണ്‌ ഈ 11 രാജ്യങ്ങള്‍. ഇതിനായുള്ള ഒരു ധാരണാ പത്രം ഇന്ന്‌ ചെന്നൈയില്‍ സിപ്പ്‌ അക്കാദമി മലേഷ്യ സ്ഥാപകനും ആഗോള ഡയറക്ടറുമായ കെല്‍വിന്‍ താമും സിപ്പ്‌ അക്കാദമി ഇന്ത്യ മാനേജിംഗ്‌ ഡയറക്ടറായ ദിനേഷ്‌ വിക്ട്രും ഒപ്പുവച്ചു.
ബോധവല്‍ക്കരണം ഉണ്ടാക്കല്‍, പ്രവര്‍ത്തനങ്ങളുടെ തോത്‌ വര്‍ധിപ്പിക്കല്‍, ആശയത്തിന്റെ ബ്രാന്‍ഡ്‌ കെട്ടിപ്പടുക്കല്‍ എന്നിവയില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സംശയലേശമില്ലാത്ത നിലവാരം ഉണ്ടാക്കിയെടുത്ത്‌ കഴിഞ്ഞു എന്ന്‌ സിപ്പ്‌ അക്കാദമി മലേഷ്യ സ്ഥാപകനും ആഗോള ഡയറക്ടറുമായ കെല്‍വിന്‍ താം പ്രസ്ഥാവിച്ചു.
`ഇന്ത്യ വെറുമൊരു വിശാലമായ രാജ്യം മാത്രമല്ല പരീക്ഷകളുടെ നിലവാരത്തിലും ഭാഷകളുടെ കാര്യത്തലും, പഠിപ്പിക്കുന്ന രീതികളുടെ കാര്യത്തിലും, വീടുകളില്‍ പരിശീലിക്കുന്ന കാര്യത്തിലും എല്ലാം അത്‌ സമാനതകളില്ലാത്ത വെല്ലുവിളികളാണ്‌ ഉയര്‍ത്തുന്നത്‌. സിപ്പ്‌ അക്കാദമി ഇന്ത്യ ഈ വെല്ലുവിളികള്‍ സമഗ്രമായി അതിജീവിച്ചു എന്ന്‌ മാത്രമല്ല ബിസിനസ്സ്‌ ഓരോ വര്‍ഷവും വളരെ അധികം വര്‍ധിപ്പിക്കുവാനും അതിനു കഴിഞ്ഞു. അതുവഴി ഈ ആശയത്തിനു വലിയ മൂലധനവും അത്‌ നേടിയെടുത്തു. ഞങ്ങളുടെ ഇന്ത്യയിലെ പങ്കാളികള്‍ ബ്രാന്‍ഡിനെ ആഗോള തലത്തില്‍ ഫലപ്രദമായി വളര്‍ത്തും എന്ന്‌ ഞങ്ങള്‍ക്ക്‌ നല്ല ഉറപ്പുണ്ട്‌.` ശ്രീ താം പറഞ്ഞു.
ഈ വേളയില്‍ തന്റെ പ്രതികരണത്തില്‍ സിപ്പ്‌ അക്കാദമി ഇന്ത്യയുടെ മാനേജിങ്‌ ഡയറക്ടര്‍ ദിനേഷ്‌ വിക്ടറും ഒരുപോലെ ആവേശഭരിതനായിരുന്നു. `കുട്ടികളെ മനസ്സില്‍ കണ്ടുകൊണ്ട്‌ ബിസിനസ്സില്‍ ശ്രദ്ധ ഊന്നുകയെന്ന ഞങ്ങളുടെ തത്വശാസ്‌ത്രത്തിന്റെ ഫലമാണ്‌ ഈ വിജയം.` ഇന്ന്‌ സിപ്പ്‌ അക്കാദമി ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു ലക്ഷം കുട്ടികളും, 750 ഫാഞ്ചൈസികളും, 2500 കോഴ്‌സ്‌ ഇന്‍സ്‌റ്റ്രക്‌റ്റര്‍മാരും, 200 സ്‌കൂളുകളുമായും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലെ 275 നഗരങ്ങളിലായി വ്യാപിച്ചു കിടന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളിലായി ഏകദേശം അഞ്ച്‌ ലക്ഷം കുട്ടികളുടെ ജീവിതത്തില്‍ വിവിധ കോഴ്‌സുകളിലൂടെ നല്ല സ്വാധീനം ചെലത്തുവാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. വിക്ടര്‍ പറഞ്ഞു. ഇനി ഞങ്ങളുടെ ഈ അറിവ്‌ 11 രാജ്യങ്ങളിലായി സിപ്പിന്റെ കുടക്കീഴില്‍ ആഗോള തലത്തില്‍ വിജയകരമായി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.

Sunday, November 20, 2016

ലെനോവോയുടെ പുതിയ ഫാബ്‌ലെറ്റ്‌ - ഫാബ്‌ 2 പ്ലസ്‌





ഡല്‍ഹി : പ്രമുഖ പിസി, സ്‌മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്‌ നിര്‍മ്മാതാക്കളായ ലെനോവോയുടെ പുതിയ ഫാബ്‌ലെറ്റ്‌ - ഫാബ്‌ 2 പ്ലസ്‌ വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രം വില്‍പ്പനയ്‌ക്കുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ ടാബ്‌ലെറ്റ്‌ ഹൈബ്രിഡിന്‌ 14,999 രൂപയാണ്‌ വില.
ഫോണ്‍ വിളിയെക്കാളേറെ മള്‍ട്ടിമീഡിയ ഉപയോഗത്തിനും പ്രാധാന്യം നല്‍കുന്ന യുവതലമുറയ്‌ക്കായാണ്‌ വലിയ സ്‌ക്രീന്‍ വലുപ്പമുള്ള പുതിയ ഫാബ്‌ലെറ്റിനെ പുറത്തിറക്കിയിരിക്കുന്നതെന്ന്‌ ലെനോവോ ഇന്ത്യയുടെ കണ്‍സ്യൂമര്‍ ആന്റ്‌ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ തലവന്‍ അമിത്‌ ധോഷി പറഞ്ഞു. 6.4 ഇഞ്ച്‌ (16.2 സെ.മീ) ഫുള്‍ എച്ച്‌ഡി കര്‍വ്‌ഡ്‌ ഗ്ലാസ്‌ ഡിസ്‌പ്ലേയുള്ള ഫാബ്‌ 2 പ്ലസിന്‌ പൂര്‍ണ്ണമായും ലോഹനിര്‍മ്മിത ബോഡിയാണ്‌. സ്‌മാര്‍ട്ട്‌ഫോണ്‍ പോലെ ഒറ്റ കൈകൊണ്ട്‌ കൈകാര്യം ചെയ്യാനാകും.
1.3 ഗിഗാഹെട്‌സ്‌ ഒക്‌ടാകോര്‍ മീഡിയാടെക്‌ പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ഫാബ്‌ലെറ്റിന്‌ മൂന്ന്‌ ജിബിയാണ്‌ റാം കപ്പാസിറ്റി. ഇന്റേണല്‍ മെമ്മറി 32 ജിബി. 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‌ഡി കാര്‍ഡിട്ട്‌ മെമ്മറി വിപുലീകരിക്കാനാകും. ദീര്‍ഘനേരം പ്രവര്‍ത്തന സമയം നല്‍കുന്ന 4,050 എംഎഎച്ച്‌ ബാറ്ററിയാണ്‌ ലെനോവോ ഫാബ്‌ലെറ്റിന്‌. ലെനോവോയുടെ വൈബ്‌ യൂസര്‍ ഇന്റര്‍ഫേസോടുകൂടിയ ആന്‍ഡ്രോയ്‌ഡ്‌ 6.0 മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ്‌ സിസ്റ്റമുള്ള ഫാബ്‌ 2 പ്ലസില്‍ രണ്ട്‌ സിം കാര്‍ഡ്‌ ഇടാം. ഫോര്‍ ജി കണക്‌ടിറ്റിവിറ്റിയുണ്ട്‌. ഫോട്ടോഗ്രഫി പ്രേമികള്‍ക്കായി 13 മെഗാപിക്‌സലിന്റെ രണ്ട്‌ ക്യാമറകള്‍ ഫാബ്‌ലെറ്റിന്റെ പിന്‍ഭാഗത്ത്‌ നല്‍കിയിട്ടുണ്ട്‌. ഫ്യുജിറ്റ്‌സു മില്‍ബീറ്റ്‌ ഇമേജ്‌ സിഗ്നല്‍ പ്രൊസസ്സറിന്റെ പിന്തുണ ക്യാമറയ്‌ക്കുണ്ട്‌. ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷുമുണ്ട്‌ ലേസര്‍ ഓട്ടോഫോക്കസ്‌ ക്യാമറയ്‌ക്ക്‌. എട്ട്‌ മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ വീഡിയോ കോളിങ്ങിനും സെല്‍ഫി എടുക്കാനും ഉപയോഗിക്കാം.
ഇന്‍ബില്‍റ്റ്‌ 360 ഡിഗ്രി വോയ്‌സ്‌ ഫീച്ചര്‍ ഫാബ്‌ 2 പ്ലസിനുണ്ട്‌. ചുറ്റുപാടിലെ അനാവശ്യ ശബ്‌ദങ്ങള്‍ ഒഴിവാക്കി വ്യക്തതയോടെയുള്ള സ്‌പീക്കര്‍ ഫോണ്‍ സംസാരം ഇതു സാധ്യമാക്കും. മികച്ച നിലവാരമുള്ള ജെബിഎല്‍ ഇയര്‍ഫോണുകള്‍�ഫാബ്‌ലെറ്റിനൊപ്പം ലഭിക്കും. 
ഡോള്‍ബി ഓഡിയോ ക്യാപ്‌ച്ചര്‍ 5.1 ഫാബ്‌ 2 പ്ലസിന്റെ മറ്റൊരു സവിശേഷതയാണ്‌. 360 ഡിഗ്രി ശബ്‌ദനിലവാരത്തോടെ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണിത്‌. ഡോള്‍ബി ആറ്റ്‌മോസ്‌ ടെക്‌നോളജി നല്‍കുന്ന മുന്തിയ ശബ്‌ദനിലവാരവും ലെനോവോ ഫാബ്‌ലെറ്റിനു സ്വന്തം. ഫോര്‍ ജി കൂടാതെ വൈഫൈ, ബ്ലൂടൂത്ത്‌ 4.0, ജിപിഎസ്‌ എന്നീ കണക്‌ടിവിറ്റി ഓപ്‌ക്ഷനുകളുമുണ്ട്‌. ആക്‌സിലറോമീറ്റര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സര്‍, ഗൈറോസ്‌കോപ്പ്‌, പ്രോക്‌സിമിറ്റി സെന്‍സര്‍, മാഗനെറ്റോ മീറ്റര്‍ എന്നിവ ഫാബ്‌ലെറ്റിന്റെ സെന്‍സറുകളില്‍പ്പെടുന്നു. ഷാംപെയിന്‍ ഗോള്‍ഡ്‌, ഗണ്‍മെറ്റല്‍ ഗ്രേ ബോഡിനിറങ്ങളില്‍ ഫാബ്‌ 2 പ്ലസ്‌ ലഭിക്കും.

