Monday, October 10, 2016

ഫാക്ടില്‍ കപോലാക്ടം പ്ലാന്റ്‌ ഉടന്‍ പ്രവര്‍ത്തന ക്ഷമമാകും, ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന


കൊച്ചി
നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം, കാപ്രോലാക്ടത്തിന്റെഒന്നാം ഘട്ട സ്റ്റാര്‍ട്ടപ്പിന്‌ തയ്യാറായി. അടുത്ത 25 ദിവസത്തിനകം പ്ലാന്റ്‌ പുനരാരംഭിക്കുവാന്‍ കഴിയുമെന്ന ചെയര്‍മാന്‍ ജയവീര്‍ ശ്രീവാസ്‌തവ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചുയൂറിയ, അമോണിയ പ്ലാന്റുകളും ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. 5000 കോടി രൂപയുടെ നിക്ഷേപം ഇതിനു ആവശ്യമാണ്‌. കേന്ദ്രസര്‍ക്കാര്‍ ആയിരംകോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. 
എല്‍എന്‍ജി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എട്ട്‌ അമോണിയ പ്ലാന്റുകളാണ്‌ നിലവില്‍ ഉള്ളത്‌. ഇവ പ്രവര്‍ത്തന ക്ഷമമാകുകയാണെങ്കില്‍ ഫാക്ടം ഫോസിന്റെ നിലവിലുളള ക്ഷാമം പരിഹരിക്കാനാകും. ഫാക്ടിനു പുറമെ ഗുജറാത്ത്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ബറോഡയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ കൂടി മാത്രമെ ഫാക്ടംഫോസ്‌ ഉല്‍പ്പാദിപ്പിക്കുന്നുള്ളു. രാജ്യത്ത്‌ ഇന്ന്‌ ഒന്നര ലക്ഷം ടണ്‍ ഫാക്ടം ഫോസ്‌ ആണ്‌ നിലവില്‍ വേണ്ടിവരുന്നത്‌. നിലവില്‍ ആഭ്യന്തര ഉല്‍പ്പാദനം പര്യാപ്‌തമല്ലാത്തതിനാല്‍ ചൈനയില്‍ നിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. ഫാക്ടിലെ പ്ലാന്റുകള്‍ പ്‌ുനരാരംഭിച്ചാല്‍ ഫാക്ടംഫോസ്‌ ലഭ്യത ഉയരും.
പെട്രോനെറ്റില്‍ നി്‌ന്നും വാങ്ങുന്ന ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ഫാക്ട്‌ പ്രവര്‍ത്തിക്കുന്നത്‌.എന്നാല്‍ നിലവില്‍ എല്‍എന്‍ജി വില ഉയര്‍ന്നത്‌ അമോണിയ ഉല്‍പ്പാദനത്തിനെ കാര്യമായി ബാധിക്കും.
കേന്ദ്ര സര്‍ക്കാര്‍സ്ഥാപനമായ ഫാക്ട്‌ നടപ്പുസാമ്പത്തികവര്‍ഷത്തിലെ ആദ്യആറുമാസക്കാലയളവില്‍, ഉല്‍പാദനത്തിലുംവില്‍പനയിലുംവന്‍മുന്നേറ്റം കൈവരിച്ചു. പൂര്‍ണശേഷിയിലാണ്‌ഇപ്പോള്‍പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്‌. , ആനോണ്‍ തുടങ്ങിയ മധ്യമ ഉല്‍പന്നങ്ങളുപയോഗിച്ച്‌തുടക്കമിട്ടിട്ടുണ്ട്‌. കാപ്രോലാക്ടവുമായി ബന്ധപ്പെട്ട മറ്റ്‌ പെട്രോ പ്ലാന്റുകളുടെ ഉല്‍പാദനം വൈകാതെതുടങ്ങും. 
കേന്ദ്ര സര്‍ക്കാര്‍ 1000 കോടിരൂപ വായ്‌പ അനുവദിച്ചതിലൂടെ, ഫാക്ടിന്‌ പ്രവര്‍ത്തന മൂലധനത്തിന്റെഞെരുക്കംമറികടക്കാനുംരാസവളത്തിന്റെഉല്‍പാദനം പൂര്‍ണശേഷിയില്‍ സാധ്യമാക്കാനുംകഴിഞ്ഞു. 

2016-17 ലെ ആദ്യപകുതിയിലെ കമ്പനിയുടെ ഉല്‍പാദനം:2016- 17 സാമ്പത്തിക വര്‍ഷത്തിന്റെആദ്യപകുതിയില്‍ ഉല്‍പാദനത്തിലുംവില്‍പനയിലുംമികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.. ഈ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെരാസവളവകുപ്പ്‌തീരുമാനിച്ചിരുന്ന ലക്ഷ്യം 3.30 ലക്ഷം ടണ്‍ ഫാക്ടംഫോസ്‌ഉല്‍പാദനമായിരുന്നെങ്കില്‍,യഥാര്‍ത്‌ഥ ഉല്‍പാദനം 3.90 ലക്ഷംടണ്ണിലെത്തി.ഇത്‌ലക്ഷ്യത്തിന്റെ118% മാണ്‌.. അമോണിയംസള്‍ഫേറ്റിന്റെ ഉല്‍പാദനം 0.985 ലക്ഷംടണ്ണില്‍എത്തിച്ചതിലൂടെ നേടിയത്‌. ലക്ഷ്യത്തിന്റെ 111% ആണിത്‌. 
ഫാക്ട്‌ കൊച്ചിന്‍ഡിവിഷനില്‍ പ്രതിദിനം 1000 ടണ്‍ ശേഷിയുള്ളമറ്റൊരുഫാക്ട്‌ംഫോസ്‌ ഉല്‍പാദന യൂണിറ്റുകൂടിസ്ഥാപിക്കാനുളള പദ്ധതി കമ്പനിയുടെ പരിഗണനയിലുണ്ട്‌. 


ക്യാപ്‌ഷന്‍ 

ഫാക്ട്‌ ഡയറക്ട്രര്‍ കെ.പി.എസ്‌ നായര്‍, ചെയര്‍മാന്‍ ജയവീര്‍ ശ്രീവാസ്‌തവ ,പ്രോഡക്ഷന്‍ ജനറല്‍ മാനേജര്‍ ശ്രീനാഥ്‌ കമ്മത്ത്‌, എച്ച്‌.ആര്‍ ജനറല്‍ മാനേജര്‍ എ.വി.ജയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...