Friday, June 9, 2023

ഫോണ്‍പേ സ്‌മാര്‍ട്ട്‌സ്‌പീക്കറുകള്‍ മലയാളത്തില്‍




ബംഗളൂരു: ഫോണ്‍പേ, സ്‌മാര്‍ട്ട്‌ സ്‌പീക്കറുകള്‍ക്കുള്ള വോയ്‌സ്‌ പേയ്‌മെന്റ്‌ അറിയിപ്പുകള്‍ ഇനി മലയാളത്തിലും ലഭ്യമാകും
പ്രാദേശിക ഭാഷയില്‍ അറിയിപ്പുകള്‍ കേള്‍ക്കാന്‍ കഴിയുന്നതോടെ, വ്യാപാരികള്‍ക്ക്‌ ഉപഭോക്താക്കളുടെ ഫോണ്‍ സ്‌ക്രീന്‍ പരിശോധിക്കാതെയോ ബാങ്കില്‍ നിന്നുള്ള പേയ്‌മെന്റ്‌ സ്ഥിരീകരണ എസ്‌.എം.എസ്‌.നായി കാത്തിരിക്കാതെയോ തന്നെ, അവര്‌ക്ക്‌ ഇഷ്ടമുള്ള പ്രാദേശിക ഭാഷയില്‍ ഉപഭോക്തൃ പേയ്‌മെന്റുകള്‍ തല്‍ക്ഷണം സാധൂകരിക്കാനാകും.

ചെലവ്‌ കുറഞ്ഞ ഇന്റര്‍നാഷനല്‍ റോമിങ്‌ പ്ലാനുമായി എയര്‍ടെല്‍

 



കൊച്ചി: ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ ഇന്റര്‍നാഷനല്‍ റോമിങ്‌ പാക്കുകളുടെ വില്‍പ്പന കുത്തനെ വര്‍ധിച്ചു. കേരളത്തില്‍ നിന്ന്‌ വിദേശയാത്ര നടത്തുന്ന ഉപഭോക്താക്കളില്‍ അന്താരാഷ്ട്ര റോമിങ്‌ പാക്കുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ടിരട്ടിയാണ്‌ വര്‍ധന. കണക്‌റ്റിവിറ്റി വേഗത്തിലും ആകര്‍ഷകവുമാക്കാന്‍ എയര്‍ടെല്‍ ഇന്റര്‍നാഷനല്‍ റോമിങ്‌ പ്ലാനുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്‌. പ്രതിദിന ചെലവ്‌ 133 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ പുതിയ പ്ലാന്‍ തുടങ്ങുന്നത്‌. ഇത്‌ പല വിദേശ രാജ്യങ്ങളിലേയും പ്രാദേശിക ടെലികോം കമ്പനികള്‍ ഇടാക്കുന്ന റോമിങ്‌ നിരക്കുകളേക്കാള്‍ കുറവാണ്‌. ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ യാത്രക്കാര്‍ യുഎസിലേക്കും യുകെയിലേക്കുമാണെങ്കിലും എയര്‍ടെല്‍ നെറ്റ്വര്‍ക്ക്‌ ഉപയോഗിക്കുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുതലും പോകുന്നത്‌ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്‌. വിദേശ യാത്രകളില്‍ വിശ്വസിക്കാവുന്ന കണക്ടിവിറ്റി അനിവാര്യമാണ്‌. ഇക്കാര്യത്തില്‍ മുന്നിലുള്ള എയര്‍ടെലിന്റെ റോമിങ്‌ പ്ലാനുകള്‍ ചെലവ്‌ കുറഞ്ഞതും, സിം അല്ലെങ്കില്‍ നമ്പര്‍ മാറ്റേണ്ട ആവശ്യം വരാത്ത രീതിയില്‍ ഉപഭോക്താക്കളെ എല്ലായ്‌പോയും കണക്ടഡ്‌ ആകാന്‍ സഹായിക്കുന്നതുമാണെന്ന്‌ ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത്‌ ഗുപ്‌ത പറഞ്ഞു.

https://www.keralabhooshanam.com/category/business/


സസ്യാധിഷ്‌ഠിത പാല്‍, പോഷക ഉല്‍പ്പന്നങ്ങളുമായി സിന്തൈറ്റിന്റെ 'പി ഫുഡ്‌സ്‌



                         


