Tuesday, September 4, 2018

പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായവുമായി 'മൈ സ്‌കൂള്‍ കിറ്റ്‌'




കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ നൂറ്റാണ്ടിലെ പ്രളയത്തില്‍ പഠനോപകരണങ്ങള്‍ പൂര്‍ണമായോ ഭാഗീകമായോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാനും അവരുടെ മുന്നോട്ടുള്ള പഠനത്തിന്‌ ഒരു കൈത്താങ്ങാകുവാനും കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി മൈ സ്‌കൂള്‍ കിറ്റ്‌ എന്ന പരിപാടി സംഘടിപ്പിക്കുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക്‌ അവര്‍ക്കാവശ്യമായ സ്‌കൂള്‍ ബാഗ്‌, നോട്ട്‌ബുക്കുകള്‍, ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സുകള്‍, പേന, പെന്‍സില്‍, പെന്‍സില്‍ ഷാര്‍പ്‌നര്‍, ഇറേസര്‍, ലഞ്ച്‌ ബോക്‌സ്‌, വാട്ടര്‍ ബോട്ടില്‍, കുട തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഐ ടി ജീവനക്കാരില്‍ നിന്നും സ്വീകരിച്ചു അവ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ എത്തിക്കാനാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. പഠനോപകരണങ്ങള്‍ ആവശ്യമുള്ളവര്‍ പ്രതിധ്വനിയുടെ  വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അവര്‍ക്ക്‌ പഠനോപകരണങ്ങള്‍ പ്രതിധ്വനി സൗജന്യമായി എത്തിക്കാന്‍ ശ്രമിക്കും. 

ഇതിനായി ഇന്‍ഫോപാര്‍ക്കിലെ എല്ലാ കെട്ടിടങ്ങളിലും സെസ്സിലെ പ്രധാന കവാടത്തിലും സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ പഠനോപകരണങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്‌. സെപ്‌തംബര്‍ 7 വരെ ഈ ബോക്‌സുകളില്‍ നിക്ഷേപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9446986502, 9447408329 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പുനര്‍നിര്‍മ്മാണ്‍ കേരള' വായ്‌പയുമായി മുത്തൂറ്റ്‌ ഹോംഫിന്‍




കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‌ കൈത്താങ്ങുമായി മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുത്തൂറ്റ്‌ ഹോംഫിന്‍ ഇന്ത്യാലിമിറ്റഡ്‌. ഇതിന്റെ ഭാഗമായി `പുനര്‍നിര്‍മ്മാണ്‍ കേരള`എന്ന പേരില്‍ വീടുകള്‍ അറ്റകുറ്റ പണി നടത്തി നവീകരിക്കുന്നതിനുള്ള വായ്‌പ നല്‍കും. പ്രളയം ബാധിച്ച മേഖലകളിലെ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക്‌ പുതുക്കി പണിയുന്നതിനുള്ള വായ്‌പ ലഭിക്കും.
പ്രളയം ബാധിച്ച മേഖലകളില്‍ ഉള്ള വീടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ ഈ വായ്‌പ ലഭിക്കും. കേരളത്തില്‍ താമസിക്കുന്നവരല്ലെങ്കിലും വായ്‌പ്പക്ക്‌ അര്‍ഹരാണ്‌. 1 ലക്ഷംരൂപ മുതല്‍ 10 ലക്ഷം വരെയാണ്‌ വായ്‌പ അനുവദിക്കുക.
ഡിസംബര്‍ 31 വരെ ഈ വായ്‌പ ലഭ്യമാകും. 20 വര്‍ഷം വരെ തിരിച്ചടവ്‌ കാലാവധിയും നല്‍കും. അര്‍ഹരായവര്‍ക്ക്‌ പിഎംഎവൈ പ്രകാരമുള്ള ആനുകൂല്യങ്ങളും ഉണ്ടാകും. 

