Friday, December 22, 2017

മോട്ടോറോളയുടെ മോട്ടോ മോഡ്‌സ്‌




കൊച്ചി : മൂന്നു പുതിയ മോട്ടോ മോഡ്‌സ്‌, മോട്ടോറോള അവതരിപ്പിച്ചു. ജെബിഎല്‍ സൗണ്ട്‌ ബൂസ്റ്റ്‌ 2 സ്‌പീക്കര്‍ മോഡ്‌, മോട്ടോ ടര്‍ബോ പവര്‍ പായ്‌ക്ക്‌ ബാറ്ററി മോഡ്‌, ഗെയിം പാഡ്‌ മോഡ്‌ എന്നിവയാണ്‌ പുതിയ മോട്ടോ മോഡ്‌സ്‌. ഫ്‌ളിപ്‌കാര്‍ട്ടിലും മോട്ടോ ഹബ്ബുകളിലും ലഭ്യം.
മോട്ടോ ഇസഡ്‌ ശ്രേണിയില്‍പ്പെട്ട സ്‌മാര്‍ട്ട്‌ ഫോണുകളില്‍ നിന്ന്‌ ഉപയോക്താവ്‌ എന്താണോ ആഗ്രഹിക്കുന്നത്‌, അതെല്ലാം മോട്ടോ മോഡ്‌സ്‌ ലഭ്യമാക്കും. മോട്ടോ മോഡ്‌സ്‌, ഫോണിനെ കാന്തം വഴിയാണ്‌ ബന്ധിപ്പിക്കുന്നത്‌.
സമാനകള്‍ ഇല്ലാത്ത ഉപഭോക്തൃ അനുഭവം ലഭ്യമാക്കുന്നതിന്‌ മോട്ടോറോള, റെന്റോ മോജോയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്‌. ഇതുവഴി മോട്ടോ മോഡ്‌സിന്റെ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ അറിയുന്നതിന്‌ ഒരാഴ്‌ചത്തേക്ക്‌ 399 രൂപയ്‌ക്ക്‌ വാടകയ്‌ക്കും എടുക്കാം.
ഡ്യുവല്‍ കണ്‍ട്രോള്‍ സ്റ്റിക്‌സ്‌, ഡി-പാഡ്‌, 1035 എംഎഎച്ച്‌ ബില്‍റ്റ്‌ ഇന്‍ ബാറ്ററി എന്നിവയോടുകൂടിയ ഗെയിം പാഡ്‌ മോഡിന്‌ 6999 രൂപയാണ്‌ വില. ജെബിഎല്‍ സൗണ്ട്‌ 2-ന്റെ വില 6999 രൂപ.
20 മിനിറ്റിനുള്ളില്‍ 50 ശതമാനം പവര്‍അപ്‌ ശേഷി ഉള്ള മോട്ടോ ടര്‍ബോ പവര്‍ പായ്‌ക്കിന്റെ 5999 രൂപയാണ്‌. ലെനോവോയുടെ സബ്‌സിഡിയറിയാണ്‌ മോട്ടോറോള മൊബിലിറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.motorola.in  

ടാറ്റാ ഹിതാച്ചിയുടെ പുതിയ ബാക്‌ഹോലോഡര്‍ ഷിന്‍റായ്‌ വിപണിയില്‍




കൊച്ചി : ടാറ്റാ ഹിതാച്ചിയുടെ പുതിയ ബാക്‌ഹോലോഡര്‍, ഷിന്‍റായ്‌ വിപണിയിലെത്തി. ചുമതല, വിശ്വസനീയത, വിശ്വസ്‌തത എന്നിവയൊക്കെയാണ്‌ ജപ്പാന്‍ പദമായ ഷിന്‍റായിയുടെ അര്‍ത്ഥം.
തികഞ്ഞ ശേഷിയും കരുത്തും ആണ്‌ ഷിന്‍റായിയുടെ പ്രത്യേകത. കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോര്‍ക്‌ ലഭ്യമാക്കുന്ന എഞ്ചിനാണ്‌ ഈ കരുത്തിന്റെ ഉറവിടം. ജോലികള്‍ സുഗമമായി നിയന്ത്രിക്കാന്‍ വിശാലമായ എയര്‍കണ്ടീഷന്‍ഡ്‌ കാബിന്‍, സമ്പൂര്‍ണ മെക്കാനിക്കല്‍ ഡ്രൈവ്‌ ട്രെയിന്‍, ഇന്‍-ലൈന്‍-ഫ്യുവല്‍ ഇന്‍ജക്ഷന്‍ പമ്പ്‌, പ്രത്യേക വാറന്റി, സപ്പോര്‍ട്ട്‌ പാക്കേജ്‌, കുറഞ്ഞ പ്രവര്‍ത്തന ചെലവ്‌ എന്നിവയാണ്‌ പ്രത്യേകതകള്‍.
ടാറ്റാ ഹിതാച്ചിസ്‌ ടെലിമാറ്റിക്‌ സ്യൂട്ടില്‍ അധിഷ്‌ഠിതമായ ദീര്‍ഘവീക്ഷണമാണ്‌ ഷിന്‍റായിയുടെ രൂപകല്‍പനയില്‍ പ്രകടമാകുന്നത്‌.
ടാറ്റാ ഹിതാച്ചി ചെയര്‍മാന്‍, പി.ടെലാങ്ങ്‌, ഹിതാച്ചി കണ്‍സ്‌ട്രക്ഷന്‍ മെഷിനറി കമ്പനി, പ്രസിഡന്റും സിഇഒ-യുമായ കോടാരോ ഹിരാനോ, ടാറ്റാ ടെക്‌നോളജീസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ വാറന്‍ ഹാരീസ്‌, ടാറ്റാ ഹിതാച്ചി മാനേജിംഗ്‌ ഡയറക്‌ടര്‍ സന്ദീപ്‌ ഷിന്‍ നകാഷിമ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ഷിന്‍റായി അവതരിപ്പിച്ചത്‌.
ഹിതാച്ചി കണ്‍സ്‌ട്രക്ഷന്‍ മെഷിനറി കമ്പനിയുടെ സബ്‌സിഡിയറിയാണ്‌ ടാറ്റാ ഹിതാച്ചി. ഹിതാച്ചിയ്‌ക്ക്‌ 60 ശതമാനം ഓഹരിയും ടാറ്റാ മോട്ടോഴ്‌സിന്‌ 40 ശതമാനം ഓഹരിയുമാണുള്ളത്‌. പശ്ചിമ ബംഗാളിലെ ഖരഗ്‌പൂര്‍, ന്ധാര്‍ഖണ്‌ഡിലെ ജംഷെഡ്‌പൂര്‍, കര്‍ണാടകയിലെ ധര്‍വാഡ്‌ എന്നിവിടങ്ങളിലാണ്‌ ടാറ്റാ ഹിതാച്ചിയുടെ നിര്‍മാണ യൂണിറ്റുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.tatahitachi.co.in 

ആകര്‍ഷകമായ വിലയില്‍ ലെക്‌സസിന്റെ എന്‍എക്‌സ്‌ 300എച്ച്‌ എസ്‌യുവി എത്തുന്നു




കൊച്ചി: എഡ്‌ജി എസ്‌യുവിക്ക്‌ ശേഷം ലെക്‌സസ്‌ ഇന്ത്യ പുറത്തിറക്കുന്ന ആഡംബര സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനമായ എന്‍എക്‌സ്‌ 300എച്ച്‌ പുതിയ തരംഗമാകുന്നു. 53.18 ലക്ഷം രൂപ മുതലാണ്‌ ഈ വാഹനത്തിന്റെ എക്‌സ്‌ ഷോറൂം വില. എന്‍എക്‌സ്‌ 300 എച്ച്‌ എഫ്‌-സ്‌പോര്‍ടിന്‌ 55.58 ലക്ഷം രൂപ മുതലാണ്‌ വില. യുവ ഉപയോക്താക്കളെയും ഇന്ത്യയില്‍ ലെക്‌സസിന്റെ വളര്‍ച്ചയെയും മുന്നില്‍ക്കണ്ടാണ്‌ എന്‍എക്‌സ്‌ 300എച്ചിന്‌ ആകര്‍ഷകമായ വില പ്രഖ്യാപിച്ചത്‌.

ബിഎസ്‌ 6 അനുസൃതമായ 145 കിലോവാട്ട്‌ പവര്‍ നല്‍കാന്‍ കഴിയുന്ന 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിന്‍, 18.32 കിലോമീറ്റര്‍ മൈലേജ്‌. 360 ഡിഗ്രി പനോരമിക്‌ സറൗണ്ട്‌ വ്യൂ മോണിറ്റര്‍, ഫുള്‍ കളര്‍ ഹെഡ്‌സ്‌ അപ്‌ ഡിസ്‌പ്ലേ, 10.3 ഇഞ്ച്‌ സ്‌പ്ലിറ്റ്‌ സ്‌ക്രീന്‍ മള്‍ട്ടിമീഡിയ ഡിസ്‌പ്ലേ, ലെക്‌സസിന്റെ ആദ്യ കിക്ക്‌ സെന്‍സര്‍ അക്ടിവേറ്റഡ്‌ പവര്‍ റിയര്‍ ഡോര്‍, ഇതാദ്യമായി പവര്‍ ഫോള്‍ഡിംഗ്‌, പവര്‍ റിക്ലൈനിംഗ്‌ പിന്‍സീറ്റുകള്‍, 14 - സ്‌പീക്കറുകളുള്ള ക്ലാരിഫൈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹൈഫൈ മാര്‍ക്ക്‌ ലെവിംഗ്‌സണ്‍ സിസ്റ്റം എന്നിവ പുതിയ ലെക്‌സസിന്റെ പ്രത്യേകതകളാണ്‌. സുരക്ഷയ്‌ക്കായി എട്ട്‌ എയര്‍ബാഗുകള്‍, എബിഎസ്‌, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി തെഫ്‌റ്റ്‌ സിസ്റ്റം എന്നിവയുമുണ്ട്‌. 

ഇന്ത്യയിലെമ്പാടും ഒരേ വിലയ്‌ക്ക്‌ ലഭ്യമാകുന്ന പുതിയ ആഡംബരവാഹനം മുംബൈ, ന്യൂഡല്‍ഹി, ഗുഡ്‌ഗാവ്‌, ബെംഗളുരു എന്നിവിടങ്ങളിലെ ലെക്‌സസ്‌ ഗസ്റ്റ്‌ എക്‌സ്‌പീരിയന്‍ സെന്ററുകളിലും ലെക്‌സസിന്റെ അംഗീകൃത ഷോറൂമുകളായ ചണ്ഡിഗഡ്‌, ഹൈദരാബാദ്‌, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും ലഭ്യമാണ്‌. 

കാറിനെ സ്‌മാര്‍ട്ടാക്കാന്‍ കണക്‌റ്റ്‌ ഫസ്റ്റ്‌




കൊച്ചി : മള്‍ട്ടിബ്രാന്‍ഡ്‌ സര്‍ട്ടിഫൈഡ്‌ യൂസ്‌ഡ്‌ കാര്‍ കമ്പനിയായ, മഹീന്ദ്ര ഫസ്റ്റ്‌ ചോയ്‌സ്‌ വീല്‍സ്‌ (mahindrafirstchoice.com) പ്രീ-ഓണ്‍ഡ്‌ കാര്‍ വിപണിക്കുവേണ്ടി കണക്‌റ്റ്‌ ഫസ്റ്റ്‌ അവതരിപ്പിച്ചു. കാറിനെ ഒരു സ്‌മാര്‍ട്ട്‌കാര്‍ ആയി അപ്‌ഗ്രേഡ്‌ ചെയ്യാന്‍ രൂപകല്‍പന ചെയ്‌ത കണക്‌റ്റ്‌ ഫസ്റ്റ്‌ വികസിപ്പിച്ചെടുത്തത്‌ വിപ്രോ ആണ്‌. ഇന്ത്യയിലെ 700-ലേറെ നഗരങ്ങളിലെ 15000-ലധികം മഹീന്ദ്ര ഫസ്റ്റ്‌ ചോയ്‌സ്‌ വീല്‍സില്‍ കണക്‌റ്റ്‌ ഫസ്റ്റ്‌ ലഭ്യമാണ്‌.
ഐഒഎസിലും ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായ ഒരു മൊബൈല്‍ ആപ്പിലൂടെ കാര്‍ ഉടമയ്‌ക്ക്‌ തങ്ങളുടെ വാഹനവുമായി ആശയവിനിമയം നടത്താനും കണക്‌റ്റഡ്‌ ആയിരിക്കാനും സാധ്യമാക്കുന്ന ഒരു ഇന്റലിജന്റ്‌ കണക്‌റ്റഡ്‌ ഡ്രൈവ്‌ സൊല്യൂഷന്‍ ആണ്‌ കണക്‌ട്‌ ഫസ്റ്റ്‌.
വിവിധ ബ്രാന്‍ഡുകളിലെ 200 - ലേറെ വേരിയന്റുകള്‍ക്ക്‌ അനുയോജ്യമായ ഈ സ്ലീക്ക്‌ ഡിവൈസ്‌ കാറിന്റെ ഒപിഡി പോര്‍ട്ടില്‍ അനായാസമായി പ്ലഗ്‌ ചെയ്‌ത്‌ അഡീഷണല്‍ ഫങ്‌ഷനുകളുടെ ശ്രേണി തന്നെ ഡ്രൈവര്‍ക്ക്‌ ലഭ്യമാക്കാന്‍ കഴിയും.
തത്സമയ ലൊക്കേഷന്‍ ഷെയറിങ്‌, റിയല്‍-ടൈം വെഹിക്കിള്‍ ട്രാക്കിങ്‌, റോഡ്‌ സൈഡ്‌ അസിസ്റ്റന്‍സ്‌, റിസ്‌ക്‌ ക്ലസ്റ്റര്‍, എസ്‌ഒഎസ്‌ അലേര്‍ട്ടുകള്‍, ടോ അലേര്‍ട്ടുകള്‍, ബ്രേക്ക്‌-ഇന്‍ പ്രൊട്ടക്ഷന്‍, വാലെറ്റ്‌ പ്രൊട്ടക്‌റ്റ്‌, ഫറ്റീഗ്‌ ഡ്രൈവ്‌ അലേര്‍ട്ടുകളും, ബാറ്ററി വോള്‍ട്ടേജ്‌, എഞ്ചിന്‍ കൂളന്റ്‌, വെഹിക്കിള്‍ ഹെല്‍ത്ത്‌ മോണിട്ടറിംഗ്‌ അലേര്‍ട്ടുകള്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ഒരു വര്‍ഷ സൗജന്യം ആപ്‌ സബ്‌സ്‌ക്രിപ്‌ഷന്‍ സഹിതം 7999 രൂപയാണ്‌ കണക്‌റ്റ്‌ ഫസ്റ്റിന്റെ വില. ഒരു വര്‍ഷ വാറന്റിയും കസ്റ്റമര്‍ സപ്പോര്‍ട്ടും ഉണ്ടായിരിക്കും.

സ്റ്റെര്‍ലിങ്ങ്‌ സാന്നിധ്യം ശക്തമാക്കും




കൊച്ചി : മുന്‍നിര ഹോസ്‌പിറ്റാലിറ്റി കമ്പനിയായ സ്റ്റെര്‍ലിങ്ങ്‌ ഹോളിഡേ റിസോര്‍ട്‌സ്‌ സാന്നിധ്യം വിപുലമാക്കും. റിസോര്‍ട്ടുകളുടേയും മുറികളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ കമ്പനി പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. അടുത്ത നാലഞ്ചുകൊല്ലങ്ങള്‍ക്കുള്ളില്‍ റിസോര്‍ട്ടുകളുടെ എണ്ണം 50 എണ്ണമാക്കി ഉയര്‍ത്തും. ഇപ്പോള്‍ മൂന്നാര്‍, തേക്കടി, വയനാട്‌, ഊട്ടി ഉള്‍പ്പെടെ 33 റിസോര്‍ട്ടുകളാണുള്ളത്‌.
ഇന്ത്യയിലെ പ്രമുഖ ഹോളിഡേ ബ്രാന്‍ഡ്‌ ആയി മാറുകയാണ്‌ കമ്പനിയുടെ ലക്ഷ്യമെന്ന്‌ സ്റ്റെര്‍ലിങ്ങ്‌ ഹോളിഡേ മാനേജിംഗ്‌ ഡയറക്‌ടര്‍ രമേഷ്‌ രാമനാഥന്‍ പറഞ്ഞു. തദ്ദേശീയ ഭക്ഷണ രീതികള്‍, കല, സംസ്‌കാരം, ചരിത്രം, പ്രകൃതി, സാഹസികത എന്നിവ റിസോര്‍ട്ടിന്‌ അകത്തും പുറത്തും അനുഭവവേദ്യമാക്കും.
ഇതിന്റെ ഭാഗമായി സ്റ്റെര്‍ലിങ്ങ്‌, രാജാറെക്‌സ്‌ എന്ന പുതിയ ഭാഗ്യചിഹ്നം അവതരിപ്പിച്ചു. 

Tuesday, November 21, 2017

രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 953.80 ദശലക്ഷമായതായി സിഒഎഐ റിപ്പോര്‍ട്ട്‌



കൊച്ചി: രാജ്യത്തെ സ്വകാര്യ ടെലികോം വരിക്കാരുടെ മൊത്തം എണ്ണം കഴിഞ്ഞ ഒക്ടോബറോടെ 953.80 ദശലക്ഷത്തിലെത്തി. രാജ്യത്തെ ടെലികോം, ഇന്റര്‍നെറ്റ്‌, സാങ്കേതികവിദ്യാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (സിഒഎഐ) ആണ്‌ ഇത്‌ സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്‌. റിലയന്‍സ്‌ ജിയോ, മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്‌ (എംടിഎന്‍എല്‍) എന്നിവയുടെ വരിക്കാര്‍ ഉള്‍പ്പെടെയാണ്‌ ഈ കണക്ക്‌.

29.90 ശതമാനം വിപണി വിഹിതത്തോടെ �ഭാരതി എയര്‍ടെല്ലാണ്‌ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവ്‌. ഒക്ടോബര്‍ മാസം മാത്രം അധികമായി 3.15 ദശലക്ഷം വരിക്കാരെയാണ്‌ എയര്‍ടെല്ലിന്‌ ലഭിച്ചത്‌. ഇതോടെ എയര്‍ടെല്ലിന്റെ ആകെ വരിക്കാരുടെ എണ്ണം 285.20 ദശലക്ഷം ആയി ഉയര്‍ന്നു. എയര്‍ടെല്ലിന്‌ തൊട്ടുപുറകിലായി വോഡഫോണാണ്‌. ഒക്ടോബര്‍ അവസാനം വരെയുള്ള വോഡഫോണിന്റെ വരിക്കാരുടെ എണ്ണം 208.32 ദശലക്ഷം ആണ്‌. ഒക്ടോബര്‍ മാസം അവസാനിക്കുമ്പോള്‍ ഐഡിയയ്‌ക്ക്‌ 190.87 ദശലക്ഷം വരിക്കാരുണ്ട്‌.

മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ യുപി (ഈസ്റ്റ്‌) സര്‍ക്കിളാണ്‌ ഒന്നാമത്‌. 83.62 ദശലക്ഷം വരിക്കാരുമായാണ്‌ യുപി ഈസ്റ്റ്‌ സര്‍ക്കിള്‍ ഈ നേട്ടം കൈവരിച്ചത്‌. 79.48 ദശലക്ഷം വരിക്കാരുമായി മഹാരാഷ്ട്രയാണ്‌ രണ്ടാം സ്ഥാനത്ത്‌.

രാജ്യത്തെ ഓരോ മൂലയിലും മൊബൈല്‍ കണക്‌റ്റിവിറ്റി എത്തിക്കുക എന്നതാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്‌ മാത്യൂസ്‌ പറഞ്ഞു.

ഇന്ത്യയില്‍ ഡയമണ്ടുകള്‍ക്ക്‌ വന്‍ സാധ്യത: ഡിപിഎ




കൊച്ചി: ഡയമണ്ട്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ (ഡിപിഎ) ഇന്ത്യയില്‍ ഡയമണ്ടുകളുടെവിപണി വളര്‍ച്ചയ്‌ക്കായി പ്രചാരണ പരിപാടികള്‍ നടത്തുന്നു. ലോകത്തിലെ തന്നെ വമ്പന്‍ ഡയമണ്ട്‌ മൈനിംഗ്‌ കമ്പനികളായ അല്‍റോസ, ഡീ ബീര്‍സ്‌, ഡൊമിനിയന്‍ ഡയമണ്ട്‌, ജെം ഡയമണ്ട്‌, ലൂകാറ ഡയമണ്ട്‌, പെട്ര ഡയമണ്ട്‌, റിയോടിന്റോ എന്നീ കമ്പനികള്‍ ചേര്‍ന്നതാണ്‌ ഡിപിഎ.

സ്വാഭാവിക ഡയമണ്ടുകള്‍ ആദ്യമായി കണ്ടെത്തിയത്‌ ഇന്ത്യയിലാണെങ്കിലും നിലവില്‍ ആഗോളതലത്തിലുള്ളവില്‍പ്പനയില്‍വെറും ഏഴുശതമാനം മാത്രമാണ്‌ ഇന്ത്യയില്‍വിറ്റഴിയുന്നത്‌. എന്നാല്‍, ഭാവിയില്‍ ഡയമണ്ടിന്‌ ഇന്ത്യയില്‍ വന്‍ സാധ്യതയാണുള്ളതെന്ന്‌ ഡിപിഎ കണക്കുകൂട്ടുന്നു. ജെംജൂവലറി എക്‌സ്‌പോര്‍ട്ട്‌ പ്രമോഷന്‍ കൗണ്‍സിലുമായിചേര്‍ന്ന്‌ വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനാണ്‌ ഡിപിഎ ലക്ഷ്യമിടുന്നത്‌. ഇതിന്റെ ഭാഗമായി'റിയല്‍ ഈസ്‌റെയര്‍,റിയല്‍ ഈസ്‌ എ ഡയമണ്ട്‌ എന്ന പേരില്‍ ഇന്ത്യയില്‍ ഡയമണ്ട്‌ പ്രചാരണ പരിപാടികള്‍ നടത്തും.  

കുടുംബഡോക്ടര്‍ വീട്ടിലെത്തുന്ന പദ്ധതിയുമായി മെഡിഹോം


ആശുപത്രികളിലെ കാത്തിരിപ്പ്‌ ഒഴിവാക്കാം; 

കൊച്ചി: വീടുകളിലേക്കെത്തുന്ന കുടുംബഡോക്ട? കേരളത്തി? തിരിച്ചെത്തുകയാണ്‌. രോഗം വന്ന ശേഷം ആശുപത്രികളി? പോയി സമയം പാഴാക്കുന്നതിനു പകരം മു?കൂട്ടി രോഗങ്ങ? കണ്ടെത്താനും നേരത്തേതന്നെ ചികി?സ ഉറപ്പാക്കി രോഗമുക്തി നേടാനും ഉപകരിക്കുന്ന പദ്ധതിക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌ കൊല്ലം ആസ്ഥാനമായി പ്രവ?ത്തിക്കുന്ന മെഡിഹോം. സമഗ്രവും സംയോജിതവുമായ ആരോഗ്യപരിരക്ഷ വീടുകളിലേക്കെത്തിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. 
2016 ആഗസ്റ്റി? പരീക്ഷണാടിസ്ഥാനത്തി? പ്രവ?ത്തനമാരംഭിച്ച പദ്ധതി എറണാകുളം, തൃശൂ?, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്‌. പദ്ധതിയി? അംഗങ്ങളായി ചേരുന്നവ?ക്ക്‌ കൃത്യമായ ഇടവേളകളി? വീട്ടിലെത്തി രോഗനി?ണയവും പ്രതിരോധവും ചികി?സയും ഉറപ്പാക്കുകയാണ്‌ മെഡിഹോം ചെയ്യുന്നത്‌. ജീവിതശൈലീ രോഗങ്ങളും അത്തരം രോഗങ്ങളുള്ളവരി? ഉണ്ടാകാവുന്ന അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം യഥാസമയം കണ്ടെത്തുന്നതിലൂടെ രോഗം ഗുരുതരമാകാതെ മു?കരുതലുകളെടുക്കാ? സാധിക്കുമെന്നതാണ്‌ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. വീടുകളിലെ സമാധാനാന്തരീക്ഷത്തി? ഡോക്ട?ക്ക്‌ വ്യക്തിയെ സമഗ്രമായി പരിശോധിക്കാനും സൂക്ഷ്‌മമായ രോഗനി?ണയം നടത്താനും സാധിക്കും. ഒപ്പം ഫാമിലി ഹിസ്റ്ററി ശാസ്‌ത്രീയമായി നി?ണയിച്ച്‌ കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും ഹെ?ത്ത്‌ ബയോഡേറ്റ ഉണ്ടാക്കി കുടുംബത്തിന്റെ മൊത്തം ആരോഗ്യപരിരക്ഷ ഉറപ്പാക്കാ? സാധിക്കും. നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച്‌ പേപ്പ? രഹിതമായി പ്രവ?ത്തിക്കുന്നതിലൂടെ ഓരോ വ്യക്തിയുടേയും മെഡിക്ക? ഹിസ്റ്ററിക്കൊപ്പംരോഗനി?ണയം, ലാബ്‌ പരിശോധനാഫലങ്ങ?, ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ മരുന്നുക?, അവയുടെ ഡോസേജ്‌, കാലാകാലങ്ങളി? ഡോക്ട?മാ? ന?കിയിട്ടുള്ള നി?ദ്ദേശങ്ങ?, അവരുടെ നിഗമനങ്ങ? തുടങ്ങിയവയെല്ലാം ലോകത്തെവിടെ നിന്നും മെഡിഹോം അക്കൗണ്ടി? ലോഗി? ചെയ്‌ത്‌ ബന്ധപ്പെട്ടവ?ക്ക്‌ ആവശ്യാനുസരണം എടുക്കാനാകും. വിദേശമലയാളിക?ക്കും കുടുംബാംഗങ്ങ?ക്കും ഇത്‌ ഏറെ പ്രയോജനപ്രദമായിരിക്കും. 
ജനറ? ഫിസിഷ്യന്റെ സേവനത്തിനൊപ്പം എല്ലാവിധ സ്‌പെഷ്യാല്‌റ്റിറകളുംവാ?ദ്ധക്യ പരിരക്ഷ, ലബോറട്ടറി പരിശോധനക?, ഫിസിയോ തെറാപ്പി, ഫാര്‌മ സി സേവനം തുടങ്ങി ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും എല്ലാം മെഡിഹോമിന്റെ സേവനം ലഭ്യമാണ്‌. ആയുര്വേ്‌ദ, ഹോമിയോ ചികില്‌സികളും ആവശ്യക്കാര്‌ക്ക്‌ ലഭ്യമാക്കും. വീടുകളി? ഒറ്റയ്‌ക്കു താമസിക്കുന്ന പ്രായംചെന്നവരുടെ പരിചരണത്തിനു മെഡിഹോം പ്രത്യേകശ്രദ്ധ ന?കുന്നുണ്ട്‌. ഇവ?ക്ക്‌ നിശ്ചിത ദൂരത്തി? എവിടേക്കെങ്കിലും യാത്രപോകുകയോ മറ്റോ ചെയ്യേണ്ടിവന്നാ? മെഡിഹോം സംഘാംഗങ്ങ? വീടുകളിലെത്തി അവരെ ലക്ഷ്യസ്ഥാനത്ത്‌ കൊണ്ടുപോയശേഷം തിരികെ വീട്ടിലെത്തിക്കുന്ന മൂവ്‌മെന്റ്‌ അസിസ്റ്റന്‌സും പദ്ധതിയുടെ ഭാഗമാണ്‌. കൃത്യമായ ഇടവേളകളി? സമഗ്രമായ പരിശോധനക? നടത്തുന്നതിനാ? ക്യാ?സ? ഉ?പ്പെടെ അപകടകരമായേക്കാവുന്ന രോഗങ്ങ? മു?കൂട്ടി കണ്ടെത്തി കൃത്യമായി നിയന്ത്രിക്കാനാകും. ദീ?ഘകാലം മരുന്നുപയോഗിക്കുന്നവ?ക്ക്‌ നിലവിലുള്ള രോഗാവസ്ഥക്കനുസൃതമായി മരുന്നു നിയന്ത്രിക്കാനും സാധിക്കും. 
പദ്ധതിയി? രജിസ്റ്റ? ചെയ്യുന്നവ?ക്ക്‌ മു?കൂട്ടി തങ്ങ?ക്ക്‌ അനുയോജ്യമായ സമയം നിശ്ചയിച്ച്‌ മെഡിഹോം സംഘത്തിന്റെ സഹായം നേടാനാകുന്ന വിധത്തിലാണ്‌ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ആശുപത്രികളിലേക്കുള്ള യാത്രയും അവിടെയെത്തിയാ? ഉണ്ടാകാവുന്ന കാത്തിരിപ്പും മറ്റ്‌ നൂലാമാലകളുമെല്ലാം ഒഴിവാക്കി ഡോക്ടറും നഴ്‌സും വീട്ടിലെത്തി പരിചരിച്ച്‌ മരുന്നുക? ന?കുന്ന ഈ പദ്ധതിക്കു പിന്നില്‍ ചാലകശക്തികളായി പ്രവര്‌ത്തി ക്കുന്നത്‌ ആരോഗ്യപരിരക്ഷാ രംഗത്തു പ്രവ?ത്തിക്കുന്ന ഡോ. മുഹമ്മദ്‌ ഫൈസ?, സഹോദരനും വ്യവസായിയുമായ നൗഫ? സലാം, ഡോ. അ?വ? ഹുസൈ? എന്നിവരാണ്‌.കൊല്ലം കടപ്പാക്കടയിലാണ്‌ മെഡിഹോമിന്റെ കേന്ദ്ര ഓഫീസ്‌ പ്രവ?ത്തിക്കുന്നത്‌. ഇടപ്പള്ളി ഉണ്ണിച്ചിറയിലാണ്‌ കൊച്ചിയിലെ ഓഫീസ്‌. ഫോ?: 7593959595, 7356118883

600 കോടി രൂപ ചെലവില്‍ വ്യവസായ പാര്‍ക്കുമായി ഹയര്‍ ഇന്ത്യ




കൊച്ചി: ആഗോള അപ്ലയന്‍സസ്‌, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ ബ്രാന്റ്‌ ഹയര്‍ 600 കോടി രൂപ ചെലവില്‍ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കുമായി ഇന്ത്യയിലെ സാന്നിദ്ധ്യം വിപുലപ്പെടുത്തുന്നു. മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഉല്‍പ്പാദന സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ്‌ ഹയറിന്റെ ഈ സംരംഭം. പൂനെയിലെ രഞ്ചന്‍ഗാവില്‍ നിലവിലുള്ള പ്ലാന്റിനോടനുബന്ധിച്ചാണ്‌ പുതിയ വ്യവസായ പാര്‍ക്ക്‌ ഹയര്‍ ആരംഭിച്ചത്‌. കമ്പനിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനത്തില്‍ 322% വളര്‍ച്ചയ്‌്‌ക്ക്‌ പുതിയ പാര്‍ക്ക്‌ സഹായകമാകുമെന്ന്‌ ഹയര്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌ ലിയാംഗ്‌ ഹൈഷാന്‍ പറഞ്ഞു.
നേരിട്ടുള്ള 2000 തൊഴിലവസരങ്ങളും, പരോക്ഷമായി 10,000 തൊഴിലവസരങ്ങളുമാണ്‌ പുതിയ സംരംഭം സൃഷ്ടിക്കുന്നത്‌. എല്‍ഇഡി ടിവി, വാഷിംഗ്‌ മെഷീന്‍, വാട്ടര്‍ ഹീറ്റര്‍ എന്നീ വിഭാഗങ്ങളിലെ 3.8 ദശലക്ഷം പുതിയ യൂണിറ്റുകളാണ്‌ ഇതോടെ ഹയറിന്‌ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നത്‌. 
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌, ഹയര്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌ ലിയാംഗ്‌ ഹൈഷാന്‍ ഹയര്‍ അപ്ലയന്‍സസ്‌ ഇന്ത്യ മനേജിംഗ്‌ ഡയറക്ടര്‍ സോഗ്‌ യുജുന്‍, പ്രസിഡന്റ്‌ എറിക്‌ ബ്രഗാന്‍സ എന്നിവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

ലെക്‌സസ്‌ ഇന്ത്യ പുതിയ എന്‍എക്‌സ്‌300എച്ച്‌ ഹൈബ്രിഡ്‌ ഇലക്ട്രിക്‌ കാര്‍ പുറത്തിറക്കുന്നു




കൊച്ചി: സവിശേഷമായ ഫീച്ചറുകളും ആകര്‍ഷകമായ രൂപകല്‍പ്പനയും അതുഗ്രന്‍ പ്രകടനവുമായി ലെക്‌സസ്‌ ഇന്ത്യയുടെ എന്‍എക്‌സ്‌300എച്ച്‌ കാര്‍ ഇന്ത്യന്‍ നിരത്തിലിറങ്ങുന്നു. 145 കിലോവാട്ട്‌ മാക്‌സ്‌ പവര്‍ ശേഷിയുള്ള 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ ഇന്‍-ലൈന്‍ എഞ്ചിനോട്‌ കൂടിയ പുതിയ ലെക്‌സസ്‌ 18.32 കിലോമീറ്റര്‍ മൈലേജ്‌ നല്‍കുന്നു. എഫ്‌ സ്‌പോര്‍ട്‌, ലക്ഷ്വറി എന്നിങ്ങനെ രണ്ട്‌ ലെക്‌സസ്‌300എച്ച്‌ മോഡലുകളാണ്‌ ഇന്ത്യയില്‍ ലഭ്യമാകുക.
ആകര്‍ഷകമായ വടിവുകളോടു കൂടിയ എക്‌സ്‌റ്റീരിയര്‍, വിശാലമായ കാഴ്‌ചകള്‍ നല്‌കുന്ന മേല്‍ത്തട്ട്‌, എല്‍ഇഡി ട്രിപ്പിള്‍ പ്രൊജക്ടര്‍ ബീം ഹെഡ്‌ലാംപുകള്‍, ഓള്‍-വീല്‍ ഡ്രൈവ്‌ സൗകര്യം, ഫസ്റ്റ്‌ കിക്ക്‌ സെന്‍സര്‍ ആക്ടിവേറ്റഡ്‌ പവര്‍ റിയര്‍ ഡോര്‍, പവര്‍ ഫോള്‍ഡിംഗ്‌, പവര്‍ റിക്ലൈനിംഗ്‌ പിന്‍ സീറ്റുകള്‍, ഹൈ-ഫൈ മാര്‍ക്ക്‌ ലെവിന്‍സ സിസ്റ്റം, 14 സ്‌പീക്കറുകളുളള ക്ലാരിഫൈ ടെക്‌നോളജി, 360 ഡിഗ്രി പനോരമിക്‌ സറൗണ്ട്‌ വ്യൂ മിറര്‍ തുടങ്ങിയവയാണ്‌ ലെക്‌സസിന്റെ പ്രധാന സവിശേഷതകള്‍. 2017 മാര്‍ച്ചിലാണ്‌ ലെക്‌സസ്‌ ബ്രാന്‍ഡ്‌ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ലഭ്യമായിത്തുടങ്ങിയത്‌. കൂടുതല്‍ വിവരങ്ങള്‍www.lexusindia.co.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌

നിക്ഷേപങ്ങള്‍ ഡിജിറ്റലാക്കാന്‍ `ഡിജിഇന്‍വെസ്റ്റു'മായി യുടിഐ



കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും മികച്ച ബ്രാന്‍ഡുമായ യുടിഐ മ്യൂച്ച്വല്‍ ഫണ്ട്‌ ഡിജിറ്റല്‍ നിക്ഷേപങ്ങളിലേക്ക്‌ കൂടി കടക്കുന്നതിന്റെ ഭാഗമായി പുതിയ `ഡിജിഇന്‍വെസ്റ്റ്‌' അവതരിപ്പിച്ചു. യുടിഐയുടെ പുതിയ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഡിജിറ്റലായി വളരെ എളുപ്പത്തിലും ലളിതമായും ഇനി നിക്ഷേപം നടത്താം. ലളിതമായ വെറും മൂന്നു സ്റ്റെപ്പ്‌ മാത്രം ദൈര്‍ഘ്യമുള്ള നടപടികളിലൂടെ ഏതു സമയത്തും ഇടപാടു നടത്താം. 

പുതിയ ചുവടുവയ്‌പ്പിന്റെ ഭാഗമായാണ്‌ UTIMF.com എന്ന പുതിയ വെബ്‌സൈറ്റ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. സമര്‍ത്ഥമായ താരതമ്യം ചെയ്‌തുളള വിശകലനം, ആധാര്‍ അധിഷ്‌ഠിതമായ പെട്ടെന്നുള്ള നിക്ഷേപം, സുരക്ഷിതമായി മാറ്റം വരുത്താവുന്ന പ്ലാനുകളും അവതരിപ്പിക്കുന്നുവെന്നതാണ്‌ പുതിയ വെബൈസൈറ്റിന്റെ സവിശേഷതകള്‍. ഉപയോക്താക്കള്‍ക്ക്‌ പുതിയ യുടിഐ എംഎഫ്‌ ആപ്പും ഡൗണ്‍ലോഡ്‌ ചെയ്യാം. കെവൈസി സ്റ്റാറ്റസ്‌, ഒറ്റ ക്ലിക്കില്‍ നിക്ഷേപം, സ്‌കീം വാങ്ങല്‍, ഫോളിയോ കാണല്‍, ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കല്‍, പ്രശ്‌നങ്ങളില്ലാത്ത ഇടപാടുകള്‍ക്കുള്ള പിന്തുണ തുടങ്ങിയവയാണ്‌ ആപ്പിന്റെ സവിശേഷതകള്‍.