സംരംഭകത്വത്തിന് കൂട്ടായ പ്രയത്‌നവും പദ്ധതികളും അനിവാര്യം: ഡോ: എം. ബീന



കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും സംരംഭക സംഘടനകളും ഒത്തുചേര്‍ന്നാല്‍ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ിക്കാന്‍ കഴിയുമെന്ന്  കെഎസ്‌ഐഡിസി മാനേജിങ്ങ് ഡയറക്ടര്‍ ഡോ: എം. ബീന അഭിപ്രായപ്പെട്ടു. ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അഞ്ചാമത് ടൈക്കോണ്‍ കേരള സംരംഭക സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ: ബീന.

സംരംഭകര്‍ക്കുള്ള ആവാസവ്യവസ്ഥ ഒരുക്കുന്നതിന്റെ ഭാഗമായി ശാസ്ത്രബോധവും, സാങ്കേതിക അറിവും യുവതലമുറയ്ക്ക് നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് സാധിക്കണം. വ്യക്തി ജീവിതത്തിനും, സാമൂഹിക പുരോÿഗതിക്കും വേണ്ടതെല്ലാം സൃഷ്ടിക്കാന്‍ ഉന്നത ശാസ്ത്രബോധമുള്ള വിദ്യാര്‍ത്ഥികള്‍ക്കേ കഴിയൂ. പ്രമുഖ കമ്പനികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍വ്വകലാശാലകളും ശാസ്ത്ര ഗവേഷണങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും, ഫണ്ടുകള്‍ വകയിരുത്തേണ്ടതും അത്യാവശ്യമാണ്. വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കാല്‍വെപ്പുകള്‍ സംബന്ധിച്ച് പ്രായോഗിക അറിവുകള്‍ സ്‌കൂള്‍ തലത്തില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. സാങ്കേതിക രംഗത്തുവരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ടുകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ശാസ്ത്ര തല്‍പ്പരരായ കുട്ടികളില്‍നിന്ന് അനവധി യുവസംരംഭകര്‍ ഉയര്‍ന്നു വരും.  ഡോ: ബീന പറഞ്ഞു.

ടൈ കേരള  പ്രസിഡന്റ് ശ്രീ. രാജേഷ് നായര്‍,  ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ. എം. എസ്. എ. കുമാര്‍, മുന്‍ പ്രസിഡന്റ് എസ്.ആര്‍.നായര്‍,  ചാര്‍ട്ടര്‍ മെമ്പര്‍മാരായ ശിവദാസ് മേനോന്‍, അജിത്ത് മൂപ്പന്‍, കുര്യന്‍ എബ്രഹാം,  ശ്രീനാഥ് വിഷ്ണു,  വിങ്ങ് കമാന്‍ഡര്‍ കെ. ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

 യുവസംരംഭകരും, വിദഗ്ധരും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ക്കു സാക്ഷ്യം വഹിക്കുന്ന നാല്‍പതോളം സെഷനുകള്‍ അഞ്ച് വേദികളിലായി നടന്നു.
കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് വൈസ് ചെയര്‍മാന്‍ ലക്ഷ്മി നാരായണ്‍, മാത്‌സ് ആന്റ് സയന്‍സ് ലേണിങ്ങ് ആപ്ലിക്കേഷന്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്‍, യുഎസ് കൊണ്‍സുലേറ്റ് ചെന്നൈയുടെ പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഒഫീസറായ ജോണ്‍ ഫ്‌ളെമിങ്ങ്, കാനഡ കൗണ്‍സില്‍ ജനറല്‍ ജനിഫര്‍ ഡൊബ്‌നി, ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖര്‍ ടൈ വേദിയില്‍ പ്രായോഗിക അനുഭവങ്ങള്‍ വിശദീകരിച്ചു. സുമുട്ടര്‍ ബയോളജിക്‌സ് സ്ഥാപകാംഗമായ കവിത അയ്യര്‍ റോഡ്‌റിഗസ്, തൈറോകെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ: എ. വേലുമണി, യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ: ഷബീര്‍ നെല്ലിക്കോട് തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലെ ആദ്യത്തെ ആന പരിശീലകയായ വനിത എന്ന നിലയില്‍ പ്രശസ്തയായ നിഭാ  നമ്പൂതിരിയും, ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ  പി.സി. മുസ്തഫ, വെള്‍പൂള്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ ഹരി നായര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ സി. ബാലഗോപാല്‍, ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ്  എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ അശോക് സൂത എന്നിവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംസാരിച്ചു. 

യുവസംരംഭകര്‍ക്ക് പദ്ധതി രൂപീകരണത്തിനും, നടപ്പില്‍ വരുത്തുന്നതിനും വിവിധ ഘട്ടങ്ങളില്‍ പരിചയ സമ്പന്നരായ മെന്റര്‍മാരുടെ മാര്‍ഗനിര്‍ദ്ദശങ്ങള്‍ ലഭ്യമാക്കുന്ന എന്റര്‍പ്രണര്‍ മെന്ററിങ്ങ്, യുവസംരംഭകര്‍ക്ക് നല്ല പ്ലാനുകള്‍ അനുഭവ സമ്പന്നരായ നിക്ഷേപകര്‍ക്കും, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുന്ന പിച്ച് ഫെസ്റ്റിവല്‍ എന്നിവയും ശ്രദ്ധേയമായി.
 
RELEASE 2
ആശയങ്ങളുടെ വെടിക്കെട്ടൊരുക്കി സ്റ്റാര്‍ട്ടപ്പ് പവലിയന്‍

കൊച്ചി: ടൈക്കോണ്‍ 2016 സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് പവലിയന്‍ സാങ്കേതിക വിദ്യയിലൂന്നിയ സംരംഭങ്ങളെയും, ഉല്‍പ്പന്നങ്ങളെയും, മൂലരൂപങ്ങളെയും, ആശയങ്ങളെയും ഒരു കുടക്കീഴിലണിനിരത്തിയ കാഴ്ചാ വിസ്മയമായി. വിവിധ ജില്ലകളില്‍നിന്നായുള്ള സംരംഭകരും, പ്രഫഷണലുകളും, വിദ്യാര്‍ത്ഥികളും എണ്‍പത് സ്റ്റാളുകളിലായാണ് പ്രദര്‍ശനമൊരുക്കിയത്. 

ശാസ്ത്രലോകം  പുതിയ കാല്‍വെപ്പുകള്‍ നടത്തുമ്പോള്‍ അവയുടെ പ്രായോഗിക വശങ്ങള്‍ പഠിച്ച് നാളിതുവരെ പ്രയോഗിക്കാത്ത മേഖലകളില്‍ അവ പ്രയോജനപ്പെടുത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് യുവസംരംഭകര്‍ ചെയ്യുന്നത്. നിത്യജീവിതത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ലഘൂകരിക്കുകയും, അട്ടിമറിക്കുന്ന മാറ്റങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രദര്‍ശനത്തിനെത്തിയ മിക്ക ഉല്‍പ്പന്നങ്ങളും ആശയങ്ങളും. 
യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും സുഗമമാക്കുന്നതിനും ചാറ്റ് പ്ലാറ്റ്‌ഫോം ഒരുക്കുന്ന അലായ് ട്രാവല്‍ 24x7, കുക്കിങ്ങ് ക്ലീനിങ്ങ് തുടങ്ങിയ വീട്ടുജോലി സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്‌കട്ട് ഓപ്‌സ്, കാര്‍ഷിക കൂട്ടായ്മയായ ഫാര്‍മേഴ്‌സ് എഫ്‌സെഡ്, കോര്‍പ്പറേറ്റ് വീഡിയോകള്‍ ഒരുക്കുന്ന ക്യാറ്റ് എന്റര്‍ടെയിന്‍മെന്റ്‌സ്, ചെലവു കുറഞ്ഞ അത്യന്താധുനിക റോബോട്ടിക്‌സ് സാങ്കേതിക വിദ്യകളുമായി ശാസ്ത്ര റോബോട്ടിക്‌സ് തുടങ്ങിയവ പവലിയനില്‍ ശ്രദ്ധേയമായി. 

യുവസംരംഭകര്‍ക്ക് തങ്ങളുടെ  ഉല്‍പ്പന്നങ്ങളും, ആശയങ്ങളും ഉല്‍പ്പന്ന-സേവന-വ്യവസായ മേഖലയിലെ  നിക്ഷേപകര്‍ക്കും, ലീഡര്‍മാര്‍ക്കും, മെന്റര്‍മാര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനും അവ അനുയോജ്യമായ രീതിയില്‍ നടപ്പില്‍ വരുത്താനുള്ള സഹായം തേടാനുമാണ്  സ്റ്റാര്‍ട്ടപ്പ് പവലിയനുകള്‍ അവസരമൊരുക്കിയത്. ആയിരത്തിലധികം പ്രതിനിധികളും, പ്രഭാഷകരും, വിദഗ്ധരും  സ്റ്റാര്‍ട്ടപ്പ് പവലിയനുകള്‍ സന്ദര്‍ശിച്ച് യുവസംരംഭകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.



RELEASE 3

യുവസംരംഭകര്‍ക്ക് പ്രതീക്ഷയായി കേരളാ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്

കൊച്ചി: യുവസംരംഭകരും, സ്റ്റാര്‍ട്ടപ്പുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിക്ഷേപകരുടെ ലഭ്യതയാണെന്നിരിക്കെ, ഈ മേഖലയില്‍ ടൈ നടത്തുന്ന ആദ്യ കാല്‍വെപ്പായ കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനം ടൈ കേരള 2016 രണ്ടാം ദിവസം നടന്നു. മുപ്പത് കോടിയുടെ പ്രാരംഭ മൂലധനത്തോടെ ആരംഭിച്ചിട്ടുള്ളതാണ് ഈ പദ്ധതി.

ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ചുവടുപിടിച്ചുള്ള നൂതന സംരംഭങ്ങള്‍ക്കാണ് പ്രധാനമായും  ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുക. സംരംഭകത്വത്തിനുള്ള പിന്തുണ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലേക്കും ഇറങ്ങിച്ചെല്ലുന്നുവെന്നും അതുവഴി സമത്വാധിഷ്ഠിതമായ വളര്‍ച്ച സംസ്ഥാനത്ത് സാധ്യമാവുന്നു എന്ന് ഉറപ്പുവരുത്താനും സംഘടന പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്ന് ടൈ കേരള പ്രസിഡന്റ് ശ്രീ. രാജേഷ് നായര്‍ പറഞ്ഞു.
ടൈ കേരളയുടെ ഇരുപത്തഞ്ചോളം ചാര്‍ട്ടര്‍ മെമ്പര്‍മാര്‍ ചേര്‍ന്നാണ് ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. അര്‍ഹരായ യുവസംരംഭകര്‍ക്ക് അന്‍പത് ലക്ഷം മുതല്‍ മൂന്ന് കോടി രൂപവരെ മൂലധനം ലഭ്യമാക്കും. ഫണ്ടിങ്ങ് ലഭിച്ച സ്റ്റാര്‍ട്ടപ്പുകളുടെ മേല്‍നോട്ടത്തിനും മാര്‍ഗദര്‍ശനത്തിനുമായി ടൈ ചാര്‍ട്ടര്‍ മെമ്പര്‍മാരെ ചുമതലപ്പെടുത്തും. 