    കയറ്റുമതിക്കാരായ
സിന്തൈറ്റ്‌ സസ്യാധിഷ്‌ഠിത പോഷകങ്ങളുടെയും സസ്യ പ്രോട്ടീനുകളുടെയും ഉല്‍പാദന, വിപണനരംഗത്തേക്ക്‌ കടക്കുന്നു. പിഫുഡ്‌സ്‌ എന്ന ഫുഡ്‌ടെക്‌ കമ്പനിയിലൂടെയാണ്‌ പുതുരംഗത്തേക്കുള്ള ചുവടുവെപ്പ്‌. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌, അമേരിക്കന്‍ കമ്പനിയായ പിമെഡ്‌സ്‌ എന്നിവയുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണ്‌ പിഫുഡ്‌സ്‌.
കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത പാലിനു പകരമുള്ള സസ്യാധിഷ്‌ഠിത ഉല്‍പ്പന്നം ജസ്റ്റ്‌ പ്ലാന്റസ്‌ ബ്രാന്‍ഡിലും പ്രോട്ടീന്‍ ഹെല്‍ത്ത്‌ ഡ്രിങ്ക്‌ പൗഡര്‍ പ്ലോട്ടീന്‍ എന്ന ബ്രാന്‍ഡിലും വിപണിയിലെത്തി. കടയിരുപ്പിലെ സിന്തൈറ്റ്‌ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സിന്തൈറ്റ്‌ എംഡി ഡോ. വിജു ജേക്കബ്‌, ജോയിന്റ്‌ മാനേജിംഗ്‌ ഡയറക്ടര്‍ അജു ജേക്കബ്‌, പിഫുഡ്‌സ്‌ ഡയറക്ടര്‍ ജോ ഫെന്‍ തുടങ്ങിയവര്‍ പങ്കെടുത്തപാലിനും മറ്റ്‌ പാലുല്‍പ്പന്നങ്ങള്‍ക്കും പകരം വെയ്‌ക്കാവുന്ന കൂടുതല്‍ ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവും രുചികരവും ഉല്‍പ്പാദനച്ചെലവു കുറഞ്ഞതുമായ സസ്യാധിഷ്‌ഠിത ബദലുകള്‍ വികസിപ്പിക്കുകയാണ്‌ പി ഫുഡ്‌സിന്റെ പ്രധാന ലക്ഷ്യമെന്ന്‌ സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഡോ വിജു ജേക്കബ്‌ പറഞ്ഞു . ഇത്തരത്തില്‍ വികസിപ്പിച്ച 'ജസ്റ്റ്‌ പ്ലാന്റ്‌സ്‌', 'പ്ലോട്ടീന്‍' എന്നീ ഉല്‍പ്പന്നങ്ങളാണ്‌ വിപണിയിലെത്തിയിരിക്കുന്നത്‌. ആദ്യഘട്ടത്തില്‍ ആമസോണിലും ബിഗ്‌ ബാസക്‌റ്റിലുമാണ്‌ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്‌. ബാംഗ്ലൂരില്‍ കോര്‍പ്പറേറ്റ്‌ രംഗത്തും വന്‍കിട മാളുകളിലും ഉല്‍പ്പന്നങ്ങളെത്തിയിട്ടുണ്ട്‌.
ഒരു ലിറ്ററിന്റെയും 200 മില്ലി ലിറ്ററിന്റെയും ടെട്രാ പാക്കുകളില്‍ ഈ ഉല്‍പ്പന്നം ലഭ്യമാണ്‌. വീഗന്‍ ബേക്കിംഗിനും വീഗന്‍ ഡെസേര്‍ട്ടുകള്‍ക്കും ഇതുപയോഗിക്കാം.
പയറിലും പരിപ്പിലും അടങ്ങിയിട്ടുള്ള ഒമ്പത്‌ തരം അമിനോ ആസിഡുകള്‍ ഒന്നിച്ചു ലഭ്യമാകുന്ന സസ്യപോഷക മിശ്രിതമാണ്‌ 'പ്ലോട്ടീന്‍'. റെഡി റ്റു ഡ്രിങ്ക്‌ വീഗന്‍ പ്രോട്ടീന്‍ ഷേക്കിലടക്കം ഇതുപയോഗിക്കാം. പതിനഞ്ച്‌ ഗ്രാമിന്റെ സാഷേകളിലാണ്‌ പ്ലോട്ടീന്‍ പുറത്തിറക്കുന്നത്‌. ഓരോ സാഷേയും ഒരു മുട്ടക്ക്‌ തുല്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു.
അരി, കാരറ്റ്‌, ആപ്പ്‌ള്‍, വാഴപ്പഴം, മഞ്ഞപ്പയര്‍, പാം സീഡ്‌സ്‌ എന്നിവയില്‍ നിന്നാണ്‌ ജസ്റ്റ്‌ പ്ലാന്റ്‌സ്‌ ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ പയര്‍, പരിപ്പുവര്‍ഗങ്ങള്‍ (ലെന്റില്‍സ്‌), കൊക്കോ എന്നിവ ഉപയോഗിച്ചാണ്‌ പ്ലോട്ടീന്‍ നിര്‍മിക്കുന്നത്‌. ജസ്റ്റ്‌ പ്ലാന്റസ്‌ 1 ലിറ്ററിന്റേയും 200 മില്ലിയുടേയും പാക്കുകളിലും പ്ലോട്ടീന്‍ 15 ഗ്രാമിന്റെ സാഷേകളിലുമാണ്‌ വിപണിയലെത്തിയിരിക്കുന്നത്‌.