കൂടാതെ യുടിഐ ബഡി എന്നൊരു ആപ്പും യുടിഐ എംഎഫ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. സഹകാരികളാല്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ്‌ നടത്താന്‍ സഹായിക്കുന്നതാണ്‌ ഈ ആപ്പ്‌. ആന്‍ഡ്രോയിഡിലും ഐഒഎസ്‌ പ്ലാറ്റ്‌ഫോമിലും ലഭ്യമായ ബൃഹത്തായ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ലളിതവും പരസ്‌പര വിനിമയ യോഗ്യവുമാണ്‌. കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കാതെ തന്നെ പങ്കാളികള്‍ക്ക്‌ ഒന്നിലധികം മ്യൂച്ച്വല്‍ ഫണ്ട്‌ ഇടപാടുകള്‍ നടത്താന്‍ സഹായിക്കും. നിക്ഷേപം വളരെ ലളിതമാക്കുന്നു.

വെബ്‌സൈറ്റിലൂടെയായാലും രണ്ട്‌ മൊബൈല്‍ ആപ്പുകളിലൂടെയായാലും നിക്ഷേപം ഡിജിറ്റലാക്കുകയാണ്‌ ഇതുവഴി ലക്ഷ്യമിടുന്നത്‌

ആര്‍.ഡി.പി ലാപ്‌ടോപ്‌ വിപണില്‍ വില 11,999 രൂപ



കൊച്ചി: ഐ.ടി ഹാര്‍ഡ്‌ വെയര്‍ നിര്‍മ്മാണ കമ്പനിയായ ആര്‍.ഡി.പി പുതിയ ലാപ്‌ടോപ്‌ വിപണിയിലിറക്കി. പുത്തന്‍ ത5ദ8350 ഇന്‍റല്‍ ആറ്റം പ്രൊസസ്സറും വിന്‍ഡോസ്‌ 10 ഓപ്പറേറ്റിങ്ങ്‌ സിസ്റ്റവുമാണ്‌ ഈ ലാപ്‌ടോപ്പിന്‌ കരുത്തേകുന്നത്‌. 

കനം കുറഞ്ഞതും 14.1 ഇഞ്ച്‌ നീളവുള്ള ലാപ്‌ടോപിന്‍റെ ഭാരം വെറും 1.36 കിലോഗ്രാം ആണ്‌. 2ജി.ബി റാമും 32 ജി.ബി സ്‌റ്റോറേജ്‌ കപാസിറ്റിയും മൈക്രൊ എസ്‌.ഡി കാര്‍ഡ്‌ വഴി 128 ജി.ബി വരെ വികസിപ്പിക്കാവുന്നതുമാണ്‌. 8.5 മണിക്കൂര്‍ വരെ ദര്‍ഘ്യമുള്ള ബാറ്ററി ലൈഫ്‌ 3.0 യു.എസ്‌.ബി എന്നീ സവിശേഷതകളും ഈ ലാപ്‌ടോപ്പിനുണ്ട്‌. 

11,999 രൂപ വിലമതിക്കുന്ന ഈ ലാപ്‌ടോപ്പ്‌ ഓണ്‍ലൈന്‍ വിപണന സൈറ്റുകളായ ആമസോണ്‍, ഫ്‌ലിപ്‌കാര്‍ട്ട്‌ എന്നിവിടങ്ങളില്‍ നിന്ന്‌ വാങ്ങാവുന്നതാണ്‌

ഇന്റര്‍ ചാര്‍ജബിള്‍ ക്യാമറയുമായി സോണി




കൊച്ചി: സോണി ഇന്ത്യതങ്ങളുടെഫുള്‍ഫ്രെയിം മിറര്‍ലെസ്സ്‌ ക്യാമറ ശ്രേണിയിലേക്ക്‌ മികവുറ്റ പുതിയ മോഡല്‍ അവതരിപ്പിച്ചു. പുതിയ a7R III ഒരു ഉയര്‍ന്ന റെസലൂഷനുള്ള 42.4 MP1 ബാക്ക്‌ ഇല്യുമിനേറ്റഡ്‌ എക്‌സ്‌മോര്‍ R CMOS സെന്‍സറും, 10 fps വരെയുള്ള മതിപ്പുളവാക്കുന്ന ഷൂട്ടിങ്ങ്‌ വേഗതയും, പൂര്‍ണ്ണമായ AF/AE ട്രാക്കിങ്ങും ഉള്ളതാണ്‌. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ബോഡിയും വഴി ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോഗ്രാഫര്‍മാര്‍ക്കും,മള്‍ട്ടിമീഡിയ സൃഷ്ടാക്കള്‍ക്കും, മറ്റ്‌ എല്ലാ വിഭാഗങ്ങളിലുമുള്ള പ്രൊഫഷണലുകള്‍ക്കും അനുയോജ്യമാണ്‌ പുതിയ ക്യാമറ.
പുതിയ a7R III ഫുള്‍ഫ്രെയിം മിറര്‍ലെസ്സ്‌ ക്യാമറ സൂക്ഷ്‌മമായ ഇമേജ്‌ പ്രൊസസ്സിങ്ങ്‌ സിസ്റ്റം ഉള്ളതാണ്‌. ഇത്‌ പൂര്‍ണ്ണമായും 42.4MP യുള്ള ചിത്രങ്ങള്‍ വേഗതയില്‍, തുടര്‍ച്ചയായി ഷൂട്ട്‌ ചെയ്യാന്‍ അനുവദിക്കുന്നു. സ്ലോമോഷനില്‍ എഡിറ്റ്‌ ചെയ്യാനും അനുവദിക്കുന്നു. പ്രൊഫഷണലുകള്‍ക്ക്‌ വേണ്ടി രൂപകല്‍പ്പന ചെയ്‌ത അപ്‌ഗ്രേഡ്‌ ചെയ്‌ത ഓട്ടോഫോക്കസ്‌, ഡ്യുവല്‍ എസ്‌ഡി കാര്‍ഡ്‌ സ്ലോട്ടുകള്‍, ദീര്‍ഘിച്ച ബാറ്ററി ആയുസ്സ്‌, സൂപ്പര്‍സ്‌പീഡ്‌ യുഎസ്‌ബി USB T ടൈപ്പ്‌ഇടെര്‍മിനല്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നത്‌.
പുതിയതായി പുറത്തിറക്കിയ A7R III എല്ലാ ആല്‍ഫ ഫ്‌ലാഗ്‌ഷിപ്പ്‌ സ്‌റ്റോറുകളിലും, സോണി സെന്ററിലും, ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഇലക്ട്രോണിക്‌ സ്‌റ്റോറുകളിലും ലഭ്യമാകും. A7R III മോഡലിന്‌ 2,64,990 രൂപയാണ്‌ വില

ട്രെയോയില്‍ നിന്ന്‌ ലാ കുലീനെയര്‍ സ്റ്റീമറും വിവിധോദ്ദേശ്യ കുക്കിംഗ്‌ പോട്ടും!



കൊച്ചി: ആവിയില്‍ വേവിച്ച്‌ തയ്യാറാക്കുന്ന ആരോഗ്യകരവും രുചികരവുമായ ഭക്ഷണ പാചക രീതിയുടെ ജനപ്രീതി വര്‍ധിക്കുകയാണ്‌. ഭക്ഷണം അതിന്റെ എല്ലാ പോഷക ഗുണങ്ങളോടെയും സ്വാദോടെയും കൂടെ ആസ്വദിക്കുക എന്നത്‌ ആരോഗ്യത്തെക്കുറിച്ച്‌ ബോധവാന്മാരായ ഉപഭോക്താക്കള്‍ക്ക്‌ ആകര്‍ഷണീയമാണ്‌. ഈ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട്‌, ഹാമില്‍ട്ടണ്‍ ഹൗസ്‌ വെയേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ബ്രാന്‍ഡുകളിലൊന്നായ ട്രെയോ അവരുടെ ട്രെന്‍ഡ്‌ സെറ്റിംഗ്‌ ഉത്‌പന്നമായ ടു-ഇന്‍-വണ്‍ അള്‍ട്രാ-മോഡേണ്‍ ഡൈ-കാസ്റ്റ്‌ കുക്കിംഗ്‌ പോട്ടായ ലാ കുലീനെയര്‍ സ്റ്റീമറും വിവിധോദ്ദേശ്യ കുക്കിംഗ്‌ പോട്ടും പുറത്തിറക്കിയിരിക്കുകയാണ്‌. 
നൂതനമായ ഈ ഉത്‌പന്നം ഇഡ്ഡലി, ദോക്ല, ഇടിയപ്പം, ആവിയില്‍ വേവിച്ച മോദക്‌, പുഴുങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, മോമോസ്‌ എന്നിവയ്‌ക്ക്‌ പുറമേ വെജിറ്റബിള്‍ സ്റ്റോക്ക്‌, സൂപ്പുകള്‍, അരിയുടെ വിഭവങ്ങള്‍, കറികള്‍, മാംസാഹാരങ്ങള്‍ എന്നിവ തയാറാക്കാനും ഉത്തമമായ ഡൈ-കാസ്റ്റ്‌ കുക്കിംഗ്‌ പോട്ട്‌ ആണ്‌. ഇതിന്റെ മൂന്ന്‌ പാളികളുള്ള നോണ്‍-സ്റ്റിക്ക്‌ ആവരണം വൈറ്റമിനുകളും പോഷകഗുണവും നിലനിര്‍ത്തുകയും ആരോഗ്യകരവും കൊഴുപ്പ്‌ കുറവുള്ള ഭക്ഷണം തയാറാക്കുകയും വേഗത്തിലുള്ള പാചകം ഉറപ്പാക്കുകയും ചെയ്യും. അടുക്കളയില്‍ ഒട്ടും ആയാസമില്ലാതെ രുചികരവും ആരോഗ്യകരവുമായ ആവിയില്‍ വേവിച്ച ഭക്ഷണ വിഭവങ്ങള്‍ തയാറാക്കാന്‍ ഈ ഉത്‌പന്നം സഹായിക്കുന്നു. 
പ്രീമിയം സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ അരിപ്പകള്‍ ഈര്‍പ്പവും പുതുമയും നിലനിര്‍ത്തുകയും ഭക്ഷണത്തിലെ ഫൈബറിനെ മൃദുവാക്കി ദഹിക്കാന്‍ എളുപ്പമാക്കുന്നു. ഇതില്‍ അനായാസം കൈകാര്യം ചെയ്യുന്നതിനായി വേര്‍പെടുത്താവുന്ന സിലിക്കണ്‍ ആവരണമുള്ള ഗ്രിപ്പും എളുപ്പത്തില്‍ ഉയര്‍ത്തുന്നതിനായി സിലിക്കണ്‍ ആവരണമുള്ള ആകര്‍ഷകമായ നോബും കുക്കിംഗ്‌ പോട്ടിലെ പാചകം നിരീക്ഷിക്കാനുള്ള ബോറോസിലിക്കേറ്റ്‌ ഗ്ലാസ്‌ ലിഡുമുണ്ട്‌. 
ഈ നൂതന കുക്കിംഗ്‌ പോട്ട്‌ 3100 രൂപ വിലയില്‍ (4060ml) ഇന്ത്യയിലുടനീളം ലഭ്യമാണ്‌

പുതിയ മോട്ടോ എക്‌സ്‌ 4 വിപണിയില്‍




കൊച്ചി : കരുത്തും ചാരുതയും ഒത്തിണങ്ങിയ പുതിയ മോട്ടോ എക്‌സ്‌ 4 വിപണിയിലെത്തി. ഫ്‌ളിപ്‌കാര്‍ട്ടിലും മോട്ടോ ഹബ്ബുകളിലും ലഭ്യം.
ഒക്‌ടാകോര്‍ ക്വാള്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 630 പ്രോസസറോടുകൂടിയ മോട്ടോ എക്‌സ്‌ 4, സ്റ്റെര്‍ലിങ്ങ്‌ ബ്ലൂ, സൂപ്പര്‍ ബ്ലാക്ക്‌ നിറങ്ങളില്‍ ലഭ്യം.
സ്‌മാര്‍ട്ടര്‍ കാമറകളാണ്‌ മറ്റൊരു പ്രത്യേകത. ഡ്യുവല്‍ ഓട്ടോ ഫോക്കസ്‌ സാങ്കേതികവിദ്യ ചിത്രങ്ങള്‍ക്ക്‌ തെളിച്ചവും വ്യക്തതയും നല്‍കുന്നു. 3000 എംഎഎച്ച്‌ ബാറ്ററി ഒരു ദിവസത്തിലേറെ ഉപയോഗിക്കാം.
15 മിനിറ്റു ചാര്‍ജ്‌ ചെയ്‌താല്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ ടര്‍ബോ പവര്‍ ചാര്‍ജര്‍ സഹായിക്കും. 3+32 ജിബിക്ക്‌ 20,999 രൂപയും, 4+64 ജിബി പതിപ്പിന്‌ 22,999 രൂപയുമാണ്‌ വില.
മോട്ടോ എക്‌സ്‌ 4-ന്റെ അവതരണത്തോടനുബന്ധിച്ച്‌ നിരവധി ഓഫറുകളും ഫ്‌ളിപ്‌കാര്‍ട്ടിലുണ്ട്‌. പഴയ സ്‌മാര്‍ട്ട്‌ഫോണിന്‌ 2500 രൂപ വരെ എക്‌സ്‌ചേഞ്ച്‌ ഓഫര്‍ ഉണ്ട്‌. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ 10 ശതമാനം ഡിസ്‌കൗണ്ടും എയര്‍ടെല്ലില്‍ പ്രതിമാസം 1019 രൂപ മുതല്‍ ഇഎംഐ സൗകര്യവും ഉണ്ട്‌

വണ്‍പ്ലസ്‌ 5ടി സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നു




കൊച്ചി : ആഗോള മൊബൈല്‍ സേവനദാതാക്കളായ വണ്‍പ്ലസ്‌, പ്രീമിയം സ്‌മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ വണ്‍പ്ലസ്‌ 5ടി അവതരിപ്പിച്ചു. കമ്പനിയുടെ ജനപ്രീതിയേറിയ പതിപ്പാണ്‌ വണ്‍പ്ലസ്‌ 5ടി.
ഉയര്‍ന്ന റസലൂഷന്‍, 18:9 ഡിസ്‌പ്ലേ, കുറഞ്ഞ വെളിച്ചത്തിലും മികച്ച കാമറ പെര്‍ഫോര്‍മന്‍സ്‌ ഉള്‍പ്പെടെ ഒട്ടേറെ സവിശേഷ ഘടകങ്ങള്‍ വണ്‍പ്ലസ്‌ 5ടി-യില്‍ ഉണ്ട്‌. ഫുള്‍ ഒപ്‌റ്റിക്‌ അമോ എല്‍ഇഡി ഡിസ്‌പ്ലേയാണ്‌ മറ്റൊരു ഘടകം.
ഡിഫോള്‍ട്ട്‌, എസ്‌ആര്‍ജിബി, ഡിസിഐ-പി3, അഡാപ്‌ടീവ്‌ എന്നിവടയക്കം നാലു വ്യത്യസ്‌ത മോഡുകളില്‍ സ്‌ക്രീന്‍ ക്രമീകരിക്കാവുന്നതാണ്‌. കൂടുതല്‍ കരുത്തുറ്റ ആന്‍ഡ്രോയ്‌ഡ്‌ അനുഭവമാണ്‌ വണ്‍പ്ലസിന്റെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഓക്‌സിജന്‍ ഒഎസ്‌ നല്‍കുന്നത്‌. ഫോണില്‍ വെറുതേ നോക്കുക മാത്രം ചെയ്‌താല്‍ ഫോണ്‍ അണ്‍ലോക്കു ചെയ്യുന്ന ഫേസ്‌ അണ്‍ലോക്കാണ്‌ മറ്റൊരു പുതുമ.
അതിവേഗ ചാര്‍ജര്‍ ആയ ഡാഷ്‌ ചാര്‍ജ്‌, കേവലം അരമണിക്കൂര്‍ ചാര്‍ജ്‌ ചെയ്‌താല്‍ ഒരു ദിവസം മുഴുവന്‍ ചാര്‍ജ്‌ നില്‍ക്കും. ജിപിഎസ്‌ ഗ്രാഫിക്‌ ഗെയിമുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ഡാഷ്‌ ചാര്‍ജ്‌ ഉപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം.
യുഎഫ്‌എസ്‌ 2.1 അടിസ്ഥാനമാക്കിയുള്ള വണ്‍പ്ലസ്‌ 5ടി-യുടെ ഡ്യുവല്‍ -ലെയ്‌ന്‍ സ്റ്റോറേജ്‌, ആപ്‌ ലോഡിംഗ്‌ വേഗത വര്‍ധിപ്പിക്കുന്നു. ക്വാല്‍കോം സ്‌നാപ്‌ ഡ്രാഗണ്‍ ടിഎം 835, എന്ന ഏറ്റവും കരുത്തുറ്റ പ്ലാറ്റ്‌ഫോമാണ്‌ വണ്‍പ്ലസ്‌ 5ടി ഉപയോഗിക്കുന്നത്‌. വണ്‍പ്ലസ്‌ 5ടി 64 ജിബിയുടെ വില 32,999 രൂപ. 128 ജിബിയുടെ വില 37,999 രൂപയും.

