Friday, May 10, 2024

ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി






കൊച്ചി: ടൈറ്റന്‍ തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിലവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മൂവ്മെന്‍റുകളുടെയും വൈദഗ്ദ്ധ്യം ഒത്തു ചേരുന്നവയാണ് ഈ ശേഖരം. സെറാമികിന്‍റെ സവിശേഷതകളായ ഈടുനില്‍പ്പ്, പാടുകള്‍ വീഴുന്നതിനെ ചെറുത്തു നില്‍ക്കല്‍, കുറഞ്ഞ ഭാരം, ഹൈപോഅലര്‍ജനിക് സ്വഭാവങ്ങള്‍, വിവിധ നിറങ്ങള്‍ തുടങ്ങിയവക്കൊപ്പം ടൈറ്റന്‍റെ ഓട്ടോമാറ്റിക് സവിശേഷതകളും ഒത്തു ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റികിസ് വാച്ച് ശേഖരം

ടൈറ്റന്‍റെ ഇന്‍-ഹൗസ് 7എ20-എസ് മൂവ്മെന്‍റിനൊപ്പം 22 രത്നങ്ങളും ചേര്‍ത്ത്  രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാച്ചുകള്‍ ദിവസവും -10 സെക്കന്‍ഡ് മുതല്‍ +30 സെക്കന്‍ഡ് വരെയുള്ള കൃത്യതയും ശക്തമായ 36 മണിക്കൂര്‍ പവര്‍ റിസര്‍വ്വും നല്‍കും. സ്കെലിറ്റല്‍ ഡയല്‍ ഫെയിസ് സങ്കീര്‍ണ്ണമായ ഓട്ടോമാറ്റിക് മൂവ്മെന്‍റ് ഭംഗിയായി കാണിക്കുന്നു. ഡോമ്ഡ് ക്രിസ്റ്റല്‍ ഗ്ലാസോടു കൂടിയ  കോ?കേവ്, സ്ക്വയര്‍  ഡയലുകളാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെത്. ഡ്യുവല്‍-ടോണ്‍ സോളിഡ് ലിങ്ക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍-സെറാമിക് ബ്രേസ്ലെറ്റുകളൊടു കൂടിയ ഈ വാച്ചുകള്‍  ഓട്ടോമാറ്റിക് വൈദഗ്ധ്യത്തിന്‍റെയും ചിക്ക് സെറാമിക് ഭംഗിയുടെയും മികച്ച സംയോജനമാണ്.


24,995 മുതല്‍ 26,995 രൂപ വരെയാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക്സ് വാച്ച് ശേഖരത്തിലെ വാച്ചുകളുടെ വില. ടൈറ്റന്‍ സ്റ്റോറുകളിലും ംംം.ശേമേി.രീ.ശി ലും ഈ ശേഖരം ലഭ്യമാണ

വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം -


 ലേക്ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍




കൊച്ചി: ലേക്ഷോര്‍  ഹോസ്പിറ്റലില്‍ ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ സുഖകരവും വ്യക്തിഗതവുമായ പ്രസവാനുഭവം നല്‍കാനായി നവീകരിച്ച അത്യാധുനിക ലേബര്‍ സ്യൂട്ട് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. നടി പൂര്‍ണിമ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. 

ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന സ്യൂട്ടുകളില്‍ അഡ്മിറ്റ് ചെയ്യുന്ന നിമിഷം മുതല്‍ ഡിസ്ചാര്‍ജ് വരെയുള്ള സമ്പൂര്‍ണ സേവനങ്ങളും നല്‍കുമെന്ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റും എച്ച്ഒഡിയുമായ ഡോ. സ്മിത ജോയ് പറഞ്ഞു.

മെഡിക്കല്‍ ടീമിനൊപ്പം കുടുംബാംഗങ്ങള്‍ക്കും പ്രസവസമയത്ത് ഗര്‍ഭിണിയ്ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയും. പ്രസവസമയത്ത് ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ ലേബര്‍ സ്യൂട്ടുകള്‍ സജ്ജമാണെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സള്‍ട്ടന്‍റും ലാപ്രോസ്കോപ്പിക് സര്‍ജനുമായ ഡോ. ജിജി സംഷീര്‍ പറഞ്ഞു. ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനായി ആശുപത്രിയിലെ ഒരു നില മുഴുവനും ഒരുക്കിയിട്ടുണ്ടെന്ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ചൂണ്ടിക്കാട്ടി. 'മുഴുവന്‍ കുടുംബത്തിനും സ്വന്തം വീടുപോലെയുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സുഖപ്രസവം ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ മുന്‍ഗണനകള്‍ നിറവേറ്റുന്ന തരത്തിലാണ് പ്രസവ സ്യൂട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍, ഈ കേന്ദ്രത്തില്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു', വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. 