https://www.keralabhooshanam.com/category/business/



Thursday, June 8, 2023

യുവതി സെലക്ഷനുമായി ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സ്‌



കൊച്ചി: ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സ്‌ തങ്ങളുടെ ഏറ്റവും പുതിയ ഫേസ്‌ ആന്‍ഡ്‌ ബാത്ത്‌ ഉല്‍പ്പന്നങ്ങളുടെ ശേഖരമായ യുവതി സെലക്ഷന്‍ അവതരിപ്പിച്ചു. കൗമാരക്കാരിയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുകയും സ്വന്തം വ്യക്തിത്വവും പാതയും രൂപപ്പെടുത്തുകയും ചെയ്യുന്ന ജീവിത ഘട്ടത്തെ സൂചിപ്പിക്കുന്ന യുവതി എന്ന പുരാതന ആയുര്‍വേദ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയാണ്‌ പുതിയ യുവതി സെലക്ഷന്‍. 



14കാരിയായ മലീഷ ഖര്‍വയാണ്‌ ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സിന്റെ പുതിയ യുവതി സെലക്ഷന്‍ അവതരിപ്പിക്കുന്നത്‌. 4,950 രൂപ വിലയുള്ള 7 ഉല്‍പ്പന്നങ്ങളുടെ ഫേസ്‌ ആന്‍ഡ്‌ ബാത്ത്‌ ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞ ഒരു വലിയ ബോക്‌സും നാല്‌ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 1,800 രൂപ വില വരുന്ന ഒരു ചെറിയ ബോക്‌സും യുവതി ശേഖരത്തിലുണ്ട്‌. ബോക്‌സുകള്‍ കടകളിലും ഓണ്‍ലൈനിലും www.forestessentialsindia.comലും ലഭ്യമാണ്‌

