Friday, July 29, 2016

എല്‍കോസ്‌മോ-ടിജെ എലിവേറ്ററുമായി തോഷിബ ജോണ്‍സണ്‍ എലിവേറ്റേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌



ന്യൂഡല്‍ഹി, ഇന്ത്യ-തോഷിബ കോര്‍പ്പറേഷന്‌ കീഴിലുള്ള തോഷിബ ജോണ്‍സണ്‍ എലിവേറ്റേഴ്‌സ്‌ (ഇന്ത്യ) പ്രൈവറ്റ്‌ ലിമിറ്റഡിന്റെ (ടിജെഇഐ) ഏറ്റവും പുതിയ എലിവേറ്റര്‍ സീരീസായ എല്‍കോസ്‌മോ-ടിജെ ഇന്ത്യന്‍ വിപണിയില്‍. 
തോഷിബ ജോണ്‍സണ്‍ എലിവേറ്റേഴ്‌സ്‌ (ഇന്ത്യ) പ്രൈവറ്റ്‌ ലിമിറ്റഡിന്റെ പ്രീമിയം മോഡലുകള്‍ക്ക്‌ തുല്യമായ മികച്ച കാര്യക്ഷമതയുള്ള പിഎംഎസ്‌എം മോട്ടോറുകള്‍, ഉന്നത നിലവാരത്തിലുള്ള ഡ്രൈവ്‌ സംവിധാനങ്ങള്‍, കാര്യക്ഷമമായി ഊര്‍ജ്ജോപയോഗത്തിനായുള്ള എല്‍ഇഡി ലൈറ്റിംഗ്‌ തുടങ്ങി ഊര്‍ജ്ജോപയോഗം പരിമിതപ്പെടുത്താനുള്ള ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ്‌ എല്‍കോസ്‌മോ-ടിജെ വാഗ്‌ദാനം ചെയ്യുന്നത്‌.
ഇന്ത്യയില്‍ നിര്‍മിച്ച ചില ഭാഗങ്ങളുപയോഗിച്ച്‌ വികസിപ്പിച്ചെടുത്ത ഈ പുതിയ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ വിലയിലും വിതരണ സമയത്തിലും ഒരുപോലെ മികവു പുലര്‍ത്തുന്നു. 
ലോകത്തിലെ രണ്ടാമത്തെ വലിയ എലിവേറ്റര്‍ വിപണിയായ ഇന്ത്യ തോഷിബയ്‌ക്കും ടിജെഇഐ-ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ്‌. ഇതുവരെ ടിജെഇഐ 1000 യൂണിറ്റ്‌ എലിവേറ്ററുകളും എസ്‌കലേറ്ററുകളും വിപണിയിലെത്തിച്ചിട്ടുണ്ട്‌

ഫ്‌ളൈറ്റ്‌സെന്റര്‍ ഗ്രൂപ്പിന്റെദക്ഷിണേന്ത്യയിലെ ആദ്യ ട്രാവല്‍സ്റ്റോര്‍ ആരംഭിച്ചു




കൊച്ചി: ഓസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള ട്രാവല്‍ കമ്പനിയായ ഫ്‌ളൈറ്റ്‌സെന്റര്‍ ട്രാവല്‍ ഗ്രൂപ്പ്‌ (എഫ്‌സിടിജി) ഇന്ത്യയിലെ പതിനഞ്ചാമത്തെ ഫ്‌ളൈറ്റ്‌ഷോപ്പ്‌ ട്രാവല്‍സ്റ്റോര്‍കൊച്ചിയില്‍തുടങ്ങി. ഫോറെക്‌സിന്‌ പ്രാമുഖ്യം നല്‍കുന്ന ഇന്ത്യയിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും ട്രാവല്‍സ്റ്റോറാണിത്‌. 'ട്രാവല്‍മണി' എന്ന പേരില്‍ ഫ്‌ളൈറ്റ്‌സെന്ററിന്റെ ആദ്യ കറന്‍സി എക്‌സ്‌ചേഞ്ചിനു ഈ വര്‍ഷം ജലന്ദറില്‍തുടക്കം കുറിച്ചിരുന്നു. ഇന്ത്യയില്‍ സാന്നിധ്യമുള്ള അന്താരാഷ്ട്ര കറന്‍സി എക്‌സ്‌ചേഞ്ച്‌ ബ്രാന്‍ഡുകളില്‍ ഒന്നാണ്‌ ട്രാവല്‍ മണിഇന്ത്യ. ഇതുവഴിയാത്രക്കാര്‍ക്ക്‌ ഫോറെക്‌സ്‌ നിരക്കുകള്‍ ലൈവായി പരിശോധിച്ചു മികച്ച നിരക്കുകള്‍ സ്വന്തമാക്കുന്നതിന്‌ അവസരം ലഭിക്കും. സ്‌റ്റോറില്‍ നിന്നും പുതിയതായി ആരംഭിക്കുന്ന ംംം.േൃമ്‌ലഹാീില്യ.ശി എന്ന വെബ്‌സൈറ്റില്‍ നിന്നുംലൈവായി നിരക്കുകള്‍ അറിയാം. 