ടൈ കേരളയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ടതാണെങ്കിലും സ്വതന്ത്ര സംഘടനയായി വര്‍ത്തിക്കുന്ന ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന് പ്രത്യേക ഭരണസമിതി രൂപീകരിക്കും. ആദ്യഘട്ട നിക്ഷേപകര്‍ ടൈ മെമ്പര്‍മാര്‍ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും വളര്‍ച്ചയുടെ അടുത്തദിശയില്‍ പുറത്തുനിന്നുള്ള നിക്ഷേപങ്ങളും സമാഹരിച്ച് പദ്ധതി വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ശ്രീ. രാജേഷ് നായര്‍ പറഞ്ഞു.

മെന്ററിങ്ങ്, നെറ്റ്‌വര്‍ക്കിങ്ങ്, എജ്യുക്കേഷന്‍,  ഇന്‍ക്യുബേറ്റിങ്ങ്, ഫണ്ടിങ്ങ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ യുവ തലമുറയെ തൊഴിലന്വേഷകരില്‍ നിന്ന് സംരംഭകരും, തൊഴില്‍ദാതാക്കളുമായി പരിവര്‍ത്തനം ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ടൈ നടത്തുന്നത്. അതുവഴി രണ്ടായിരത്തി ഇരുപതോടെ കേരളത്തില്‍ ഒരു കുടുംബത്തില്‍ ഒരു വ്യവസായ സംരംഭകന്‍ എന്ന ആശയം നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യം.

ആറ്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ അവാര്‍ഡ്‌



ബാംഗ്ലൂര്‍: ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള, ഇന്‍ഫോസിസ്‌ പ്രൈസ്‌ 2016 ന്‌ വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച ആറ്‌ പേര്‍ അര്‍ഹരായി. എഞ്ചിനീയറിംഗ്‌ ആന്‍ഡ്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌, ഹ്യുമാനിറ്റിസ്‌, ലൈഫ്‌ സയന്‍സസ്‌, മാത്തമാറ്റിക്‌സ്‌ സയന്‍സസ്‌, ഫിസിക്കല്‍ സയന്‍സസ്‌, സോഷ്യല്‍ സയന്‍സ്‌ എന്നീ വിഭാഗങ്ങളില്‍പ്പെടുവന്നവരാണ്‌ ഇന്‍ഫോസിസ്‌ പ്രൈസ്‌ - 2016 ന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 65 ലക്ഷം രൂപയും 22 കാരറ്റ്‌ സ്വര്‍ണ്ണ മെഡലും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ ഓരോ വിഭാഗത്തിലേയും അവാര്‍ഡ്‌.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സസിലെ (ഐഐഎസ്‌സി) കെമിക്കല്‍ എഞ്ചിനീയറിംഗ്‌ വിഭാഗം പ്രൊഫസര്‍ വി. കുമാരന്‍ ആണ്‌ എഞ്ചിനീയറിംഗ്‌ ആന്‍ഡ്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിഭാഗത്തിലെ ജേതാവ്‌. . 
അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറും സൗത്ത്‌ ഏഷ്യന്‍ സ്റ്റഡീസ്‌ മെഹ്‌റ ഫാമിലി പ്രൊഫസറുമായ പ്രൊഫ. സുനില്‍ അമൃത്‌ ആണ്‌ ഹ്യുമാനിറ്റിസ്‌ വിഭാഗത്തിലെ അവാര്‍ഡ്‌ 
ഫരീദാബാദ്‌ ട്രാന്‍സ്‌ലേഷണല്‍ ഹെല്‍ത്ത്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്‌ (ടിഎച്ച്‌എസ്‌ടിഐ) എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. ഗഗന്‍ ദീപ്‌ കാങിനാണ്‌ ലൈഫ്‌ സയന്‍സിനുള്ള അവാര്‍ഡ്‌. 
മാത്തമാറ്റിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ്‌ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ മാത്തമാറ്റിക്‌സ്‌ വിഭാഗത്തിലെ പ്രൊഫസര്‍ അക്ഷയ്‌ വെങ്കിടേഷിനാണ്‌. 
ഫിസിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ്‌ നേടിയത്‌ ഡോ. അനില്‍ വിക്രം ഭരദ്വാജ്‌ ആണ്‌. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിലെ സ്‌പേസ്‌ ഫിസിക്‌സ്‌ ലബോറട്ടറി ഡയറക്‌ടറാണ്‌
സോഷ്യല്‍ സയന്‍സസില്‍ പ്രൈസ്‌ നേടിയത്‌ പ്രൊഫ. കല്യാണ്‍ മുന്‍ഷിയാണ്‌.
ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഒട്ടേറെ സംരംഭങ്ങള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ടെങ്കിലും ഇന്‍ഫോസിസ്‌ പ്രൈസിന്റെ രൂപീകരണ ലക്ഷ്യങ്ങള്‍ക്ക്‌ ഒരു മാറ്റവും വന്നിട്ടില്ലെന്ന്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ പ്രസിഡന്റ്‌ എസ്‌ ഡി ഷിബുലാല്‍ ചൂണ്ടിക്കാട്ടി.
ജേതാക്കളെ തെരഞ്ഞെടുത്തത്‌. 2017 ജനുവരി 7 ന്‌ ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ നൊബേല്‍ സമ്മാനജേതാവും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. വെങ്കടരാമന്‍ രാമകൃഷ്‌ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. 

പൈല്‍സിനു വിപുലമായ പരിശോധന വിഭാഗം അല്‍ ഷിഫയില്‍ ഇന്നാംരംഭിക്കും


കൊച്ചി
ലോക പൈല്‍സ്‌ ദിന' മായി ഡബ്ല്യു എച്ച്‌ ഒ പ്രഖ്യാപിച്ചിട്ടുള്ള നവംബര്‍ 20 മുതല്‍ ഏറ്റവും വലിയ പ്രോക്‌ടോളജി സെന്ററായ എറണാകുളം അല്‍ ഷിഫ ഹോസ്‌പിറ്റല്‍ മലദ്വാര ക്യാന്‍സര്‍ പരിശോധന 
വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു
രാജ്യത്തെ 60 ശതമാനത്തോളം ആളുകള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പൈല്‍സ്‌ രോഗ പീഢയിലൂടെ കടന്നു പോയിട്ടുണ്ടാകുമെന്നാണ്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ പൈല്‍സ്‌ രോഗം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്‌. 
പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിലേയ്‌ക്ക്‌ ഇന്ന്‌ പൈല്‍സ്‌ രോഗവും എത്തിച്ചേര്‍ന്നിരിക്കുന്നു 
അല്‍ ഷിഫ ഹോസ്‌പിറ്റലിനോടനുബന്ധിച്ചുള്ള അല്‍ ഷിഫ ഇന്റര്‍നാഷണല്‍ പ്രോക്‌ടോളജി ഇന്‍സ്റ്റിറ്റിയൂട്ട്‌ & റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയത്‌ ഈ രോഗബാധ കൂടുതലും യുവ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു എന്നാണ
പൈല്‍സിനും അനുബന്ധ മലദ്വാര രോഗങ്ങള്‍ക്കും ഏറ്റവും ആധുനികമായ ശാസ്‌ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പാര്‍ശ്വ ഫലങ്ങളില്ലാത്ത `ലേസര്‍ ചികിത്സ' യാണ്‌ കഴിഞ്ഞ 15 വര്‍ഷത്തോളമായി എറണാകുളം അല്‍ ഷിഫ ഹോസ്‌പിറ്റലില്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. ഏതാണ്ട്‌ 75000 ഓളം വിജയകരമായ പ്രൊസീജിയറുകള്‍ ചെയ്‌ത്‌ അല്‍ ഷിഫ ഹോസ്‌പിറ്റല്‍ ഇന്നു ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. 
ഇതോടൊപ്പം പ്രവാസി മലയാളികള്‍, ഐ ടി പ്രൊഫഷണലുകള്‍, വികലാംഗര്‍, ബി പി എല്‍ കാര്‍ഡുടമകള്‍ എന്നിവര്‍ക്ക്‌ പ്രത്യേക ചികിത്സാ ഇളവ്‌ ലഭിക്കുന്നതാണെന്നും 3000 രൂപ ചിലവു വരുന്ന ഡിജിറ്റല്‍ റെക്‌റ്റല്‍ സ്‌കാനിംഗ്‌ എല്ലാ രോഗികള്‍ക്കും 2016 ഡിസംബര്‍ മാസം വരെ സൗജന്യമാക്കിയിട്ടുണ്ടെന്നും അല്‍ ഷിഫ ഹോസ്‌പിറ്റല്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോക്‌ടര്‍ ഷാജഹാന്‍ യൂസഫ്‌ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചീഫ്‌ സ,ര്‍ജന്‍ ഡോ.പി.സി.ജോസഫ്‌, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ദിലീപ്‌ എന്നിവരും പങ്കെടുത്തു. 

Saturday, November 19, 2016

മാക്‌സ്‌ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ 23 ശതമാനം വളര്‍ച്ച




കൊച്ചി:രാജ്യത്തെ മുന്‍നിരലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളിലൊന്നായമാക്‌സ്‌ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെആദ്യ പകുതിയില്‍ 3,52,756 കോടിരൂപയുടെ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ നല്‍കി. 33 ശതമാനം വര്‍ധനവാണിതുകാണിക്കുന്നത്‌. പുതിയ ഇന്‍ഷൂറന്‍സ്‌ പരിരക്ഷകള്‍ക്കുള്ള പ്രീമിയത്തിന്റെകാര്യത്തില്‍ 23 ശതമാനം വര്‍ധനവും കൈവരിക്കാന്‍ മാക്‌സ്‌ലൈഫിനു കഴിഞ്ഞിട്ടുണ്ട്‌. 1,361 കോടിരൂപയാണ്‌ഈയിനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെആദ്യ പകുതിയില്‍ലഭിച്ചത്‌. 2016 സെപ്‌റ്റംബര്‍ 30 ലെ കണക്കു പ്രകാരം 39,647 കോടിരൂപയുടെആസ്‌തിയാണ്‌കൈകാര്യംചെയ്യുന്നത്‌. 21 ശതമാനം വര്‍ധനവാണിത്‌സൂചിപ്പിക്കുന്നത്‌. ആകെ പ്രീമിയത്തിന്റെകാര്യത്തില്‍ 14 ശതമാനം വര്‍ധനവോടെ 4,218 കോടിരൂപയുംശേഖരിച്ചിട്ടുണ്ട്‌. പുതുക്കിയ പ്രീമിയത്തിന്റെകാര്യത്തില്‍ 11 ശതമാനം വര്‍ധനവാണുള്ളത്‌. 2,857 കോടിരൂപയാണ്‌ഈയിനത്തില്‍ശേഖരിച്ചത്‌. 169 കോടിരൂപയുടെഇടക്കാലലാഭവിഹിതം നല്‍കാന്‍ മാക്‌സ്‌ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയുടെഡയറക്ടര്‍ബോര്‍ഡ്‌യോഗംതീരുമാനിച്ചിട്ടുണ്ട്‌. ഉപഭോക്തൃസേവന രംഗത്തുംമറ്റു നടപടിക്രമങ്ങളുടെകാര്യത്തിലുംമെച്ചപ്പെടുത്തലുകള്‍ നടത്തുന്നതുതുടരാനായതിന്റെ ഫലമാണ്‌ ഈ മികച്ച പ്രകടനമെന്ന്‌മാക്‌സ്‌ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി മാനേജിങ്‌ഡയറക്ടറുംഎക്‌സിക്യൂട്ടീവ്‌വൈസ്‌ചെയര്‍മാനുമായരാജേഷ്‌സൂദ്‌ചൂണ്ടിക്കാട്ടി.