ടോണി ആന്‍ഡ്‌ ഗൈ എസന്‍ഷ്വല്‍സ്‌ കോട്ടയത്ത്‌ പ്രവര്‍ത്തനം തുടങ്ങി



ടാണി ആന്‍ഡ്‌ ഗൈ എസന്‍ഷ്വല്‍സ്‌ ഹെയര്‍ സലൂണിന്റെ ഉദ്‌ഘാടനം പ്രശസ്‌ത നടി ഇഷ തല്‍വാര്‍ നിര്‍വഹിക്കുന്നു. ടോണി ആന്‍ഡ്‌ ഗൈ സിഇഒ ബ്ലെസിങ്‌ എ. മണികണ്‌ഠന്‍, പോഷേ സ്റ്റുഡിയോ ഡയറക്‌റ്റര്‍മാരായ മനോജ്‌ കുമാര്‍, കവിത മനോജ്‌, പ്രൊഫ. ഡി. സ്വാമിദത്തന്‍ എന്നിവര്‍ സമീപം


കോട്ടയം: ലണ്ടന്‍ ആസ്ഥാനമായ പ്രശസ്‌തമായ പ്രീമിയം ബ്രാന്‍ഡ്‌ ഹെയര്‍ ഡ്രസിങ്‌ സലൂണ്‍ ടോണി ആന്‍ഡ്‌ ഗൈ എസന്‍ഷ്വല്‍സ്‌ കോട്ടയത്തും പ്രവര്‍ത്തനം ആരംഭിച്ചു. ്‌. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതും മാന്യതയുള്ളതുമായ ബ്രാന്‍ഡാണ്‌ എസന്‍ഷ്വല്‍സ്‌. നടി ഇഷ തല്‍വാര്‍ വിശിഷ്ടാതിഥിയായ ചടങ്ങില്‍ പോള്‍സണ്‍സ്‌ ഗ്രൂപ്പ്‌ സിഇഒ ബ്ലെസിങ്‌ എ. മണികണ്‌ഠന്‍ ആശംസകള്‍ നേര്‍ന്നു.
മുടി വെട്ടുന്നതിനു പുറമെ ബായ്‌ക്ക്‌ വാഷ്‌ , പെഡിയ്‌ക്യൂര്‍ മാനിക്യൂര്‍, ഫേഷ്യല്‍ റൂമുകള്‍, സ്‌പാ റൂമുകള്‍ എന്നിവയെല്ലാം ഈ അത്യാധുനിക ഹെയര്‍ ഡ്രസിങ്‌ സലൂണിലുണ്ട്‌. മുടി വെട്ടുക, കളറിങ്‌, സ്‌ട്രെയ്‌റ്റനിങ്‌, കേരാറ്റിന്‍, പെര്‍മിങ്‌, ഹെയര്‍ എക്‌സ്റ്റന്‍ഷന്‍, ഫേഷ്യുകള്‍, കണ്ണിനു താഴെയുള്ള കറുപ്പുനീക്കല്‍, െ്രെബഡല്‍ സേവനങ്ങള്‍, മെയ്‌ക്കപ്പ്‌, ബോഡി പോളിഷ്‌, സ്‌ക്രബ്ബ്‌, ഫുട്ട്‌ സ്‌പാകള്‍, ഫുട്ട്‌ റിഫ്‌ളെക്‌സോളജി, ഹാന്‍ഡ്‌ അക്യുപ്രഷര്‍, റിഫ്‌ളെക്‌സോളജികള്‍, പാംപര്‍ പാക്കെജുകള്‍, ബോഡ്‌ മാസെജുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്‌.
എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണു പ്രവര്‍ത്തനം. ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കും. 
ലേഡീസ്‌ ഡിസൈനര്‍ ബോട്ടിക്കും പോഷ്‌ സ്റ്റുഡിയോയും ചേര്‍ന്നാണു കോട്ടയത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌. യുവജനങ്ങളെ ലക്ഷ്യമിട്ടാണു ഇതിന്റെ പ്രവര്‍ത്തനം മുഖ്യമായും നടക്കുക. യുവജനങ്ങള്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്കായാണു എസന്‍ഷ്വല്‍സ്‌ ബ്രാന്‍ഡ്‌ പ്രവര്‍ത്തിക്കുന്നത്‌. 
ബ്രിട്ടീഷ്‌ ഹെയര്‍ഡ്രസിങ്‌ അവാര്‍ഡ്‌സ്‌ ലണ്ടന്‍ ലണ്ടന്‍ ഹെയര്‍ഡ്രസര്‍, സൗത്ത്‌ വെസ്റ്റ്‌ ഹെയര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌, മെന്‍സ്‌ ബ്രിട്ടീഷ്‌ ഹെയര്‍ഡസര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ എന്നിവയൊക്കെ ഈ സ്ഥാപനം കരസ്ഥമാക്കിയിട്ടുണ്ട്‌. 1997ല്‍ ആരംഭിച്ച ഈ സ്ഥാപനം ജീവനക്കാര്‍ക്കു വിദഗ്‌ധ പരിശീലമാണു നല്‍കുന്നത്‌. ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലമാക്കാനും ആലോചനയുണ്ട്‌.