പ്രമുഖ ട്രാവല്‍ഫോറെക്‌സ്‌ റീട്ടെയിലറായ എഫ്‌സിഎം ട്രാവല്‍ സൊലൂഷന്‍സ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ഉദ്‌ഘാടന വേളയില്‍ മേയര്‍സൗമിനി ജെയ്‌നും എംഎല്‍എഹൈബി ഈഡനും പറഞ്ഞു. വാണിജ്യകേന്ദ്രമായിവളരെവേഗത്തില്‍വളര്‍ന്നു വരുന്ന കൊച്ചിയുടെവികസനത്തിന്‌ കമ്പനി സഹായകമാകുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ലാവയുടെ എക്‌സ്‌ 17 എക്‌സ്‌ 50 4ജി ഫോണുകള്‍ വിപണിയില്‍



കൊച്ചി: ലാവയുടെ 4ജി സൗകര്യമുള്ള എക്‌സ്‌ 17 എക്‌സ്‌ 50 ഫോണുകള്‍ വിപണിയില്‍. എക്‌സ്‌ 17 കാമറ സവിശേഷതകള്‍ക്ക്‌ മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ വ്യത്യസ്‌ത കവര്‍ ഡിസൈനാണ്‌ എക്‌സ്‌ 50-ന്റെ പ്രത്യേകത.
ഇടത്തരം വിഭാഗത്തില്‍ 5 എംപി കാമറയും ഡ്യുവല്‍ എല്‍ഇഡി ഫ്രന്റ്‌ ഫ്‌ളാഷുമുള്ള ലാവയുടെ ആദ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ ആണ്‌ ലാവ എക്‌സ്‌ 17. ഓണ്‍ലൈനിലും റീട്ടെയില്‍ സ്‌റ്റോറുകളിലും ലഭ്യമാക്കിയിരിക്കുന്ന എക്‌സ്‌ 17 -ന്‌ 6899 രൂപയാണ്‌ വില. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന കാമറ ഹാര്‍ഡ്‌വെയറും സോഫ്‌റ്റ്‌ വെയറുമാണ്‌ ലാവ എക്‌സ്‌17-ന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയ്‌ഡ്‌ മാഷ്‌മെല്ലോ 6-ല്‍ പ്രവര്‍ത്തിക്കുന്ന ലാവ എക്‌സ്‌17-ന്‌ 5 ഇഞ്ച്‌ എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലേയാണുള്ളത്‌. 
ഉപയോക്താക്കള്‍ക്ക്‌ ഒരു കൈകൊണ്ട്‌ കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം രൂപകല്‍പന ചെയ്‌തിരിക്കുന്ന കേര്‍വ്‌ഡ്‌ കവറും വലിയ സ്‌ക്രീനും ലാവ എക്‌സ്‌ 50-നെ ജനപ്രിയമാക്കുന്നു. 5.5 ഇഞ്ച്‌ ഡിസ്‌പ്ലേയും ഗ്ലോസി പുറംചട്ടയുമാണ്‌ ഈ മോഡലിന്‌. ആന്‍ഡ്രോയ്‌ഡ്‌ 6.0 മാഷ്‌മെല്ലോയിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യാന്‍ കഴിയുന്ന ലാവ എക്‌സ്‌ 50-ന്‌ 8699 രൂപയാണ്‌ വില. 
8 എംപി പിന്‍ കാമാറയും 5 എംപി സെല്‍ഫി കാമറയും ഈ ഫോണുകള്‍ക്കുണ്ട്‌. 1.3 ജിഗാ ഹെര്‍ട്ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ 17ന്‌ 1 ജിബി റാമും എക്‌സ്‌ 50 -ന്‌ 2 ജിബി റാമും ആണ്‌്‌. 32 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി റോം, 12 �ഭാഷകളില്‍ ടൈപ്പ്‌ ചെയ്യാന്‍ സൗകര്യമുള്ള മള്‍ട്ടി ലിങ്‌ഗ്വല്‍ കീബോര്‍ഡ്‌, 4ജി സാധ്യമാക്കുന്ന വോയ്‌സ്‌ ഓവര്‍ എല്‍ടിഇ സംവിധാനം തുടങ്ങിയവയാണ്‌ ഈ രണ്ട്‌ ഫോണുകളിലും ഒരേ പോലെ ലഭ്യമാക്കിയിരിക്കുന്ന സവിശേഷതകള്‍.
ബ്ലാക്ക്‌ ഗോള്‍ഡ്‌, വൈറ്റ്‌ ഗോള്‍ഡ്‌ ഷാംപെയിന്‍ ഗോള്‍ഡ്‌, ബ്ലാക്ക്‌ സ്‌റ്റീല്‍ എന്നീ നിറങ്ങളില്‍ ലാവ എക്‌സ്‌ 17 ലഭ്യമാകുമ്പോള്‍ ലാവ എക്‌സ്‌ 50 നീല നിറത്തിലാണ്‌ ല്യമാക്കുന്നത്‌. കൂടാതെ ഈ ഫോണുകള്‍ക്ക്‌ ഒരു വര്‍ഷത്തെ മാനുഫാക്‌ചറര്‍ വാറണ്ടിയും, ബാറ്ററി, ഹെഡ്‌സെറ്റ്‌, ചാര്‍ജര്‍, യുഎസ്‌ബി കേബിള്‍, സ്‌ക്രീന്‍ ഗാര്‍ഡ്‌ തുടങ്ങിയ ഇന്‍- ബോക്‌സ്‌ ആക്‌സസറികള്‍ക്ക്‌ ആറു മാസത്തെ വാറണ്ടിയും ലാവ നല്‍കുന്നുണ്ട്‌.
എയര്‍ടെല്ലുമായി ചേര്‍ന്ന്‌ ആദ്യത്തെ 2 മാസത്തേക്ക്‌ ഇരട്ടി ഡാറ്റാ പാക്കും ലാവ എക്‌സ്‌ 50 ലഭ്യമാക്കിയിട്ടുണ്ട്‌.