Wednesday, November 9, 2016

കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്സിന്റെ ഐ ഇ എല്‍ ടി എസ്‌ മുന്നൊരുക്ക പദ്ധതി





കൊച്ചി: ഐ ഇ എല്‍ ടി എസ്‌ പരീക്ഷയ്‌ക്കായി തയാറെടുക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികളുടെ മുന്നൊരുക്കം ലക്ഷ്യമിട്ട്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്‌ പങ്കാളിത്ത പദ്ധതി അവതരിപ്പിച്ചു. ആഗോളതലത്തില്‍ തന്നെ ഇംഗ്ലീഷ്‌ പ്രാവീണ്യം അളക്കുന്ന ഐ ഇ എല്‍ ടി എസ്‌ പരിശീലനത്തിനായി ഔദ്യോഗിക ഭാഷ പഠന സഹായിയാണ്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല ആരംഭിച്ചിരിക്കുന്നത്‌.

ഇംഗ്ലീഷ്‌ ഭാഷയില്‍ നവീനവും ആധുനികവുമായ പഠനരീതി ഉറപ്പ്‌ വരുത്താന്‍ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്‌ പ്രതിജ്ഞാബദ്ധമാണെന്ന്‌ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ദക്ഷിണേഷ്യ മാനേജിങ്‌ ഡയറക്ടര്‍ രത്‌നേഷ്‌ കുമാര്‍ ജാ അഭിപ്രായപ്പെട്ടു. ഐ ഇ എല്‍ ടി എസ്‌ പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ വളരെ നന്നായി കഴിവ്‌ തെളിയിക്കാറുണ്ടെന്നും അവര്‍ക്കായി കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസുമായി സഹകരിച്ച്‌ ടെസ്റ്റ്‌ ബാങ്ക്‌ സീരീസ്‌ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ അസസ്‌മെന്റ്‌ ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ടി.കെ. അരുണാചലംപറഞ്ഞു. ഐ ഇ എല്‍ ടി എസ്‌ ടെസ്റ്റ്‌ ബാങ്കില്‍ നാല്‌ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ടെസ്റ്റുകളാണുള്ളത്‌. കേംബ്രിഡ്‌ജ്‌ ലേര്‍ണിംഗ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം അനുസരിച്ച്‌ ഓണ്‍ലൈനായിട്ടാണ്‌ ടെസ്റ്റുകള്‍ മാനേജ്‌ ചെയ്യുന്നത്‌. ടെസ്റ്റ്‌ മോഡിലും പ്രാക്ടീസ്‌ മോഡിലും ഇത്‌ ലഭ്യമാണ്‌. പരീക്ഷയ്‌ക്ക്‌ സമാനമായ പേപ്പര്‍ ടെസ്റ്റ്‌ ആകും ടെസ്റ്റ്‌ മോഡില്‍ ലഭ്യമാകുക. മള്‍ട്ടിപ്പിള്‍ അറ്റംപ്‌റ്റും എക്‌സാം പാര്‍ട്ടും ചേര്‍ന്നതാകും പ്രാക്ടീസ്‌ മോഡ്‌. വീഡിയോ വഴി ചോദ്യങ്ങള്‍ ചോദിക്കുന്ന സ്‌പീക്കിങ്‌ ടെസ്റ്റ്‌ സിമുലേഷനും പരിശീലനത്തിന്‍റെ ഭാഗമായി ഉണ്ടാകും. യു കെ കേംബ്രിഡ്‌ജിലെ ഇ എല്‍ ടി വിഭാഗം ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്‌ടര്‍ നീല്‍ ടോംകിന്‍സ്‌, കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ദക്ഷിണേഷ്യ മാനേജിങ്‌ ഡയറക്ടര്‍ രത്‌നേഷ്‌ ജാ, കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ അസസ്‌മെന്റ്‌ ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ടി.കെ. അരുണാചലം, ബ്രാന്‍ഡ്‌ മേധാവി പ്രീതി ഹിന്‍ഗ്രാണി എന്നിവര്‍ ചേര്‍ന്ന്‌ പങ്കാളിത്ത പദ്ധതിയും ഐ ഇ എല്‍ ടി എസ്‌ ടെസ്റ്റ്‌ ബാങ്കും അവതരിപ്പിച്ചു.  

അഞ്ഞൂറ്‌, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടി ഗുണം ചെയ്യും: എം.പി. അഹമ്മദ്‌



കൊച്ചി - നിലവിലുണ്ടായിരുന്ന അഞ്ഞൂറ്‌, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സര്‍്‌ക്കാറിന്റെ ധീരമായ നടപടി സ്വര്‍ണ്ണ വില്‍പന മേഖലയില്‍ താത്‌ക്കാലികമായി ചെറിയ ആശയക്കുഴപ്പമുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണ വില്‍പനയില്‍ അത്‌ ഗുണം ചെയ്യുമെന്ന്‌ വിശ്വസിക്കുന്നതായി കേരള ജ്വല്ലേഴ്‌സ്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം.പി. അഹമ്മദ്‌ പറഞ്ഞു.കൂടുതല്‍ ആളുകള്‍ സ്വര്‍ണ്ണത്തെ സമീപിക്കുകയും രൂപയ്‌ക്ക്‌ പകരം സമ്പത്തിന്റ 15 ശതമാനത്തോളം യുക്തമായ രീതിയില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുകയും ചെയ്യും. പ്രധാന മന്ത്രിയുടെ സുധീരമായ നടപട്‌ിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. സുതാര്യമായ രീതിയിലുള്ള ബിസിനസില്‍ വിശ്വസിക്കുന്നതിനാല്‍ അത്‌ തങ്ങളൂടെ കച്ചവടത്തെ ബാധിക്കില്ല. യഥാര്‍ഥ ഇടപാടുകാര്‍ സ്വര്‍ണ്ണം വാങ്ങുന്നത്‌ തുടര്‍ന്നുകൊണ്ടിരിക്കും.
കള്ളപ്പണം തടയാനായി കൊണ്ടു വന്ന ഈ നീക്കം വിജയിക്കുന്നത്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയെ ആശ്രയിച്ചിരിക്കും. 1978 ല്‍ ഇത്‌ സംബന്ധിച്ച്‌ എടുത്ത തീരുമാനത്തില്‍ വെള്ളം ചേര്‍ത്തത്‌ പോലുള്ള തെറ്റ്‌ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഇപ്പോഴത്തെ ശരിയായ തീരുമാനം ക്യാഷ്‌ലെസ്‌ ഇടപാടുകള്‍ക്ക്‌ ആക്കം കൂട്ടും. ഡെന്‍മാര്‍ക്കിലേത്‌ പോലെ ലോകമെമ്പാടും ഇതിന്‌ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം തടയാനായാല്‍ കോര്‍പ്പറേറ്റുകള്‍ വളര്‍ച്ച പ്രാപിക്കുകയും ആളുകള്‍ക്ക്‌ ശമ്പളം ഉള്‍പ്പെടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം നിക്ഷേപിക്കാനും സാധിക്കുമെന്ന്‌ എം.പി.അഹമ്മദ്‌ പറഞ്ഞു. 

സമ്പൂര്‍ണ ഗുണമേന്‍മാ ആസൂത്രണത്തിനുള്ള ഡെമിങ്‌ പുരസ്‌ക്കാരം അശോക്‌ ലൈലാന്‍ഡ്‌ പാന്ത്‌നഗര്‍ നിര്‍മാണ യൂണിറ്റിന്‌




കൊച്ചി: നിര്‍മാണ രംഗത്ത്‌ സമ്പൂര്‍ണ ഗുണമേന്‍മാ ആസൂത്രണം നടത്തുന്നതിനുള്ള ഈ വര്‍ഷത്തെ ഡെമിങ്‌ പുരസ്‌ക്കാരം ഹിന്ദുജാ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക്‌ ലൈലാന്‍ഡ്‌ പാന്ത്‌നഗര്‍ നിര്‍മാണ യൂണിറ്റിന്‌ ലഭിച്ചു. ഈ പുരസ്‌ക്കാരം ഇതാദ്യമായാണ്‌ ജപ്പാനു പുറത്തുള്ള ഒരു വാണിജ്യ വാഹന നിര്‍മാതാവിനു ലഭിക്കുന്നത്‌. ആഗോളതലത്തില്‍ തന്നെ ഗുണമേന്‍മയ്‌ക്ക്‌ ഏര്‍പ്പെടുത്തപ്പെട്ട ഏറ്റവും വിലമതിക്കപ്പെടുന്നതും ഏറ്റവും ആദ്യമായി ഏര്‍പ്പെടുത്തിയതുമായ പുരസ്‌ക്കാരങ്ങളില്‍ ഒന്നാണിത്‌. തങ്ങളുടെ ബിസിനസ്‌ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്‍മാ ആസൂത്രണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണിതു സമ്മാനിക്കുന്നത്‌. ഈ പുരസ്‌ക്കാരം നേടുന്ന ലോകത്തിലെ ആദ്യ ട്രക്ക്‌ -ബസ്‌ നിര്‍മാതാവും ജപ്പാനു പുറത്തു നിന്ന്‌ ഇതിനര്‍ഹമാകുന്ന വാണിജ്യ വാഹന നിര്‍മാതാവും അശോക്‌ ലൈലാന്‍ഡാണ്‌. ഭാവിയിലേക്കുതകുന്ന ട്രക്കുകളും വാഹനങ്ങളും നിര്‍മിക്കാന്‍ കഴിവുള്ള തങ്ങളുടെ പ്ലാന്റിനു ലഭിച്ച ഒരംഗീകാരമാണിതെന്ന്‌ പുരസ്‌ക്കാര ലബ്‌ധിയെക്കുറിച്ചു സംസാരിക്കവെ അശോക്‌ ലൈലാന്‍ഡ്‌ മാനേജിങ്‌ ഡയറക്‌ടര്‍ വിനോദ്‌ കെ. ദസരി ചൂണ്ടിക്കാട്ടി

