Tuesday, February 7, 2017

തേക്കടിയിലെ പെപ്പര്‍ വൈന്‍ ത്രീ സ്റ്റാര്‍ഹോട്ടലും ഫെഡറല്‍ ബാങ്ക്‌ ഏറ്റെടുത്തു




കൊച്ചി,:വായ്‌പ എടുത്ത ഇനത്തില്‍ 11 കോടിരൂപയുടെതിരിച്ചടവ്‌ മുടക്കിയതേക്കടിയിലെ ത്രീ സ്റ്റാര്‍ഹോട്ടലായ 'ദി പെപ്പര്‍ വൈന്‍' ഫെഡറല്‍ ബാങ്ക്‌ കൈവശമെടുത്തു. ഡാഫിന്‍ ഹോട്ടല്‍ ആന്‍ഡ്‌ ടൂറിസം എന്ന കമ്പനിയുടെഉടമസ്ഥതയിലായിരുന്നു ഈ ഹോട്ടല്‍. നേരത്തേ സമനാമായ രീതിയില്‍വായ്‌പാ തിരിച്ചടവ്‌
മുടക്കിയതേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ദി എലഫന്റ്‌കോര്‍ട്ടും ഫെഡറല്‍ ബാങ്ക്‌ കൈവശമെടുത്തിരുന്നു. ഏതാണ്ട്‌ 25 കോടിയിലധികംരൂപയായിരുന്നു ഇവരുടെകുടിശ്ശിക. സര്‍ഫാസി നിയമപ്രകാരമാണ്‌ രണ്ടു ഹോട്ടലുകള്‍ക്കുമെതിരെ ബാങ്ക്‌ 
നടപടി എടുത്തത്‌. 

പെപ്പര്‍ വൈന്‍ എന്ന ഹോട്ടലിന്റെ നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഫെഡറല്‍ ബാങ്കില്‍ നിന്ന്‌ വായ്‌പയെടുത്ത ഡാഫിന്‍ ഹോട്ടല്‍സ്‌
ആന്‍ഡ്‌ ടൂറിസം പ്രൈവറ്റ്‌ ലിമിറ്റഡ്‌ഹോട്ടല്‍ പണി പൂര്‍ത്തിയാക്കി പൂര്‍ണമായും
പ്രവര്‍ത്തനസജ്ജമായിട്ടും വായ്‌പ തിരിച്ചടയ്‌ക്കാതെ 2015 ജൂണ്‍ മുതല്‍ മനപ്പൂര്‍വ്വം
നിഷ്‌ക്രിയ ആസ്‌തിസൃഷ്ടിക്കുകയായിരുന്നു. സര്‍ഫാസി ആക്ട്‌ പ്രകാരം ബാങ്ക്‌ സ്വീകരിച്ച നടപടികള്‍ വിവിധ മേഖലകളില്‍ നിന്ന്‌ പ്രശംസ പിടിച്ചുപറ്റുകയുംവിവിധ നിയമസ്ഥാപനങ്ങളിലൂടെ ബാങ്കിന്റെ നടപടികള്‍ വൈകിപ്പിക്കുന്ന വന്‍കിട കോര്‍പ്പറേറ്റ്‌
സ്ഥാപനങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാകുകയുംചെയ്‌തിട്ടുണ്ട്‌. പൊതുപണം സംരക്ഷിക്കാനായി ബാങ്ക്‌ നടത്തിയ നിയമപോരാട്ടങ്ങള്‍ വിജയിക്കുകയായിരുന്നു. 
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ഹോട്ടലുകള്‍ക്കെതിരായ ബാങ്കിന്റെ നടപടികള്‍ ഇന്‍ഡ്യന്‍ ബാങ്ക്‌ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്‌. 

തൊടുപുഴയിലെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌കോടതിയുടെ ഉത്തരവു ലഭിച്ചതിനെ തുടര്‍ന്ന്‌ കോടതി നിയോഗിച്ച അഡ്വക്കേറ്റ്‌ കമ്മീഷണറുടേയും ലോക്കല്‍ 
പോലീസിന്റെയുംസഹായത്തോടെ ഫെബ്രുവരി നാലിനാണ്‌ഹോട്ടലിന്റെ ഉടമസ്ഥാവകാശം ബാങ്ക്‌കൈവശമാക്കിയത്‌. കഴിഞ്ഞ ഡിസംബറില്‍ നടപടികളുടെ ഭാഗമായി
വായ്‌പക്കാര്‍ എറണാകുളം ഡിആര്‍ടിയെ സമീപിപ്പിച്ച തല്‍സ്ഥിതിതുടരുന്നതിനുള്ള 
ഉത്തരവ്‌വാങ്ങിയിരുന്നു. മൂന്നു കോടിരൂപ അടയ്‌ക്കണമെന്ന ഡിആര്‍ടിയുടെ നിര്‍ദ്ദേശം സമയത്ത്‌ പാലിക്കാനാകാതെ വന്നതിനെതുടര്‍ന്ന്‌ നിയമനടപടികളുമായിമുന്നോട്ടുപോകാന്‍ ബാങ്കിന്‌ അനുമതി ലഭിക്കുകയായിരുന്നു. ബാങ്കിന്റെ നടപടികളെഹൈക്കോടതിയിലുംവായ്‌പക്കാര്‍ചോദ്യംചെയ്‌തെങ്കിലുംഹൈക്കോടതി നിര്‍ദ്ദേശിച്ചതു പ്രകാരമുള്ള തുക പറഞ്ഞ സമയത്തിനുള്ളില്‍തിരിച്ചടയ്‌ക്കാനും വായ്‌പക്കാര്‍ക്ക്‌ സാധിച്ചില്ല. 


തുടര്‍ന്ന്‌ വായ്‌പക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍റിട്ട്‌ സമര്‍പ്പിച്ചപ്പോള്‍ 2.5 കോടിരൂപ തിരിച്ചടയ്‌ക്കാന്‍ ഫെബ്രുവരിമൂന്നു വരെ സമയമനുവദിക്കുകയും അതിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍തൊട്ടടുത്തദിവസംതന്നെ സര്‍ഫാസി പ്രകാരം സെക്യൂരിറ്റിയായി നല്‍കിയിട്ടുള്ള വസ്‌തു ഏറ്റെടുക്കാന്‍ ബാങ്കിന്‌ അധികാരമുണ്ടായിരിക്കുമെന്ന്‌ വിധിക്കുകയുമായിരുന്നു. കോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ പണം അടയ്‌ക്കാതെവന്നതിനെ തുടര്‍ന്നാണ്‌ ഫെഡറല്‍ ബാങ്ക്‌ഹോട്ടല്‍കൈവശമെടുത്തത്‌. 

കൈവശമെടുക്കുന്നതിനായി ബാങ്ക്‌ നടത്തിയ നിരന്തരമായ ശ്രമങ്ങളുംവിവിധ നിയമസ്ഥാപനങ്ങള്‍വഴിവായ്‌പക്കാര്‍ കഴിഞ്ഞ കുറേനാളുകളായി നടത്തിയ പ്രതിരോധ ശ്രമങ്ങളെവിജയകരമായിതരണംചെയ്‌ത്‌ വസ്‌തുകൈവശമെടുക്കാനായതും
ബാങ്കിംഗ്‌ മേഖലയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്‌. ബാങ്കിന്റെമുഖ്യ ഓഫീസിലെറിക്കവറിവിഭാഗത്തിലേയുംറിക്കവറിശാഖകളിലേയും ജീവനക്കാരുടെസഹകരണത്തോടെഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരികൃഷ്‌ണ പിഷാരടി, അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ടി.എ.മുഹമ്മദ്‌ സാഗര്‍ എന്നിവരാണ്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...