മുത്തൂറ്റ്‌ ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 48 ശതമാനം വര്‍ധനവ്‌





കൊച്ചി: കൈകാര്യം ചെയ്യുന്ന വായ്‌പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഈ വര്‍ഷം ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ 270 കോടി രൂപ അറ്റാദായമുണ്‍ാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 183 കോടി രൂപയെ അപേക്ഷിച്ച്‌ 48 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്‌. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ആയിരം കോടി രൂപയുടെ ചെറുകിട വായ്‌പകള്‍ നല്‍കിയ കമ്പനി ഈ രംഗത്തും 48 ശതമാനം വര്‍ധനവോടെ ഇത്തവണ 1481 കോടി രൂപയുടെ ചെറുകിട വായ്‌പകളാണു നല്‍കിയത്‌. ആകെ കൈകാര്യം ചെയ്യുന്ന ആസ്‌തികള്‍ 25860 കോടി രൂപയാണ്‌. ആറു ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്‌. 
മുത്തൂറ്റ്‌ ഫിനാന്‍സിന്‌ ക്രിസില്‍ നല്‍കിയിരിക്കുന്ന ദീര്‍ഘകാല ഡെറ്റ്‌ റേറ്റിങ്‌ എ.എ. സ്റ്റേബിള്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്‌. ഒരു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ള കടപ്പത്രങ്ങളെയാണ്‌ ദീര്‍ഘകാല ഡെറ്റ്‌ റേറ്റിങില്‍ പരിഗണിക്കുന്നത്‌. 

താജ്‌ ഗേറ്റ്‌വേയില്‍ �ബബ്‌ള്‍ ഇന്‍ ദ റെയ്‌ന്‍� ഭക്ഷ്യമേള




കൊച്ചി : താജ്‌ ഗേറ്റ്‌വേ ഹോട്ടലിലെ ബബ്‌ള്‍ കഫേയില്‍ മഴക്കാലം ആഘോഷിക്കാനായി �ബബ്‌ള്‍ ഇന്‍ ദ റെയ്‌ന്‍� എന്ന പേരില്‍ ഭക്ഷ്യമേള ആരംഭിച്ചു. മേള ആഗസ്റ്റ്‌ 7വരെ ഉണ്ടാവും.