Sunday, November 12, 2017

ആന്ധ്രയില്‍ ലുലു ഗ്രൂപ്പ്‌ 3000 കോടി നിക്ഷേപിക്കുന്നു


,

കൊച്ചി- ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൊച്ചി ലുലു മാളും നിര്‍മാണം പുരോഗമിക്കുന്ന ബോള്‍ഗാട്ടിയിലെ ഹയാത്ത്‌ കണ്‍വെന്‍ഷന്‍ സെന്ററും സന്ദര്‍ശിച്ചു. വിശാഖപട്ടണത്ത്‌ ലുലു ഗ്രൂപ്പ്‌ 3000 കോടി മുതല്‍ മുടക്കില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഷോപ്പിംഗ്‌ മാളും മാരിയറ്റ്‌ ഹോട്ടലും വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കുന്നതിന്‌ മുന്നോടിയായി കൊച്ചിയിലെ ലുലു മാളും കണ്‍വന്‍ഷന്‍ സെന്ററും സന്ദര്‍ശിക്കാന്‍ ചന്ദ്രബാബു നായിഡു ലുലുഗ്രൂപ്പ്‌ ചെയര്‍മാന്‍ എം എ യൂസഫലിയെ താല്‍പര്യമറിയിക്കുകയായിരുന്നു. 
ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്‌ എം എ യൂസഫലിക്കൊപ്പം ബോള്‍ഗാട്ടിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയ ചന്ദ്രബാബു നായിഡു അരമണിക്കൂര്‍ അവിടെ ചെലവഴിച്ച്‌ സെന്ററിന്റെ സവിശേഷതകള്‍ നേരില്‍ കാണ്ടു. 12 മണിയോടെ ലുലു മാളില്‍ എത്തിച്ചേര്‍ന്ന നായുഡു യൂസഫലി ഓടിച്ച ബഗ്ഗിയില്‍ മാളിന്റെ താഴത്തെ നിലയിലെ സ്ഥാപനങ്ങള്‍ നോക്കിക്കാണുകയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്‌തു. ബേക്കറി കൗണ്ടറില്‍ യൂസഫലി നല്‍കിയ മധുരപലഹാരങ്ങള്‍ നായിഡു ആസ്വദിച്ചു. അവിടെ നിന്ന്‌ മുകളിലെ നിലയിലെ സ്ഥാപനങ്ങളും മൂന്നാം നിലയിലെ സ്‌പാര്‍ക്കീസ്‌ ഏരിയയും ചുറ്റി നടന്നു കണ്ടു. ലുലു ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എം എ അഷ്‌റഫലിയും ഒപ്പമുണ്ടായിരുന്നു. 
ലുലു മാളിന്റെയും കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ലോക നിലവാരം ബോധ്യപ്പെട്ടതായി ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന്‌ ശേഷം നായിഡു മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ്‌ മാളാണ്‌ ഇതെന്നും 5000 പേര്‍ക്കിരിക്കാവുന്ന കണ്‍വന്‍ഷന്‍ സെന്റര്‍ ലോക നിലവാരത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രപ്രദേശ്‌ സര്‍ക്കാര്‍ മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ മാസം നടത്തിയ നിക്ഷേപക സംഗമത്തിലാണ്‌ എം എ യൂസഫലി വിശാഖപട്ടണത്ത്‌ ഷോപ്പിംഗ്‌ മാളും കണ്‍വെന്‍ഷന്‍ സെന്ററുമുള്‍പ്പെട്ട സമുച്ചയം നിര്‍മിക്കുന്നതിനുള്ള പ്രോജക്ട്‌ അവതരിപ്പിച്ചത്‌. വിശാഖപട്ടണത്തെ അഭിമാന പദ്ധതിക്ക്‌ ലുലു ഗ്രൂപ്പിന്‌ ടെണ്ടര്‍ നല്‍കിയതായി നായിഡു അറിയിച്ചു. 5000 പേര്‍ക്ക്‌ തൊഴിലവസരങ്ങള്‍ നല്‍കുന്നതാണ്‌ ഈ ബൃഹദ്‌പദ്ധതി. കൊച്ചിയില്‍ നിര്‍മിച്ചതു പോലുള്ള ഷോപ്പിംഗ്‌ മാളും കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കാന്‍ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം എ യൂസഫലിയോട്‌ താന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. പദ്ധതി ലോക നിലവാരത്തില്‍ നടപ്പാക്കാനുള്ള ശേഷി ലുലു ഗ്രൂപ്പിനുണ്ടെന്ന്‌ ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും സന്ദര്‍ശിച്ചതില്‍ നിന്ന്‌ ബോധ്യപ്പെട്ടു. വിശാഖപട്ടണം വലിയ സാധ്യതകള്‍ മുന്നോട്ടുവെക്കുന്ന നഗരമാണ്‌. കേരളത്തിന്‌ ലുലു ഗ്രൂപ്പ്‌ വലിയ സംഭാവനകള്‍ നല്‍കിക്കഴിഞ്ഞുവെന്നാണ്‌ തനിക്ക്‌ മനസിലാക്കാന്‍ സാധിച്ചതെന്നും ഇന്ത്യയിലെമ്പാടും ഇത്തരം നിക്ഷേപ പദ്ധതികള്‍ വരേണ്ടതുണ്ടെന്നും നായിഡു പറഞ്ഞു. 
ആന്ധ്രപ്രദേശില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നായിഡുവിനെ അനുഗമിച്ചിരുന്നു. യൂസഫലിയുടെ കടവന്ത്രയിലെ വസതിയും സന്ദര്‍ശിച്ച ശേഷം അദ്ദേഹം നെടുമ്പാശേരിയില്‍ വഴി മടങ്ങി. 




 ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി  എന്‍ ചന്ദ്രബാബു നായിഡു ലുലു മാള്‍ സന്ദര്‍ശിക്കുന്നു. ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം എ . യൂസഫലി സമീപം.

Monday, October 23, 2017

ലേ മാരിടൈം ഹോട്ടലില്‍ കേക്ക്‌ മിക്‌സിങ്‌ നടത്തി




കൊച്ചി: ക്രിസ്‌മസിനെ വരവേല്‍ക്കാനൊരുങ്ങി ലേ മാരിടൈം ഹോട്ടലില്‍ കേക്ക്‌ മിക്‌സിങ്‌ സംഘടിപ്പിച്ചു. ലേ മാരിടൈം ഹോട്ടല്‍ മാനേജിങ്‌ ഡയറക്ടര്‍ ശാന്തകുമാര്‍, ജനറല്‍ മാനേജര്‍ സുധീഷ്‌ എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി. മലയാള ചലച്ചിത്ര താരങ്ങളായ ബാല, അഞ്ചലി അനീഷ്‌ ഉപാസന, സംവിധായകന്‍ ശ്രീകാന്ത്‌ മുരളി, മാധ്യമ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ്‌ അതിഥികള്‍, ഹോട്ടലിലെ അതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രൗഡ ഗംഭീരമായ ചടങ്ങിലായിരുന്നു കേക്ക്‌ മിക്‌സിങ്‌. ലേ മാരിടൈം ഹോട്ടലിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളിലൊന്നായിരുന്നു ഈ കേക്ക്‌ മിക്‌സിങ്‌ എന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ജനറല്‍ മാനേജര്‍ സുധീഷ്‌ ചൂണ്ടിക്കാട്ടി. ആഹ്ലാദകരമായ ആഘോഷ വേളയെ ഒത്തൊരുമിച്ചു സ്വാഗതം ചെയ്യുന്നതു കൂടിയായി ഇതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ വൈപ്പിന്‍ ഗോശ്രീ ജങ്‌ഷനില്‍ അതിമനോഹരമായ സ്ഥാനത്തു സ്ഥിതി ചെയ്യുന്ന ലേ മാരിടൈം ഹോട്ടല്‍ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്കൊപ്പം കൊച്ചിയുടെ കിരീടത്തിലെ മറ്റൊരു തൂവല്‍ കൂടിയായി മാറുകയാണ്‌. ആഡംബരത്തിന്റെ പര്യായമായ ലേ മാരിടൈം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ റാണിയെ തേടിയെത്തുന്ന അതിഥികള്‍ക്ക്‌ ലോകോത്തര നിലവാരത്തിലുള്ള അനുഭവങ്ങളാവും പ്രദാനം ചെയ്യുക. 
മീറ്റിങുകള്‍, കോണ്‍ഫറന്‍സുകള്‍, മറ്റു ചടങ്ങുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ തികച്ചും അനുയോജ്യമായ രീതിയിലാണ്‌ ലേ മാരിടൈമിന്റെ രൂപകല്‍പ്പന. ഇവിടെയുള്ള ബാങ്ക്വറ്റ്‌ ഹാളായ ലെജെന്റ്‌സ്‌ വിവാഹ ചടങ്ങുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേദിയാകുവാന്‍ തികച്ചും അനുയോജ്യമാണ്‌. തികച്ചും പ്രൊഫഷണല്‍ ആയി മീറ്റിങുകള്‍ നടത്താനുള്ള വേദിയാണ്‌ ബോര്‍ഡ്‌ റൂമായ നെക്‌സസ്‌. 
സ്‌പൈസീ എന്ന മള്‍ട്ടി കൂസിന്‍ റെസ്‌റ്റോറന്റ്‌, സീഫൂഡ്‌. ഗ്രില്‍ വൈവിധ്യങ്ങള്‍ അവതരിപ്പിക്കുന്ന ഗാലക്‌സീ, ഒരു കോഫി ലോഞ്ചിനേക്കാള്‍ ഉപരിയായ അനുഭൂതികള്‍ സമ്മാനിക്കുന്ന സീ ലോഞ്ച്‌ തുടങ്ങിയ റസ്‌റ്റോറന്റുകളും ഇവിടെയുണ്ട്‌. 
സണ്‍ഡെക്‌ എന്ന ഇന്‍ഫിനിറ്റി പൂള്‌. ഹെല്‍ത്ത്‌ ക്ലബ്ബ്‌ ആയ റിവൈവ്‌, ബെലേസ എന്ന സ്‌പാ തുടങ്ങി നിരവധി മറ്റ്‌ ആകര്‍ഷണങ്ങളും ഇവിടെയുണ്ട്‌.

Tuesday, September 26, 2017

കേരളത്തിന്‌ ഏറ്റവും അനുയോജ്യം ഓട്‌ കൊണ്ടുള്ള മേല്‍ക്കൂര




കൊച്ചി : കളിമണ്ണില്‍ നിര്‍മിച്ച ഓടുകളിലേക്കുള്ള തിരിച്ചുപോക്ക്‌ സംസ്ഥാനത്ത്‌ പൊതുവെ കാണാം. കേരളത്തിന്റെ കാലാവസ്ഥയ്‌ക്കും പരിസ്ഥിതിയ്‌ക്കും യോജിച്ചത്‌ ഓടാണ്‌ എന്ന തിരിച്ചറിവാണ്‌ ഇതിന്‌ കാരണം.
പരമ്പരാഗത നാലുകെട്ടായാലും ആധുനിക രീതിയിലുള്ള ഭവനങ്ങളായാലും മേല്‍ക്കൂര ഓടിന്റേതാവുന്നതു തന്നെയാണ്‌ ഉത്തമെമന്ന്‌ വീനര്‍ബര്‍ഗര്‍ ഇന്ത്യാ മാര്‍ക്കറ്റിങ്‌ മാനേജര്‍ അനുസ്വ മിത്ര പറഞ്ഞു. മേല്‍ക്കൂരയ്‌ക്കുപയോഗിക്കുന്ന ഇതര സാമഗ്രികളായ കോണ്‍ക്രീറ്റ്‌, റബ്ബര്‍, ലോഹങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓടിനുള്ള ഗുണഗണങ്ങള്‍ പലതാണ്‌. ഓടുപയോഗിക്കുമ്പോള്‍ നിര്‍മാണച്ചെലവ്‌ കുറയുന്നു, വൈദ്യുതിച്ചെലവും അറ്റകുറ്റപ്പണിയ്‌ക്കുള്ള ചെലവുകളും ലാഭിക്കാന്‍ സാധിക്കുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ്‌ മൂലമുള്ള അന്തരീക്ഷമലിനീകരണം ഇല്ലാതാക്കാം എന്നതാണ്‌ മറ്റൊരു സവിശേഷത.
കളിമണ്ണ്‌ കുഴച്ചത്‌ ചൂളയില്‍ ചൂടാക്കിയാണ്‌ ഓടുകള്‍ നിര്‍മിക്കപ്പെടുന്നത്‌. ഏത്‌ താപനിലയില്‍ ചൂടാക്കുന്നതെന്നതിനേയും എന്ത്‌ മാത്രം സമയം ഇതിനായി എടുക്കുന്നതെന്നതിനേയും ആശ്രയിച്ചാണ്‌ ഓടിന്റെ സാന്ദ്രത കൂടിയും കുറഞ്ഞുമിരിക്കുന്നത.്‌ കളിമണ്‍ ഓടുകള്‍ ഏറ്റവും ഉയര്‍ന്ന താപത്തിലാണ്‌ ചൂടാക്കുന്നതെന്നതിനാല്‍ അവ എളുപ്പത്തില്‍ പൊട്ടിപ്പോകുകയോ തീപിടിക്കുകയോ ഇല്ല. ഓടുകള്‍ സാധാരണഗതിയില്‍ വെള്ള, മഞ്ഞ, ഓറഞ്ച്‌, തവിട്ടു നിറങ്ങളിലായിരിക്കും. അതോടൊപ്പം നമുക്കാവശ്യമായ മറ്റ്‌ നിറങ്ങളില്‍ ഓട്‌ നിര്‍മിക്കാനും കഴിയും; ചൂളയിലിടുന്നതിനു മുന്‍പ്‌ നിങ്ങളാഗ്രഹിക്കുന്ന ഇനാമല്‍ പെയിന്റ്‌ കളിമണ്ണില്‍ സ്‌പ്രേ ചെയ്‌താല്‍ മതി. ചൂട്‌ കഠിനമായതിനാല്‍ ഈ നിറം പിന്നീട്‌ നഷ്‌ടപ്പെടുകയില്ല. ഇതൊക്കെയാണെങ്കിലും സ്‌പാനിഷ്‌, ഇറ്റാലിയന്‍ ശില്‍പഭംഗിയോടു കൂടിയ ടെറാക്കോട്ട സ്റ്റൈലാണ്‌ പലരും തെരഞ്ഞെടുക്കുന്നത്‌.
കെട്ടിടത്തിനായുള്ള പ്ലാന്‍ വരയ്‌ക്കുന്ന വേളയില്‍ തന്നെ മേല്‍ക്കൂര ഏതെന്ന്‌ നിശ്‌ചയിച്ചിരിക്കും. മുഖ്യമായും കടലോര പ്രദേശമെന്ന നിലയ്‌ക്ക്‌ ചരിവുള്ള മേല്‍ക്കൂരയാണ്‌ കേരളത്തിലെ വീടുകള്‍ക്കും വില്ലകള്‍ക്കും അനുയോജ്യമായിട്ടുള്ളത്‌. ചരിഞ്ഞിരിക്കുമ്പോള്‍ മഴക്കാലത്ത്‌ വെള്ളം ഒഴുകിപ്പോയിക്കൊള്ളും. പൊട്ടിപ്പോകുന്നവ മാറ്റിവയ്‌ക്കാം, മെയിന്റനന്‍സ്‌ ചെലവില്ല, വെള്ളം അകത്ത്‌ കടക്കില്ല, തീപിടിക്കില്ല, തുരുമ്പെടുക്കില്ല, 100 വര്‍ഷം വരെ ആയുസ്സ്‌ എന്നിവ ഓടുകളുടെ പ്രത്യേകതകളാണ്‌.
ഓടുകളുണ്ടാക്കാനുപയോഗിക്കുന്ന കളിമണ്ണില്‍ വിഷാംശമുള്ള ഒന്നും തന്നെയില്ല; ഓടിലൂടെ ഒഴുകി വരുന്ന മഴവെള്ളം കുടിക്കാനുപയോഗിക്കാമെന്നിരിക്കെ മഴ വെള്ള സംഭരണം സാദ്ധ്യമാകുന്നു. ഓട്‌ നിര്‍മാണ പ്രക്രിയയില്‍ വിസര്‍ജ്യവസ്‌തുക്കളൊന്നും പുറത്തുവിടുന്നില്ല എന്നതിനാല്‍ പരിസ്ഥിതിക്ക്‌ യാതൊരു ഹാനിയും സംഭവിക്കില്ല.
കളിമണ്ണിനേക്കാള്‍ 40 ശതമാനത്തോളം ഭാരമുള്ളതാണ്‌ കോണ്‍ക്രീറ്റ്‌ എന്നതിനാല്‍ മേല്‍ക്കൂരയ്‌ക്ക്‌ ബലം കൊടുക്കാന്‍ തൂണുകള്‍ ഉപയോഗിക്കണം; മുറിക്കുള്ളിലെ സ്ഥല സൗകര്യം കുറയാന്‍ ഇത്‌ കാരണമാകുന്നു. കടലോരപ്രദേശമാണെങ്കില്‍ കോണ്‍ക്രീറ്റില്‍ പൊട്ടല്‍വീഴും; ഓടാണെങ്കില്‍ ഇത്‌ സംഭവിക്കില്ല. കോണ്‍ക്രീറ്റില്‍ പതിക്കുന്ന ജലത്തിന്റെ 13 ശതമാനം വലിച്ചെടുക്കുമ്പോള്‍ ഓടിനെ സംബന്ധിച്ചേടത്തോളം ഇത്‌ അര ശതമാനത്തില്‍ താഴെയാണ്‌. കോണ്‍ക്രീറ്റാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ കടലോര പ്രദേശങ്ങളിലെ വീടുകളുടെ മേല്‍ക്കൂരയില്‍ നിന്ന്‌ ചോര്‍ച്ച സംഭവിക്കുന്നു.
ഇതിനൊക്കെ പുറമെ കാണാന്‍ ചന്തവും ഓടിന്റെ മേല്‍ക്കൂര തന്നെയാണ്‌. പരിസ്ഥിതിയെ ഒരു ഘട്ടത്തിലും ദോഷകരമായി ബാധിക്കുന്നില്ല എന്നതും ഓട്‌ മേല്‍ക്കൂരയായുള്ള വീടിന്റെ ഉടമയ്‌ക്ക്‌ അഭിമാനിക്കാവുന്ന ഘടകമാണ്‌.
ക്യാപ്‌ഷന്‍--വീനര്‍ബര്‍ഗര്‍ ഇന്ത്യാ മാര്‍ക്കറ്റിങ്‌ മാനേജര്‍ അനുസ്വ മിത്ര 

Friday, September 15, 2017

Prakhar Singhal, Head - Business, ShareChat

ShareChat, the leading Malayalam social media network

invites you for a roundtable discussion to share details

on the latest developments and milestones

with
                                                                                                  
Prakhar Singhal, Head - Business, ShareChat

Wahab Thayyal, Community Head – Malayalam, ShareChat

Join us on
Wednesday, 25th October 2017 at 11:30 am


Venue:
Sapphire Hall, Gokulam Park, Opp. P.V.S. Hospital,
Kaloor, Cochin

കണ്ടെയ്‌നര്‍ നീക്കത്തില്‍ പുതിയ റെക്കോര്‍ഡുമായി ഡി.പി. വേള്‍ഡ്‌ കൊച്ചി



കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനലായ കൊച്ചിയിലെ ഇന്ത്യ ഗെയ്‌റ്റ്‌വേ ടെര്‍മിനല്‍ ആഗസ്റ്റ്‌ മാസത്തില്‍ വളര്‍ച്ചക്കുതിപ്പ്‌ തുടര്‍ന്നു. അന്‍പതിനായിരത്തില്‍ അധികം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്‌ത്‌ പുതിയ റെക്കോര്‍ഡിട്ടതായി നടത്തിപ്പുകാരായ ഡി.പി.വേള്‍ഡ്‌ കൊച്ചി അറിയിച്ചു. മുന്‍ വര്‍ഷത്തെ ആഗസ്റ്റ്‌ മാസത്തെ അപേക്ഷിച്ച്‌ 16 ശതമാനം വളര്‍ച്ചയുണ്ടായി.
ആയിരം മെയ്‌ന്‍ലൈന്‍ വെസ്സലുകളാണ്‌ പ്രവര്‍ത്തനം തുടങ്ങിയ 2011 മുതല്‍ ആഗസ്റ്റ്‌ വരെ കൊച്ചിയെ തന്ത്ര പ്രധാനമായ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധിപ്പിച്ചത്‌. പ്രവര്‍ത്തന മികവിന്റെ വിവിധ മാനദണ്ഡങ്ങളായ ഗ്രോസ്‌ ക്രെയ്‌ന്‍ റെയ്‌റ്റ്‌ 30-ല്‍ അധികവും, ഗെയ്‌റ്റിനുള്ളിലെ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം 26 മിനിറ്റും എന്നത്‌ അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാണ്‌. അത്യാധുനിക ടെര്‍മിനല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ സോഡിയാക്‌ ഉപയോഗിച്ച്‌ ഓട്ടോമേഷനിലൂടെയാണ്‌ ഉയര്‍ന്ന കാര്യക്ഷമത നേടുന്നത്‌. പോര്‍ട്ട്‌ ട്രസ്റ്റും ടെര്‍മിനലും ഉള്‍നാടന്‍ മേഖലകളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും സുഗമമായി ചരക്കെത്തിക്കുവാന്‍ നടപടികളെടുത്തു. 
വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ നേരിട്ട്‌ കൊച്ചിയില്‍ നിന്നും ലഭ്യമാക്കിയതും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ അനുസരിച്ച്‌ സമയലാഭവും പണലാഭവും സാധ്യമാക്കിയതും ഈ നേട്ടത്തിനു സഹായിച്ചെന്ന്‌ ഡി പി വേള്‍ഡ്‌ കൊച്ചിയുടെ സി.ഈ.ഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌, കേന്ദ്ര - സംസ്ഥാന ഭരണാധികാരികള്‍, ഉപയോക്താക്കള്‍, ജീവനക്കാര്‍ എന്നിവരുടെ സഹകരണം ഈ നേട്ടം സാദ്ധ്യമാക്കി.