ഉദ്ഘാടന ചടങ്ങില്‍ സിഒഒ ജയേഷ് വി നായര്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ത്രേസി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.


Tuesday, May 7, 2024

ലുലു ഫാഷന്‍ വീക്കിന് ബുധനാഴ്ച തുടക്കമാകും

 ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ നവ്യാനുഭവം സമ്മാനിക്കാന്‍ ലുലു ഫാഷന്‍ വീക്കിന് ബുധനാഴ്ച തുടക്കമാകും




; രാജ്യത്തെ ഏറ്റവും മികച്ച ഫാഷന്‍ ഷോകളിലൊന്നായ ലുലു ഫാഷന്‍ വീക്കിന് ബുധനാഴ്ച (08/05/2024) കൊച്ചിയില്‍ തുടക്കമാകും

സിനിമാതാരങ്ങളായ ടൊവിനോ തോമസും ഭാവനയും ചേര്‍ന്ന് ലുലു ഫാഷന്‍ വീക്ക് ലോഗോ പ്രകാശനം ചെയ്തു

രാജ്യാന്തര മോഡലുകളും മുന്‍നിര സിനിമാതാരങ്ങളുമടക്കം ഭാഗമാകുന്ന ഷോയില്‍ ആഗോള ബ്രാന്‍ഡുകളുടെ ഏറ്റവുംപുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിക്കും

ഫാഷനും സിനിമയും സംസ്കാരവും ഇടകലരുന്ന പ്രത്യേക ടോക്ക് ഷോയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും

മെയ് 8ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക്  വേറിട്ടഅനുഭവമാണ് സമ്മാനിക്കുക. രാജ്യത്തെ മുന്‍നിര സെലിബ്രിറ്റകളും, രാജ്യാന്തര മോഡലുകളും ഷോയില്‍ ഭാഗമാകും.

 ഫാഷന്‍ വീക്ക് 2024ന്‍റെ ലോഗോ സിനിമാതാരം ടൊവിനോ തോമസ് നടി ഭാവനയ്ക്ക് കൈമാറി. ഫാഷന്‍ ലോകത്തെ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് വരും ദിവസങ്ങളില്‍ ലുലു സമ്മാനിക്കുക.


ലോകോത്തര ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നിരവധി ഫാഷന്‍ ഷോകളാണ് അരങ്ങേറുക.  ഏറ്റവും പുതിയ പതിപ്പുകള്‍ ഷോയില്‍ അവതരിപ്പിക്കും. പെപ്പെ ജീന്‍സ് ലണ്ടന്‍, അമുക്തി, പീറ്റര്‍ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോ? യുകെ, സിന്‍ ഡെനിം തുടങ്ങിയ ആഗോള ബ്രാന്‍ുകള്‍ ഷോയില്‍ മുഖ്യഭാഗമാകും. ഇതിന് പുറമെ പ്രത്യേക ഷോകളും അരങ്ങേറും. മുന്‍നിര താരങ്ങളും റാംപില്‍ ചുവടുവയ്ക്കും. ലിവൈസ്, ഐഡന്‍റിറ്റി, മധുര ഫാമിലി, പാര്‍ക്ക് അവന്യൂ, ക്രിമസൗണ്‍ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനന്‍ ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വിഐപി, അമേരിക്കന്‍ ടൂറിസ്റ്റര്‍, സഫാരി, ജിനി ആന്‍ഡ് ജോണി, പെപ്പര്‍മിന്‍റ്, ഡൂഡിള്‍, റഫ്,  ടിനി ഗേള്‍, കാറ്റ്വാക്ക്, ലീ കൂപ്പര്‍ എണ, വെന്‍ഫീള്‍ഡ്, വി സ്റ്റാര്‍, ഡെമോസ, ബ്ലോസം, ലാവി, ക്രോകോഡൈല്‍, ഗോ കളേഴ്സ് തുടങ്ങി മുന്‍നിര ബ്രാന്‍ഡുകള്‍ക്ക്) വേണ്ടി പ്രമുഖ മോഡലുകള്‍ റാമ്പില്‍ ചുവടുവയ്ക്കും. പ്രശസ്ത സെലിബിറിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോ (മുംബൈ) ആണ് ഷോ ഡയറക്ടര്‍. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക്  വേറിട്ട അനുഭവമാണ് സമ്മാനിക്കുക.