Tuesday, November 8, 2016

ഓയോ പുതിയ ഓഫിസ്‌ ആരംഭിച്ചു




കൊച്ചി: ദക്ഷിണേന്ത്യയില്‍ നിന്നുള്ള വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റുകയും ഇവിടെ തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയും ചെയ്യുക ലക്ഷ്യമിട്ട്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഓയോ കൊച്ചിയില്‍ വിപുലമായ പുതിയ ഓഫിസ്‌ ആരംഭിച്ചു. സംസ്ഥാന തലസ്ഥാനം തിരുവനന്തപുരമായിരിക്കുമ്പോഴും ബിസിനസ്‌, ഉല്ലാസ യാത്രകളുടെ പ്രധാന കേന്ദ്രം കൊച്ചിയാണ്‌. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച്‌ കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ വിനോദസഞ്ചാരികളുടെ വലിയ തോതിലുള്ള വരവാണ്‌ ഈ നഗരത്തിലേക്കുള്ളത്‌. എറണാകുളം മെഡിക്കല്‍ സെന്ററിനു സമീപം 2000 ചതുരശ്ര അടിയിലായാണ്‌ ഓയോ ഓഫിസ്‌. 
നിലവാരമുള്ള താമസ സൗകര്യത്തിനായി കൊച്ചിയില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ വലിയ തോതിലുള്ള ആവശ്യമാണ്‌ നേരിടേണ്ടി വരുന്നതെന്നും അതു കൊണ്ടു തന്നെ കൊച്ചിയില്‍ പുതിയ ഓഫീസിലൂടെ തങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്തുകയാണെന്നും ഓയോ ദക്ഷിണ മേഖലാ മേധാവി ബുര്‍ഹാനിദ്ദീന്‍ പിതാവാല ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു പുറമെ ബിസിനസ്‌ യാത്രക്കാരുടെ ഒരു കേന്ദ്രം കൂടിയാണ്‌ കൊച്ചി. കര്‍ണാടക, തമിഴ്‌നാട്‌, ആന്‌ധ്രാ പ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ വലിയ തോതില്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്‌. വളരെ ഉയര്‍ന്ന തോതിലുള്ള വളര്‍ച്ചാ സാധ്യതകളാണിവിടെ കാണുന്നതെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ വിപണി വിഹിതം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
അഞ്ചു വാഗ്‌ദാനങ്ങളുമായി 2013 മെയ്‌ മാസത്തില്‍ ഗുരേഗാവിലാണ്‌ ഓയോ അവതരിപ്പിച്ചത്‌. അഴുക്കുകളില്ലാത്ത തുണികളുമായി വൃത്തിയുള്ള മുറികള്‍, എ.സി., ഫ്‌ളാറ്റ്‌ സ്‌ക്രീന്‍ ടിവി, സൗജന്യ വൈ-ഫൈ, കോംപ്ലിമെന്ററി പ്രഭാത ഭക്ഷണം എന്നിവയാണവ. നിലവില്‍ ഓയോ കൊച്ചിയില്‍ 150 ഹോട്ടലുകളിലായി ആയിരത്തിലേറെ എ.സി. മുറികള്‍ ലഭ്യമാക്കുന്നുണ്ട്‌. തിരുവനന്തപുരം, മൂന്നാര്‍, കോഴിക്കോട്‌ എന്നിവിടങ്ങളിലായി നാന്നൂറോളം ഹോട്ടലുകളിലായി 3000-ത്തില്‍ ഏറെ മുറികളും ലഭ്യമാക്കിയിട്ടുണ്ട്‌. ഓയോ റൂംസ്‌, ഓയോ പ്രീമിയം, ഓയോ എലൈറ്റ്‌ എന്നീ മൂന്നു വിഭാഗങ്ങളിലായി ഒരു രാത്രിക്ക്‌ 500 രൂപ മുതല്‍ 5000 രൂപ വരെയുള്ള മുറികളാണ്‌ ലഭ്യമാക്കുന്നത്‌. 
കൊച്ചിയിലെ പുതിയ ഓയോ ഓഫിസ്‌ വിലാസം: ബി.സി.ജി. എസ്റ്റേറ്റ്‌, മൂന്നാം നില, എന്‍.എച്ച്‌. ബൈപാസ്‌, പാലാരിവട്ടം, കൊച്ചി 682 025(എറണാകുളം മെഡിക്കല്‍ സെന്ററിനു സമീപം)ടെലഫോണ്‍ നമ്പര്‍: 9846654881,9072999066
ഇന്ത്യന്‍ ആതിഥേയ വ്യവസായ രംഗത്ത്‌ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നവീനവും കുതിച്ചുയരുന്നതുമായ ബിസിനസ്‌ മാതൃകകള്‍ ആദ്യമായി അവതരിപ്പിച്ചത്‌ ഓയോ ആണ്‌. ഇന്ത്യയില്‍ 7000 ഹോട്ടലുകളിലായി 70,000ത്തില്‍ ഏറെ മുറികള്‍ അടങ്ങിയതാണ്‌ ഓയോ ശൃംഖല.
ഓയോയെ കുറിച്ച്‌: 
2013 ല്‍ ആരംഭിച്ച 7000 ഹോട്ടലുകളിലായി ഇരുന്നൂറിലേറെ ഇന്ത്യന്‍ നഗരങ്ങളില്‍ 70,000 ത്തില്‍ ഏറെ മുറികള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ബ്രാന്‍ഡഡ്‌ ഹോട്ടല്‍ ശംഖലയാന്‌ ഓയോ. പ്രധാന മെട്രോകള്‍, പ്രാദേശിക കേന്ദ്രങ്ങള്‍, പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഓയോ ശൃംഖലയുണ്ട്‌. മലേഷ്യയിലും ഓയോയുടെ സാന്നിധ്യമുണ്ട്‌. 
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും വിശ്വസനീയവുമായ ഹോട്ടല്‍ ബ്രാന്‍ഡ്‌ ആയി ഉയരുകയാണ്‌ ഓയോയുടെ ലക്ഷ്യം. ഫ്‌ളാറ്റ്‌ സ്‌ക്രീന്‍ ടിവി, കോംപ്ലിമെന്ററി ബ്രേക്ക്‌ ഫാസ്റ്റ്‌, സൗജന്യ വൈ-ഫൈ, പൂര്‍ണ സമയ സേവനം എന്നിവയുമായി നിലവാരമുള്ള എ.സി. മുറികള്‍ ലഭ്യമാക്കുന്ന രംഗത്താണ്‌ ഓയോ കടന്നു വന്നത്‌. വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കന്ന കോള്‍ സെന്റര്‍ എന്നിവ വഴി ഓയോ റൂമുകള്‍ തെരയുകയും ബുക്കു ചെയ്യുകയും ആവാം. ഐ.ആര്‍.ടി.സി., എയര്‍ടെല്‍, സാംസങ്‌, ലെനോവോ, ബ്യൂട്ടിക്‌, ക്ലിയര്‍ട്രിപ്‌, ഇറ്റ്‌സ്‌ കാഷ്‌സ ഫ്രീ ചാര്‍ജ്ജ്‌, മൊബിക്വിക്ക്‌, ഗ്രോഫേഴ്‌സ്‌ എന്നിവയുമായി ഓയോ സഹകരിക്കുന്നുണ്ട്‌. 
സഞ്ചാരികള്‍ക്ക്‌ നവീനമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പ്രതിബദ്ധരായ ഓയോ ആഗോള തലത്തില്‍ തന്നെ ആദ്യത്തേതായ സണ്‍ റൈസ്‌ ചെക്ക്‌ ഇന്‍ അടുത്തിടെയാണ്‌ അവതരിപ്പിച്ചത്‌. ഇതു വഴി അതിഥികള്‍ക്ക്‌ പതിവ്‌ ഉച്ച സമയത്തുള്ള ചെക്കിന്‍ രീതിക്കു പകരമായി അതിരാവിലെ ചെക്കിന്‍ പ്രയോജനപ്പെടുത്താനാവും. യാത്രാ പദ്ധതികള്‍ തയ്യാറാക്കുമ്പോഴുള്ള വലിയൊരു തലവേദനയാണ്‌ ഇതിലൂടെ ഒഴിവാക്കപ്പെടുക. ദമ്പതികള്‍ക്ക്‌ സൗകര്യപ്രദമായ റിലേഷന്‍ ഷിപ്‌ മോഡ്‌ ഓയോ അതിന്റെ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 
എക്‌സ്‌പ്രസ്‌ ഐ.ടി. സ്റ്റാര്‍ട്ട്‌ അപ്‌ ഓഫ്‌ ദ ഇയര്‍ 2015, ബിസിനസ്‌ ടുഡെയുടെ കൂളസ്റ്റ്‌ സ്റ്റാര്‍ട്ട്‌ അപ്പ്‌ പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ഓയോയ്‌ക്കു ലഭിച്ചിട്ടുണ്ട്‌. ജീവനക്കാരുടെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളിലൊന്നായി ലിങ്ക്‌ഡിന്‍ ഓയോയെ തെരഞ്ഞെടുത്തിരുന്നു. സോഫ്‌റ്റ്‌ ബാങ്ക്‌ ഗ്രൂപ്പ്‌, ഗ്രീന്‍ഓക്‌സ്‌ കാപിറ്റല്‍, സെക്വോയ കാപ്പിറ്റല്‍, ലൈറ്റ്‌ സ്‌പീഡ്‌ ഇന്ത്യ എന്നിവ അടക്കമുള്ള ആഗോള നിക്ഷേപകരുടെ പിന്തുണയും ഓയോയ്‌ക്കുണ്ട്‌. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ https://www.oyorooms.com/എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യുക. 

Tuesday, November 1, 2016

ഇന്ത്യയിലാദ്യമായി ബ്രാന്‍ഡഡ്‌ ഇന്റീരിയറുകളുമായി ന്യൂക്ലിയസ്‌ ഇന്‍സൈഡ്‌സ്‌




കൊച്ചി: റിയല്‍ എസ്‌റ്റേറ്റ്‌രംഗത്തെ പ്രമുഖരായ ന്യൂക്ലിയസ്‌ പ്രീമിയം പ്രോപ്പര്‍ട്ടീസ്‌ഇന്ത്യയിലാദ്യമായി നൂതനമായ ബ്രാന്‍ഡഡ്‌ ഇന്റീരിയറുകള്‍ രംഗത്തവതരിപ്പിച്ചു. വീടുകള്‍ക്കുംജോലിസ്ഥലത്തിനും അനുയോജ്യമാകുംവിധത്തില്‍ അവരവരുടെതാല്‍പര്യാനുസരണം സജ്ജീകരിക്കാനുതകുന്ന രൂപകല്‍പനയിലാണ്‌ ഇത്‌ ഒരുക്കിയിരിക്കുന്നത്‌. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്‌ത ചലച്ചിത്ര താരം മമ്മൂട്ടിയാണ്‌ ന്യൂക്ലിയസ്‌ ഇന്‍സൈഡ്‌സ്‌ അവതരിപ്പിച്ചത്‌. മാനേജിംഗ്‌ ഡയറക്ടര്‍ എന്‍.പി.നിഷാദ്‌, ഡയറക്ടര്‍മാരായ എന്‍.പി.നൗഷാദ്‌, എന്‍.പിനാഷിദ്‌, അബ്ദുള്‍ നാസര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

പ്രധാനമായും നാല്‌ പേരുകളിലാണ്‌ഇന്റീരിയര്‍ ഡിസൈനുകള്‍ ന്യൂക്ലിയസ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. പരിഷ്‌കൃതവുംകാലികവും ആധുനികവുമായ രൂപകല്‍പനയിലുള്ള അ ലാമോഡ്‌, തടി ഉപയോഗിച്ച്‌ പരമ്പരാഗതരീതിയിലുള്ള പെരുന്തച്ചന്‍, ആഡംബരസമൃദ്ധമായ ക്ലാസിക്‌ അറബിക്‌ ഇന്റീരിയറുകളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട താസ്‌മിം, വ്യക്തിപരമായ അഭിരുചികളെതൃപ്‌തിപ്പെടുത്തുന്ന എക്ലെറ്റിക്കോ എന്നിവയാണ്‌ അവ. സ്വന്തം ഫാക്ടറിയില്‍ ഇറക്കുമതിചെയ്‌ത ഉപകരണങ്ങളുപയോഗിച്ച്‌ വിദഗ്‌ദ്ധരായ തൊഴിലാളികളാണ്‌ ഇവയെല്ലാം തയ്യാറാക്കുന്നത്‌.