ഖത്തര്‍ എയര്‍വേയ്‌സില്‍നിന്ന്‌ മെഗാസമ്മാനങ്ങള്‍




കൊച്ചി: മികച്ച സമ്മാനങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ്‌ ഗ്ലോബല്‍ ട്രാവല്‍ ബുട്ടീക്‌ പ്രമോഷന്‍ അവതരിപ്പിക്കുന്നു. അതിശയകരമായ നിരക്കുകളില്‍ ഇക്കണോമി, ബിസിനസ്‌ ക്ലാസുകളില്‍ യാത്ര ചെയ്യുന്നതിനും ഏത്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിലും ഒരു വര്‍ഷംവരെ സൗജന്യമായി യാത്ര ചെയ്യുന്നതിന്‌ അവസരം നല്‌കുന്നതുപോലെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്നതരത്തിലുള്ള സമ്മാനങ്ങളാണ്‌ ഇതിലൂടെ യാത്രക്കാര്‍ക്കായി അവതരിപ്പിക്കുന്നത്‌. സെപ്‌റ്റംബര്‍ 19 വരെയാണ്‌ ഈ ഓഫറുകളുടെ കാലാവധി. 
ഇക്കണോമി, ബിസിനസ്‌ ക്ലാസുകളില്‍ 50 ശതമാനം വരെ ഇളവും കൂടാതെ പ്രത്യേക കംപാനിയന്‍ നിരക്കുകളും മൂന്നു മുതല്‍ ഏഴു വരെയുള്ള യാത്രക്കാര്‍ക്ക്‌ ഗ്രൂപ്പ്‌ ബുക്കിംഗിന്‌ പ്രത്യേക ഇളവുകളും ലഭിക്കും. 19 വരെ ബുക്ക്‌ ചെയ്യുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ഒരു വര്‍ഷം ഒന്‍പത്‌ തവണ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഏത്‌ ലക്ഷ്യസ്ഥാനത്തേയ്‌ക്കും സൗജന്യമായി യാത്ര ചെയ്യുന്നതിന്‌ അവസരം ലഭിക്കും. 
പ്ലാറ്റിനം പ്രിവിലേജ്‌ കാര്‍ഡ്‌ അംഗത്വം, സൗജന്യമായി ബിസിനസ്‌ ക്ലാസിലേയ്‌ക്കുള്ള അപ്‌ഗ്രേഡ്‌, ദോഹയിലെ ദ പേള്‍ കെംപന്‍സ്‌കി ഹോട്ടലില്‍ മൂന്നു രാത്രികളില്‍ സൗജന്യ താമസം തുടങ്ങിയവ സമ്മാനത്തില്‍ ഉള്‍പ്പെടും. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ഒരു ലക്ഷം ക്യുമൈല്‍സ്‌ വരെ ബിസിനസ്‌ ക്ലാസില്‍ സ്വന്തമാക്കുന്നതിനും 50,000 ക്യൂമൈല്‍സ്‌ വരെ ഇക്കണോമി ക്ലാസില്‍ സ്വന്തമാക്കുന്നതിനും, പ്രിവിലേജ്‌ ക്ലബ്‌ സില്‍വര്‍, ഗോള്‍ഡ്‌ എന്നിവയിലേയ്‌ക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യുന്നതിനും ദോഹയിലെ പ്രീമിയം ഹോട്ടലുകളില്‍ താമസിക്കുന്നതിനും ഖത്തര്‍ ഡ്യൂട്ടി ഫ്രീയുടെ വൗച്ചറുകള്‍, ഹമദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സൗജന്യമായി ലോഞ്ച്‌ ഉപയോഗിക്കുന്നതിനും ഇതുവഴി അവസരം ലഭിക്കും. 
സെപ്‌റ്റംബര്‍ 15 മുതല്‍ 2018 മേയ്‌ 31 വരെ യാത്ര ചെയ്യുമ്പോള്‍ ഏഥന്‍സിലേയ്‌ക്ക്‌ 35,000 രൂപ, ലണ്ടന്‍ - 40,000 രൂപ, ലോസ്‌ ആഞ്ചലസ്‌ - 65000 രൂപ, മയാമി - 60,000 രൂപ, ന്യൂയോര്‍ക്ക്‌ 62,000 രൂപ എന്നിങ്ങനെ ഇക്കണോമി നിരക്കുകള്‍ ലഭ്യമാണ്‌. ബിസിനസ്‌ ക്ലാസില്‍ ബാഴ്‌സിലോണ 1.20 ലക്ഷം രൂപ, ഷിക്കാഗോ- -രണ്ടു ലക്ഷം രൂപ, ലണ്ടന്‍- ഒന്നരലക്ഷം രൂപ, പാരീസ്‌ - 1.60 ലക്ഷം രൂപ, ന്യൂയോര്‍ക്ക്‌ 1.70 ലക്ഷം രൂപ എന്നിങ്ങനെയാണ്‌ നിരക്കുകള്‍. 

ഗോദ്‌റെജിന്റെ ഹരിത സൗഹൃദ എസി അവതരിപ്പിച്ചു



കൊച്ചി: ഗൃഹോപകരണ രംഗത്തെ ഇന്ത്യയിലെ പ്രമുഖരായ ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ ഹരിത ശ്രണിയില്‍പ്പെട്ട എയര്‍ കണ്ടിഷനറുകള്‍ മാലിദ്വീപില്‍ അവതരിപ്പിച്ചു. ഐക്യ രാഷ്‌ട്ര സഭയും ഗോദ്‌റെജും ചേര്‍ന്ന്‌ ആഗോള തലത്തില്‍ നടത്തുന്ന ഊര്‍ജ്ജക്ഷമവും ഹരിത സൗഹൃദവുമായ ഉല്‍പ്പന്നങ്ങളുടെ സംയുക്ത പ്രചാരണത്തിന്റെ ഭാഗമായാണ്‌ ഈ അവതരണം.
ഹരിത ഭാവിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഗോദ്‌റെജ്‌ എന്നും മുന്നിലുണ്ട്‌. ജര്‍മന്‍ ഫെഡറല്‍ മന്ത്രാലയവുമായി ചേര്‍ന്നാണ്‌ ഗോദ്‌റെജ്‌ ആര്‍290 റഫ്രിജറേറ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ഓസോണ്‍ ശോഷണ സാധ്യത ഒട്ടുമില്ലാത്ത ലോകത്തെ ഏറ്റവും മികച്ച ഹരിതാഭ സൗഹൃദ റെഫ്രിജറേറ്ററാണ്‌ ആര്‍290. ഇതിന്റെ ആഗോള താപന വര്‍ധന സാധ്യത പോയിന്റ്‌ മൂന്നാണ്‌. മറ്റ്‌ റഫ്രിജറേറ്ററുകളുടെ ഈ നിരക്ക്‌ 1700നും 2100നുമിടയില്‍ വരുന്നു. ഇതെല്ലാം ഗോദ്‌റെജിനെ ഊര്‍ജ്ജ ക്ഷമവും ഹരിത സൗഹൃദവുമാര്‍ന്ന കൂളിങ്‌ സാങ്കേതിക വിദ്യയില്‍ മുന്നിലെത്തിക്കുന്നു.

2020-ഓടെ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ രഹിതമാക്കുന്നതിനായി നിരവധി പദ്ധതികള്‍ മാലിദ്വീപ്‌ ഇതിനകം നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്‌.. സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10 ലക്ഷം ഡോളറിന്റെ വരുമാനമാണ്‌ ഗോദ്‌റെജ്‌ ലക്ഷ്യമിടുന്നത്‌.

ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ബിഗ്‌ ബില്യണ്‍ ഡേയ്‌സില്‍ മിന്ത്രയും




കൊച്ചി: ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഒരുക്കുന്ന ബിഗ്‌ ബില്ല്യന്‍ ഡേയ്‌സില്‍ മിന്ത്ര ഏറ്റവും മുന്‍ പന്തിയിലുള്ള ദേശീയ അന്തര്‍ദേശീയ ഉല്‍പ്പന്നങ്ങള്‍ ഒരുക്കുന്നു. സെപ്‌തംബര്‍ 20 മുതല്‍ 24 വരെ നടക്കുന്ന ബിഗ്‌ ബില്യന്‍ ഡേയ്‌സില്‍ 55 ശതമാനം വരെ ഡിസ്‌കൗണ്ടും 3 ലക്ഷം സ്‌റ്റൈലും ഡിസൈനും ഉണ്ടാകും . ഈ സീസണിലെ ഏറ്റവും വലിയ ഫാഷന്‍ ഷോപ്പിംഗ്‌ ഫെസ്‌ററിവല്‍ ആയി ബിഗ്‌ ബില്യണ്‍ ഡേയ്‌സിനെ മാറ്റുക എന്ന ഉദ്ദേശത്തോടെ ജബോംഗും മേളയുടെ ഭാഗമാകും . റോഡ്‌സ്റ്റര്‍, എച്ച്‌ആര്‍എക്‌സ്‌, ആള്‍ എബൗട്ട്‌ യു, മാസ്റ്റ്‌ 
ആന്‍ഡ്‌ ഹാര്‍ബര്‍ ,മോഡ റാപിഡോ, ഡ്രെസ്‌ബെറി, അനൂക്ക്‌ ,ഫോര്‍ എവര്‍ 21, മാര്‍ക്‌സ ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ എന്നീ ബ്രാന്റുകള്‍ വില്‍പ്പനക്കുണ്ടാകും
ഇത്‌ മൂന്നാം തവണയാണ്‌ തങ്ങള്‍ ബിഗ്‌ ബില്യണ്‍ ഡേയ്‌സില്‍ പങ്കെടുക്കുന്നതെന്നും മികച്ച വില്‍പനയാണ്‌ ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും മിന്ത്ര ചീഫ്‌ റെവന്യൂ ഓഫീസര്‍ നരേഷ്‌ കൃഷ്‌ണസ്വാമി പറഞ്ഞു.''ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഏറ്റവും ലേറ്റസ്റ്റ്‌ ഉല്‍പ്പന്നങ്ങളാണ്‌ നല്‍കുന്നത്‌.അഞ്ച്‌ ദിവസം കൊണ്ട്‌ 3 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌''.അദ്ദേഹം വ്യക്തമാക്കി 

കണ്ടെയ്‌നര്‍ നീക്കത്തില്‍ പുതിയ റെക്കോര്‍ഡുമായി ഡി.പി. വേള്‍ഡ്‌ കൊച്ചി



കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനലായ കൊച്ചിയിലെ ഇന്ത്യ ഗെയ്‌റ്റ്‌വേ ടെര്‍മിനല്‍ ആഗസ്റ്റ്‌ മാസത്തില്‍ വളര്‍ച്ചക്കുതിപ്പ്‌ തുടര്‍ന്നു. അന്‍പതിനായിരത്തില്‍ അധികം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്‌ത്‌ പുതിയ റെക്കോര്‍ഡിട്ടതായി നടത്തിപ്പുകാരായ ഡി.പി.വേള്‍ഡ്‌ കൊച്ചി അറിയിച്ചു. മുന്‍ വര്‍ഷത്തെ ആഗസ്റ്റ്‌ മാസത്തെ അപേക്ഷിച്ച്‌ 16 ശതമാനം വളര്‍ച്ചയുണ്ടായി.
ആയിരം മെയ്‌ന്‍ലൈന്‍ വെസ്സലുകളാണ്‌ പ്രവര്‍ത്തനം തുടങ്ങിയ 2011 മുതല്‍ ആഗസ്റ്റ്‌ വരെ കൊച്ചിയെ തന്ത്ര പ്രധാനമായ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധിപ്പിച്ചത്‌. പ്രവര്‍ത്തന മികവിന്റെ വിവിധ മാനദണ്ഡങ്ങളായ ഗ്രോസ്‌ ക്രെയ്‌ന്‍ റെയ്‌റ്റ്‌ 30-ല്‍ അധികവും, ഗെയ്‌റ്റിനുള്ളിലെ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം 26 മിനിറ്റും എന്നത്‌ അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാണ്‌. അത്യാധുനിക ടെര്‍മിനല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ സോഡിയാക്‌ ഉപയോഗിച്ച്‌ ഓട്ടോമേഷനിലൂടെയാണ്‌ ഉയര്‍ന്ന കാര്യക്ഷമത നേടുന്നത്‌. പോര്‍ട്ട്‌ ട്രസ്റ്റും ടെര്‍മിനലും ഉള്‍നാടന്‍ മേഖലകളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും സുഗമമായി ചരക്കെത്തിക്കുവാന്‍ നടപടികളെടുത്തു. 
വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ നേരിട്ട്‌ കൊച്ചിയില്‍ നിന്നും ലഭ്യമാക്കിയതും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ അനുസരിച്ച്‌ സമയലാഭവും പണലാഭവും സാധ്യമാക്കിയതും ഈ നേട്ടത്തിനു സഹായിച്ചെന്ന്‌ ഡി പി വേള്‍ഡ്‌ കൊച്ചിയുടെ സി.ഈ.ഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌, കേന്ദ്ര - സംസ്ഥാന ഭരണാധികാരികള്‍, ഉപയോക്താക്കള്‍, ജീവനക്കാര്‍ എന്നിവരുടെ സഹകരണം ഈ നേട്ടം സാദ്ധ്യമാക്കി. 

സിഎംഎഫ്‌ആര്‍ഐ മത്സ്യത്തൊഴിലാളി കുടുംബത്തിന്‌ ധനസഹായം നല്‍കി




കൊച്ചി:കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്‌ആര്‍ഐ) മുന്‍ ശാസത്രജ്ഞനായിരുന്ന പരേതനായ ഡോ പി പി പിള്ളയുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം സ്ഥാപിച്ച ട്യൂണ പിള്ള ഫിഷര്‍ഫോക്ക്‌ വെല്‍ഫെയറിന്റെ മത്സ്യത്തൊഴിലാളി കുടുംബത്തിനുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്‌തു.

തൃശൂര്‍ ചേറ്റുവയിലെ മത്സ്യത്തൊഴിലാളി ദമ്പതികളായ കെ വി കാര്‍ത്തികേയന്റെയും ഭാര്യ കെ സി രേഖയുടെയും മകള്‍ മായ കാര്‍ത്തികേയനാണ്‌ ഈ വര്‍ഷത്തെ ധനസഹായത്തിന്‌ അര്‍ഹത നേടിയത്‌. പാലൂര്‍ എ.എല്‍.എച്ച്‌.എസില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയാണ്‌ മായ.

സിഎംഎഫ്‌ആര്‍ഐയില്‍ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം തലവന്‍ ഡോ ആര്‍ നാരായണകുമാര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ്‌ മായ കാര്‍ത്തികേയനെ തിരഞ്ഞെടുത്തത്‌. ഇന്ത്യയിലെ പ്രഥമ മത്സ്യത്തൊഴിലാളികളായ കാര്‍ത്തികേയനേയും രേഖയെയും നേരത്തെ സിഎംഎഫ്‌ആര്‍ഐ ആദരിച്ചിരുന്നു. കടലില്‍ മീന്‍പിടുത്തത്തിന്‌ പോകുന്ന ഏക വനിതയായാണ്‌ രേഖ.

മത്സ്യത്തൊഴിലാളി സമൂഹത്തില്‍ സത്രീശാക്തീകരണം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതലാണ്‌ ട്യൂണ പിള്ള ഫിഷര്‍ഫോക്ക്‌ വെല്‍ഫെയര്‍ മത്സ്യത്തൊഴിലാളി സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ ഒരു ലക്ഷം രൂപ വിദ്യാഭ്യാസ ധനസഹായം ഏര്‍പ്പെടുത്തിയത്‌.





ഫോട്ടോ ക്യാപ്‌ഷന്‍:
ട്യൂണ പിള്ള ഫിഷര്‍ഫോക്ക്‌ വെല്‍ഫെയറിന്റെ വിദ്യാഭ്യാസ ധനസഹായം പദ്‌മജ പിള്ളയില്‍ നിന്ന്‌ മായ കാര്‍ത്തികേയന്‍ ഏറ്റുവാങ്ങഉന്നു. മത്സ്യത്തൊഴിലാളി ദമ്പതികളായ കെ വി കാര്‍ത്തികേയന്‍ ഭാര്യ കെ സി രേഖ എന്നിവര്‍ സമീപം.

ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ബിഗ്‌ ബില്യണ്‍ ഡേയ്‌സില്‍ മിന്ത്രയും



കൊച്ചി: ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഒരുക്കുന്ന ബിഗ്‌ ബില്ല്യന്‍ ഡേയ്‌സില്‍ മിന്ത്ര ഏറ്റവും മുന്‍ പന്തിയിലുള്ള ദേശീയ അന്തര്‍ദേശീയ ഉല്‍പ്പന്നങ്ങള്‍ ഒരുക്കുന്നു. സെപ്‌തംബര്‍ 20 മുതല്‍ 24 വരെ നടക്കുന്ന ബിഗ്‌ ബില്യന്‍ ഡേയ്‌സില്‍ 55 ശതമാനം വരെ ഡിസ്‌കൗണ്ടും 3 ലക്ഷം സ്‌റ്റൈലും ഡിസൈനും ഉണ്ടാകും . ഈ സീസണിലെ ഏറ്റവും വലിയ ഫാഷന്‍ ഷോപ്പിംഗ്‌ ഫെസ്‌ററിവല്‍ ആയി ബിഗ്‌ ബില്യണ്‍ ഡേയ്‌സിനെ മാറ്റുക എന്ന ഉദ്ദേശത്തോടെ ജബോംഗും മേളയുടെ ഭാഗമാകും . റോഡ്‌സ്റ്റര്‍, എച്ച്‌ആര്‍എക്‌സ്‌, ആള്‍ എബൗട്ട്‌ യു, മാസ്റ്റ്‌
ആന്‍ഡ്‌ ഹാര്‍ബര്‍ ,മോഡ റാപിഡോ, ഡ്രെസ്‌ബെറി, അനൂക്ക്‌ ,ഫോര്‍ എവര്‍ 21, മാര്‍ക്‌സ ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ എന്നീ ബ്രാന്റുകള്‍ വില്‍പ്പനക്കുണ്ടാകും
ഇത്‌ മൂന്നാം തവണയാണ്‌ തങ്ങള്‍ ബിഗ്‌ ബില്യണ്‍ ഡേയ്‌സില്‍ പങ്കെടുക്കുന്നതെന്നും മികച്ച വില്‍പനയാണ്‌ ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും മിന്ത്ര ചീഫ്‌ റെവന്യൂ ഓഫീസര്‍ നരേഷ്‌ കൃഷ്‌ണസ്വാമി പറഞ്ഞു.''ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഏറ്റവും ലേറ്റസ്റ്റ്‌ ഉല്‍പ്പന്നങ്ങളാണ്‌ നല്‍കുന്നത്‌.അഞ്ച്‌ ദിവസം കൊണ്ട്‌ 3 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌''.അദ്ദേഹം വ്യക്തമാക്കി 

എക്‌സ്‌പ്രസ്‌ പെയിന്റിങ്ങുമായി ബെര്‍ജര്‍



കൊച്ചി : പെയിന്റിങ്ങിലെ കാലതാമസവും പരിസ്ഥിതി പ്രശ്‌നങ്ങളും ഒഴിവാക്കാനായി എക്‌സ്‌പ്രസ്‌ പെയിന്റിങ്‌ എന്ന പുതിയ സാങ്കേതിക വിദ്യയുമായി ബെര്‍ജര്‍ പെയിന്റ്‌ ഇന്ത്യ രംഗത്ത്‌.