മൂന്ന്‌ കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന്‌ വാങ്ങാം


തിരുവനന്തപുരം: കെഎസ്‌ യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു കോടി രൂപയില്‍ നിന്നും മൂന്ന്‌ കോടിയായി ഉത്തരവിലൂടെ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.
നേരത്തേ ഐടി മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി ഐടി ഇതര മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാകും.
പുതിയ ഉത്തരവ്‌ പ്രകാരം ഐടി, ഐടി ഇതര മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മൂന്നു കോടി രൂപ വരെയുള്ള സേവനങ്ങളും ഉത്‌പന്നങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവര്‍ക്ക്‌ വാങ്ങാവുന്നതാണ്‌.
പരിധി വര്‍ധിപ്പിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന സാങ്കേതിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉപയോഗിക്കാനാകും. കൃഷി, തദ്ദേശസ്വയംഭരണം, ആരോഗ്യം, ടൂറിസം തുടങ്ങി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 49 വകുപ്പുകള്‍ക്കും 1,,000ലധികം ഉപസ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ്‌ ബാധകമാണ്‌.കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വലിയൊരു വിപണി മുന്‍പേ തുറന്നിട്ടുണ്ട്‌. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ എത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതുവഴി സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാകും.
സ്‌റ്റേറ്റ്‌ യുണീക്ക്‌ ഐഡി യുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന്‌ ടെന്‍ഡര്‍ നടപടിക്രമങ്ങളില്ലാതെ ഉല്‌പന്നങ്ങളും സേവനങ്ങളും നേരിട്ട്‌ വാങ്ങുന്നതിനുള്ള ധനപരിധി 20 ലക്ഷം രൂപയില്‍ നിന്ന്‌ 50 ലക്ഷമാക്കി ഉയര്‍ത്തിട്ടുമുണ്ട്‌. ഇതിനായി സ്‌റ്റോര്‍സ്‌ പര്‍ച്ചേസ്‌ വകുപ്പും ഇലക്ട്രോണിക്‌സും വിവര സാങ്കേതിക വകുപ്പും സംയുക്തമായി വ്യവസ്ഥകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.
സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും 17 കോടി രൂപയുടെ 188 സേവനങ്ങള്‍/ ഉല്‍പ്പന്നങ്ങള്‍ 'ഗവണ്‍മെന്റ്‌ ആസ്‌ എ മാര്‍ക്കറ്റ്‌ പ്ലേസ്‌'പദ്ധതിക്ക്‌ കീഴിലായി ഇതുവരെ വിജയകരമായി നടന്നിട്ടുണ്ടെന്ന്‌ പ്രൊജക്ട്‌ ഹെഡ്‌ വരുണ്‍ ജി പറഞ്ഞു.
രജിസ്‌ട്രേഷന്‍ കഴിഞ്ഞ്‌ മൂന്ന്‌ വര്‍ഷമായതോ അല്ലെങ്കില്‍ കെഎസ്‌ യുഎം പ്രൊഡക്ട്‌ ഐഡി ലഭിച്ച്‌ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഉള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും പുതിയ ഉത്തരവ്‌ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹത.
ഈ പദ്ധതി പ്രകാരം കേരളത്തില്‍ 107 സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ ഉപഭോക്താക്കളാണ്‌. ജെന്‍ റോബോട്ടിക്‌സ്‌, ബാഗ്മോ, ടി എന്‍ ക്യൂ ഇന്‍ഗേറ്റ്‌ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലെ ഗവണ്‍മെന്‍റ്‌ ആസ്‌ എ മാര്‍ക്കറ്റ്‌ പ്ലേസ്‌ പദ്ധതി വഴി വിപണി വിപുലീകരിച്ചവയാണ്‌.



മോട്ടോറോളയുടെ എഡ്‌ജ്‌ 40 വിപണിയില്‍ എത്തി



കൊച്ചി: മോട്ടോറോളയുടെ 5ജി മൊബൈല്‍ ഫോണ്‍ എഡ്‌ജ്‌ 40 വിപണിയില്‍ എത്തി
വാട്ടര്‍ റെസിസ്റ്റന്റോടുകൂടിയ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ 5ജി സ്‌മാര്‍ട്ട്‌ ഫോണ്‍ ആണിത്‌. സാന്‍ഡ്‌ ബ്ലാസ്റ്റഡ്‌ അലൂമിനിയം മെറ്റല്‍ ഫ്രെയിമോടുകൂടിയ പിയു വീഗെന്‍ ലെതര്‍ ഫിനിഷിങ്‌ ആണ്‌ ആകര്‍ഷണീയമാക്കുന്നത്‌.
അതിവേഗതയിലുള്ള മീഡിയ ടെക്‌ ഡിമെന്‍സിറ്റി 8020 പ്രോസസറും 144 എച്ച്‌ സെഡ്‌ 3ഡി കര്‍വ്‌ഡ്‌ ഡിസ്‌പ്ലേയും നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്‌മാര്‍ട്ട്‌ ഫോണ്‍ ആണ്‌ മോട്ടോറോള എഡ്‌ജ്‌ 40.
വയര്‍ലെസ്‌ ചാര്‍ജിങ്‌, ഇ സിം എന്നീ പ്രത്യേകതയും ഉണ്ട്‌. 2 യുഎം അള്‍ട്രാ പിക്‌സല്‍ സാങ്കേതിക വിദ്യയുള്ള 50 എംപി ന്യൂ ക്യാമറയാണുള്ളത്‌. 29,999 രൂപയാണ്‌ വില.