ഭാവിസാധ്യതകള്‍ മുന്നില്‍ കണ്ടാണ്‌ ന്യൂക്ലിയസ്‌ ഇന്‍സൈഡ്‌ നീങ്ങുന്നത്‌. ലോകനിലവാരമുള്ള ഡിസൈനര്‍മാരുംഗുണനിലവാരം ഉറപ്പാക്കിയ ഉല്‍പന്നങ്ങളും, ഉല്‍പന്നങ്ങള്‍ക്കുള്ള ദീര്‍ഘകാല വാറന്റിയും, ബജറ്റിലൊതുങ്ങുന്ന കൂട്ടിച്ചേര്‍ക്കലുകളുമാണ്‌ ന്യൂക്ലിയസ്‌ ഇന്‍സൈഡിന്റെ പ്രത്യേകതകള്‍. ഉടമസ്ഥരുടെതാല്‍പര്യപ്രകാരം ബ്രാന്‍ഡഡ്‌ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഇന്റീരിയര്‍രൂപകല്‍പന നിര്‍വ്വഹിക്കുന്ന അപൂര്‍വ്വം കമ്പനികളിലൊന്നാണ്‌ ന്യൂക്ലിയസ്‌. തങ്ങളുടെഎല്ലാഇന്റീരിയര്‍ ഡിസൈന്‍ പദ്ധതികള്‍ക്കും വാറന്റീ നല്‍കുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക്‌ ആവശ്യമെങ്കില്‍സൗജന്യ വാറന്റികാലാവധി നീട്ടിക്കൊടുക്കുകയുംചെയ്യും. നാട്ടിലേയുംവിദേശത്തേയുംഡിസൈനര്‍മാരെ ഒരിടത്ത്‌ കൊണ്ടുവന്ന ആദ്യ കമ്പനി കൂടിയാണ്‌ ന്യൂക്ലിയസ്‌ ഇന്‍സൈഡ്‌സ്‌. അതുകൊണ്ടുതന്നെ വീടുകളുടെയുംഓഫീസുകളുടെയുംഇന്റീരിയര്‍രൂപകല്‍പനയില്‍ പുതിയ കാലഘട്ടത്തിലെ രാജ്യാന്തര സാങ്കേതികവിദ്യകളും ആശയങ്ങളും ഉപയോഗപ്പെടുത്താനും ഇവര്‍ക്കു സാധിക്കും. 

ശ്രീധരീയത്തില്‍ ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു






കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദിക്‌ ഐ ഹോസ്‌പിറ്റലില്‍ ദേശീയ ആയുര്‍വേദ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടികള്‍ ചെയര്‍മാന്‍ എന്‍.പി. നാരായണന്‍ നമ്പൂതിരിയും മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. എന്‍.പി.പി. നമ്പൂതിരിയും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. ദിനത്തോടനുബന്ധിച്ച്‌ പ്രമേഹജന്യ നേത്രരോഗ നിര്‍ണയവും ചികിത്സയും ലക്ഷ്യമാക്കി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മൂന്നൂറോളം രോഗികള്‍ ചികിത്സ നേടി. ഇതില്‍ അര്‍ഹരായവരെ ശ്രീധരീയത്തിന്റെ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന സൗജന്യ സേവന പദ്ധതിയായ 'പുനര്‍ജനി 2016'ല്‍ ഉള്‍പ്പെടുത്തി വിദഗ്‌ധ തുടര്‍ചികിത്സയ്‌ക്കായി തെരഞ്ഞെടുത്തു.

നവംബര്‍ 30 വരെ ശ്രീധരീയത്തില്‍ ഡയബറ്റിക്‌ റെറ്റിനോപതി മാസമായി ആചരിക്കും. ഈ കാലയളവില്‍ ശ്രീധരീയത്തിന്റെ എല്ലാ ശാഖകളിലും ഡയബറ്റിക്‌ റെറ്റിനോപതി നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അതാത്‌ ശാഖകളുമായി ബന്ധപ്പെടേണ്ടതാണ്‌.

അത്യാധുനിക രോഗനിര്‍ണയ ഉപകരണങ്ങളുടെയും പരമ്പരാഗത ആയുര്‍വേദ ചികിത്സാജ്ഞാനത്തിന്റെയും സങ്കലനത്തിലൂടെ ശ്രീധരീയം ഡയബറ്റിക്‌ റെറ്റിനോപ്പതി ചികിത്സയില്‍ കൈവരിച്ച വൈദഗ്‌ദ്യം കൂടുതല്‍ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ ഈ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ഹരി എന്‍ നമ്പൂതിരി പറഞ്ഞു. 

ചടങ്ങില്‍ ശ്രീധരീയം ജോയിന്റ്‌ എംഡി പരമേശ്വരന്‍ നമ്പൂതിരി, സിഎംഒ ഡോ. നാരായണന്‍ നമ്പൂതിരി, ഡയറക്ടര്‍മാരായ ജയശ്രീ പി. നമ്പൂതിരി, ബിജുപ്രസാദ്‌ കെ.എസ്‌., ഡോ. ശ്രീകല എന്‍.പി, രാജന്‍ എന്‍. നമ്പൂതിരി, ശ്രീജിത്ത്‌ എന്‍.പി. എന്നിവര്‍ സംസാരിച്ചു. 

ഫോട്ടോ ക്യാപ്‌ഷന്‍: ശ്രീധരീയം ആയുര്‍വേദിക്‌ ഐ ഹോസ്‌പിറ്റലിലെ ദേശീയ ആയുര്‍വേദദിനാചരണം ചെയര്‍മാന്‍ എന്‍.പി. നാരായണന്‍ നമ്പൂതിരിയും മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. എന്‍.പി.പി. നമ്പൂതിരിയും ഉദ്‌ഘാടനം ചെയ്യുന്നു. ഇടത്തു നിന്ന്‌ ഡയറക്ടര്‍മാരായ ജയശ്രീ പി. നമ്പൂതിരി, രാജന്‍ എന്‍. നമ്പൂതിരി, സിഎംഒ ഡോ. നാരായണന്‍ നമ്പൂതിരി, ജോയിന്റ്‌ എംഡി പരമേശ്വരന്‍ നമ്പൂതിരി എന്നിവരേയും കാണാം. 

പുതു ജനറേഷന്‍ ബ്രാവിയ കെഡി-65ഇസ്‌ഡ്‌9ഡിയുമായി സോണി





കൊച്ചി: സോണി ബ്രാവിയ ഇസഡ്‌ 9ഡി ശ്രേണിയില്‍പ്പെട്ട ടെലിവിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഴിവാര്‍ന്ന കാഴ്‌ചാനുഭവമാണ്‌ ബ്രാവിയയുടെ ഈ മുന്‍നിര ശ്രേണിയിലൂടെ സോണി കാഴ്‌ച്ചക്കാര്‍ക്കായി ഒരുക്കുന്നത്‌. ഇസഡ്‌ വിഭാഗത്തിലുള്ള ഈ ശ്രേണി ഡിസ്‌പ്‌ളേ സാങ്കേതിക വിദ്യയില്‍ ചരിത്രം കുറിക്കും. പുതുതായി വികസിപ്പിച്ചെടുത്ത 4കെ ഇമേജ്‌ പ്രൊസസര്‍, 4കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ്‌1� ഉം വേറിട്ട ബാക്‌ലൈറ്റ്‌ സാങ്കേതിക വിദ്യയിലുള്ള ബാക്ക്‌ ലൈറ്റ്‌ മാസ്റ്റര്‍ ഡ്രൈവും� ഇതിലുണ്ട്‌. ബൃഹത്തായ കളര്‍ എക്‌സ്‌പ്രഷനിലൂടെയും അസാധാരണമായ കോണ്‍ട്രാസ്റ്റിലൂടെയും ഇതുവരെയില്ലാത്ത ഒരു കാഴ്‌ചാനുഭവം നല്‍കുന്നു.
മൂന്ന്‌ സാങ്കേതിക വിദ്യകളാണ്‌ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഒബ്‌ജക്‌റ്റ്‌ ആസ്‌പദമാക്കിയുള്ള എച്ച്‌ഡിആര്‍ റീമാസ്റ്റര്‍, ഇരട്ട ഡാറ്റാബേസ്‌ പ്രോസസിങ്‌, സൂപ്പര്‍ ബിറ്റ്‌ മാപ്പിംഗ്‌ 4കെ എച്ച്‌ഡിആര്‍ എന്നിവ. 4കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ്‌1� എക്‌സ്‌ട്രീം അങ്ങേയറ്റത്തെ 4കെ എച്ച്‌ഡിആര്‍ കാഴ്‌ചാനുഭവം തരുന്നതോടൊപ്പം 4 കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ1നെക്കാളും 40 ശതമാനത്തിലധികം യഥാര്‍ഥ നിറങ്ങളോട്‌ കൂടിയ മിഴിവാര്‍ന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്ക്‌ മുന്നിലെത്തിക്കുന്നു. മാത്രമല്ല, ഇന്റര്‍നെറ്റ്‌ വീഡിയോ, എച്ച്‌ഡിഎംഐ, യുഎസ്‌ബി പോര്‍ട്ട്‌ എന്നിവയില്‍ നിന്ന്‌ വരുന്ന എച്ച്‌ഡിയിലുള്ള ചിത്രങ്ങളെ കളറും കോണ്‍ട്രാസ്റ്റും ക്രമീകരിച്ച്‌ 4 കെ എച്ച്‌ഡിആര്‍ നിലവാരത്തിലേക്ക്‌ മാറ്റാനും ഇതിന്‌ സാധിക്കും. 
ഒബ്‌ജക്‌റ്റ്‌ ആസ്‌പദമാക്കിയുള്ള എച്ച്‌ഡിആര്‍ റീമാസ്റ്റര്‍ ചിത്രങ്ങളെ യഥാര്‍ത്ഥ രൂപത്തില്‍ കൂടുതല്‍ മിഴിവിലെത്തിക്കാന്‍ സഹായിക്കുന്നു. 4 കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ്‌1� എക്‌സ്‌ട്രീമിലുള്ള സോണിയുടെ മാത്രം ഡാറ്റാബേസ്‌, അനാവശ്യ ശബ്ദങ്ങള്‍ കുറയ്‌ക്കാനും സഹായിക്കുന്നു. ഇരട്ട ഡാറ്റാബേസ്‌ പ്രോസസിങ്‌ അനാവശ്യ ശബ്ദങ്ങള്‍ ഇല്ലാതാക്കി എല്ലാ ചിത്രങ്ങളെയും 4 കെ ഇമേജ്‌ നിലവാരത്തിലേക്ക്‌ മാറ്റുന്നു. 
കൂടാതെ, സൂപ്പര്‍ ബിറ്റ്‌ മാപ്പിംഗ്‌ 4 കെ എച്ച്‌ഡിആര്‍ മൃദുവായ സ്വാഭാവിക ചിത്രങ്ങള്‍ നല്‍കുന്നു. മുഖം, സൂര്യാസ്‌തമയം തുടങ്ങിയ തനതായ സ്വാഭാവിക നിറങ്ങള്‍ ഉള്ളവയെ അങ്ങനെ നില നിര്‍ത്താനും അതിലേക്ക്‌ എത്തിക്കാനും സാധിക്കുന്നതാണ്‌ സോണിയുടെ പുതിയ ബ്രാവിയ കെഡി-65ഇസ്‌ഡ്‌9ഡി എന്ന്‌ കമ്പനി അറിയിച്ചു. 