വീടുകള്‍ പെയിന്റ്‌ ചെയ്യുന്ന പ്രക്രിയ ദിവസങ്ങളോളം നീളുന്നതിനാല്‍ പല അസൗകര്യങ്ങളും അനുഭവപ്പെടുന്നു. വീട്ടുകാര്‍ക്ക്‌ അവിടെ താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. വീട്ടു സാമഗ്രികളെല്ലാം പല സ്ഥലങ്ങളിലായി കൂട്ടിയിടുന്നതുകൊണ്ടുള്ള പ്രശ്‌നം ചെറുതല്ല. പൊടിപടലങ്ങള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. ഇവയ്‌ക്കെല്ലാം പരിഹാരമാണ്‌ ബെര്‍ജറിന്റെ എക്‌സ്‌പ്രസ്‌ പെയ്‌ന്റിങ്‌. അത്യാധുനിക ഓട്ടോമാറ്റിക്‌ പെയിന്റിങ്‌ ഉപകരണങ്ങള്‍, വിദഗ്‌ധരായ പെയിന്റര്‍മാര്‍ കമ്പനി ജീവനക്കാരുടെ മേല്‍നോട്ടം, ഫര്‍ണിച്ചര്‍, വീട്ടുസാധനങ്ങള്‍ എന്നിവ മാറ്റാനുള്ള സഹായം, പെയിന്റിങ്‌ ജോലികള്‍ പൂര്‍ത്തിയായതിനുശേഷമുള്ള ക്ലീനിങ്‌ എന്നിവ എക്‌സ്‌പ്രസ്‌ പെയിന്റിങ്ങില്‍പെടുന്നു.  

Friday, September 1, 2017

ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ വിദൂര നിയന്ത്രിത സോളാര്‍ തെരുവുവിളക്കുകളുമായി




കൊച്ചി - രാജ്യത്തെ ആദ്യ ഇ- ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ പുതിയ ചുവട്‌ വെപ്പ്‌ നടത്തുന്നു. ഇക്കോസിസ്‌' എന്ന പേരില്‍ വിദൂര നിയന്ത്രിത സോളാര്‍ തെരുവു വിളക്കുകളാണ്‌ കമ്പനി പുതുതായി വികസിപ്പിച്ചെടുത്തത്‌. ഊര്‍ജ്ജ സംരക്ഷണത്തിനും പൊതുജന സുരക്ഷക്കും ഒരു പോലെ പ്രാധാന്യം നല്‍കിക്കൊണ്ട്‌ പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ സമ്പൂര്‍ണ്ണ ഏകീകൃത സോളാര്‍ തെരുവു വിളക്കുകളാണ്‌ അവതരിപ്പിക്കുന്നത്‌. തെരുവുകള്‍, റോഡുകള്‍, പൊതു സ്ഥലങ്ങള്‍ , പാര്‍ക്കുകള്‍ തുടങ്ങി പൊതു ഉപയോഗമുള്ള സ്ഥലങ്ങള്‍ക്കെല്ലാം അനുയോജ്യമായ വിധത്തിലാണ്‌ സോളാര്‍ തെരുവു വിളക്കുകള്‍ രൂപ കല്‍പന ചെയ്‌തിട്ടുള്ളത്‌. പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നത്‌ കൊണ്ട്‌ ഒരു വിധത്തിലും വൈദ്യുതി വിതരണ ശൃംഖലയെ ആശ്രയിക്കേണ്ട എന്ന പ്രത്യേകതയും ഇക്കോസിസ്‌ തെരുവ്‌ വിളക്കുകള്‍ക്കുണ്ട്‌.
സാധാരണ തെരുവു വിളക്കുകളില്‍ നിന്ന്‌ വിഭിന്നമായി മുന്‍കൂട്ടി ക്രമപ്പെടുത്തിയ സമയത്ത്‌ സ്വയം പ്രവര്‍ത്തിക്കുകയും സ്വിച്ഛ്‌ ഓഫ്‌ ആവുകയും ചെയ്യുന്ന സംവിധാനമാണ്‌ 'ഇക്കോസിസ്‌' സോളാര്‍ തെരുവു വിളക്കുകള്‍ക്കുള്ളത്‌. ഇതുമൂലം തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വിച്ഛ്‌ ഓഫ്‌ ചെയ്യുന്നതിനും മനുഷ്യശേഷിയുടെയും അതുവഴിയുള്ള അധിക പണച്ചെലവിന്റെയും ആവശ്യമില്ല. മാത്രമല്ല കേന്ദ്രീകൃതമായി വിദൂരത്തിരുന്ന്‌ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്‌. എത്ര നേരം പ്രവര്‍ത്തിച്ചു, എത്ര വോള്‍ട്ടേജില്‍ പ്രവര്‍ത്തിച്ചു, ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന ന്യൂനതയുണ്ടോ എന്നിവയടക്കം വിലയിരുത്താനും , പ്രവര്‍ത്തന സമയം ക്രമീകരിച്ചുവെക്കാനും കഴിയും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌ ആപ്ലിക്കേഷനും രൂപ കല്‍പന ചെയ്‌തിട്ടുണ്ട്‌ .നിലവിലുള്ള തെരുവ്‌ വിളക്കുകള്‍ക്ക്‌ ഇത്തരം സംവിധാനങ്ങളില്ല. വലിയ തോതിലുള്ള പ്രവര്‍ത്തനച്ചെലവ്‌ ആവശ്യമായി വരുന്നുവെന്നതാണ്‌ നിലവിലുള്ള തെരുവു വിളക്കുകളുടെ ഏറ്റവും വലിയ ന്യൂനത. എന്നാല്‍ 'ഇക്കോസിസ്‌' തെരുവു വിളക്കുകളുടെ പ്രവര്‍ത്തനച്ചെലവ്‌ താരതമ്യേന വളരെ കുറവാണ്‌.
സര്‍ക്കാര്‍ - സ്വകാര്യ ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ രാജ്യ വ്യാപകമായി സോളാര്‍ തെരുവ്‌ വിളക്കുകള്‍ വിപണനം ചെയ്യാനാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ തീരുമാനിച്ചിട്ടുള്ളത്‌. തിരുവനന്തപുരം മ്യൂസിയത്തില്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സോളാര്‍ തെരുവ്‌ വിളക്ക്‌ പൂര്‍ണ്ണ തോതില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്‌.
നിലവില്‍ ഉപയോഗിക്കപ്പെടുന്ന തെരുവു വിളക്കുകളുടെ എല്ലാ പരിമിതികളും ഇക്കോസിസ്‌ സോളാര്‍ തെരുവു വിളക്കുകള്‍ക്ക്‌ കഴിയുമെന്ന്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ ഡയറക്ടര്‍ എസ്‌. നാരായണ സ്വാമി പറഞ്ഞു. 'രാത്രിയില്‍ പൊതുജന സുരക്ഷ ഉറപ്പു വരുത്തന്നതിനൊപ്പം വലിയ തോതില്‍ ഊര്‍ജ്ജ സംരക്ഷണത്തിനും ഇതിലൂടെ സാധിക്കും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക്‌ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വിച്ഛ്‌ ഓഫ്‌ ചെയ്യുന്നതിനും അടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യശേഷി ആവശ്യമില്ലാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ്‌ വളരെയധികം കുറയ്‌ക്കാന്‍ കഴിയും' അദ്ദേഹം പറഞ്ഞു.
ഗള്‍ഫ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ . ഇ ടോയ്‌ലറ്റ്‌ നിര്‍മ്മണ മേഖലയില്‍ പ്രമുഖരായ പ്രസ്‌തുത കമ്പനി സ്‌കൂളുകളില്‍ അടക്കം കേരളം ഉള്‍പ്പടെ രാജ്യത്തെ ഇരുപത്‌ സംസ്ഥാനങ്ങളിലായി 2200ലേറെ ഇ-ടോയ്‌ലറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്‌. .ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്‌. നിലവിലുള്ള സ്‌മാര്‍ട്ട്‌ സിറ്റികളും, സ്‌മാര്‍ട്ട്‌ സിറ്റികളായി ഉയര്‍ന്ന്‌ വരുന്ന നഗരങ്ങളും ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി ഇറാം സയന്റിഫിക്‌ സൊല്യഷന്‍സിന്റെ സഹായം തേടിയിട്ടുണ്ട്‌. ഇതിനകം സ്‌മാര്‍ട്ട്‌ സിറ്റികളായ നവി മുംബൈ, വിശാഖ പട്ടണം, ചെന്നൈ, ധര്‍മ്മശാല, ബല്‍ഗാം , മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ സ്ഥാപിച്ച ഇ ടോയ്‌ലറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 9747534443



ആറ്റിറ്റിയൂഡ്‌ ക്ലീയര്‍ പിംപിള്‍ കണ്‍ട്രോള്‍ ഉല്‍പ്പന്നങ്ങളുമായി ആംവേ ഇന്ത്യ


 


കൊച്ചി : ആംവേ ഇന്ത്യ, മുഖക്കുരു നിയന്ത്രിക്കുന്നതിനായി ആറ്റിറ്റിയൂഡ്‌ ക്ലീയര്‍ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ഇന്ത്യയിലെ യുവതി-യുവാക്കളുടെ സൗന്ദര്യ സങ്കല്‌പങ്ങളെ മുന്‍നിര്‍ത്തി നടത്തിയ ശാസ്‌ത്രീയ ഗവേഷണങ്ങള്‍ക്ക്‌ ശേഷമാണ്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്‌. 349 രൂപ മുതല്‍ ആംവേയുടെ ആറ്റിറ്റിയൂഡ്‌ ബ്രാന്‍ഡിലുള്ള ആറ്റിറ്റിയൂഡ്‌ ക്ലീയര്‍ ആക്‌ടീവ്‌ പിംപിള്‍ കണ്‍ട്രോള്‍ ഫെയ്‌സ്‌ വാഷ്‌, ആറ്റിറ്റിയുഡ്‌ ക്ലിയര്‍ ആക്‌ടീവ്‌ സ്‌പോട്ട്‌ കറക്‌ടര്‍ തുടങ്ങിയ ഉത്‌പന്നങ്ങള്‍ ലഭ്യമാണ്‌. 
പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആംവേ വിതരണക്കാര്‍ക്കുവേണ്ടിയുളള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ കമ്പനി രാജ്യത്തുടനീളം വിദഗ്‌ദ്ധരായ ഡര്‍മറ്റോളജിസ്റ്റുകളുടെ സാന്നിദ്ധ്യത്തില്‍ നടത്തി വരികയാണ്‌. 
ഗ്രീന്‍ടീ, ഇരട്ടിമധുരം(ഘശരീൃശരല), മിഡോസ്വീറ്റ്‌ തുടങ്ങിയ സസ്യജന്യമായ ഉല്‍പ്പന്നങ്ങളുടെ സത്തുകള്‍ പ്രത്യേക അനുപാതത്തില്‍ ശാസ്‌ത്രീയമായി സംയോജിപ്പിച്ച്‌ ഉണ്ടാക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരുവില്‍ നിന്നും സംരക്ഷണം നല്‍കുന്നു. മികച്ച ആന്റി ഓക്‌സിഡന്റ്‌ ആയ ഗ്രീന്‍ടീ മുഖചര്‍മ്മത്തിന്റെ ദിവസേനയുള്ള സംരക്ഷണത്തിന്‌ സഹായിക്കുന്നു. ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രണ വിധേയമാക്കാനാണ്‌ ഇരട്ടിമധുരം(ഘശരീൃശരല). മിഡോസ്വീറ്റ്‌ പുറത്തുള്ള കാലാവസ്ഥയുമായി ചര്‍മ്മത്തെ അനുയോജിപ്പിക്കുന്നു. 
സള്‍ഫേറ്റിനെ ഒഴിവാക്കിയുള്ള ആറ്റിറ്റിയുഡ്‌ ക്ലീയര്‍ ആക്‌ടീവ്‌ ഫെയ്‌സ്‌ വാഷിന്റെ ദിവസേനയുള്ള ഉപയോഗം ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ അഴുക്കുകള്‍ ഇല്ലാതാക്കി മൃദുലമാക്കാന്‍ സഹായിക്കുന്നു. റോസ്‌ ബറീസ്‌, സാലിസിലിക്‌ ആസിഡ്‌, സിങ്ക്‌ തുടങ്ങിയവ അടങ്ങിയ ആക്‌ടീവ്‌ സ്‌പോട്‌ കറക്‌ടര്‍ മുഖക്കുരുവിന്റെ ചുവന്ന കളര്‍ മാറ്റുകയും വലിപ്പം കുറച്ച്‌ ഇല്ലാതാക്കാനും സഹായിക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ അനേകം ഡര്‍മ്മറ്റോളജി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടാണ്‌ ആംവേ വിജയകരമായി പുറത്തിറക്കിയിട്ടിള്ളത്‌.
ഇന്ത്യന്‍ കാലാവസ്ഥയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ രീതിയിലാണ്‌ ആറ്റിറ്റിയൂഡ്‌ ക്ലിയര്‍ ആക്‌ടീവ്‌ ഉല്‍പ്പന്നങ്ങള്‍ നിര്‍മമിച്ചിട്ടുള്ളത്‌.

ആംവേയുടെ ഈ വര്‍ഷത്തെ പുതിയ ഉല്‍പ്പന്ന ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ്‌ ആറ്റിറ്റിയൂഡ്‌ ക്ലീയര്‍ ആക്‌ടീവ്‌ ഉല്‍പ്പന്നങ്ങള്‍.

ഹ്രസ്വകാല യാത്രാ പാക്കേജുകളുമായി കോക്‌സ്‌ ആന്റ്‌ കിങ്‌്‌സ്‌



കൊച്ചി: ഈ ഓണക്കാലം യാത്രാക്കാലമാവുകയാണ്‌. 
ഇതു ഉപയോഗപ്പെടുത്തുവാന്‍ കേരളീയര്‍ക്കായി കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ ഹ്രസ്വകാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. പോണ്ടിച്ചേരിയിലേക്കുള്ള യാത്രയ്‌ക്ക്‌ ഒരാള്‍ക്ക്‌ (മൂന്നു പകലും രണ്ട്‌ രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ്‌ ലഭ്യമാണ്‌. ഊട്ടി യാത്രയ്‌ക്ക്‌ (മൂന്നു പകലും രണ്ടു രാത്രിയും) 4599 രൂപയും, മൂന്നാറിന്‌ (മൂന്നു പകലും രണ്ടു രാത്രിയും) 4749 രൂപയും മഹാബലിപുരത്തിന്‌ (മൂന്നു പകലും രണ്ടു രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ്‌ ലഭ്യമാക്കിയിട്ടുണ്ട്‌.
ഹ്രസ്വകാല വിദേശയാത്രാ പദ്ധതികളും കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അഞ്ചു പകലും നാലു രാത്രിയുമടങ്ങിയ സിംഗപ്പൂര്‍ യാത്രയ്‌ക്ക്‌ 36,963 രൂപ മുതലും ദുബായ്‌ യാത്രയ്‌ക്ക്‌ (ഒക്‌ടോബര്‍ 17-മാര്‍ച്ച്‌ 18) 39,954 രൂപ മുതലുള്ള പാക്കേജാണ്‌ കമ്പനി ഒരുക്കിയിട്ടുള്ളത്‌. വിമാനക്കൂലി ഉള്‍പ്പെടെ ഒരാള്‍ക്കുള്ള ചാര്‍ജാണിത്‌.
``കര്‍ണാടകം, തമിഴ്‌നാട്‌ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കു കേരളത്തില്‍നിന്നുള്ള യാത്രാ ബുക്കിംഗില്‍ 40 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്‌. രാജ്യാന്തര ബുക്കിംഗില്‍ 20 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്‌.'' . ``മൂന്നാര്‍, വയനാട്‌, കൂര്‍ഗ്‌, ഊട്ടി, കന്യാകുമാരി, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാരാന്ത യാത്ര ഗണ്യമായി കുതിച്ചുയരുകയാണ്‌. അതേപോലെ രാജ്യാന്തര യാത്രയ്‌ക്കായി ദുബായ്‌, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ബുക്കിംഗ്‌ കുത്തനെ ഉയര്‍ന്നു.
ദുബായ്‌, മലേഷ്യ, സംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു വിസ ലഭിക്കുവാന്‍ കുറഞ്ഞ സമയം മതിയെന്നതും കേരളത്തില്‍നിന്നു ഇവിടങ്ങളിലേക്കു നേരിട്ടു വിമാനസര്‍വീസുകള്‍ ഉള്ളത്‌ യാത്ര നാലു മണിക്കൂറില്‍ താഴെയാണെന്നതുമാണ്‌ ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര 

ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ വിദൂര നിയന്ത്രിത സോളാര്‍ തെരുവുവിളക്കുകളുമായി