                                                     ഫാഷന്‍, എന്‍റര്‍ടെയ്ന്‍മെന്‍റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും.  ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാന്‍ഡുകള്‍ക്ക്എക്സ്ക്ലൂസിവ് ഫാഷന്‍ അവാര്‍ഡും സമ്മാനിക്കും. കൂടാതെ, ഫാഷന്‍ ട്രെന്‍ഡുകള്‍ സിനിമാ മേഖലയില്‍ കൊണ്ടുവന്ന സ്വാധീനവും മാറ്റങ്ങളും ചര്‍ച്ച ചെയ്യാന്‍ സ്പെഷ്യല്‍ ടോക്ക് ഷോയും സംഘടിപ്പിക്കുന്നുണ്ട്. മനീഷ് നാരായണന്‍, മെല്‍വി ജെ, സ്റ്റെഫി സേവ്യര്‍, ദിവ്യ ജോര്‍ജ്, മഷര്‍ ഹംസ തുടങ്ങി സിനിമാ മേഖലയില്‍ വിദഗ്ധര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.

ജോധ്പൂര്‍ ആസ്ഥാനമായ എ.എസ്.ജി ഐ. ഹോസ്പിറ്റല്‍ വാസന്‍ ഐ കെയറിനെ ഏറ്റെടുത്തു




കൊച്ചി: നേത്ര ചികിത്സാരംഗത്തെ കേരളത്തിലെ പ്രമുഖ ആശുുപത്രിയായ വാസന്‍ ഐ കെയറിനെ രാജസ്ഥാനിലെ ജോധ്പൂര്‍ ആസ്ഥാനമായ  ആശുപത്രി ശ്യംഖലയായ എ.എസ്.ജി ഐ. ഹോസ്പിറ്റല്‍്സ് ഏറ്റെടുത്തു.കേരളത്തിലെ വാസന്‍ ആശുപത്രികള്‍ ഇനി മുതല്‍ എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ് എന്ന പേരില്‍ അറിയപ്പെടും,

ഇതോടെ രാജ്യമെമ്പാടും എ.എസ്.ജിയുടെ എണ്ണം 200 കവിയും. കേരളത്തിലെ വാസന്‍ ഐ കെയറിന്‍റെ കീഴിലുള്ള കോഴിക്കോട്,കോട്ടയം ,തിരുവനന്തപുരം ,കൊച്ചി എന്നിവടങ്ങളിലെ അഞ്ച് വാസന്‍ ഐ കെയര്‍ ആശുപത്രികളും എ.എസ്.ജിയുടെ കീഴില്‍ വരും  കേരളത്തിലെ വാസന്‍ ആശുപത്രികള്‍ ഇനി മുതല്‍ എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ത്യയിലെമ്പാടുമായി 150 ശാഖകളും  600 ലധികം നേത്രരോഗ വിദഗ്ധരുമായി രാജ്യത്തെ മുന്‍നിര  നേത്ര പരിചരണ ആശുപത്രി ശ്യംഖലയായി എ.എസ്.ജി. ഐ ഹോസ്പിറ്റല്‍സ് മാറി. 21 സംസ്ഥാനങ്ങളിലെ 83 നഗരങ്ങളിലാണ് എ.എസ്.ജിയുടെ സാന്നിധ്യമുള്ളത്.കൊച്ചിയിലെ വാസന്‍ ഐ കെയറിന്‍റെ 25,000 ചതുരശ്ര അടിവരുന്ന ആശുപത്രി കഴിഞ്ഞ വര്‍ഷങ്ങളായി അടഞ്ഞ നിലയിലായിരുന്നു. പുതിയ മാനേജ്മെന്‍റിന്‍റെ കീഴില്‍ വരുന്നതതോടെ വാസന്‍ ഐ കെയറിനു പുതു ജീവന്‍ ലഭ്യമാകും.

 തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് സര്‍ജറി, കാഴ്ച പുനരധിവാസ സേവനങ്ങള്‍,ന്യൂറോ-ഓഫ്താല്‍മോളജി, യുവെയ്റ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, ഒക്യുലോപ്ലാസ്റ്റി തുടങ്ങിയ സേവനങ്ങളെല്ലാം താങ്ങാനാകുന്ന ചിലവില്‍ ലഭ്യമാക്കുമെന്നും ഇതോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്രചികിത്സകള്‍ ഉള്‍പ്പെടെ 24 മണിക്കൂര്‍ സേവനവും രോഗികള്‍ക്കായി പ്രത്യേക പരിചരണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ടോറിക്, മള്‍ട്ടിഫോക്കല്‍, ഇഡോഫ്, ട്രൈഫോക്കണ്‍ തുടങ്ങിയ പ്രമുഖ പ്രീമിയം ലെന്‍സുകളുടെ സഹായത്തോടെ ഗുണനിലവാരമുള്ള നേത്രചികിത്സകള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങള്‍ക്കൊപ്പം വിദഗ്ധ ഡോക്ടര്‍മാര്‍, അത്യാധുനിക യന്ത്രങ്ങള്‍ എന്നിവയുടെ സഹായത്തോടെ സുഗമമായ അന്തരീക്ഷത്തില്‍  അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയാണ് എ.എസ്.ജി വാസന്‍ ഐ കെയര്‍ ആശുപത്രി വാഗ്ദാനം ചെയ്യുന്നത്.രോഗികള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ്, എക്സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം തുടങ്ങിയ സേവനങ്ങളും എ.എസ്.ജി വാസന്‍ ഐ കെയര്‍ ആശുപത്രികളിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Monday, May 6, 2024

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍


അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം



കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയുംചെയ്യുന്ന ബാഗ് ട്രാക്ക് ആന്‍റ് പ്രൊട്ടക്ട് സേവനമൊരുക്കി എയര്‍ ഇന്ത്യഎക്സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള ഈ നൂതന സംവിധാനം വഴിയാത്രക്കാര്‍ക്ക് ബാഗേജിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ എസ്എംഎസ്അല്ലെങ്കില്‍ ഇ-മെയില്‍ മുഖേന ലഭിക്കും.വിമാനം ലാന്‍റ് ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകള്‍ ലഭിച്ചില്ലെങ്കില്‍ആഭ്യന്തര യാത്രികര്‍ക്ക് 19,000 രൂപയും അന്താരാഷ്ട്ര യാത്രികര്‍ക്ക് 66,000രൂപയും ഒരു ബാഗിനെന്ന നിരക്കില്‍ നഷ്ടപരിഹാരമായി ലഭിക്കും. എയര്‍ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ(www.airindiaexpress.com) ഈ സേവനം മുന്‍കൂര്‍ ബുക്ക് ചെയ്യാം. ആഭ്യന്തരയാത്രക്കാര്‍ക്ക് 95 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 330 രൂപയുമാണ്ബുക്കിംഗ് നിരക്ക്.സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള ഇത്തരം സേവനങ്ങള്‍ വഴി യാത്രക്കാര്‍ക്ക്കൂടുതല്‍ അനായാസവും സുഖപ്രദവുമായ യാത്ര ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന്എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഡോ.അങ്കുര്‍ഗാര്‍ഗ് പറഞ്ഞു. ബാഗേജ് ട്രാക്കിംഗ് പോലെയുള്ള സേവനങ്ങളിലൂടെ യാത്രകള്‍കൂടുതല്‍ വ്യക്തിഗതമാക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുന്നുന്നെുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    എയര്‍ ഇന്ത്യ എക്സ്പ്രസുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ വളരെസന്തുഷ്ടരാണെന്ന് ബ്ലൂ റിബണ്‍ ബാഗ്സിന്‍റെ പാര്‍ട്ണറും സീനിയര്‍ വൈസ്പ്രസിഡന്‍റുമായ സിറാജ് ഷാ പറഞ്ഞു. ബാഗേജ് ട്രാക്കിങ്ങിലുംസംരക്ഷണത്തിലുമുള്ള തങ്ങളുടെ വൈദഗ്ധ്യം എയര്‍ ഇന്ത്യ എക്സ്പ്രസിലെയാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവവും ഉപഭോക്തൃ സംതൃപ്തിയുംസമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി സേവനങ്ങളാണ് എയര്‍ഇന്ത്യ എക്സ്പ്രസ് വാഗ്ദാനം ചെയ്യുന്നത്. ചെക്ക് ഇന്‍ ബാഗേജില്ലാത്തയാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, ര് മണിക്കൂര്‍മുന്‍പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ്തുടങ്ങിയവക്കൊപ്പം ഗൊര്‍മേര്‍ ഭക്ഷണവും മറ്റ് മുന്‍ഗണന സേവനങ്ങളും ഇതിന്ഉദാഹരണമാണ്.കൂടുതല്‍ ലെഗ്റൂമും വിശാലമായ സീറ്റുകളും ബിസിനസ് ക്ലാസ് സൗകര്യങ്ങളുള്ളപുതിയ ഹൈബ്രിഡ് വിമാനങ്ങളാണ് വിവിധ സെക്ടറുകളിലായി എയര്‍ ഇന്ത്യഎക്സ്പ്രസ് അവതരിപ്പിക്കുന്നത്. 2024 ഫെബ്രുവരിയിലെഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുംകൃത്യ സമയക്രമം പാലിച്ച് ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാണ്.