.

ദുരിതബാധിതര്‍ക്ക്‌ സഹായം എത്തിക്കാന്‍ ഫെഡറല്‍ ബാങ്ക്‌ ഫെഡ്‌കണക്‌റ്റ്‌




കൊച്ചി: ദുരിതബാധിതര്‍ക്ക്‌ സുഗമമായി സഹായം എത്തിക്കുന്നതിനായി പൊതുജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്ക്‌ ഫെഡ്‌കണക്‌റ്റ്‌ എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്പ്‌ പുറത്തിറക്കി. പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സഹായം എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ആപ്പ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ദുരിതബാധിതര്‍ക്ക്‌ തങ്ങളുടെ സഹായ അഭ്യര്‍ഥനകള്‍ അറിയിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്‌.

ഏതാനും ക്ലിക്കുകളിലൂടെ ആര്‍ക്കും ദുരിതബാധിതര്‍ക്ക്‌ സഹായം എത്തിക്കാം. ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, യു പി ഐ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ 2500 രൂപ മുതലുള്ള സഹായധനം ആപ്പിലൂടെ ദുരിതബാധിതര്‍ക്ക്‌ എത്തിക്കാം. 

സഹായം ആവശ്യമുള്ള വ്യക്തിക്ക്‌ ആപ്പിലൂടെ സഹായാഭ്യര്‍ഥന നടത്താം. ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഈ സഹായ അഭ്യര്‍ഥനയുടെ സത്യാവസ്ഥയും 
ആധികാരികതയും അന്വേഷിച്ച്‌ ഉറപ്പ്‌ വരുത്തുകയും ലഭ്യമായ സഹായധനം അവരിലേക്ക്‌ 
എത്തിക്കുകയും ചെയ്യും. 

ആപ്പിലൂടെ നല്‍കുന്ന തുകയുടെ അന്‍പത്‌ ശതമാനം ഇന്‍കം ടാക്‌സ്‌ ആക്ടിന്റെ 80 ജി 
പ്രകാരം ഡിഡക്ഷന്‌ വിധേയമാക്കുകയും ചെയ്യാം. സുതാര്യമായ സംവിധാനമാണ്‌ ആപ്പിലൂടെ ഒരുക്കിയിട്ടുള്ളത്‌. അര്‍ഹരായവരിലേക്ക്‌ മാത്രം സഹായം എത്തുന്നു എന്ന്‌ ഉറപ്പാക്കുകയും ചെയ്യും. പ്‌ളേസ്‌റ്റോറില്‍ ആപ്പ്‌ ലഭ്യമാണ്‌

ലിമിറ്റഡ്‌ പിരിയഡ്‌ 'ഡി സെര്‍വ്‌' ഓഫറുമായി ഇസൂസു



കൊച്ചി : ഇന്ത്യയിലെ ഡിമാക്‌സ്‌ റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക്‌ മൂന്ന്‌ വര്‍ഷത്തേക്ക്‌ സൗജന്യമായി മെയിന്റനന്‍സ്‌ ചെയ്‌തുകൊടുക്കുന്ന ഡി സെര്‍വ്‌ ഓഫര്‍ ഇസൂസു മോട്ടോര്‍സ്‌ ഇന്ത്യ അവതരിപ്പിച്ചു. സെപ്‌തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ വാഹനം വാങ്ങുന്നവര്‍ക്കാണ്‌ അധിക ചിലവില്ലാതെ ഡി സെര്‍വ്‌ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.