മഴക്കാലത്ത്‌ വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കാതെ പുറത്തിറങ്ങി മഴയും അതോടൊപ്പം രുചിയും ആസ്വദിക്കാന്‍ കൊച്ചി നിവാസികളെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ്‌ എല്ലാ വര്‍ഷവും ബബ്‌ള്‍ കഫേയില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചുവരുന്നതെന്ന്‌ ഗേറ്റ്‌വേ ജനറല്‍ മാനേജര്‍ പി.കെ. സുജു പറഞ്ഞു. വൈകീട്ട്‌ 7.30 മുതല്‍ 11.30വരെയാണ്‌ ഭക്ഷ്യമേള. ഒരാള്‍ക്ക്‌ നികുതി അടക്കം 1320 രൂപയാണ്‌ നിരക്ക്‌. മുന്‍കൂട്ടി ബുക്‌ ചെയ്യാന്‍ - 0484 6673413.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാവുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ നിങ്ങളുടെ കണ്‍മുന്‍പില്‍ തന്നെ തയ്യാറാക്കി നല്‍കുകയാണ്‌ ഈ ഭക്ഷ്യമേളയില്‍. രാജ്യാന്തര ഇനങ്ങളായ ഷവാര്‍മ, സ്വിസ്‌ ക്രെപ്‌്‌സ്‌, ചൈനീസ്‌, മൊമോസ്‌, മംഗോളിയന്‍ ഗ്രില്‍, സാത്തെ, പിസ്‌ത, ഉത്തരേന്ത്യന്‍ പാവ്‌ ഭജി, ചാട്ട്‌, ബിരിയാണി, തവാ ടകാ ടാക്‌സ്‌, നിസ്സാമി റോള്‍, കേരളത്തിന്റെ കൊതിയൂറുന്ന ഇനങ്ങളായ പൊരിച്ച മീന്‍, അപ്പം, ദോശ, കൊത്തു പൊറോട്ട, കപ്പ, മീന്‍കറി, പുട്ട്‌-കടല എന്നില ലഭ്യമാക്കുന്ന തട്ടുകട എന്നിവയൊക്കെ ബബ്‌ള്‍ കഫേയില്‍ അണിനിരക്കുന്നു. ഫ്‌ളാംബെ, മൗസ്‌ ആന്റ്‌ സൗഫീസ്‌, റബ്‌ദി ചേര്‍ത്ത ജിലേബി, ഐസ്‌ക്രീം സണ്‍ഡേസ്‌ തുടങ്ങിയ ഡെസര്‍ട്‌ ഇനങ്ങളും ഭക്ഷ്യമേളയ്‌ക്ക്‌ മാറ്റ്‌ കൂട്ടുന്നു. മഴ ഉല്‍സവത്തെ അവിസ്‌മരണീയമാക്കുന്നതിനായി ലൈവ്‌ ബാന്റും ഉണ്ടായിരിക്കും.

ഷെഫ്‌ സലിന്‍കുമാര്‍, ഓപ്പറേഷന്‍ മാനേജര്‍ സഞ്‌ജീവ്‌ ചക്രവര്‍ത്തി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. 

ശ്രുതി ഹാസന്‍ യുണിബിക്‌ ബ്രാന്‍ഡ്‌ അംബാസഡര്‍




കൊച്ചി : പ്രമുഖ കുക്കി ബ്രാന്‍ഡായ യുണിബിക്കിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി ശ്രുതി ഹാസനെ നിയമിച്ചു. ദക്ഷിണേന്ത്യയിലും രാജ്യത്തെ വടക്ക്‌ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ പുതിയ വിപണികളിലും സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ശ്രുതി ഹാസനെ യുണിബിക്‌ അംബാസഡറായി നിയമിച്ചത്‌.
ദക്ഷിണേന്ത്യയിലെ മുന്‍നിര ചലച്ചിത്രതാരമായ ശ്രുതി ഹാസന്‍ അഭിനേതാവ്‌, ഗായിക, നര്‍ത്തകി എന്നീ ബഹുമുഖ മേഖലകളില്‍ പ്രശസ്‌തയാണ്‌. ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്ന യുണിബിക്‌ പരസ്യങ്ങള്‍ പൂര്‍ണമായും സംഗീത പ്രധാനങ്ങളാണ്‌.
അന്‍സാക്‌ ഓട്ട്‌മീല്‍ കുക്കി, ബ്രാഡ്‌മാന്‍ ചോക്കോ ചിപ്‌ കുക്കി എന്നീ ഇനങ്ങളിലായി ഇന്ത്യയില്‍ ഒരു ദശകം മുമ്പാണ്‌ യുണിബിക്‌ സാന്നിധ്യം അറിയിച്ചത്‌. കമ്പനിയുടെ ക്രഞ്ചി, ക്രിസ്‌പി ഉല്‍പന്നങ്ങള്‍ തികച്ചും വ്യത്യസ്‌തങ്ങളാണ്‌. സ്‌കോച്ച്‌ ഫിംഗര്‍, ദൂസര ചില്ലി ബട്ടര്‍ കുക്കീസ്‌, മള്‍ട്ടി ഗ്രെയ്‌ന്‍ കുക്കീസ്‌, ഹണിമീല്‍ കുക്കീസ്‌ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മികച്ച ഉല്‍പന്നങ്ങള്‍ അവിശ്വസനീയമായ നിരക്കില്‍ വിപണിയില്‍ എത്തിക്കുകയാണ്‌ യുണിബിക്കിന്റെ നയമെന്ന്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ നിഖില്‍ സെന്‍ പറഞ്ഞു. സ്‌കോച്ച്‌ ഫിംഗര്‍, സെന്റര്‍ ഫില്‍ഡ്‌ ചോക്കോ കുക്കീസ്‌ എന്നിവ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്‌ യുണിബിക്‌ ആണ്‌. 