ഫ്‌ളിപ്‌ കാര്‍ട്ട്‌ , മോട്ടോറോള. ഇന്‍ എന്നിവയിലും പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകളിലും ലഭ്യമാകും. ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ 9500 രൂപയുടെ സ്‌ക്രീന്‍ ഡാമേജ്‌ പ്രൊട്ടക്ഷന്‍ ഓഫര്‍ ലഭിക്കും.


8 jUN 2023

 


ഓണ്‍ലൈന്‍ കള്ളപ്പണം, കള്ളക്കടത്ത്‌ കേസുകള്‍ സംസ്ഥാനത്ത്‌ കുതിച്ചു കയറുന്നു

 : മന്ത്രി  പി.രാജീവ്‌


കൊച്ചി, അടുത്ത കാലത്തായി, ഓണ്‍ലൈന്‍ കള്ളപ്പണം, കള്ളക്കടത്ത്‌ കേസുകളില്‍ ശ്രദ്ധേയമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന്‌ സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ്‌. ഫിക്കിയുടെ കള്ളക്കടത്തിനും കള്ളനോട്ടു പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ കമ്മിറ്റി (കാസ്‌കേഡ്‌) സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായയിരുന്നു അദ്ദേഹം.
അത്തരം വഞ്ചനാപരമായ നടപടികള്‍ ഫലപ്രദമായി തടയുന്നതിന്‌ ശക്തമായതും സജീവവുമായ പ്രതികരണം ആവശ്യമാണെന്ന്‌ അദ്ദേഹം ചണ്ടിക്കാട്ടി. പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കായുള്ള ഫിക്കിയുടെ കപ്പാസിറ്റി ബില്‍ഡിംഗ്‌ പ്രോഗ്രാമിനെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത വ്യാപാരം മൂലം സര്‍ക്കാരിന്‌ 58,521 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടായതായി മന്ത്രി പി.രാജീവ്‌ പറഞ്ഞു
കേരള കസ്റ്റംസ്‌ 311 കോടി വിലമതിക്കുന്ന 630 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 123 കേസുകള്‍ ഫയല്‍ ചെയ്‌തുവെന്നും 329 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
രാജത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്നത്‌ കള്ളപ്പണവും കള്ളക്കച്ചവടവുമാണെന്ന്‌ കൊച്ചി പോലീസ്‌ കമ്മീഷണര്‍, കെ സേതു രാമന്‍ പറഞ്ഞു. കള്ളകടത്തലിന്റെയും കള്ളപ്പണത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന തീവ്രത വിജ്ഞാനാധിഷ്‌ഠിതത്തിന്‌ കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നു. തുറന്നതും ആഗോളവല്‍ക്കരിച്ചതുമായ സമ്പദ്‌വ്യവസ്ഥകള്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷയും സാമ്പത്തിക താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ പോലീസ്‌ വകുപ്പിന്റെ പങ്ക്‌ സുപ്രധാനമാണെന്ന്‌ കെ സേതു രാമന്‍ വ്യക്തമാക്കി.
കള്ളപ്പണത്തിന്റെയും കള്ളക്കടത്തിന്റെയും സാമൂഹികസാമ്പത്തിക ആഘാതത്തെക്കുറിച്ച്‌ ഒരു അവലോകനം ഫിക്കി കാസ്‌കേഡ്‌ ഉപദേശകനും ന്യൂഡല്‍ഹിയിലെ മുന്‍ സ്‌പെഷ്യല്‍ പോലീസ്‌ കമ്മീഷണറുമായ ദീപ്‌ ചന്ദ്‌ നല്‍കി.
ഈ ആഗോള വിപത്തിനെതിരെ പോരാടുന്നതിന്‌, വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണ സംരംഭങ്ങള്‍ക്കും മുന്‍ഗണന നല്‍കണ്ടത്‌ അത്യന്താപേക്ഷിതമാണ്‌
കള്ളപ്പണത്തിന്റെയും കള്ളക്കടത്തിന്റെയും ദോഷകരമായ പ്രത്യാഘാതങ്ങളിലേക്ക്‌ വെളിച്ചം വീശേണ്ടതുണ്ടെന്ന്‌ സെമിനാര്‍ വ്യക്തമാക്കി. വ്യാജ ഉല്‍പ്പന്നങ്ങളുടെ വ്യാപനം, കള്ളക്കടത്ത്‌ എന്നിവയുടെ ആഘാതത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ അവബോധത്തിന്റെയും ഗൗരവത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച്‌ കേരള പോലീസ്‌ ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിക്കുന്നതിനാണ്‌ ശ്രമിക്കേണ്ടതെന്നും ഈ പ്രശ്‌നത്തിന്റെ സങ്കീ?ണതകള്‍ നാളെയുടെ ഉപഭോക്താക്കള്‍ എന്ന നിലയില്‍ യുവാക്കള്‍ക്ക്‌ അറിയാന്‍ അധികാരമുണ്ട്‌. ഈ ശേഷി വര്‍ധിപ്പിക്കുന്ന പരിപാടി യാണ്‌ ലക്ഷ്യമിടുന്നത്‌.