പുതിയ സ്‌പോര്‍ട്‌സ്‌ വയര്‍ലെസ്‌ ഇയര്‍ ഫോണുകളുമായി സോണി





കൊച്ചി: പുതിയ ശ്രവണാനുഭവവുമായി സോണിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ്‌ വയര്‍ലെസ്‌ ഇയര്‍ ഹെഡ്‌ ഫോണുകള്‍ പുറത്തിറങ്ങി. ഉയര്‍ന്ന ഗുണമേന്മയുള്ള ശബ്ദം, സുവ്യക്തത, കൊണ്ടുനടക്കാനുള്ള സൗകര്യം, അഴകാര്‍ന്ന ഡിസൈന്‍ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ്‌ സോണിയുടെ ഹെഡ്‌ഫോ ണ്‍ ശൃംഖലയിലേക്ക്‌ എംഡിആര്‍-എക്‌സ്‌ബി80ബി.എസ്‌, എംഡിആര്‍-എക്‌സ്‌ബി50ബി.എസ്‌ എന്നിവയുടെ വരവ്‌. കായികാഭ്യാസാം ചെയ്യുമ്പോള്‍ കേള്‍ക്കുന്നതിനായി ഉയര്‍ന്ന ശബ്ദവും ബേസും ബീറ്റുകളും ആണ്‌ ഇതിന്റെ പ്രത്യേകത. ഇലക്ട്രോണിക്‌ ഡാന്‍സ്‌ മ്യൂസിക്‌ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഇയര്‍ ഫോണിന്റെ താളഗതി അഭ്യാസത്തിന്റെ ചലനത്തിനനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. (ഒരു മിനിറ്റില്‍ 120 മുതല്‍ 140 വരെ കൂടുതല്‍ ബേസ്‌.) 
കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇലക്ട്രോണിക്‌ ഡാന്‍സ്‌ മ്യൂസിക്കിന്റെ പ്രചാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ്‌ സോണി എംഡിആര്‍-എക്‌സ്‌ബി80ബി.എസ്‌, എംഡിആര്‍-എക്‌സ്‌ബി50ബി.എസ്‌ എന്നീ ഇയര്‍ഫോണുകള്‍ രംഗത്തിറക്കുന്നത്‌. കൂടുതല്‍ ബേസില്‍ വയര്‍ലെസ്‌ ഇയര്‍ ഹെഡ്‌ ഫോണുകള്‍ വയറുകള്‍ ഇല്ലാത്തതുകൊണ്ട്‌ കൂടുതല്‍ സൗകര്യപ്രദമായി ഈ ഇയര്‍ഫോണുകള്‍ ഉപയോഗിക്കാം. സ്‌മാര്‍ട്‌ ഫോണോ മ്യൂസിക്‌ പ്ലെയറോ ഡോക്കോ എന്ത്‌ വേണമെങ്കിലും ബ്ലൂ ടൂത്തിന്റെ സഹായത്തോടെ ഇതിലേക്ക്‌ കണക്ട്‌ ചെയ്യാം. കൈകള്‍ ഉപയോഗിക്കാതെ സംസാരിക്കുന്നതിനായി ബില്‍ട്‌ ഇന്‍ മൈക്കും ഇതിലുണ്ട്‌. വെള്ളത്തെ പ്രതിരോധിക്കുന്നതിന്‌ പുറമേ കൂടുതല്‍ ബാറ്ററി ലൈഫും കേബിള്‍ ക്രമീകരിക്കാന്‍ പറ്റുന്ന സുരക്ഷിതമായ ഇയര്‍ ഹുക്ക്‌ സ്‌റ്റൈലോടുകൂടിയാണ്‌ എംഡിആര്‍-എക്‌സ്‌ബി80ബി.എസ്‌, ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. എംഡിആര്‍-എക്‌സ്‌ബി50ബി.എസ്‌ ആര്‍ക്‌ സപ്പോര്‍ട്ടറോട്‌ കൂടിയ സ്‌റ്റേബിള്‍ ഫിറ്റും വയര്‍ലെസ്‌ സ്വാതന്ത്രവും അനുഭവിക്കാം. എംഡിആര്‍-എക്‌സ്‌ബി80ബി.എസ്‌ വെള്ളത്തെ പ്രതിരോധിക്കുമെന്ന്‌ മാത്രമല്ല, കഴുകുകയും ചെയ്യാം. അതായത്‌, വ്യായാമത്തിനു ശേഷം ഇത്‌ കഴുകി വീണ്ടും ഉപയോഗിക്കാം. കേടാകുമെന്ന ഭയം കൂടാതെ. രാജ്യത്തുടനീളമുള്ള സോണി സെന്‍റെറുകളിലും മറ്റ്‌ ഇലക്ട്രോണിക്‌ ഷോപ്പുകളിലും ഈ രണ്ടു മോഡലുകളും ലഭ്യമാണ്‌.




Tuesday, October 25, 2016

ഉഷയുടെ പുതിയ ഒടിജി ശ്രേണി വിപണിയില്‍


കൊച്ചി : ഓവന്‍ ടോസ്റ്റര്‍ ആന്റ്‌ ഗ്രില്ലറുകളുടെ (ഒടിജി) പുതിയ ശ്രേണി ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു.
അമ്മയുടെ വീട്ടിനകത്തെ ബേക്കറിയായ ഉഷ ഒടിജി കുട്ടികള്‍ക്കാവശ്യമായ എല്ലാ പലഹാരങ്ങളും ഉണ്ടാക്കാന്‍ അനുയോജ്യമാണ്‌. കണ്‍വെക്‌ഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇതിന്റെ ചേംമ്പറുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കും. ബേയ്‌ക്‌ ചെയ്‌തതിനുശേഷം ചൂട്‌ നിലനിര്‍ത്താനുള്ള സംവിധാനവുമുണ്ട്‌. ടോങ്‌, ക്രസ്‌ ട്രേ, ബേക്കിങ്‌ ട്രേ, ഗ്രില്‍ റാക്ക്‌, റൊട്ടിസ്സേരി, സ്‌ക്വീവര്‍ എന്നിവ ഉള്ളതിനാല്‍ വിവിധതരം ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. പുതിയ ശ്രേണിയുടെ ശേഷി 42 ലിറ്റര്‍, 35 ലിറ്റര്‍, 29 ലിറ്റര്‍, 19 ലിറ്റര്‍ എന്നിങ്ങനെയാണ്‌.

രാജ്യത്ത്‌ വളര്‍ന്നു വരുന്ന ബേക്കിങ്‌ സംസ്‌കാരം മുന്നില്‍കണ്ടുകൊണ്ടാണ്‌ അത്യാധുനികമായ പുതിയ ഒടിജി ശ്രേണി അവതരിപ്പിക്കുന്നതെന്ന്‌ ഉഷാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ (ഹോ. അപ്ലയന്‍സസ്‌) ഹര്‍വീന്ദര്‍ സിങ്‌ പറഞ്ഞു. ഉല്‍സവകാലം പ്രമാണിച്ച്‌ ഇതിന്റെ മുഴുവന്‍ ശ്രേണിയും വിപണിയിലെത്തിച്ചിട്ടുണ്ട്‌.

ഉഷാ ഒടിജിയുടെ ഏറ്റവും കുറഞ്ഞ വില 6695 രൂപയാണ്‌.

ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ ദബാങ്‌ പുനര്‍ജനിക്കുന്നു



ദുബായ്‌ ബോളിവുഡ്‌ പാര്‍ക്‌സില്‍ സല്‍മാന്‍ ഖാന്‍ നായകനായ ദബാങ്‌ പുനര്‍ജനിക്കുന്നു. ദുബായ്‌ പാര്‍ക്ക്‌ ആന്‍ഡ്‌ റിസോര്‍ട്‌സിന്റെ ഭാഗമായി നിര്‍മിച്ച ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ സല്‍മാന്‍ ഖാനും ചിത്രത്തിന്റെ നിര്‍മാതാവും സഹനടനുമായ അര്‍ബാസ്‌ ഖാനും ചേര്‍ന്ന്‌ അഭിനയിച്ച സംഘട്ടന രംഗങ്ങളുടെ വീഡിയോ പ്രകാശനം ചെയ്‌തു.
ദബാങ്ങിലെ ചുള്‍ബുള്‍ പാണ്ഡെയായി വീണ്ടും വേഷമിടുന്ന സല്‍മാന്‍ ഖാന്‍, ദബാങ്ങിന്റെ പുനര്‍ജനിയെ കുറിച്ച്‌ വിശദീകരിക്കുന്നുമുണ്ട്‌.
ഒഴിഞ്ഞ ഗോഡൗണില്‍ കാമുകി രാജോയേയും തോഴിമാരെയും അതിസാഹസികമായി ഗുണ്ടകളില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന ചുള്‍ബുള്‍ പാണ്ഡെയുടെ കിടിലന്‍ സംഘട്ടന രംഗങ്ങളാണ്‌ ഈ മാസം അവസാനം കാണികള്‍ക്ക്‌ തുറന്നുകൊടുക്കുന്ന ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ ഒരുങ്ങുന്നത്‌.
ലഗാന്‍, ഷോലെ എന്നീ സിനിമകളും പാര്‍ക്കിലെ റസ്റ്റിക്‌ റാവില്‍ സോണിലെ ആകര്‍ഷക ഘടകങ്ങളാണ്‌.ലഗാന്റെ തീമിലുള്ള ഫെറസ്‌ വീല്‍, റോളര്‍ കോസ്റ്റല്‍ വിക്‌ടറി റൈഡ്‌ എന്നിവയെല്ലാം റസ്റ്റിക്‌ റാവില്‍ സോണിലുള്ള ചവാനെര്‍ വില്ലേജിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. മിനി കാര്‍ണിവലാണ്‌ ഇവിടെ രൂപംകൊള്ളുക.
16-ല്‍ പരം റൈഡുകളും 20-ലേറെ ഷോകളുമാണ്‌ സന്ദര്‍ശകരെ കാത്തിരിക്കുന്നത്‌. 3ഡി പ്രൊജക്‌ടറിലൂടെ ഗബ്ബാര്‍ സിംഗുമായുള്ള സംഘട്ടനം, 4ഡി ഇഫക്‌ടുകളോടുകൂടിയ സീനുകളുടെ പ്രദര്‍ശനം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്‌. 
മുതിര്‍ന്നവര്‍ക്ക്‌ 285 ദിര്‍ഹവും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 245 ദിര്‍ഹവുമാണ്‌ ടിക്കറ്റ്‌ വില. അണ്‍ലിമിറ്റഡ്‌ എന്‍ട്രിയുമായി 755 ദിര്‍ഹത്തിന്റെ വാര്‍ഷിക പാസുകളും ലഭ്യമാണ്‌. വാര്‍ഷിക പാസുകള്‍ www.dubaiparksandresorts.com എന്ന സൈറ്റില്‍ ലഭ്യമാണ്‌. 

വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കും തട്ടിപ്പിനും എതിരെ ജെ.എസ്‌.ഡബ്ലിയു.




കൊച്ചി: ജെ.എസ്‌.ഡബ്ലിയു. ഗ്രൂപ്പിനു കീഴിലുള്ള ജെ.എസ്‌.ഡബ്ലിയു. സ്റ്റീല്‍ തങ്ങളുടെ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാജമായി പുറത്തിറക്കുന്നതിനെതിരെ അധികൃതരുടെ സഹായത്തോടെ മലപ്പുറത്തെ സ്റ്റീല്‍ ചെറുകിട വ്യാപാരികള്‍ക്കിടയില്‍ റെയ്‌ഡ്‌ നടത്തി. പുതിയ രീതികള്‍ കണ്‍െത്താനുള്ള ത്വരയോടെ പ്രവര്‍ത്തിക്കുകയും ഉന്നത നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ മാന്യതയുള്ള കമ്പനിയാണ്‌ ജെ.എസ്‌.ഡബ്ലിയു. 
മലപ്പുറം ജില്ലയില്‍ കാടാമ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുള്ള ലോക്കല്‍ പോലീസാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. കേരളത്തില്‍ നിരവധി വ്യാപാരികള്‍ അംഗീകാരമില്ലാത്തതും താഴ്‌ന്ന ഗുണനിലവാരമുള്ളതും വ്യാജമായി തയ്യാറാക്കിയിട്ടുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ജെ.എസ്‌.ഡബ്ലിയു. എന്ന പേരും ലോഗോയും ഉപയോഗിച്ചു വില്‍ക്കുന്നതായി കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ ദീര്‍ഘകാലമായുള്ള കീര്‍ത്തിയേയും സല്‍പ്പേരിനേയും ബാധിക്കുകയും ശ്രദ്ധേയമായ ട്രേഡ്‌ മാര്‍ക്കിനു പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്‌തിരുന്നു. ജെ.എസ്‌.ഡബ്ലിയു. കളറോണ്‍ + ബ്രാന്‍ഡിന്റെ പകര്‍പ്പ്‌ വില്‍പ്പന നടത്തുന്നതായി സിവില്‍ റെയ്‌ഡിനിടെ പോലീസ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പുളിക്കല്‍ ഷാഫി എന്ന പേരിലുള്ള ഒരു വ്യക്തിയുടെ സ്റ്റീല്‍ ഹൗസില്‍ നിന്ന്‌ ഇവ കണ്ടെടുക്കുകയും ചെയ്‌തു. കെണ്ടടുത്ത ഈ സ്റ്റീല്‍ സീലു ചെയ്‌തിട്ടുമുണ്ട്‌. 
ഇങ്ങനെയുള്ള ട്രേഡ്‌മാര്‍ക്ക്‌ ലംഘനവും പൈറസിയും വ്യാജ നിര്‍മ്മാണവും ജെ.എസ്‌.ഡബ്ലിയു. ഗ്രൂപ്പ്‌ വളരെ ഗൗരവമായാണ്‌ കാണുന്നത്‌. ഇവ മോഷണമാണെന്നതും വിപണിയിലെ മല്‍സരാത്മക തകര്‍ക്കുന്നതാണെന്നതും മാതമല്ല, കനത്ത സുരക്ഷാ പ്രശ്‌നം കൂടിയാണ്‌ സൃഷ്ടിക്കുന്നത്‌. ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരവുമായിരിക്കും.
വ്യാജ ഉല്‍പ്പന്ന നിര്‍മാണവും ലോകമെങ്ങും നടന്നു വരുന്നുണ്ട്‌. ഇന്ത്യയും ഇതില്‍ നിന്നു മോചിതമല്ല. ഇത്‌ സാമ്പത്തിക ആരോഗ്യത്തേയും സുരക്ഷയേയും വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. ഫിക്കിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അനധികൃത വ്യാജ ഉല്‍പ്പന്നങ്ങള്‍ ശരാശരി 20 ശതമാനം നഷ്ടമാണുണ്ടാക്കുന്നത്‌. സര്‍ക്കാരിനും ഇതുമൂലം വരുമാന നഷ്ടമുണ്ടാകുന്നു. 
താഴ്‌ന്ന നിലവാരമുള്ള വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വഴി ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണൈന്ന്‌ ജെ.എസ്‌.ഡബ്ലിയു. സ്റ്റീല്‍ കെങമേഴ്‌സ്യല്‍ ആന്റ്‌ മാര്‍ക്കറ്റിങ്‌ ഡയറക്ടര്‍ ജയന്ദ്‌ ആചാര്യ ചൂണ്ടിക്കാട്ടി. പ്രസിദ്ധമായ ബ്രാന്‍ഡുകളുടെ പേരിലുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ്‌. ബ്രാന്‍ഡും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വവും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്‌. തങ്ങള്‍ക്കു പിന്തുണ നല്‍കുകയും റെയ്‌ഡ്‌ നടത്തുകയും ചെയ്‌ത പ്രാദേശിക അധികൃതരോടു നന്ദിയുണ്ടെന്നും, ഏറ്റവും മികച്ച ഗുണനിലവാരമുള്ള മല്‍സരാധിഷ്‌ഠിതമായ വിപണി വളര്‍ത്തിയെടുക്കുന്നതിലാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നിരവധി ഓഫറുകളുമായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ മുപ്പത്തിയാറാം വാര്‍ഷികാഘോഷം



കൊച്ചി: രാജ്യാന്തര ധനകാര്യ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച്‌ ഇന്ത്യ മുപ്പത്തിയാറാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷത്തന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കു നിരവധി സമ്മാനങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്‌ച വച്ച 36 ജീവനക്കാരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
മുപ്പത്തിയാറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളില്‍നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക്‌ ഇന്ത്യയില്‍ താല്‌പര്യമുള്ള സ്ഥലത്തേക്ക്‌ ടൂര്‍ പാക്കേജ്‌ സമ്മാനമായി ലഭിക്കും.
`` എല്ലാറ്റിനും മീതെ ഉപഭോക്താക്കളുടെ സന്തോഷത്തിനാണ്‌ ഞങ്ങള്‍ സ്ഥാനം നല്‍കുന്നത്‌. മുപ്പത്തിയാറാം വാര്‍ഷികത്തിന്റെ ഈ അവസരത്തില്‍ വിജയത്തിനും മുന്നേറ്റത്തിനും അടിത്തറയേകിയ എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കളോടുമുള്ള നന്ദിയും സ്‌നേഹവും ഈ അവസരത്തില്‍ പങ്കുവയ്‌ക്കുകയാണ്‌. അതോടൊപ്പം തന്നെ മികച്ച പ്രവര്‍ത്തനം കാഴ്‌ച്ചവെച്ച 36 ജീവനക്കാരെ ആദരിക്കുകയുമാണ്‌.'' യുഎഇ എക്‌സ്‌ചേഞ്ച്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ ജോര്‍ജ്‌ ആന്റണി പറഞ്ഞു.
ഓഫറുകളെപ്പറ്റിയുള്ള വിശാദാംശങ്ങള്‍ക്ക്‌ http://www.uaeexchangeindia.com/customer-offers എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ 1800 3000 1555 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടുകയോ ചെയ്യാം. ഇമെയില്‍ വിലാസം mail.us@uaeexchange.co.in
1980 ല്‍ 'സര്‍വീസ്‌ ഔര്‍ കറന്‍സി' എന്ന ആപ്‌ത വാക്യത്തിലൂന്നി അബുദാബിയിലാണ്‌ യുഎഇ എക്‌സ്‌ചേഞ്ച്‌ പ്രവര്‍ത്തനമാരഭിച്ചത്‌. ഇന്ന്‌ ലോകത്താകമാനം ശാഖകളുമായി സാമ്പത്തികം, യാത്ര, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ മേഖലകളിലെല്ലാം കമ്പനി സേവനം നല്‍കി വരുന്നു.
ഇന്ത്യയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ കമ്പനിക്ക്‌ രാജ്യത്ത്‌ 372 ശാഖകളും 3375 ജീവനക്കാരുമുണ്ട്‌. പന്ത്രണ്ടര ലക്ഷത്തിലധികം ഇടപാടുകാര്‍ക്കു സേവനവും നല്‍കിവരുന്നു. ഫോറെക്‌സ്‌, മണി ട്രാന്‍സ്‌ഫര്‍, എയര്‍ടിക്കറ്റിംഗ്‌, ടൂര്‍, വായ്‌പകള്‍, എക്‌സപേ കാഷ്‌ വാലറ്റ്‌, ഇന്‍ഷുറന്‍സ്‌, ഷെയര്‍ ട്രേഡിംഗ്‌ എന്നു തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്ത്‌ കമ്പനിയുടെ സേവനം ലഭ്യമാണ്‌. 

പുതിയ ഭാരവാഹികള്‍

കേരള ചേംബര്‍ യൂത്ത്‌ ഫോറത്തിനും ലേഡീസ്‌ ഫോറത്തിനും പുതിയ ഭാരവാഹികള്‍







കൊച്ചി: കേരളാ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ യൂത്ത്‌ ഫോറത്തിനും ലേഡീസ്‌ ഫോറത്തിനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂത്ത്‌ ഫോറം കണ്‍വീനറായി രാജേഷ്‌ നായരും ജോയിന്റ്‌ കണ്‍വീനറായി ഡോ. തോമസ്‌ പൗലോസ്‌ നെച്ചുപ്പാടവും തെരഞ്ഞെടുക്കപ്പെട്ടു.
ലേഡീസ്‌ ഫോറം കണ്‍വീനറായി ലേഖാ ബാലചന്ദ്രനെയും ജോയിന്റ്‌ കണ്‍വീനറായി നിര്‍മല ലില്ലിയെയും തെരഞ്ഞെടുത്തു.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...