മൂന്നു വര്‍ഷത്തെക്ക്‌ അല്ലെങ്കില്‍ 100000 കിലോ മീറ്റര്‍ (ഏതാണോ ആദ്യം) സൗജന്യ പരിപാലനം ഇതില്‍ പിഎംഎസ്‌ പാര്‍ട്‌സ്‌, ലുബ്രികന്റ്‌ ലേബര്‍ കോസ്റ്റ്‌സ്‌, ചില തേയ്‌മാനം സംഭവിക്കുന്ന ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പക്ഷെ വാഹനാപകടം മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഈ സ്‌കീം വഴി പരിഹരിച്ചു നല്‍കുന്നതല്ല.

*

ഭാരതി അക്‌സ ഇന്‍ഷുറന്‍സ്‌ നടപടികള്‍ ലളിതമാക്കി




കൊച്ചി: ഭാരതി അക്‌സ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഭാരതി അക്‌സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ എന്നിവ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ക്ലെയിം നടപടിക്രമങ്ങള്‍ ലളിതമാക്കി. പുതിയ നിര്‍ദേശപ്രകാരം ക്ലെയിം ഉന്നയിക്കുന്നതിന്‌ നോമിനിയുടെ കാന്‍സല്‍ ചെയ്‌ത ബാങ്ക്‌ ചെക്കിനൊപ്പമുള്ള കുറിപ്പ്‌, അംഗീകൃത ആശുപത്രിയില്‍നിന്നോ പൊലീസില്‍നിന്നോ സായുധ സേനയില്‍നിന്നോ ഉള്ള മരണസര്‍ട്ടിഫിക്കറ്റ്‌, നോമിനിയുടെ ആധാര്‍കാര്‍ഡ്‌ എന്നിവ മതിയാവും. കാലതാമസമില്ലാതെ ക്ലെയിം നല്‍കുന്നതിന്‌ എല്ലാ ജില്ലകളിലും സഹായകേന്ദ്രങ്ങളും ഏര്‍പ്പെടുത്തി. 
പ്രിമിയം അടയ്‌ക്കുന്നതിനുള്ള 15, 30 ദിവസത്തെ അധികദിവസ കാലാവധി 60 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്‌. 2018 ജുലൈ 15 മുതല്‍ സെപ്‌റ്റംബര്‍ 30 വരെ ഇത്‌ ബാധകമാണ്‌. വൈകി അടക്കുന്ന പ്രിമിയങ്ങളില്‍ പിഴ ഒഴിവാക്കി. സമാനമായി കസ്റ്റമേഴ്‌സിനെ സഹായിക്കുന്നതിനായി കൊച്ചി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ എന്നിവിടങ്ങില്‍ ഹെല്‍പ്പ്‌ ഡെസ്‌കുകള്‍ ഒരുക്കുകയും ക്ലെയിം നടപടികള്‍ വേഗത്തിലാക്കുന്നതിന്‌ നോഡല്‍ ഓഫിസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തതായി ഭാരതി അക്‌സ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ സിഇഒ വികാസ്‌ സേത്‌, ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ്‌ എംഡിയും സിഇഒയുമായ സഞ്‌ജീവ്‌ ശ്രീനിവാസന്‍ എന്നിവര്‍ അറിയിച്ചു. 
മോട്ടൊര്‍ ക്ലെയിംസുകളുടെ കാര്യത്തില്‍ രേഖകള്‍ പലതും ഒഴിവാക്കിയിട്ടുണ്ട്‌. ചെറിയ കേടുപാടുകള്‍ക്ക്‌ ഡിജിറ്റല്‍ മീഡിയ വഴി ഫോട്ടൊ നല്‍കിയാല്‍ സര്‍വേ ഒഴിവാക്കും. വെള്ളപ്പൊക്കത്തില്‍ ആര്‍സി നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ സോഫ്‌റ്റ്‌ കോപ്പിയുടെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കും. ഒരു ലക്ഷം രൂപവരെയുള്ള നഷ്‌ടപരിഹാരത്തിന്‌ ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ്‌ മോണിറ്ററി ക്ലെയിം ലെറ്ററും ഡാമേജ്‌ സര്‍ട്ടിഫിക്കറ്റും ബദല്‍ ലെറ്ററും ഒഴിവാക്കിയിട്ടുണ്ട്‌. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക്‌ നഷ്‌ടപരിഹാര എസ്റ്റിമേറ്റ്‌ ഒഴിവാക്കുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. 

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...