അക്ഷയ ത്രിതീയയ്ക്ക് നേറ്റീവ് ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്ക്





കൊച്ചി: അക്ഷയ ത്രിതീയയ്ക്ക് ഇന്ത്യയിലെ ഫൈന്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്ക് കലയിലും സംസ്ക്കാരത്തിലും ആത്മീയതയിലും നിന്നു പ്രചോദനം ഉള്‍ക്കൊുള്ള നേറ്റീവ് ആഭരണ ശേഖരം അവതരിപ്പിച്ചു. 

വാര്‍ലി കലയുടെ ആകര്‍ഷണീയത, കളിമണ്‍പാത്രങ്ങളുടെ മനോഹാരിത, ഗോത്രരൂപങ്ങളുടെ സങ്കീര്‍ണ്ണ സൗന്ദര്യം, മണ്ഡല പെയിന്‍റിംഗുകളുടെ ആകര്‍ഷകമായ അനുപാതം എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊ് രൂപകല്പന ചെയ്തഅതിലോലമായ സ്റ്റഡുകള്‍ മുതല്‍ പ്രൗഡഗംഭിരമായ നെക്വെയര്‍ വരെ ഈ ശേഖരത്തിലുള്ളവയെല്ലാം 22 കാരറ്റ് റേഡിയന്‍റ് ഗോള്‍ഡില്‍ അതിസുന്ദരമായി കടഞ്ഞെടുത്തവയാണ്. കൂടാതെ മിആ ബൈ തനിഷ്ക് പ്രത്യേക അക്ഷയ തൃതീയ ഓഫറുകളും അവതരിപ്പിക്കുന്നു്. അയ്യായിരം രൂപ മുതല്‍ ആരംഭിക്കുന്ന ഡയമ്ആഭരണങ്ങള്‍ ഒരെണ്ണം വാങ്ങുമ്പോള്‍ മൂന്നു ശതമാനവും രണ്ണെം വാങ്ങുമ്പോള്‍ പത്തു ശതമാനവും മൂന്നെണ്ണം വാങ്ങുമ്പോള്‍ 15 ശതമാനം ഇളവ് ലഭ്യമാകും. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 10 ശതമാനം ഇളവും ലഭിക്കും. ഇതിനു പുറമെ 75,000 രൂപയ്ക്ക് മുകളിലുള്ള ബില്‍ തുകകളില്‍ ഉപഭോക്താക്കള്‍ക്ക് 15 ശതമാനം ഇളവും ലഭിക്കും. ڔ2024 മെയ് 12 വരെ മിആ ബൈ തനിഷ്കിന്‍റെ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഓണ്‍ലൈന്‍ ചാനലുകളിലും ഈ ഓഫറുകള്‍ ലഭിക്കും മിആ ബൈ തനിഷ്കിന്‍റെ നേറ്റീവ് ശേഖരത്തിലെ ഓരോ ആഭരണവും പൈതൃകത്തിന്‍റെയും സമകാലിക വൈദഗ്ധ്യത്തിന്‍റെയും സമന്വയമാണ്.


ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി

കൊച്ചി: ടൈറ്റന്‍ തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിലവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മ...