കൊച്ചി - രാജ്യത്തെ ആദ്യ ഇ- ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ പുതിയ ചുവട്‌ വെപ്പ്‌ നടത്തുന്നു. ഇക്കോസിസ്‌' എന്ന പേരില്‍ വിദൂര നിയന്ത്രിത സോളാര്‍ തെരുവു വിളക്കുകളാണ്‌ കമ്പനി പുതുതായി വികസിപ്പിച്ചെടുത്തത്‌. ഊര്‍ജ്ജ സംരക്ഷണത്തിനും പൊതുജന സുരക്ഷക്കും ഒരു പോലെ പ്രാധാന്യം നല്‍കിക്കൊണ്ട്‌ പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ സമ്പൂര്‍ണ്ണ ഏകീകൃത സോളാര്‍ തെരുവു വിളക്കുകളാണ്‌ അവതരിപ്പിക്കുന്നത്‌. തെരുവുകള്‍, റോഡുകള്‍, പൊതു സ്ഥലങ്ങള്‍ , പാര്‍ക്കുകള്‍ തുടങ്ങി പൊതു ഉപയോഗമുള്ള സ്ഥലങ്ങള്‍ക്കെല്ലാം അനുയോജ്യമായ വിധത്തിലാണ്‌ സോളാര്‍ തെരുവു വിളക്കുകള്‍ രൂപ കല്‍പന ചെയ്‌തിട്ടുള്ളത്‌. പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നത്‌ കൊണ്ട്‌ ഒരു വിധത്തിലും വൈദ്യുതി വിതരണ ശൃംഖലയെ ആശ്രയിക്കേണ്ട എന്ന പ്രത്യേകതയും ഇക്കോസിസ്‌ തെരുവ്‌ വിളക്കുകള്‍ക്കുണ്ട്‌.
സാധാരണ തെരുവു വിളക്കുകളില്‍ നിന്ന്‌ വിഭിന്നമായി മുന്‍കൂട്ടി ക്രമപ്പെടുത്തിയ സമയത്ത്‌ സ്വയം പ്രവര്‍ത്തിക്കുകയും സ്വിച്ഛ്‌ ഓഫ്‌ ആവുകയും ചെയ്യുന്ന സംവിധാനമാണ്‌ 'ഇക്കോസിസ്‌' സോളാര്‍ തെരുവു വിളക്കുകള്‍ക്കുള്ളത്‌. ഇതുമൂലം തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വിച്ഛ്‌ ഓഫ്‌ ചെയ്യുന്നതിനും മനുഷ്യശേഷിയുടെയും അതുവഴിയുള്ള അധിക പണച്ചെലവിന്റെയും ആവശ്യമില്ല. മാത്രമല്ല കേന്ദ്രീകൃതമായി വിദൂരത്തിരുന്ന്‌ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്‌. എത്ര നേരം പ്രവര്‍ത്തിച്ചു, എത്ര വോള്‍ട്ടേജില്‍ പ്രവര്‍ത്തിച്ചു, ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന ന്യൂനതയുണ്ടോ എന്നിവയടക്കം വിലയിരുത്താനും , പ്രവര്‍ത്തന സമയം ക്രമീകരിച്ചുവെക്കാനും കഴിയും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌ ആപ്ലിക്കേഷനും രൂപ കല്‍പന ചെയ്‌തിട്ടുണ്ട്‌ .നിലവിലുള്ള തെരുവ്‌ വിളക്കുകള്‍ക്ക്‌ ഇത്തരം സംവിധാനങ്ങളില്ല. വലിയ തോതിലുള്ള പ്രവര്‍ത്തനച്ചെലവ്‌ ആവശ്യമായി വരുന്നുവെന്നതാണ്‌ നിലവിലുള്ള തെരുവു വിളക്കുകളുടെ ഏറ്റവും വലിയ ന്യൂനത. എന്നാല്‍ 'ഇക്കോസിസ്‌' തെരുവു വിളക്കുകളുടെ പ്രവര്‍ത്തനച്ചെലവ്‌ താരതമ്യേന വളരെ കുറവാണ്‌.
സര്‍ക്കാര്‍ - സ്വകാര്യ ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ രാജ്യ വ്യാപകമായി സോളാര്‍ തെരുവ്‌ വിളക്കുകള്‍ വിപണനം ചെയ്യാനാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ തീരുമാനിച്ചിട്ടുള്ളത്‌. തിരുവനന്തപുരം മ്യൂസിയത്തില്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സോളാര്‍ തെരുവ്‌ വിളക്ക്‌ പൂര്‍ണ്ണ തോതില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്‌.
നിലവില്‍ ഉപയോഗിക്കപ്പെടുന്ന തെരുവു വിളക്കുകളുടെ എല്ലാ പരിമിതികളും ഇക്കോസിസ്‌ സോളാര്‍ തെരുവു വിളക്കുകള്‍ക്ക്‌ കഴിയുമെന്ന്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ ഡയറക്ടര്‍ എസ്‌. നാരായണ സ്വാമി പറഞ്ഞു. 'രാത്രിയില്‍ പൊതുജന സുരക്ഷ ഉറപ്പു വരുത്തന്നതിനൊപ്പം വലിയ തോതില്‍ ഊര്‍ജ്ജ സംരക്ഷണത്തിനും ഇതിലൂടെ സാധിക്കും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക്‌ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്വിച്ഛ്‌ ഓഫ്‌ ചെയ്യുന്നതിനും അടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യശേഷി ആവശ്യമില്ലാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ്‌ വളരെയധികം കുറയ്‌ക്കാന്‍ കഴിയും' അദ്ദേഹം പറഞ്ഞു.
ഗള്‍ഫ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ . ഇ ടോയ്‌ലറ്റ്‌ നിര്‍മ്മണ മേഖലയില്‍ പ്രമുഖരായ പ്രസ്‌തുത കമ്പനി സ്‌കൂളുകളില്‍ അടക്കം കേരളം ഉള്‍പ്പടെ രാജ്യത്തെ ഇരുപത്‌ സംസ്ഥാനങ്ങളിലായി 2200ലേറെ ഇ-ടോയ്‌ലറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്‌. .ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്‌. നിലവിലുള്ള സ്‌മാര്‍ട്ട്‌ സിറ്റികളും, സ്‌മാര്‍ട്ട്‌ സിറ്റികളായി ഉയര്‍ന്ന്‌ വരുന്ന നഗരങ്ങളും ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി ഇറാം സയന്റിഫിക്‌ സൊല്യഷന്‍സിന്റെ സഹായം തേടിയിട്ടുണ്ട്‌. ഇതിനകം സ്‌മാര്‍ട്ട്‌ സിറ്റികളായ നവി മുംബൈ, വിശാഖ പട്ടണം, ചെന്നൈ, ധര്‍മ്മശാല, ബല്‍ഗാം , മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ സ്ഥാപിച്ച ഇ ടോയ്‌ലറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 9747534443



Thursday, August 10, 2017

കോസ്‌മോ ഫിലിംസ്‌ ആദ്യപാദത്തില്‍ നേടിയത്‌ 470 കോടി





 ബിയാക്‌സിയല്‍ ഓറിയെന്‍റഡ്‌ പോളൊപിപ്രോളിന്‍ (ബി.ഒ.പി.പി) ഫിലിം നിര്‍മ്മാണ രംഗത്തിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയായ കോസ്‌മോ ഫിലിംസ്‌ ലിമിറ്റഡ്‌ മികച്ച വളര്‍ച്ചയോടെ ആദ്യ പാദം പിന്നിട്ടു. ജൂണ്‍30ന്‌ അവസാനിച്ച ധനകാര്യവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 470 കോടി രുപയാണ്‌ ആകെ വരുമനം രേഖപ്പെടുത്തിയിരിയ്‌ക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 409 കോടിയായിരുന്നു കമ്പനി നേടിയിരുന്നത്‌. ജി.എസ്‌.ടി യുടെ വരവോടെ കമ്പനിയുടെ വരുമാനത്തില്‍ ചെറിയ ഇടിവ്‌ സംഭവിച്ചിട്ടുണ്ട്‌. അസംസ്‌കൃത വസ്‌തുകളുടെ വിലയിടിവിലുടെ ഈ പാദത്തില്‍ 5.3 കോടിയുടെ നഷ്ടമാണ്‌ കമ്പനിയ്‌ക്ക്‌ ഉണ്ടായിരിയ്‌ക്കുന്നത്‌. 

?സ്‌പെഷ്യാലിറ്റി ഫിലിമുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുട്ടുണ്ട്‌. ജി.എസ്‌.ടി.യുടെ നടപ്പാക്കല്‍ കമ്പനിയുടെ മാര്‍ജിനെ ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത പാദത്തോടെ അതില്‍ നിന്നും കരകയറാന്‍ സാധിക്കുമെന്നാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന്‌ കോസ്‌മോ ഫിലിംസ്‌ ലിമിറ്റഡ്‌ സി.ഇ.ഒ പങ്കജ്‌ പൊഡാര്‍ പറഞ്ഞു

Monday, July 31, 2017

Sony plans big Onam sales in kerala

ഓണത്തിനായി സോണിയുടെ  ആകര്‍ഷകമായ
കണ്‍സ്യൂമര്‍ പ്രമോഷന്‍ ഓഫറുകള്‍



അനായാസ വായ്പാ ഓഫറുകളും  തിരഞ്ഞെടുത്ത  സോണി ഉല്‍പന്നങ്ങളില്‍ സുനിശ്ചിത സമ്മാനങ്ങളും എല്ലാ കാറ്റഗറികളിലും പുതിയ ഉല്‍പന്നങ്ങള്‍ ഃ ബ്രാവിയ ടിവികള്‍, ഹോം തിയേറ്ററുകള്‍, ആല്‍ഫാ ക്യാമറകള്‍, എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍, എക്‌സ്ട്ര ബാസ് ഹെഡ്‌ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രാദേശിക മാര്‍ക്കറ്റിംഗില്‍ മലയാളിത്തനിമ തുടരുന്നു2017 ജൂലൈ  സെപ്തംബര്‍ മാസങ്ങളില്‍ 170 കോടിയുടെ  ഓണം ഉത്സവകാല വില്‍പന ലക്ഷ്യം

 
കൊച്ചി, 31 ജൂലൈ, 2017: ഓണം ആഘോഷതിമര്‍പ്പിന് ചൂടേറ്റിക്കൊണ്ട്, സോണി ഇന്ത്യ ഇന്ന് ഓണം ഉത്സവ സീസണിലേക്കുള്ള അവരുടെ വമ്പന്‍  പദ്ധതികള്‍ പ്രഖ്യാപിച്ചു.  ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അനായാസ വായ്പാ ഓപ്ഷനുകള്‍ സഹിതം ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അനായാസ വായ്പാ ഓഫറുകളും  തിരഞ്ഞെടുത്ത  സോണി ഉല്‍പന്നങ്ങളില്‍ സുനിശ്ചിത സമ്മാനങ്ങളും 

  തിരഞ്ഞെടുത്ത സോണി ബ്രാവിയോ ടിവികള്‍, ഹോം തീയറ്ററുകള്‍, ആല്‍ഫ പ്രൊഫഷണല്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇമേജിങ് ഉല്‍പ്പന്നങ്ങള്‍, സൈബര്‍ഷോട്ട് പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍, ഹാന്‍ഡിക്യാം  ക്യാംകോര്‍ഡേഴ്‌സ്, ആക്ഷന്‍ കാം തുടങ്ങി ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ സോണി ഉല്‍പ്പന്നങ്ങള്‍ക്കുമൊപ്പം  വളരെ ആകര്‍ഷകമായ സുനിശ്ചിത സമ്മാനം ലഭിക്കുന്നതാണ്.  പ്ലേസ്റ്റേഷന്‍4 1 ടിബി, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ് 1ടിബി,  യുഎസ്ബി പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, പെന്‍ഡ്രൈവുകള്‍,  മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയ  സോണി ഉല്‍പ്പന്നങ്ങള്‍ തന്നെയാണ് സമ്മാനമായി നല്‍കുന്നതും. പ്രൊമോഷണല്‍ 
സ്‌കീം 2017 ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കും 2017 സെപ്തംബര്‍ 15 വരെ തുടരും.

ബജാജ് ഫിന്‍സെര്‍വ് അല്ലെങ്കില്‍ കാപ്പിറ്റല്‍ ഫസ്റ്റ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഫിനാന്‍സ് സ്‌കീമുകളും പ്രയോജനപ്പെടുത്താം. കേവലം രൂ. 1 ഡൗണ്‍പേയ്‌മെന്റ് നല്‍കി  പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ ഈ സ്‌കീം ലഭ്യമാക്കാം.. പൈന്‍ ലാബുകള്‍ ടെര്‍മിനല്‍ വഴി തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡില്‍ വിവിധ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

ലോഞ്ച് ചടങ്ങില്‍ സംസാരിക്കവെ, സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശ്രീ കെനിഛിരൊ ഹൈബി പറഞ്ഞു, 'രാജ്യത്തെ ഉത്സവ സീസണുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്ന ആഘോഷമാണ് ഓണം. മുഴുവന്‍ ഉത്സവ സീസണിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വില്‍പ്പന പ്രവണത വിലയിരുത്താനുള്ള ഒരു മാനദ്ണ്ഡമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓണം ഫെസ്റ്റിവല്‍.  ഞങ്ങളുടെ എല്ലാ  ഉല്‍പന്ന വിഭാഗങ്ങളിലും  പ്രമോഷന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതും ലേഡി സൂപ്പര്‍സ്റ്റാര്‍  മഞ്ജു വാര്യരുടെ മാര്‍ക്കറ്റിംഗ് കാമ്പെയിനും ഈ മേഖലയിലെ വില്‍പ്പനയെ സഹായിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആകര്‍ഷകമായ വായ്പാ പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട സോണി ഉല്‍പ്പന്നങ്ങള്‍ അനായാസമായി വാങ്ങാന്‍ കഴിയും. '

സോണി ഇന്ത്യ സെയില്‍സ് ഹെഡ് ശ്രീ. സതീഷ് പദ്മനാഭന്‍ പറഞ്ഞു, 'ഓരോ വര്‍ഷവും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഓണം കൂടുതല്‍  സ്‌പെഷ്യല്‍ ആക്കുവാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. ഈ ഉത്സവ സീസണില്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 170 കോടി രൂപയാണ് കേരള മാര്‍ക്കറ്റില്‍ നിന്ന് മാത്രമായി നേടാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് .  നമ്മുടെ പുതുതായി  പുറത്തിറക്കിയ BRAVIA K OLED TV യും 4 K TVയുടെ 2 മോഡലുകളും ഓണം ഉത്സവ സീസണില്‍ കേരള വിപണിയില്‍ മാത്രമായി 50,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുമാത്രമല്ല,  ഓരോ ബ്രാവിയ വാങ്ങുമ്പോഴും ഒരു സമ്മാനം ഉറപ്പ് നല്‍കുന്നതിലൂടെ ഇത്തവണ  ഞങ്ങളുടെ ഉപഭോക്താക്കളുടെ  ഓണാഘോഷത്തിന് കൂടുതല്‍ ആഹ്ലാദം പകരാനാകുമെന്ന്  ഞങ്ങള്‍ക്കുറപ്പാണ്.'

ഉല്‍പ്പന്ന വിഭാഗങ്ങളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു

സോണി ഇന്ത്യയുടെ BRAVIA  OLED TV്, ആല്‍ഫ 9  മിറര്‍ ലെസ്സ് ക്യാമറ, ആല്‍ഫ 5100 എന്‍ട്രി ലെവല്‍ മിറര്‍ലെസ്സ് ക്യാമറ, എക്‌സപീരിയ ഖഅ1 അള്‍ട്ര മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍, ഹൈപവര്‍ പോര്‍ട്ടബിള്‍ ഹോം ഓഡിയോ സിസ്റ്റം  HT-RT40, സ്റ്റൈലിഷ് 5.1  ചാനല്‍ ടോള്‍ ബോയ് ഹോം തിയറ്റര്‍ സിസ്റ്റം ഔൗെ40 എന്നിവ അടക്കമുള്ള ുല്‍പ്പന്ന വിഭാഗങ്ങളില്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Jeep Compass SUV Launched In India; Prices Start At 14.95 Lakh




ഇന്ത്യന്‍ നിര്‍മിത ജീപ്പ്‌ കോമ്പസ്‌ വിപണിയില്‍; വില 14.95 ലക്ഷം

� 4ഃ2, 4ഃ4 ഉള്‍പ്പെടെ പത്തു വകഭേദങ്ങളില്‍മൂന്നു ട്രിമ്മുകളിലായി ഇന്ത്യയൊട്ടാകെലഭ്യം
� 14.95 ലക്ഷം രൂപയ്‌ക്ക്‌ ലഭ്യമാകുന്ന ജീപ്പ്‌ കോമ്പസ്‌ രാജ്യത്ത്‌ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ജീപ്പ്‌ മോഡല്‍
� 50ലധികംസുരക്ഷാക്രമീകരണങ്ങളുള്ള ജീപ്പ്‌ കോമ്പസ്‌ രാജ്യത്തെ ഏറ്റവുംസുരക്ഷിതമായ എസ്‌യുവി മോഡല്‍
� 2.0 ലിറ്റര്‍മള്‍ട്ടിജറ്റ്‌ടര്‍ബോഡീസല്‍, 1.4 ലിറ്റര്‍മള്‍ട്ടി എയര്‍ പെട്രോള്‍ എന്നിവയില്‍ലഭ്യം
� ഡീസല്‍ മോഡലില്‍ ലഭ്യമാകുന്നത്‌ 6 സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷനും പെട്രോള്‍ മോഡലില്‍ ലഭ്യമാകുന്നത്‌ 6 സ്‌പീഡ്‌ മാനുവല്‍, 7 സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനുകളും
� 47 നഗരങ്ങളിലായി എഫ്‌സിഎ, ജീപ്പ്‌ ഫ്‌ളാഗ്‌ഷിപ്പ്‌ സ്റ്റോറുകള്‍ ഉള്‍പ്പെടെ 50 വില്‍പനകേന്ദ്രങ്ങളില്‍ ജീപ്പ്‌ കോമ്പസ്‌ ലഭ്യമാകും