Sunday, July 24, 2016

നിഫ്‌റ്റി 50 ഇടിഎഫില്‍ മാനേജ്‌ ചെയ്യുന്ന ആസ്‌തി10,000 കോടി രൂപ കവിഞ്ഞു.




കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്‌ മാര്‍ക്ക്‌ സൂചികയായ നിഫ്‌റ്റി 50 സൂചികയുടെ ഇടിഎഫില്‍ മാനേജ്‌ ചെയ്യുന്ന ആസ്‌തിയുടെ വലുപ്പം 10,000 കോടി രൂപ കവിഞ്ഞു. നിഫ്‌റ്റി 50 സൂചിക അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇടിഎഫ്‌ 2001 ഡിസംബറിലാണ്‌ ആരംഭിച്ചത്‌. ഇപ്പോള്‍ നിഫ്‌റ്റി 50 സൂചികയുടെ അടിസ്ഥാനത്തില്‍ 13 ഇടിഫുകള്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

രാജ്യത്തെ 45 ഇക്വിറ്റി ഇടിഎഫുകളില്‍ മുപ്പത്തിയെഞ്ചും നിഫ്‌റ്റി സൂചികകളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌. ഇടിഎഫ്‌ ഉത്‌പന്നങ്ങളെക്കുറിച്ചു നിക്ഷേപകരില്‍ അവബോധമുണ്ടാക്കുന്നതിനായി എന്‍എസ്‌ഇ 950 ബോധവത്‌കരണ പദ്ധതികള്‍ നടത്തുകയുണ്ടായി. വിപണി റെഗുലേറ്റര്‍ സെബിയുമായി ചേര്‍ന്നാണ്‌ ഈ പരിപാടികളില്‍ നല്ലൊരു പങ്ക്‌ സംഘടിപ്പിച്ചിട്ടുള്ളത്‌.

നിഫ്‌റ്റി സൂചിക അടിസ്ഥാനമാക്കിയുള്ള ഇടിഎഫ്‌ ഉത്‌പന്നങ്ങള്‍ 16 രാജ്യങ്ങളിലായി 19 എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്‌. തായ്‌വാന്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചിലാണ്‌ ഏറ്റവുമൊടുവില്‍ നിഫ്‌റ്റി ഇടിഎഫ്‌ വ്യാപാരം ചെയ്യപ്പെട്ടു തുടങ്ങിയത്‌.

നിഫ്‌റ്റി 50 ഇടിഎഫിന്‌ രാജ്യാന്തര വിപണിയിലും നല്ല ഡിമാണ്ട്‌ ഉണ്ടെന്ന്‌ എന്‍എസ്‌ഇ ഗ്രൂപ്പ്‌ കമ്പനിയായ ഐഐഎസ്‌എല്‍ സിഇഒ മുകേഷ്‌ അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തിനു പുറത്ത്‌ ഏറ്റവും കൂടുതലുള്ള ഇന്ത്യ ഫോക്കസ്‌ഡ്‌ ഇടിഎഫ്‌ ആണ്‌ നിഫ്‌റ്റി 50 ഇടിഎഫ്‌. ആഗോള നിക്ഷേപകര്‍ക്കിടയില്‍ നിഫ്‌റ്റി 50 ഇടിഎഫിന്‌ വലിയ ഡിമാണ്ട്‌ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...