ആകാശ്‌ എഡ്യുക്കേഷന്‍ സര്‍വീസസിന്റെ ഐപിഒ വരുന്നു


കൊച്ചി: പ്രമുഖ എഡ്‌ ടെക്‌ കമ്പനിയായ ബൈജൂസി്‌ന്റെ സഹോദര സ്ഥാപനമായ ആകാശ്‌ എഡ്യുക്കേഷന്‍ സര്‍വീസസ്‌ ഐപിഓയ്‌ക്ക്‌ ഒരുങ്ങുന്നു. അടുത്ത വ?ഷം പകുതിയോടെ ആകാശിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുമെന്നാണ്‌ ബൈജൂസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.
വിദ്യാര്‍ത്ഥിക?ക്ക്‌ നിരവധി പഠനപദ്ധതികള്‍ ലഭ്യമാക്കുന്ന ആകാശന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ്‌ ഈ ഐപിഓ. ഐപിഒയ്‌ക്ക്‌ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ഓഹരി വില്‍പ്പനയ്‌ക്ക്‌ വേണ്ട ബാങ്കിന്റെ നിയമനം ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണെന്ന്‌ ബൈജൂസ്‌ അറിയിച്ചു.
ഈ ഐപിഓയിലൂടെ അടുത്ത തലത്തിലേയ്‌ക്കുള്ള ആകാശിന്റെ വളര്‍ച്ചയ്‌ക്ക്‌ വേണ്ട മൂലധനം സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ പദ്ധതികള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേയ്‌ക്ക്‌ എത്തിക്കാന്‍ ഇതിലൂടെ സാധ്യമാകും.
ബൈജൂസ്‌ ഏറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ആകാശിന്റെ വരുമാനത്തില്‍ മൂന്ന്‌ മടങ്ങ്‌ വളര്‍ച്ചയാണുണ്ടായത്‌. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4000 കോടിയാണ്‌ വരുമാനം പ്രതീക്ഷിക്കുന്നത്‌.
പ്രവേശന പരീക്ഷക?ക്കുള്ള പരിശീലന കോഴ്‌സുകളുടെ 2020-25 കാലയളവിലെ വിപണി വളര്‍ച്ച 9.3 ശതമാനമാണ്‌. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ ഈ കാലയളവല്‍ നേടിയ വിപണി വള?ച്ച 42.3 ശതമാനമാണെന്നാണ്‌ കെന്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍
ഈ വളര്‍ച്ച ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സജ്ജമാണ്‌ ആകാശ്‌. ക്ലാസ്‌ മുറികളിലൂടെയുള്ള അധ്യയനത്തിന്റെ പ്രയോജനങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഒത്തുചേര്‍ന്നതാണ്‌ എഞ്ചിനീയറിംഗ്‌, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക്‌ വേണ്ടി ആകാശ്‌ പ്രത്യേകം തയ്യാറാക്കിയതാണ്‌ പഠനപദ്ധതികള്‍.