മുംബൈ: ഇന്ത്യന്‍ നിര്‍മിത ജീപ്പ്‌ കോമ്പസ്‌ 14.95 ലക്ഷം രൂപയ്‌ക്ക്‌ എഫ്‌സിഎ ഇന്ത്യ വിപണിയിലെത്തിച്ചു. രാജ്യത്തൊട്ടാകെയുള്ള 50ഓളം എഫ്‌സിഎ, ജീപ്പ്‌ ഔട്ട്‌ലെറ്റുകളില്‍ ഏറെകാത്തിരുന്ന ജീപ്പ്‌ വാഹനം ടെസ്റ്റ്‌ഡ്രൈവിനും ബുക്കിങിനും ലഭ്യമാകും. 2017 ഓഗസ്റ്റ്‌ 6ന്‌ രാജ്യവ്യാപകമായി വാഹനത്തിന്റെഡെലിവറി ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെഡീലര്‍ശൃംഖല 60 ഔട്ട്‌ലെറ്റുകളായിവ്യാപിപ്പിക്കും. 
അന്‍പതിലധികം സുരക്ഷാസംവിധാനങ്ങളും മുപ്പതിലധികം പ്രീമിയം സൗകര്യങ്ങളും 20ലധികം നൂതനസംവിധാനങ്ങളുമുള്ള ജീപ്പ്‌ കോമ്പസ്‌ 65% പ്രാദേശികമായി ലഭിക്കുന്ന ഘടകങ്ങളുപയോഗിച്ച്‌ പൂനെയ്‌ക്കടുത്തുള്ള രഞ്ചന്‍ഗോണിലെ എഫ്‌സിഎയുടെ സംയുക്തസംരംഭമായ പ്ലാന്റിലാണ്‌ നിര്‍മിക്കുന്നത്‌. 
ജീപ്പ്‌ കോമ്പസിനു ലഭിച്ച മികച്ച പ്രതികരണവും ഉയര്‍ന്ന പ്രീ ബുക്കിങും അന്വേഷണങ്ങളുമാണ്‌വാഹനത്തിന്റെവില നേരത്ത പ്രഖ്യാപിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും തത്‌പരരായ ഉപഭോക്താക്കള്‍ക്ക്‌ എളുപ്പത്തില്‍ തീരുമാനത്തിലെത്താന്‍ ഇതു സഹായിക്കുമെന്നുംവാഹനത്തിന്റെവില പ്രഖ്യാപിക്കവേ എഫ്‌സിഎ ഇന്ത്യ പ്രസിഡന്റും മാനേജിങ്‌ ഡയറക്ടറുമായ കെവിന്‍ ഫ്‌ളിന്‍ പറഞ്ഞു. 2017 ഓഗസ്റ്റ്‌ 6ന്‌ റീടെയ്‌ല്‍ ആരംഭിക്കും. പ്രീ ബുക്കിങ്‌ഡേറ്റ വിശകലനമനുസരിച്ച്‌ ഡീസല്‍ മാനുവല്‍ ട്രാന്‍സ്‌മിഷന്‍ മോഡലുകള്‍ക്കായിരിക്കും മുന്‍ഗണന. പെട്രോള്‍ഓട്ടോമാറ്റിക്‌ വകഭേദങ്ങള്‍ ദീപാവലിയോടനുബന്ധിച്ചായിരിക്കുംവിതരണംചെയ്യുക. കെവിന്‍ ഫ്‌ളിന്‍ കൂട്ടിച്ചേര്‍ത്തു. 
ജീപ്പ്‌ കോമ്പസ്‌ പാക്കേജ്‌
മൂന്ന്‌ പ്രീമിയം ട്രിമ്മുകളിലായിരിക്കും ജീപ്പ്‌ കോമ്പസ്‌ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകുക - സ്‌പോര്‍ട്ട്‌, ലോങിറ്റിയൂഡ്‌, ലിമിറ്റഡ്‌ (ഏറ്റവും ഉയര്‍ന്ന ട്രിം). കൂടാതെ പത്തു വകഭേദങ്ങളുടെ കോമ്പിനേഷനും ലഭ്യമാകും. സ്‌പോര്‍ട്‌ ട്രിമ്മില്‍ കറുത്ത്‌ അപ്‌ഹോള്‍സ്‌റ്ററി ലഭ്യമാകുമ്പോള്‍ ലോങിറ്റിയൂഡ്‌, ലിമിറ്റഡ്‌ ട്രിമ്മുകളില്‍ യഥാക്രമം ഡ്വുവല്‍ടോണ്‍, ക്ലോത്ത്‌ അപ്‌ഹോള്‍സ്‌റ്ററികളാണ്‌ ലഭ്യമാകുക. 
7 ഇഞ്ച്‌ ഹൈഡെഫനിഷന്‍ ടച്ച്‌ സ്‌ക്രീന്‍ സംവിധാനവുംകൈതൊടാതെഫോണ്‍ കോളുകളുംടെക്‌റ്റ്‌മെസേജുകളുംകൂടാതെ ക്യാബിന്‍ താപനില, എയര്‍ ഫ്‌ളോ, പ്രകാശം, ബ്രേക്ക്‌ അഡ്‌ജറ്റ്‌മെന്റുകള്‍, സംഗീതം, ശബ്ദനിയന്ത്രിതസംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഇന്റഗ്രേറ്റഡ്‌ കണ്‍ട്രോള്‍സ്‌റ്റാക്കും ഉള്‍പ്പെടുന്ന അവാര്‍ഡ്‌ജേതാവായ യുകണക്ട്‌ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനമാണ്‌വാഹനത്തിലുള്ളത്‌. വിപണിയിലുള്ള ഏറ്റവും പുതിയ സാങ്കേതകിവിദ്യയുമായി വരെകൂട്ടിയിണക്കാവുന്ന ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്‌ഡ്‌ഓട്ടോ സംവിധാനങ്ങള്‍ ഹാന്‍ഡ്‌സ്‌ ഫ്രീ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുന്നു. 
സ്‌പോര്‍ട്ട്‌, ലോങിറ്റിയൂഡ്‌ ട്രിമ്മുകള്‍ ടുവീല്‍ഡ്രൈവ്‌(4ഃ2) വകഭേദത്തില്‍ മാത്രം ലഭ്യമാകുമ്പോള്‍ ഉയര്‍ന്ന ട്രിമ്മായ ലിമിറ്റഡില്‍ 4ഃ2, 4ഃ4 ഓപ്‌ഷനുകളുണ്ട്‌. ഓട്ടോ, മഡ്‌, സാന്‍ഡ്‌, സ്‌നോ എന്നീ പ്രതലങ്ങളില്‍ ഉപയോഗിക്കാനുതകുന്ന ജീപ്പിന്റെവിഖ്യാതമായ സെലക്‌ ടെറയ്‌ന്‍ ട്രാക്ഷന്‍ മാനേജ്‌മെന്റ്‌ സംവിധാനത്തോടുകൂടിയ ജീപ്പ്‌ ആക്ടീവ്‌ഡ്രൈവ്‌ ലിമിറ്റഡ്‌ ട്രിമ്മിലുണ്ട്‌. 
ഏതൊരു റോഡ്‌ സാഹചര്യത്തിലും ഏറ്റവും മികച്ച റൈഡ്‌ അനുഭവം നല്‍കാന്‍ സഹായിക്കുന്ന പെര്‍ഫോമന്‍സ്‌ അല്ലെങ്കില്‍ റേസ്‌കാറുകളില്‍ മാത്രം കണ്ടുവരുന്ന ഫ്രീക്വന്‍സി സെന്‍സിറ്റീവ്‌ ഡാംപിങ്‌ എന്ന സസ്‌പെന്‍ഷന്‍ ഡാംപിങ്‌ സംവിധാനം ജീപ്പ്‌ കോമ്പസിന്‌ പരമാവധി റൈഡ്‌ നിലവാരം നല്‍കുന്നു. ഈ സെഗ്മെന്റില്‍ മാത്രമല്ല, രാജ്യത്തെ ഏതൊരു എസ്‌യുവിയുമായും കിടപിടിക്കുന്നുവെന്ന്‌ ഉറപ്പാക്കാനായി ഈ എഫ്‌എസ്‌ഡി സംവിധാനം ഇന്ത്യന്‍ റോഡ്‌ സാഹചര്യങ്ങളില്‍ പരീക്ഷിച്ച്‌ വിജയിച്ചതാണ്‌. 
വിശാലമായ പ്രൈസ്‌ റേഞ്ചില്‍ ഉപഭോക്താക്കളെ ലക്ഷ്യമിടാന്‍ തക്കവിധമാണ്‌ ജീപ്പ്‌ കോമ്പസ്‌ പാക്കേജ്‌ തയ്യാറാക്കിയിരിക്കുന്നതെന്നും ഘടകങ്ങളുടെ നിലവാരത്തിലുംയാത്രാസുഖത്തിലുംസുരക്ഷയിലുംഡ്രൈവബിളിറ്റിയിലുംയാതൊരുവിട്ടുവീഴ്‌ചകള്‍ക്കും തയ്യാറാകാതെ പ്രീമിയം നിലവാരത്തിലും അതേസമയം മികച്ച വിലയിലുമാണ്‌ ജീപ്പ്‌ കോമ്പസ്‌ തയ്യാറാക്കിയിരിക്കുന്നതെന്ന്‌ പാക്കേജിനെക്കുറിച്ച്‌ സംസാരിക്കവേ കെവിന്‍ ഫ്‌ളിന്‍ പറഞ്ഞു. 
വിഖ്യാതമായ ജീപ്പ്‌ ഡിഎന്‍എയോടു കൂടിയ ജീപ്പ്‌ കോമ്പസ്‌
ഇതു വരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവുംഎയ്‌റോഡൈനാമിക്‌ ആയ ജീപ്പ്‌ മോഡലാണ്‌ ജീപ്പ്‌ കോമ്പസ്‌. ഒറ്റ നോട്ടത്തില്‍ വലുപ്പമേറിയതും കൂടുതല്‍ ആഡംബരപൂര്‍ണ്ണവുമായ ജീപ്പ്‌ ഗ്രാന്‍ഡ്‌ ചെറോക്കിയോടാണ്‌ കോമ്പസിന്‌ സാദൃശ്‌്യം. മുന്‍ഭാഗത്തിന്‌ ഗ്രാന്‍ഡ്‌ ചെറോക്കിയോട്‌ വലിയ സാദൃശ്യംതോന്നുമെങ്കിലും അടുത്തു ചെന്നു വീക്ഷിക്കുമ്പോള്‍ ജീപ്പിന്റെ പ്രശസ്‌തമായ സെവന്‍ സ്ലോട്ട്‌ ഗ്രില്‍കൂടുതല്‍ സമകാലികഭാവത്തോടെ നിലകൊള്ളുന്നതുകാണാം. 1940 മുതല്‍ നിര്‍മിച്ചിട്ടുള്ള എല്ലാ ജീപ്പ്‌ ഉത്‌പന്നങ്ങളിലും കണ്ടു വരുന്ന ട്രേപ്പ്‌സോയ്‌ഡല്‍വീല്‍ ആര്‍ച്ചുകള്‍ ജീപ്പ്‌ കോമ്പസിലും കാണാം. മുന്‍ഗ്രില്ലും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും ജീപ്പിന്റെ മഹിമ വര്‍ത്തമാനകാലത്തും വിളിച്ചോതുന്നു. റോഡില്‍ മികച്ച ആകര്‍ഷകത്വവും ഓഫ്‌റോഡില്‍ മികച്ച ശേഷിയും ജീപ്പ കോമ്പസ്‌ ഉറപ്പു തരുന്നു. 
ആവശ്യമായ ഏതു നിമിഷത്തിലും 100% ടോര്‍ക്കും ഒരു വീലിലേയ്‌ക്കു മാത്രം നല്‍കാന്‍ സഹായിക്കുന്ന സെലക്‌ ടെറയ്‌ന്‍ ട്രാക്ഷന്‍ മാനേജ്‌മെന്റ്‌ സംവിധാനത്തോടുകൂടിയ ജീപ്പ്‌ ആക്ടീവ്‌ 4ഃ4 സംവിധാനമാണ്‌ ജീപ്പ്‌ കോമ്പസിനെ ഏറ്റവും മികച്ചതാക്കുന്നത്‌. 4ഃ4 സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കാനായി പിന്‍ ആക്‌സിലിനെ ഒരു പവര്‍ ട്രാന്‍സ്‌ഫര്‍ യൂണിറ്റുവഴി എന്‍ജിനുമായിവിച്ഛേദിക്കുന്ന സംവിധാനവുംഇതിലുണ്ട്‌. യാത്രയ്‌ക്കിടെ തന്നെ ഡ്രൈവറുടെ ഇന്‍പുട്ടുകളോടു പ്രതികരിച്ച്‌ ടുവീല്‍ഡ്രൈവ്‌, ഫോര്‍വീല്‍ഡ്രൈവ്‌ മോഡുകള്‍ തമ്മില്‍ മാറാന്‍ ഇതു സഹായിക്കുന്നു. ഓട്ടോ, സാന്‍ഡ്‌, സ്‌നോ, മഡ്‌ എന്നീ മോഡുകളില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ്‌സെലക്‌ ടെറയ്‌ന്‍ മാനേജ്‌മെന്റ്‌ സംവിധാനം. ഇത്‌ ഏതു കടുപ്പമേറിയ സാഹചര്യത്തിലുംവാഹനം ചലിപ്പിക്കാന്‍ ഡ്രൈവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കുന്നു. 
പവര്‍ട്രെയ്‌നുകളും ട്രാന്‍സ്‌മിഷനും
173 പിഎസ്‌, 350 ന്യൂട്ടണ്‍ മീറ്റര്‍ 2 ലിറ്റര്‍മള്‍ട്ടി ജെറ്റ്‌ഡീസല്‍ എന്‍ജിന്‍, 162 പിഎസ്‌, 250 ന്യൂട്ടണ്‍ മീറ്റര്‍ 1.4 മള്‍ട്ടി എയര്‍ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ ഉപഭോക്താക്കള്‍ക്ക്‌ തെരഞ്ഞെടുക്കാം. ഡീസല്‍ വകഭേദം 6 സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷനോടൊപ്പം ലഭ്യമാകുമ്പോള്‍ 6 സ്‌പീഡ്‌ മാനുവല്‍, 7 സ്‌പീഡ്‌ഡ്രൈ ക്ലച്ച്‌ സാങ്കേതികവിദ്യയോടുകൂടിയ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനുകളുമാണ്‌ പെട്രോള്‍ മോഡലിനുള്ളത്‌.  
യാത്രക്കാരുടെസുരക്ഷ
50ലധികംസുരക്ഷാസംവിധാനങ്ങളോടുകൂടിയ ജീപ്പ്‌ കോമ്പസ്‌ രാജ്യത്തെ ഏറ്റവുംസുരക്ഷിതമായ എസ്‌യുവികളിലൊന്നാണ്‌. 27 ഹോട്ട്‌ സ്‌റ്റാംപ്‌ഡ്‌ ഭാഗങ്ങളുള്ള വാഹനം ഇക്കാര്യത്തില്‍ രാജ്യത്തെ ഏതൊരു പാസഞ്ചര്‍ വാഹനത്തിലും മികച്ചതാണ്‌. ഭാരം വര്‍ദ്ധിപ്പിച്ച്‌ ഇന്ധനഉപഭോഗം വര്‍ദ്ധിപ്പിക്കാതെ തന്നെ വാഹനത്തിന്റെബോഡിയുടെ ഉറപ്പു വര്‍ദ്ധിക്കുന്നതാണ്‌ഹോട്ട്‌ സ്‌റ്റാംപിങ്‌. പ്രാദേശികമായി നിര്‍മിച്ച വാഹനങ്ങളിലാദ്യമായി മുന്നിലും പിന്നിലും ക്രമ്പിള്‍ സോണുകളും ജീപ്പ്‌ കോമ്പസിലുണ്ട്‌. 
ബ്രേക്ക്‌ ഉപയോഗിക്കുമ്പോള്‍ വാഹനത്തെ സന്തുലിതമായി നിലനിര്‍ത്താനും ഡ്രൈവറുടെതെറ്റുകളില്‍ സാഹായിക്കാനുമായി നാലു മോഡുകളുളള ഇലക്ട്രിക്‌ പാര്‍ക്കിങ്‌ ബ്രേക്ക്‌ ജീപ്പ്‌ കോമ്പസിലുണ്ട്‌. കൂടാതെ ഇലക്ട്രോണിക്‌ സ്‌റ്റെബിളിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്‌, ഇബിഡി, ഹില്‍അസന്റ്‌ കണ്‍ട്രോള്‍, നാലു വീലുകളിലും ഡിസ്‌ക്‌ ബ്രേക്ക്‌, സ്‌റ്റാന്‍ഡേഡ്‌ സംവിധാനമായി മുന്‍ എയര്‍ബാഗുകള്‍ എന്നി കോമ്പസ്‌ റേഞ്ചിലൊട്ടാകെയുണ്ട്‌. 
വില്‍പനയുംവില്‍പനാനന്തരസേവനവും
നിലവില്‍ 47 നഗരങ്ങളില്‍ ജീപ്പ്‌ ഫ്‌ളാഗ്‌ഷിപ്പ്‌, എഫ്‌സിഎ ഔട്ട്‌ലെറ്റുകളിലായി 50ഓളം വില്‍പനകേന്ദ്രങ്ങളില്‍ ജീപ്പ്‌ കോമ്പസ്‌ ലഭ്യമാകും.ഇത്‌ വര്‍ഷാവസാനത്തോടെ 60 ആയി വര്‍ദ്ധിക്കും. പുതിയ ഗോടുമാര്‍ക്കറ്റ്‌സ്‌ട്രാറ്റജിയുടെ ഭാഗമായി എഫ്‌സിഎ തങ്ങളുടെ ആഗോള സര്‍വീസ്‌, കസ്‌റ്റമര്‍കെയര്‍ ബ്രാന്‍ഡായ മോപാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. രാജ്യത്തെ 48 നഗരങ്ങളിലായുള്ള 48 എഫ്‌സിഎ അംഗ്രീകൃത വര്‍ക്ക്‌ഷോപ്പുകളുംഇപ്പോള്‍ മോപ്പാര്‍ ബ്രാന്‍ഡിനു കീഴിലാണ്‌. എല്ലാസര്‍വീസ്‌ അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കാനായിടെക്‌നീഷ്യന്‍മാര്‍ ആഗോളനിലവാരത്തില്‍ പരിശീലനം നേടിയിട്ടുണ്ട്‌. മോപ്പാര്‍വെഹിക്കിള്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ പ്രകാരംവാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ്‌, അധികവാറണ്ടി, വാര്‍ഷിക മെയിന്റനന്‍സ്‌ പാക്കേജ്‌, ജീപ്പ്‌ എക്‌സ്‌പ്രസ്‌ ലെയ്‌ന്‍ സര്‍വീസ്‌, ബാറ്ററി പ്രോഗ്രാം, ടയര്‍ മാറ്റംതുടങ്ങിയവയെല്ലാം രാജ്യമൊട്ടാകെചെയ്യുന്നത്‌ 80 വര്‍ഷത്തെ പാരമ്പര്യമുള്ള നോര്‍ത്ത്‌ അമേരിക്കന്‍ ആഫ്‌റ്റര്‍സെയ്‌ല്‍സ്‌ കസ്റ്റമര്‍കെയര്‍ ബ്രാന്‍ഡായ മോപ്പാര്‍ ആയിരിക്കും.
വാഹനത്തിന്റെ നിര്‍മാണത്തിന്റെ നിലവാരത്തിലുപരിവില്‍പനാനന്തരസൗകര്യങ്ങളാണ്‌വാഹനം വാങ്ങാനുള്ള തീരുമാനത്തില്‍ ഉപഭോക്താവ്‌ ശ്രദ്ധിക്കുന്നതെന്നാണ്‌വിപണിയില്‍ നിന്നു തങ്ങള്‍ പഠിച്ചതെന്നും ഇതിനുള്ള ഉത്തരമാണ്‌ മോപ്പാര്‍എന്നുംവില്‍പനാനന്തരസേവനത്തെപ്പറ്റി കെവിന്‍ ഫ്‌ളിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇതിനെ പുരോഗമനപരമായികാണുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
മൂന്ന്‌ വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ മാനുഫാക്‌ചര്‍ വാറണ്ടിയാണ്‌ ജീപ്പ്‌ കോമ്പസിനുള്ളത്‌. കൂടാതെ സൗജന്യമായി റോഡ്‌സൈഡ്‌ അസിസ്‌റ്റന്‍സ്‌ പാക്കേജും മൂന്നു വര്‍ഷത്തേയ്‌ക്ക്‌ ലഭിക്കുന്നു. എക്‌സ്റ്റന്‍ഡഡ്‌ വാറണ്ടി വഴി ഒന്നോ രണ്ടോ വര്‍ഷത്തേയ്‌ക്കു കൂടി അധികമായി വാറണ്ടി സൗകര്യം ലഭ്യമാകും. 
ഇന്ത്യന്‍ നിര്‍മിതമായി 30ലധികം ആക്‌സസറികളും ഉപഭോക്താക്കള്‍ക്ക്‌ തെരഞ്ഞെടുക്കാം. ഇവ എല്ലാ അംഗീകൃത വില്‍പന, സേവനകേന്ദ്രങ്ങളിലും ലഭ്യമാകും.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...