ഇന്ത്യയും സ്വീഡനും കൈകോര്‍ത്ത്‌ സ്‌മാര്‍ട്ട്‌ ഫാമിങ്‌


കൊച്ചി: ഇന്ത്യയും സ്വീഡനും ഉഭയകക്ഷി ഊര്‍ജ, പരിസ്ഥിതി ധാരണാപത്രം ഒപ്പുവെച്ചത്‌ പ്രകാരം സ്‌മാര്‍ട്ട്‌ ഫാമിന്‌ തുടക്കമിട്ടു. ചെറുകിട കൃഷിക്കായി ജലത്തിന്റെ അമിത ഉപയോഗവും ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത്‌ കുറക്കാനും ലക്ഷ്യമിട്ടാണ്‌ സ്‌മാര്‍ട്ട്‌ ഫാം തുടങ്ങിയത്‌. സുസ്ഥിര ഭക്ഷ്യ ഉല്‍പ്പാദന സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ തുടക്കം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോളാര്‍ എനര്‍ജി പരിസരത്താണ്‌ സ്‌മാര്‍ട്ട്‌ ഫാം തുടങ്ങിയിരിക്കുന്നത്‌. സ്വീഡിഷ്‌ ഗ്രീന്‍ ടെക്‌ എഞ്ചിനീയറിങ്‌ കമ്പനിയായ സ്‌പൗഡിയുടെ മികച്ച സാങ്കേതിക വിദ്യയാണ്‌ ഇതിലുപയോഗിച്ചിരിക്കുന്നത്‌. ചെറുകിട കൃഷിക്കുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച്‌ പഠിക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക്‌ ഇവിടെ പഠനം നടത്താനും കഴിയും. പതിനായിരക്കണക്കിന്‌ ചെറുകിട കര്‍ഷകരിലേക്ക്‌ സ്‌മാര്‍ട്ട്‌ ഫാമിംഗ്‌ എത്തിക്കുന്നതിനായി വാട്ടര്‍ ഡ്രോപ്പ്‌ ഇനിഷ്യേറ്റീവ്‌ എന്ന സംരംഭത്തിനും ഇതോടൊപ്പം തുടക്കം കുറിച്ചു.
കാലാവസ്ഥാ പ്രശ്‌നങ്ങള്‍ സംയുക്തമായി പരിഹരിക്കുന്നതിന്‌ ഇന്ത്യയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ സ്വീഡന്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ സ്വീഡന്റെ ട്രേഡ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌ കമ്മീഷണറും ദക്ഷിണേഷ്യയിലെ ബിസിനസ്‌ സ്വീഡന്‍ മേധാവിയുമായ മിസ്‌ സിസിലിയ ഓസ്‌കാര്‍സണ്‍ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിലൂടെ നമുക്ക്‌ കാര്‍ഷിക ഭൂപ്രകൃതിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ഓഫ്‌ ന്യൂ ആന്‍ഡ്‌ റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) ജോയിന്റ്‌ സെക്രട്ടറി ലളിത്‌ ബൊഹ്‌റ പറഞ്ഞു. സ്‌മാര്‍ട്ട്‌ ഫാമിംഗ്‌ രീതികള്‍ക്കും നൂതന സാങ്കേതികവിദ്യകള്‍ക്കും ഇന്ത്യയിലെ ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാന്‍ കഴിയും, അവരില്‍ പലരും സ്‌ത്രീകളാണ്‌, വര്‍ദ്ധിച്ച വിളവെടുപ്പും ഉയര്‍ന്ന ലാഭവും മെച്ചപ്പെട്ട ഉപജീവനവും നേടാന്‍ സ്‌മാര്‍ട്ട്‌ ഫാമിംഗ്‌ സഹായിക്കുമെന്ന്‌ സ്‌പൗഡി സിഇഒ ഹെന്റിക്‌ ജോഹാന്‍സണ്‍ പറഞ്ഞു.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...